Friday 26 October 2018

ഈച്ചേവെട്ടി സുൽത്താൻ


1975-ലെ അടിയിന്തരാവസ്ഥയുടെ എതിരാളികൾ ഇന്ന് അതിന്റെ ആരാധകരായി മാറി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നവെന്നു പറയപ്പെടുന്ന അക്രമ സംഭവങ്ങളില്‍ പോലീസ്  വ്യാപക അറസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. 1450 പേരെ അറസ്റ്റുചെയ്യുകയും 450 ഓളം കേസുകൾ ചാർജു ചെയ്യുകയുംചെയ്തു. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് .

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് യോജിക്കാത്ത വിധമുള്ള പോലിസ് നരനായാട്ടാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരി വെറും ഇച്ചേവെട്ടി സുൽത്താനായി തരം താണു. അധാര്‍മികവും തികച്ചും
ജനാധിപത്യ വിരുദ്ധവുമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് . മാർക്സ്യൻ ഡയനാസ്റ്റിയുടെ അവസാനത്തെ സുൽത്താനായി മാറി മുഖ്യമന്ത്രി പിണറായി.

ചരിത്രം ആവർത്തിക്കുന്നു ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും.

-കെ എ സോളമൻ

Wednesday 17 October 2018

ഭക്തരില്ലാതെ എന്തുത്സവം?


ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകം പള്ളി മന്ത്രി. സമരക്കാർക്ക് അയ്യപ്പന്റെ  ശാപമുണ്ടാകുമെന്ന് ജയരാജൻ മന്ത്രി. അതെന്തായാലും വിശ്വാസികളുടെ സമരം പോലീസിനെ വിട്ടു പൊളിക്കാനിറങ്ങിയ സർക്കാരിനു പിന്നിൽ ഒരു കൂട്ടം വകതിരിവു കെട്ട ഫെമിനിച്ചികളും സമൂഹം സംശയദൃഷ്ടിയോടെ നോക്കുന്ന മാവോവാദിനികളും കിസ് ഓഫ് ലൗ പ്രോ സ്റ്റിട്ട്യൂട്ടുകളും മാത്രമേയുള്ളു

ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാർ. വിധി നടപ്പാക്കുന്നതിൽ ഒരു തെറ്റുമില്ല, എന്നാലതു വിശ്വാസികളുടെ നെഞ്ചത്തു ചവിട്ടിത്തന്നെ വേണമെന്നുണ്ടോ? നഴ്സ് ശമ്പളം, ഹർത്താൽ, കലാലയ രാഷ്ട്രീയം, പൊതുനിരത്തുസമ്മേളനം, ഫ്ളക്സ് ബോർഡ്, ശബ്ദ ശല്യം ഇതിനൊക്കെ എതിരെയുള്ള വിധികൾ നേരത്തെ ഉള്ളതാണ്. ഇവയെല്ലാം നടപ്പിലാക്കിക്കഴിഞ്ഞോ?

പോലീസിനെ ഉപയോഗിച്ച് ബലമായി
ഭക്തരെ കൈകാര്യം ചെയ്യുന്ന സർക്കാർ. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും പറയുന്നു. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരല്ലേ തന്ത്രി കുടുംബവും പന്തളം രാജാവും ഈ കാണുന്ന ഭക്ത സഹസ്രങ്ങളും?

ഇവിടെ സമരം ചെയ്യുന്നവർ  ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാന്നെന്നുള്ള വിചിത്രമായ കണ്ടെത്തലിന്റെ കൂടെ വിശ്വാസികളായ കമ്യുണിസ്റ്റുകളുടെ പ്രസ്താവനകളും കാണുന്നു. വിശ്വാസിയായ കമ്യുണിസ്റ്റ് - അതെന്തു സാധനം, മധുരമിട്ട വിത്തൗട്ട് ചായപോലെ വല്ലതുമാണോ?

കോടതി വിധിക്ക് തൊട്ടു പിന്നാലെ ഇത്രയധികം ജനങ്ങൾ തെരുവിലിറങ്ങാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്. സാധാരണ ജനങ്ങളായ വിശ്വാസികളെ ലാത്തിയും തോക്കുമുപയോഗിച്ച് പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ജനകീയ സർക്കാർ എന്നവകാശപ്പെടുന്നവർക്ക് ഭൂഷണമല്ല.

മണ്ഡല മകരവിളക്ക് മഹോത്സവം സമുചിതമായി പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നാണ് നീക്കമുണ്ടാകാണ്ടേത്. ഭക്തരെ തല്ലിച്ചതച്ച് ഒരു ഉത്സവവും വിജയിപ്പിക്കാനാവില്ലായെന്ന് ഇതുമായി ബന്ധപ്പെട്ടവർ മനസ്സിലാക്കിയാൽ നന്ന്.

കെ എ സോളമൻ

Sunday 7 October 2018

പുലിവാൽ പിടിച്ച കേരള സർക്കാർ


ഗോവധ നിരോധനം, നഴ്സ്മാരുടെ ശമ്പളം, കലാലയ രാഷ്ട്രീയം, റോഡ് സൈഡ് സമ്മേളനങ്ങൾ, വഴിവക്കിലെ ഫ്ളക്സ് ബോർഡുകൾ ഇവ സംബന്ധിച്ചു കോടതി വിധികൾ ഉണ്ട്. ഇവയൊക്കെ സർക്കാർ എന്നു നടപ്പിൽ വരുത്തുമെന്ന് ആർക്കുമറിയില്ല. ഇവിടെയെല്ലാം സർക്കാൻ കാര്യം മുറപോലെ എന്നതാണ് നയം. എന്നാൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാർ നയം ശക്തവും സ്പഷ്ടവുമാണ്. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം. അതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ എന്നു പറയും പോലെ അന്യസംസ്ഥാന വനിതാ പോലീസിനെ ശബരിമലയിൽ കയറ്റും

ശബരിമലയിൽ കേറാൻ തുനിഞ്ഞിറങ്ങിയ 10- നും 50-നും ഇടയിൽ പ്രായമുള്ള ചില ഫെമിനിച്ചികൾ ഉണ്ട്.
മാസമുറ ആരംഭിക്കുമ്പോൾ അവർക്കു ശബരിമലയിൽപോകണം, ഉദ്ദേശ്യം തൊഴുക എന്നതല്ല, അയ്യപ്പൻ ബ്രഹ്മചാരിയാണോയെന്നു ടെസ്റ്റു ചെയ്യണം.

ഭരണഘടനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോടതിക്ക് ഇങ്ങനെയെ വിധിക്കാനൊക്കു.  പക്ഷെ അനേകായിരങ്ങളുടെ വിശ്വാസത്തെ കടന്നാക്രമിച്ചാൽ പ്രതിഷേധമുണ്ടാകുക സ്വാഭാവികം. നമുക്ക് നന്നാക്കിയെടുക്കാൻ ഒത്തിരി മേഖലകൾ ഉണ്ടായിരിക്കെ, ശബരിമല തന്നെ ആദ്യം ആകണമെന്നില്ല.

കോടതി വിധിക്കെതിരെ സമരം പാടില്ലെന്നാണ് ഒരു മന്ത്രി പറയുന്നത്. ഇഷ്ടമില്ലാത്ത വിധിയുടെ പേരിൽ ജഡ്ജിയെ നാടുകടത്തിയ പാർട്ടിയുടെ നേതാവിനാണ് ഇപ്പോൾ ഉൾവിളി ഉണ്ടായിരിക്കുന്നത്.

മതപരമായ  വിശ്വാസങ്ങൾക്ക് യുക്തിചിന്തയ്ക്കോ ശാസ്ത്രീയ വിശകലനത്തിനോ അടിസ്ഥാനമില്ല. പലർക്കും വിശ്വാസമെന്നത് ജീവാമൃതം പോലെ. അതിന് കോട്ടം സംഭവിക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കപ്പെടും. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം സ്ത്രീകൾക്കെതിരെയുള്ളതല്ല, മറിച്ച് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ്. ശബരിമലയിലെ ആചാരാനുഷ്ഠനാങ്ങൾ പാലിക്കപ്പെടണം. ഇതിനെതിരെയാണ്  നീക്കമെങ്കിൽ  സംഭവിക്കാവുന്ന അപകടം സർക്കാർ കരുതുന്നതിലും വലുതായിരിക്കും.
-കെ എ സോളമൻ