Sunday 7 October 2018

പുലിവാൽ പിടിച്ച കേരള സർക്കാർ


ഗോവധ നിരോധനം, നഴ്സ്മാരുടെ ശമ്പളം, കലാലയ രാഷ്ട്രീയം, റോഡ് സൈഡ് സമ്മേളനങ്ങൾ, വഴിവക്കിലെ ഫ്ളക്സ് ബോർഡുകൾ ഇവ സംബന്ധിച്ചു കോടതി വിധികൾ ഉണ്ട്. ഇവയൊക്കെ സർക്കാർ എന്നു നടപ്പിൽ വരുത്തുമെന്ന് ആർക്കുമറിയില്ല. ഇവിടെയെല്ലാം സർക്കാൻ കാര്യം മുറപോലെ എന്നതാണ് നയം. എന്നാൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാർ നയം ശക്തവും സ്പഷ്ടവുമാണ്. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം. അതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ എന്നു പറയും പോലെ അന്യസംസ്ഥാന വനിതാ പോലീസിനെ ശബരിമലയിൽ കയറ്റും

ശബരിമലയിൽ കേറാൻ തുനിഞ്ഞിറങ്ങിയ 10- നും 50-നും ഇടയിൽ പ്രായമുള്ള ചില ഫെമിനിച്ചികൾ ഉണ്ട്.
മാസമുറ ആരംഭിക്കുമ്പോൾ അവർക്കു ശബരിമലയിൽപോകണം, ഉദ്ദേശ്യം തൊഴുക എന്നതല്ല, അയ്യപ്പൻ ബ്രഹ്മചാരിയാണോയെന്നു ടെസ്റ്റു ചെയ്യണം.

ഭരണഘടനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോടതിക്ക് ഇങ്ങനെയെ വിധിക്കാനൊക്കു.  പക്ഷെ അനേകായിരങ്ങളുടെ വിശ്വാസത്തെ കടന്നാക്രമിച്ചാൽ പ്രതിഷേധമുണ്ടാകുക സ്വാഭാവികം. നമുക്ക് നന്നാക്കിയെടുക്കാൻ ഒത്തിരി മേഖലകൾ ഉണ്ടായിരിക്കെ, ശബരിമല തന്നെ ആദ്യം ആകണമെന്നില്ല.

കോടതി വിധിക്കെതിരെ സമരം പാടില്ലെന്നാണ് ഒരു മന്ത്രി പറയുന്നത്. ഇഷ്ടമില്ലാത്ത വിധിയുടെ പേരിൽ ജഡ്ജിയെ നാടുകടത്തിയ പാർട്ടിയുടെ നേതാവിനാണ് ഇപ്പോൾ ഉൾവിളി ഉണ്ടായിരിക്കുന്നത്.

മതപരമായ  വിശ്വാസങ്ങൾക്ക് യുക്തിചിന്തയ്ക്കോ ശാസ്ത്രീയ വിശകലനത്തിനോ അടിസ്ഥാനമില്ല. പലർക്കും വിശ്വാസമെന്നത് ജീവാമൃതം പോലെ. അതിന് കോട്ടം സംഭവിക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കപ്പെടും. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം സ്ത്രീകൾക്കെതിരെയുള്ളതല്ല, മറിച്ച് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ്. ശബരിമലയിലെ ആചാരാനുഷ്ഠനാങ്ങൾ പാലിക്കപ്പെടണം. ഇതിനെതിരെയാണ്  നീക്കമെങ്കിൽ  സംഭവിക്കാവുന്ന അപകടം സർക്കാർ കരുതുന്നതിലും വലുതായിരിക്കും.
-കെ എ സോളമൻ

No comments:

Post a Comment