Friday 26 October 2018

ഈച്ചേവെട്ടി സുൽത്താൻ


1975-ലെ അടിയിന്തരാവസ്ഥയുടെ എതിരാളികൾ ഇന്ന് അതിന്റെ ആരാധകരായി മാറി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നവെന്നു പറയപ്പെടുന്ന അക്രമ സംഭവങ്ങളില്‍ പോലീസ്  വ്യാപക അറസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. 1450 പേരെ അറസ്റ്റുചെയ്യുകയും 450 ഓളം കേസുകൾ ചാർജു ചെയ്യുകയുംചെയ്തു. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് .

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് യോജിക്കാത്ത വിധമുള്ള പോലിസ് നരനായാട്ടാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരി വെറും ഇച്ചേവെട്ടി സുൽത്താനായി തരം താണു. അധാര്‍മികവും തികച്ചും
ജനാധിപത്യ വിരുദ്ധവുമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് . മാർക്സ്യൻ ഡയനാസ്റ്റിയുടെ അവസാനത്തെ സുൽത്താനായി മാറി മുഖ്യമന്ത്രി പിണറായി.

ചരിത്രം ആവർത്തിക്കുന്നു ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും.

-കെ എ സോളമൻ

No comments:

Post a Comment