Friday, 22 May 2026
കുന്നത്തുനാട് കുടിയൊഴിപ്പിക്കൽ
Thursday, 21 May 2026
സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞ
കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപ്രകാരം, "സർവ്വശക്തനായ ഉസ്താദിന്റെ നാമത്തിൽ" സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ല.
ഭരണഘടനയുടെ മൂന്നാം അനുസൂചി പ്രകാരം രണ്ട് രീതിയിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ:
" ദൈവനാമത്തിൽ" (In the name of God) സത്യം ചെയ്യുക.അല്ലെങ്കിൽ, "ദൃഢപ്രതിജ്ഞ" (Solemnly affirm) ചെയ്യുക.
നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ മാത്രമേ വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളൂ. "ദൈവം" എന്ന വാക്കിന് പകരം അല്ലാഹു, കർത്താവ്, കൃഷ്ണൻ, ശ്രീനാരായണ ഗുരു എന്നിങ്ങനെ വ്യക്തിപരമായോ മതപരമായോ ഉള്ള മറ്റ് നാമങ്ങൾ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
മുൻപ് കേരള നിയമസഭയിൽ നിശ്ചിത മാതൃക ലംഘിച്ച് വ്യക്തിഗത നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തത് വിവാദമാവുകയും, തുടർന്ന് അവർക്ക് വീണ്ടും നിയമപ്രകാരമുള്ള വാക്കുകൾ ഉപയോഗിച്ച് പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ ഭരണഘടനാ പരമായി "ദൈവനാമത്തൽ" എന്നോ അല്ലെങ്കിൽ"ദൃഢപ്രതിജ്ഞ / സഗൗരവം" എന്നോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ.
മറിച്ച് ആരെങ്കിലും സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല
-കെ എ സോളമൻ
Tuesday, 19 May 2026
തോമസ് മാഷിൻറെ ആഡംബര യാത്ര അവസാനിച്ചു
Monday, 18 May 2026
ഖദർ പുതച്ച തലസ്ഥാനം
Thursday, 14 May 2026
ഡിജിറ്റൽ ഇന്ത്യയിലെ വിന്റേജ് ഐറ്റം
Tuesday, 12 May 2026
മുഖ്യമന്ത്രി തർക്കം അഥവാ കേരള റിയാലിറ്റി ഷോ
Sunday, 10 May 2026
ആലിംഗന വിവാദം
Thursday, 7 May 2026
വിമാനയാത്രയും അടയിരിപ്പ് സർക്കസും
അകമ്പടിവിട്ട മുഖ്യമന്ത്രിയും അടികൂടുന്ന വിജയശ്രീ ലാളിതരും
Tuesday, 5 May 2026
അമരക്കാരൻ വി ഡി സതീശൻ ആകട്ടെ
Monday, 4 May 2026
നടുക്കടലിൽ മുങ്ങിയ കപ്പൽ
Sunday, 3 May 2026
ഡിഗ്രി പഠനം : ഒരു കോംബോ ഓഫർ
Saturday, 2 May 2026
കുന്നത്തുനാടൻ കളരിവൈഭവം
#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.
ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.
സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്. വിഡ്ഢിത്തങ്ങളുടെ ഈ പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന് ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.
പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ