#ആരാകണം #അടുത്ത #മുഖ്യമന്ത്രി?
പെരുമ്പളം പാലം വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്തു . പാലം തുറന്നതോടെ ജനങ്ങൾക്ക് ലഭിച്ചത് വികസനത്തിന്റെ വെളിച്ചമല്ല, പൂർണ്ണമായ ഇരുട്ട് ! വിളക്കില്ല, ബസ് സർവീസില്ല, പക്ഷേ ഉദ്ഘാടന വേദിയിൽ ലൈറ്റും മൈക്കും കുറവൊന്നുമില്ലായിരുന്നു. പാലം കടക്കാൻ ആളുകൾക്ക് ഇപ്പോഴും ധൈര്യം വേണം; കാരണം റോഡ് പൂർത്തിയായിട്ടില്ല, ടാറിങ് പാതിവഴിയിൽ. എങ്കിലും പാലം തുറന്നു എന്ന വാർത്ത പത്രതലക്കെട്ടായി വന്നു.
എല്ലാ വികസനവും ഫ്ലെക്സിലും ഫോട്ടോയിലും ആണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടാണ് അവയെ ഫോട്ടോ ഫിനിഷ് എന്ന് വിളിക്കുന്നത്
ഇങ്ങനെയുള്ള പാതിവഴി പദ്ധതികളെ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പത്തെ ട്രെൻഡ് .
വോട്ട് ലക്ഷ്യമാക്കി വികസനം എന്ന പേരിൽ നടപ്പാക്കിയ നാടകം വിജയിച്ചോ എന്നത് മെയ് നാലിന് അറിയാം ജനങ്ങൾക്ക് വേണ്ടി ചെയ്ത വികസനം നാട്ടിൽ പൂർത്തിയായില്ലെങ്കിലും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും അത് 100 ശതമാനം പൂർത്തിയായി.
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുമുന്നണി നേതാക്കൾക്ക് വലിയ ആഹ്ലാദമില്ല.
പക്ഷെ ഐക്യ ജനാധിപത്യ മുന്നണി വലിയ തിമിർപ്പിലാണ്. അവിടെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്ന തരക്കിലാണ് മുൻനിര നേതാക്കൾ. കെ സുധാകരന്റെ ആവശ്യം കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്നാണ്. എന്നാൽ പട നയിച്ച തങ്ങളുടെ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് സതീശൻ ഗ്രൂപ്പ് പറയുന്നത്. സീനിയോറിറ്റി വെച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട് .
ഈ മൂപ്പിളമ തർക്കം കഴിഞ്ഞ് ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല, അടുത്ത മന്ത്രിസഭയുടെ ആദ്യത്തെ മൂന്നുമാസം ലാത്തിക്കും ജലപിരങ്കിക്കും യൂണിവേഴ്‌സിറ്റി മതിലിനും പോലീസിനും വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കും എന്നാണ് രഹസ്യാന്വേഷണ നിഷ്പക്ഷർ പറയുന്നത്. ഇതൊക്കെ യുക്തിപൂർവ്വം നേരിടാൻ കഴിയുന്ന ഒരാളാകണം മുഖ്യമന്ത്രി എന്നതാണ് ജനങ്ങളുടെ ആഗ്രഹം .