#പരിഹാസ്യമായ #നിലപാട്
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് റിപ്പോർട്ടർ ചാനലിനും ആന്റോ അഗസ്റ്റിനും പിന്തുണയുമായി രംഗത്തെത്തിയത് പരിഹാസ്യമാണ്. സർക്കാരിന്റെയും ജിഎസ്ടി വകുപ്പിന്റെയും സ്വാഭാവിക നിയമനടപടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല.
കോടികളുടെ സാമ്പത്തിക കൃത്രിമത്വവും വിദേശത്തേക്ക് പണം കടത്തിയതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും നേരിടുന്ന ഒരു സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുമ്പോൾ, അതിനെ നിയമവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം അപലപനീയം.
സമീപകാല രാഷ്ട്രീയ ഇടപെടൽ മൂലം പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ഐസക്. അത്തരമൊരു അവസ്ഥയിൽ ചാനൽ കവറേജും മാധ്യമ ശ്രദ്ധയും അത്യാവശ്യമായിരിക്കുന്നു. റിപ്പോർട്ടർ ചാനലിനെ ഇപ്പോൾ പിന്തുണച്ചാൽ അവരുടെ ടിവി സ്ക്രീനിൽ തൻ്റെ തലയും ഫുൾ ഫിഗറും പ്രത്യക്ഷപ്പെടുമെന്ന് ഐസക്കിന് അറിയാം. അതാണ് ഇത്തരം തെറ്റായ നിലപാടുകൾ സ്വീകരിക്കാൻ കാരണം.
മാധ്യമപ്രവർത്തനത്തിന്റെ മറവിൽ വൻകിട സാമ്പത്തിക ക്രമക്കേടുകളും മദ്യവ്യാപാരവും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടി തികച്ചും അഭിനന്ദനാർഹമാണ്.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, വൻകിട മാധ്യമ സ്ഥാപനങ്ങളോ വ്യക്തികളോ ആണെങ്കിൽപ്പോലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയാൽ രക്ഷപ്പെടാനാകില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.