Tuesday, 24 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

ഡേറ്റ ചോർത്തൽ

#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്. 

വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം  നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്. 

സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ  പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര.  ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം.  ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.

അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!

ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
-കെ എ സോളമൻ

Sunday, 22 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

Saturday, 21 February 2026

സംസ്ഥാന സർക്കാരിൻറെ എൻപി ആർ വിരുദ്ധത

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത
​ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികര വിഭജനം വ്യക്തമാണ്. എന്നാൽ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) നടപ്പിലാക്കില്ലെന്ന കേരള സർക്കാരിന്റെ വാശി, ഭരണഘടനാപരമായ തത്വങ്ങളുടെ ലംഘനവും രാജ്യത്തിന്റെ സുരക്ഷാ-വികസന താല്പര്യങ്ങൾക്ക് വിഘാതവുമാണ്. ഈ നിലപാടിനെ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലവിധ പോരായ്മകൾ പ്രകടമാകും'

​ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സെൻസസ്, പൗരത്വം തുടങ്ങിയവ പൂർണ്ണമായും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്. ആർട്ടിക്കിൾ 256 അനുസരിച്ച്, പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. ഇതിന് വിരുദ്ധമായി ഒരു സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത് ഭരണഘടനാപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കും.. കേന്ദ്ര നയങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുകൾ ആകാം, എന്നാൽ അത് ഭരണപരമായ നിസ്സഹകരണത്തിലേക്ക് വളരുന്നത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും.

​ഒരു രാജ്യത്തിന്റെ വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് അവിടെയുള്ള ജനങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അത്യാവശ്യമാണ്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും വിഭവങ്ങൾ കൃത്യമായി കൈമാറാനും  എൻ.പി.ആർ  ഉപകരിക്കും. 2010-ലും 2015-ലും നടന്ന എൻ.പി.ആർ വിവരശേഖരണത്തിന്റെ തുടർച്ച മാത്രമാണിത്. അന്ന് സഹകരിച്ചവർ ഇന്ന് രാഷ്ട്രീയം പറഞ്ഞ് ഇതിനെ എതിർക്കുന്നത് നീതീകരിക്കാനാവില്ല
​രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അനധികൃത കുടിയേറ്റം തടയുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ഡാറ്റാബേസുകൾ ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനെ പൗരത്വവുമായി മാത്രം ബന്ധിപ്പിച്ച് ഭീതി പടർത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കൂ.
​കേരളത്തിന്റെ ഈ നീക്കം ഭരണപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന വിമർശനം ശക്തമാണ്. സെൻസസ് നടപടികളിൽ നിന്ന് എൻ.പി.ആറിനെ മാത്രം മാറ്റിനിർത്തുന്നത് ഉദ്യോഗസ്ഥ തലത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഒരു സംസ്ഥാനം മാത്രം മാറി നിൽക്കുന്നത് രാജ്യത്തിന്റെ ആകെത്തുകയിലുള്ള വിവരശേഖരണത്തെ  സാരമായി ബാധിക്കുകതന്നെ ചെയ്യും.​.

ഫെഡറലിസം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സഹകരണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ മറ്റ് വഴികളുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രക്രിയകളെ സ്തംഭിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു കീഴ് വഴക്കമല്ല. ദേശീയ താല്പര്യത്തേക്കാൾ രാഷ്ട്രീയ താല്പര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം നിലപാടുകൾ സംസ്ഥാന സർക്കാർ പുന:പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത ഭരണഘടനാപരമായ ബാധ്യതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇത് അംഗീകരിക്കില്ല.
YF
- കെ എ സോളമൻ


K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം )

Wednesday, 18 February 2026

നമ്പർവൺ ലിക്വർസ്റ്റേറ്റ്

#നമ്പർവൺ #ലിക്വർസ്റ്റേറ്റ്
സ്കൂളുകളാണ് തുറക്കുന്നത്, ബാറുകളല്ലെന്ന് മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സർക്കാർ, പിണറായി 1.0 കഴിഞ്ഞ് പിണറായി 2.0 അവസാനിക്കുമ്പോൾ “ബാറുകളാണ് തുറക്കുന്നത്, ബാക്കിയൊക്കെ അടയ്ക്കാം” എന്ന പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന പോലെ തോന്നുന്നു.

ഭരണത്തിൻ്റെ പാലം കുലുങ്ങുമ്പോൾ കുപ്പി തുറക്കുക എന്നതാണ് കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക പദ്ധതി. ഈ തിരിച്ചറിവിന്റെ ഫലമായാണ് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് ശേഖരിക്കാനുള്ള ‘ലിക്വിഡ് ബജറ്റ്’ ആണിതെന്ന് പൊതുജനം കരുതുന്നതിൽ തെറ്റല്ല.

അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് തീരുമാനം എന്ന മന്ത്രി വിശദീകരണം കേട്ടാൽ, നാളെ ടൂറിസം വളർത്താൻ 24 മണിക്കൂർ ‘വെൽക്കം ഡ്രിങ്ക്’ പദ്ധതി വരുമോ എന്ന് പോലും സംശയം തോന്നും. കേരളത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ കടൽത്തീരം, കായൽ, കാടുകൾ അല്ല; കുപ്പിയും കപ്പും കൌണ്ടറുമാണെന്ന് പണ്ടേ ഉറപ്പിച്ചവരാണ് നമ്മൾ. മൂന്നാറിലേക്ക് ക്ഷണിക്കുന്നതും അതിനുതന്നെ. ഇതിൽ മാറ്റം വരുത്തരുത് എന്നതാണ് സർക്കാരിന്റെ സാംസ്കാരിക സംരക്ഷണ നയം..

രാത്രി പത്ത് മണിക്ക് അടച്ചാലും വീട്ടിലെത്താത്ത കുടിയന്മാർ, പന്ത്രണ്ടായാലും വഴിതെറ്റി നടക്കുമെന്ന സത്യമാണ് ഈ നയത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന. “കുടിയന്റെ കണ്ണിൽ പകൽ പോലും രാത്രി” എന്ന പഴമൊഴി ഇന്നത്തെ ഭരണതത്വമായി മാറിയിരിക്കുന്നു. 

മദ്യവർജന സമരക്കാർക്കാണ് ഏറ്റവും വലിയ ദുഃഖം; ഇടതന്മാർ ഭരിക്കുമ്പോൾ അവർക്കൊരുവിധപ്പെട്ട സമരവുമില്ല. വലതന്മാർ വന്നാൽ മാത്രമാണ് അവർക്കു സമരം. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വന്നാൽ മദ്യവർജന സമരത്തിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ കുപ്പിക്കുള്ളിൽ തിളങ്ങുന്നു. 

ഇങ്ങനെ സ്കൂൾ അടയ്ക്കാതെ ബാർ തുറന്ന്, സംസ്കാരത്തെ കുപ്പിയിൽ നിറച്ച്, തെരഞ്ഞെടുപ്പ് ഫണ്ടിനെ ഗ്ലാസിലാക്കി കുടിക്കുന്ന ഭരണകൂടം ലോകത്തിന് മുന്നിൽ കേരളത്തെ ‘നമ്പർ വൺ ലിക്വർ സ്റ്റേറ്റ്’ ആക്കാനുള്ള മഹത്തായ ദൗത്യത്തിലാണ്. അതുകൊണ്ട് നമുക്ക് "ഒന്നായി തുടരാം", ലിക്വർ സ്റ്റേറ്റായി!
-കെ എ സോളമൻ

Monday, 16 February 2026

പ്രായാധിക്യം ബുദ്ധിയെ ബാധിക്കും

#പ്രായാധിക്യം #ബുദ്ധിയെ #ബാധിക്കും
മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ കേരളത്തെക്കുറിച്ച് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിലയിരുത്തലിനേക്കാൾ വ്യക്തിപരമായ വികാരപ്രകടനമായാണ് തോന്നുന്നത്.  കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ നിരീക്ഷണമല്ല, മറിച്ച് ഏകപക്ഷീയമായ പ്രശംസാപരമായ പ്രചാരണമാണ്.  ഈ പി ആർ വർക്കിന് എന്ത് തടഞ്ഞു എന്ന് അയ്യർ വ്യക്തമാക്കിയാൽ ചിത്രം കുറെ കൂടി തെളിഞ്ഞു കിട്ടും.

ഒരു സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാതെയും ജനങ്ങളുടെ പ്രയാസങ്ങളും വിമർശനങ്ങളും പരിഗണിക്കാതെയും ഇത്തരമൊരു വിധി പ്രസ്താവന  ഒരു മുതിർന്ന നേതാവിൻ്റേതായി വരാൻ പാടില്ലായിരുന്നു. “ഗാന്ധിയൻ സത്യം” എന്ന പേരിൽ അദ്ദേഹം പറഞ്ഞ വാക്കുകളിൽ പിണറായിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ന്യായീകരണം മാത്രമേയുള്ളൂ.

കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങൾ അയ്യരുടെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നു. ശശി തരൂർ ഒന്താണെന്നും, കെ സി വേണുഗോപാൽ റൗഡിയാണെന്നുമുള്ള വിവാദ പരാമർശങ്ങൾ പക്വതയുടെ അടയാളമല്ല. വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഇത്തരം നിലപാടുകൾ കൊണ്ട്  ചെറുതാകുന്നത് മറ്റുള്ളവരല്ല ,  സ്വയം തന്നെയാണെന്ന് അയ്യർ മനസ്സിലാക്കിയാൽ കൊള്ളാം.

 കേരളത്തെക്കുറിച്ച് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിധിയെഴുതുന്ന അയ്യരുടെ ഈ നിലപാട്, “പ്രായാധിക്യം ബുദ്ധിയെ ബാധിക്കും” എന്ന പഴമൊഴിയെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ്. കേരളത്തിൻ്റ യാഥാർത്ഥപ്രശ്നങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് അവിടെ താമസിക്കുന്ന ജനങ്ങളാണ്, അല്ലാതെ ടൂറിസ്റ്റ് പാക്കേജിൽപ്പെട്ടു റിസോർട്ടുകളിൽ പന്തിഭോജനത്തിന് എത്തുന്ന, പല്ലുപോയ, ശോഷിച്ച കുതിരകളല്ല.
- കെ എ സോളമൻ

Sunday, 15 February 2026

ക്രൈം ഫെസ്റ്റിവൽ

#ക്രൈംഫെസ്റ്റിവൽ
ചാനലുകളും പത്രങ്ങളും തുറന്നാൽ കേരളം ഒരു ക്രൈം ഫെസ്റ്റിവൽ നടത്തുകയാണോ എന്നു തോന്നും. വിവാഹ റിസപ്ഷനിൽ കുപ്പിവെള്ളം ചോദിച്ചതിന് പാതിരപ്പള്ളിയിൽ കത്തിക്കുത്ത്, കോഴിക്കോട് ടൗൺ എസ്‌ഐയെ പഴയ കേസുകളിൽ പ്രതിയായ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുന്നു, തിരുവനന്തപുരത്ത്  മാളിനകത്ത് പോലീസ് ഓഫീസറെ ആക്രമിച്ചവർക്ക് പകരം പോലീസ് ഓഫീസർക്കെതിരെ കേസ്.  

ഇതൊക്കെ കേട്ടാൽ  കേരളം നിയമത്തിന്റെ നാടല്ല, കങ്കാരു കോടതി  ആണെന്ന് തോന്നിപ്പോകും. ചെറിയൊരു വാക്കേറ്റം പോലും  നേരെ സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുന്നു. കുപ്പിവെള്ളം മുതൽ കുപ്പായം വരെ എല്ലാം ജീവനും മരണവും നിശ്ചയിക്കുന്ന വിഷയങ്ങളായി മാറിയ കാലം. ബാഗിൽ വെടിയുണ്ടയുമായി പണ്ടൊരാൾ നടന്ന പോലെ  എളിയിൽ കത്തിയുമായി നടക്കുന്ന കീലേരിജനം.!

അതേസമയം, ഭരണക്കാർ പോകുന്നത് ഇതൊന്നും വലിയ പ്രശ്നമല്ലെന്ന മട്ടിലാണ്. പോലീസിനു പോലും സുരക്ഷിതത്വമില്ലാത്ത നാടിനെ ക്രമസമാധാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. തെരുവിലൂടെ നടന്നു പോകാൻ പേടിക്കുന്ന സാധാരണക്കാരനും, കടമ ചെയ്യാൻ മടിക്കുന്ന പോലീസുകാരനും: ഇവർക്കൊപ്പമാണെപ്പോഴുമെന്ന് കേരള സർക്കാർ !

കുറ്റവാളിക്ക് ധൈര്യവും നിയമം പാലിക്കുന്നവന് ഭയവും ഉള്ള ഈ അവസ്ഥയെ വികസനം എന്ന് വിളിക്കണോ, അതോ ഭരണപരാജയത്തിന്റെ ലൈവ് ടെലികാസ്റ്റ് എന്ന് പറയണോ? കേരളം  പഠിപ്പിക്കുന്നത് പുതിയ പാഠമാണ്:  നീതി ലഭിക്കണമെങ്കിൽ ആദ്യം നാം ജീവിച്ചിരിക്കണം!
-കെ എ സോളമൻ