#പ്രസാദരൂപേണ #വിപ്ലവ #വിമർശനം!
സ്വന്തം വകുപ്പിൽ പത്തു ചീരത്തൈകൾ മുളപ്പിക്കാൻ പെടാപ്പാട് പെട്ട മന്ത്രി പ്രസാദ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ മൊത്തവ്യാപാരി ചമയുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദവുമായി സഖാവ് ജി. സുധാകരനെ അളക്കാൻ അദ്ദേഹം ഇറങ്ങിയിരിക്കുന്ന കാഴ്ച വളരെ രസകരമായിട്ടുണ്ട്.
ഭാരതാംബയുടെ ചിത്രം കണ്ടാൽ ഷോക്കടിക്കുന്ന പ്രസാദിന്, ആഡംബര ബസിലിരുന്ന് സാധാരണക്കാരെ ദൂരദർശിനിയിലൂടെ നോക്കിക്കണ്ട ശീലമേയുള്ളൂ. ഊരാളുങ്കൽ വക ഉടൻ പൊളിയും നിർമ്മിതികൾ വികസനമായി കൊട്ടിഘോഷിക്കുമ്പോൾ, ചേർത്തലയിലെ മണ്ണിൽ പ്രസാദ് വിതച്ചതിനേക്കാൾ വലിയ വീറും വാശിയും സുധാകരൻ എന്ന രാഷ്ട്രീയ ഭീഷ്മർക്ക് പണ്ടേയുണ്ട്. എം.എ. ബേബി പോലും ബഹുമാനത്തോടെ നോക്കുന്ന സുധാകരനെതിരെ പ്രസാദ് നടത്തിയ പ്രസംഗം കേട്ടാൽ തോന്നും സി.പി.ഐ ഇപ്പോൾ സി.പി.എമ്മിന്റെ സദാചാര പോലീസ്' പണി കൂടി ഏറ്റെടുത്തുവെന്ന്!
സുധാകരന്റെ രാഷ്ട്രീയ എതിരാളികളെ സുഖിപ്പിക്കാൻ പ്രസാദ് നടത്തിയ ഈ പ്രകടനം അങ്ങേയറ്റം വിഷലിപ്തമാണ്. നവകേരള ബസിന്റെ പുഷ്ബാക്കിലിരുന്നു പുറത്തുനിന്ന സാധാരണക്കാരെ കാണാതിരുന്ന മന്ത്രി, സുധാകരന്റെ രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ച് കൂടുതൽ ക്ലാസ്സെടുക്കാതിരുന്നാൽ ചിലപ്പോൾ കെട്ടിവെച്ച കാശ് കിട്ടിയേക്കും.
സുധാകരൻ ചേർത്തലയിൽ വന്ന് നാട്ടുകാരോടു സൗമ്യമായി സംസാരിക്കാൻ തീരുമാനിച്ചാൽ, പ്രസാദിന്റെ വിപ്ലവ മൂല്യങ്ങൾ വെട്ടിയ വഴയില പോലെ വാടിപ്പോകുമെന്നുറപ്പ്. സുധാകരനെപ്പോലൊരു അതികായനെതിരെ വിമർശനം തൊടുക്കുന്നത് അല്പം ആലോചിച്ചിട്ടു മതി..