#ചാനൽറെയ്ഡ് #സ്വാഗതാർഹം
.സന്ധ്യയായാൽ ചാനൽ മുറിയിലിരുന്ന് ലോകത്തെ സകലരെയും വിചാരണ ചെയ്ത് വിധി പ്രസ്താവിക്കുന്ന മാധ്യമ വീരന്മാർക്ക്, സ്വന്തം പടിപ്പുരയിൽ കോടതി ഉത്തരവുമായി പോലീസ് വന്നിറങ്ങിയപ്പോൾ മാത്രമാണ് 'നിയമം എല്ലാവർക്കും ഒന്നാണ്' എന്ന ബോധ്യം ഉണ്ടായത്.
വൈകുന്നേരത്തെ ചർച്ചകളിൽ പ്രൈം ടൈം റേറ്റിംഗിനും മുതലാളിയുടെ കീശ വീർപ്പിക്കുന്നതിനുമായി ആരുടെയും ജീവിതവും അന്തസ്സും പരസ്യമായി ലേലം വിളിക്കുന്നവർ, സ്വന്തം കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് വന്നപ്പോൾ പെട്ടെന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി മാറിയത് കാണാൻ നല്ല രസമുണ്ട്. കോടികളുടെ നികുതി വെട്ടിപ്പും തട്ടിപ്പും നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇത്തരം ഏഴാം കൂലി മാധ്യമ പ്രമുഖർക്ക് ലഭിച്ച ഈ ചെറിയ പ്രഹരം, വാസ്തവത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചതാണ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വാർത്തകൾ മെനഞ്ഞും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന അധമ മാധ്യമപ്രവർത്തനത്തിന് ഇതൊരു താക്കീത് തന്നെ. കോടതിയുടെ കൃത്യമായ ഇടപടലിലൂടെയും പോലീസിന്റെ ഉറച്ച നടപടിയിലൂടെയും ഈ മാധ്യമ പ്രമാണിമാരുടെ ധിക്കാരത്തിന് താൽക്കാലികമായെങ്കിലും അറുതിവന്നത് അഭിനന്ദനാർഹം തന്നെ.
ഏത് ചാനലായാലും മുതലാളിയുടെ പോക്കറ്റ് നിറയ്ക്കാൻ ഏത് അധർമ്മവും കാണിക്കാമെന്ന വിചാരം ഇനി നടപ്പില്ലെന്ന് വ്യക്തമായി. മാധ്യമ ധർമ്മത്തിന്റെ പേരിൽ സ്വന്തം തട്ടിപ്പുകൾ ന്യായീകരിക്കുന്നവർക്കെതിരെ സർക്കാർ എടുത്ത ഈ നിലപാട്, വഴിതെറ്റിപ്പോകുന്ന മറ്റ് വാർത്താ ചാനലുകൾക്കും കൃത്യമായൊരു മുന്നറിയിപ്പാണ് നൽകുന്നത്.