Thursday 16 November 2017

മുന്നണിപ്പോര്

മന്ത്രിപ്പണി മതിയാക്കി തോമസ് ചാണ്ടി സ്വന്തം റിസോർട്ട് ഹോട്ടലിൽ കരിമീൻ മപ്പാസ് പണിയിൽ വ്യാപൃതനായതോടെ നാട്ടിൽ സി പി എം - സി പി ഐ അണികൾ തമ്മിൽ ഗുസ്തി തുടങ്ങി. കുട്ടനാട്ടിലും മൂന്നാറിലും മികച്ച ഗുസ്തിയാണ്

മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ സിപിഐ മുന്നണി മര്യാദ  ലംഘിച്ചു വെന്നു കോടിയേരി. രാജിക്കാര്യത്തിൽ  സിപിഐ ഖ്യാതി നേടാൻ ശ്രമിച്ചുവെന്നും കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തില്‍ നടപ്പാവില്ലെന്നും വിശദീകരണം.

തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സിപിഐയെ ആക്രമിക്കാൻ മുതിർന്നതോടെ ഇരു പാർട്ടികളുടെയും അണികൾ തമ്മിൽ പോരു തുടങ്ങി. പോരു ഏറ്റവുമധികം പ്രകടമാക്കുന്നത് സൈബർ മേഖലയിലാണ്. കാനത്തിനും പിണറായിക്കും എതിരെ നില്ക്കാത്ത ട്രോ ളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ.

ചാണ്ടിയുടെ രാജിക്കാര്യം സൃഷ്ടിച്ചു മുറി വിൽ മുളകു തേക്കുന്ന പ്രവൃത്തിയാണ് മൂന്നാറിൽ നിന്നു കേൾക്കുന്നത്- അവിടെ
മറ്റാരോ നിര്‍ദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ് കളക്ടറുടെ നടപടി തെറ്റാണെന്നും സബ്കളക്ടര്ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും രാജേന്ദ്രൻ എംഎല്‍എ. വിവരവും വിദ്യാഭ്യാസവും കുറവായ വിടുവായമാർ  ദേവികുളത്തെത്തുന്ന എല്ലാ ഐഎ എസ് കാരെയും  ആക്ഷേപിക്കുന്നത് ശീലമാക്കിയിരിക്കുന്നു.. ജോയ്സ് ജോർജ് എം എൽ എ കോടതിയിൽ പോയി നിരപരാധിത്യം തെളിയിക്കാനിരിക്കെ എം എൽ എ യുടെ പ്രസ്താവന അതിരു കടന്നതാണ്. ഇനിയിപ്പോൾ രാജേന്ദ്രൻ കൈയേറിയ ഭൂമി കൂടി തിരിച്ചുപിടിച്ചാലെ ഈ പ്രശ്നത്തിനു പരിഹാരമാവു.

ചുരുക്കത്തിൽ, തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഉയര്‍ന്ന സിപിഐ-സിപിഎം തര്‍ക്കം മൂന്നാറിലും ശക്തിപ്പെട്ടു. അക്കാരണത്താൽ എം പി, എം എൽ എ തുടങ്ങിയ നേതാക്കാൾ കൈയ്യേറിയ സ്ഥലം തിരിച്ചുപിടിക്കുന്ന ഉദ്യോഗസ്ഥരെല്ലാം മോശക്കാരാവുകയും ചെയ്യും

കൊടിയ രോഗം ബാധിച്ച തോമസ് ചാണ്ടി അമേരിക്കൻ ചികിൽസക്കായി 7 കോടി ക്കു ബില്ലു കെടുക്കുകയും 3 കോടി സർക്കാരിൽ നിന്ന് അനുവദിപ്പിച്ചെടുക്കുകയും ചെയതു കഴിഞ്ഞ 3 മാസത്തെ ചാനൽ പ്രകടനം കണ്ടാൽ ചാണ്ടിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളതായി ആർക്കും തോന്നില്ല. ജനങ്ങളുടെ നികുതിപ്പണം അടിച്ചു മാറ്റുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ .

- കെ എ സോളമൻ