Wednesday, 5 March 2025

ആശ്വാസ ഹാസ്യം

#ആശ്വാസഹാസ്യം
മദ്യം കഴിക്കുന്ന സിപിഎം പ്രവർത്തകരെ പുറത്താക്കുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഈയിടെത്തെ അപ്രയോഗിക പ്രസ്താവന ആശ്വാസഹാസ്യമായി കണ്ടാൽ മതി. കാരണം കർശനമായി നടപ്പാക്കിയാൽ പാർട്ടി അംഗങ്ങളുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.  അതിന് ഏതായാലും ഈ സമയത്ത് അദ്ദേഹം മുതിരുമെന്ന് കരുതേണ്ടതില്ല

പാർട്ടി അംഗങ്ങൾ ഉൾപ്പെടെ നിരവധി വ്യക്തികൾക്കിടയിൽ മദ്യപാനം സാധാരണമാണ്. മദ്യപിക്കുന്നവരെ തിരിച്ചറിയാനുള്ള ബ്രീത്ത് അനലൈസർ പോലുള്ള സംവിധാനം പാർട്ടി അഞികൾക്കിടയിൽ  ഉപയോഗിക്കുകയെന്നത് അപ്രായോഗികമാണ്. ഒരു പാർട്ടി അംഗം മറ്റൊരാളെ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ യുക്തിരഹിതം

കൂടാതെ, പലഅംഗങ്ങളും പലവിധ രോഗാവസ്ഥകൾ കാരണം മരുന്നുകൾ കഴിക്കുന്നവരാകാം. ഒട്ടുമിക്ക മരുന്നുകളുടെയും  അടിസ്ഥാനം മദ്യമാണ്. ഇതുമൂലം ഔഷധ ഉപയോഗവും വിനോദ മദ്യപാനവും തമ്മിലുള്ള വേർതിരിവ് അസാധ്യം.

ഗോവിന്ദൻ്റെ പരാമർശങ്ങൾ ആലോചിച്ചെടുത്ത നയത്തേക്കാൾ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമായി കരുതണം. കെ-റെയിൽ പ്രോജക്റ്റ് വഴി അപ്പം വിൽപനയെന്ന അദ്ദേഹത്തിൻറെ തന്നെ തമാശയ്ക്ക്  സമാനമാണ് ഈ പ്രസ്താവന. .. ഗൗരവമില്ലാത്ത പ്രസ്താവനകൾ നടത്തി ജനങ്ങളെ ചിരിപ്പിക്കുക എന്നതാകാം അദ്ദേഹത്തിൻറെ ലക്ഷ്യം.

പാർട്ടിയിലോ സമൂഹത്തിലോ ഉള്ള യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം  കോമിക് ആക്ഷൻ വഴി പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുക ഒരു തന്ത്രമാണ്. ഇത്തരം അപ്രായോഗിക പ്രഖ്യാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം പാർട്ടിക്കുള്ളിൽ കൂടുതൽ അർത്ഥവത്തായ ചർച്ചകളിലേക്കും പരിഷ്കാരങ്ങളിലേക്കുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.-
കെ എ സോളമൻ

No comments:

Post a Comment