#മന്നംസമാധി #പൊതുസ്മാരകമാക്കണം
എൻ എസ് എസ്യുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിച്ച നിഷോധാത്മക നിലപാട് രാജ്യത്തിന്റെ ഭരണഘടനാപരമായ ബഹുമാനത്തെയും പൊതുസ്ഥലങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയും ചോദ്യം ചെയ്യുന്നതാണ്. ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്കു പോലും മന്നം സമാധിയിൽ പ്രവേശനം നിഷേധിക്കുന്നത് വ്യക്തിപരമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല.
മന്നം എന്ന മഹാനായ വ്യക്തിയുടെ സ്മാരകം ഏതെങ്കിലും സംഘടനയുടെ സ്വകാര്യ കോട്ടയല്ല; അത് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ പൊതുസ്മാരകമാണ്. ബിജെപി നേതാക്കളെ അകറ്റിനിർത്തണമെന്ന നിർബന്ധം കാണിച്ചു ഭരണഘടനാപദവിയിലുള്ളവരെ പോലും അപമാനിക്കുന്ന ഈ സമീപനം സംഘടനയെ ജനാധിപത്യവിരുദ്ധമായി മാറ്റുകയാണ്. ഇത് അനുവദനീയമല്ല, രാഷ്ട്രത്തിന്റെ സുപ്രധാന പദവികളോടുള്ള അവഹേളനമാണ് ഇതിലൂടെ നടക്കുന്നത്.
ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനു നിയമപരവും ഭരണപരവുമായ ഇടപെടൽ നടത്താൻ കഴിയും. മന്നം സമാധിയെ പൊതുസ്മാരകമായി പ്രഖ്യാപിച്ച് കേന്ദ്രത്തിൻ്റെ അല്ലെങ്കിൽ സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. അവിടെ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാനും പുഷ്പാർച്ചന നടത്താനും സൗകര്യം ഒരുക്കണം. സുരക്ഷയും ശുചിത്വവും ഉറപ്പാക്കുകയും വേണം.
ഒരു സ്വകാര്യ സംഘടനയുടെ തീരുമാനപ്രകാരം രാഷ്ട്രപദവിയിലുള്ളവർക്ക് പോലും വിലക്ക് ഏർപ്പെടുത്താൻ അനുവദിക്കുന്നത് അപകടകരമായ പ്രവണതയാണ്. അതിനാൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഈ നിലപാടിനെ ശക്തമായി അപലപിക്കേണ്ടതും, മന്നം സമാധിയെ എല്ലാവർക്കും തുറന്ന കൊടുക്കുന്ന പൊതുസ്മാരകമാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടതുമാണ്.