Friday, 16 May 2025

കോവിഡ്_വാക്സിൻ

#വിമർശനംആർക്കുവേണ്ടി? 

വിജയകരമായ വാക്സിൻ കണ്ടുപിടുത്തത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് മഹാനായ ലൂയി പാസ്ചറിൽ നിന്നാണ്‌.1885 ജൂലൈ 6 ന് പാസ്ചർ ജോസഫ് മെയ്സ്റ്റർ എന്ന ഒൻപത് വയസുള്ള കുട്ടിക്ക് ആൻ്റീറാബീസ് വാക്സിൻ കുത്തിവെച്ചതോടെയാണത്.

വാക്സിൻ കുത്തിവെയ്ക്കുന്നതിന് മുമ്പ് വലിയസാമൂഹ്യ വിമർശനം അദ്ദേഹം നേരിട്ടിരുന്നു.  കടുത്ത മാനസിക സമർദ്ദ മനുഭവിച്ചുകൊണ്ടാണ് അദ്ദേഹം ബാലന് കുത്തിവെയ്പ് നൾകിയത്. വാക്സിൻ വിജയകരമായിരുന്നതിനാൽ  അത് പാസ്ച റെ  പ്രശസ്തനാക്കി. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളെ  പിന്നീട് പാസ്ചറിന്റെ വാക്സിൻ സംരക്ഷിച്ചു, പ്രതിരോധ മരുന്നുകളുടെ യുഗം പാസ്ചറിലൂടെ ആരംഭിക്കുന്നത് അങ്ങനെയാണ്.

കോവിഡ് 19 ദിവസേന ധാരാളം ആളുകളെ കൊന്നൊടുക്കുന്നു, ഒരു കോവിഡ് മരണത്തിൽ നിലവിളിച്ച മന്ത്രിമാർ 1000 മരണം ദിവസേന നടക്കുമ്പോൾ നിലവിളി മറന്നമട്ടാണ്. അതിനാൽ ഓഗസ്റ്റ് 15 നകം ഒരു വാക്സിൻ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ സിഎംആർ മുൻകൈ എടുത്താൽ  എന്താണ്  തെറ്റ്? 

കോവിഡ് 19 മൂലം ആളുകൾ ദിവസവും മരിക്കുന്നതിനാൽ ഒരു വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിനായി പരിധിയില്ലാത്ത സമയം നൽകാനാവില്ല. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാക്കൾ വിവേകശൂന്യമായ വിമർശനത്തിൽ നിന്ന് ഒഴിിഞ്ഞു നില്ക്കേണ്ടതാണ്. 

വാക്സിൻ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും കഴിവിൽ നാം വിശ്വാസമർപ്പിക്കണം. ആഗസ്റ്റ് 15-നു ഒരു വാക്സിൻ പുറത്തിറക്കാൻ ഐ സി എം ആറിന് കഴിഞ്ഞാൽ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വിമർശനത്തിനു വേണ്ടിയുള്ള വിമർശനം ഏതൊരു വ്യക്തിക്കും ചെയ്യാൻ കഴിയുന്ന മോശ പ്പെട്ടകാര്യമാണ്.

കെ എ സോളമൻ

No comments:

Post a Comment