#ബാനറിലെ #ഭാഷാശാസ്ത്രം
ചവറ ഗുഹാനന്ദപുരം സ്കൂളിലെ കുരുന്നുകൾ ഉയർത്തിയ ആ വിശേഷ പോസ്റ്ററിലെ ഭാഷാശാസ്ത്രം കണ്ട് ആംഗലേയ പ്രഫസർമാർ വരെ ഞെട്ടി. ബാനറിൽ കണ്ട പൂക്കി എന്ന വാക്കിന് ക്യൂട്ട് എന്നല്ലേ അർത്ഥം എന്ന് ഷേക്സ്പിയറെയും വൈലോപ്പ(പ്പി)ള്ളിയെയും ഒരുമിച്ച് ഞെട്ടിച്ച മാർക്സിസ്സ് സൈദ്ധാന്തിക കൊല്ലംകാരി ജറോമിയുടെ കണ്ടെത്തൽ അപാരം. ശുംഭൻ എന്നതിന് പ്രകാശം പരത്തുന്നവൻ എന്ന് അർത്ഥം പറഞ്ഞ മുളകുവെള്ളം (എം വി ) ജയരാജൻ്റെ പണ്ഡിതരെയും വെല്ലുന്ന പാണ്ഡിത്യം.
" പോടാ പൂമോനെ" എന്ന് ബാനറിൽ എഴുതിയിരുന്നെങ്കിൽ അത് പ്രകൃതിസ്നേഹം കൊണ്ടാണെന്നും, "പൂ" എന്നാൽ ഇംഗ്ലീഷിൽ "ഫ്ളവർ" ആണെന്നും പറഞ്ഞ് ന്യായീകരിക്കാൻ തലയിൽ ഹൗസ് ചുമക്കുന്ന മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിണി തന്നെ വരുമായിരുന്നു. അതെന്തായാലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ളവരുടെ ഭാഷാ വൈഭവം പ്രകടമായതോടെ സംഭവം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. വാക്കുകളുടെ വ്യാകരണവും അന്തർധാരയും കണ്ടുപിടിക്കാൻ പി എച്ച് ഡി പോലുള്ള ഇത്തരം ഉയർന്ന ബിരുദങ്ങൾ തന്നെ വേണം; ഇല്ലെങ്കിൽ സാധാരണക്കാർ ഇത് വല്ല അസഭ്യവുമാണെന്ന് തെറ്റിദ്ധരിച്ചു കളയും!
യഥാർത്ഥത്തിൽ, ഈ കുഞ്ഞുപിള്ളേരുടെ കൈയിൽ ഇത്തരം അക്ഷരങ്ങൾ വരച്ചുനൽകിയ ഗുരുവിനെ ആയിരിക്കണംനല്ല നമസ്കാരം പറഞ്ഞു ആദരിക്കേണ്ടത്. കുട്ടികൾക്ക് കളിക്കാനും പഠിക്കാനും സമയം കൊടുക്കുന്നതിന് പകരം അവരെക്കൊണ്ട് ഇത്തരം പ്ലക്കാർഡുകൾ പിടിപ്പിച്ച് രസിപ്പിക്കുന്ന രാഷ്ട്രീയ തരികിടകളെയാകണം തിരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത്
ചിന്ത ജെറോമിന്റെ ഈ ന്യായീകരണ ശൈലി നോക്കിയാൽ, ഭാവിയിൽ സ്കൂളുകളിലെ സഭ്യതയും വ്യാകരണവും അളക്കാൻ പ്രത്യേക അക്കാദമിക് പാനൽ തന്നെ രൂപീകരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്!