#ലഹരിമാഫിയയുടെ #പിടിയിൽകേരളം?
കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള റെയ്ഡുകളും രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളും സംസ്ഥാനത്ത് ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്.
ഡെലിവറി ബോയ്സിന്റെ വേഷമണിഞ്ഞ് പോലും മയക്കുമരുന്ന് ഏജന്റുമാർ നമ്മുടെ വിദ്യാലയ പരിസരങ്ങളിലും പൊതുവിടങ്ങളിലും സ്വൈര്യവിഹാരം നടത്തുന്നു എന്ന കണ്ടെത്തൽ അതീവ ഭീതിജനകമാണ്. ഒരു തലമുറയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന ഈ വിപത്തിനെ തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലഹരി ശൃംഖലകൾ ഇത്രയധികം വളരാൻ അനുവദിച്ച വ്യവസ്ഥിതിയുടെ പരാജയം ഇവിടെ പ്രകടമാകുന്നു.
നിയമപാലകരുടെ കൺമുന്നിൽ വേഷപ്രച്ഛന്നരായി മാഫിയാ സംഘങ്ങൾ കറങ്ങിനടന്നിട്ടും അത് മുൻകൂട്ടി തടയാൻ കഴിയാതിരുന്ന ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ച അപലപനീയമാണ്. ഇത്തരം സാമൂഹിക വിപത്തുകൾ സംസ്ഥാനത്തെ വിഴുങ്ങുമ്പോൾ, മുൻ ഭരണാധികാരികളുടെ നിസ്സംഗതയും അഴിമതിയും ഈ തകർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്നവർ ഭരണം കൈവിട്ടപ്പോൾ കൊള്ളമുതലിന്മേൽ അടയിരുന്ന് സുഖിക്കുന്ന കാഴ്ചയാണ് കേരളംകാണുന്നത്. ഭരണസിരാകേന്ദ്രങ്ങളിലിരുന്നവർ ലഹരി മാഫിയകൾക്കും കുറ്റവാളികൾക്കും തണലൊരുക്കുകയും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ജനവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്തു.
കോടികളുടെ അഴിമതിയിലും കൊള്ളയിലും മുഴുകി, സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി ഇരുട്ടിലാക്കിയ മുൻ ഭരണാധികാരികൾക്ക് ഇത്രയധികം കേസുകൾ പിടിക്കപ്പെടുമ്പോഴും യാതൊരുവിധ ലജ്ജയോ കുറ്റബോധമോ തോന്നുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.