Thursday 31 October 2013

നടനല്ലെങ്കില്‍ പട്ടാളക്കാരനാവുമായിരുന്നു- സുരാജ് വെഞ്ഞാറമൂട്
















കൊല്ലം:സിനിമാ നടനായതിന് താന്‍ കടപ്പെട്ടിരിക്കുന്നത് അമ്മയോടും അച്ഛനോടുമാണെന്ന് സുരാജ് വെഞ്ഞാറമൂട്. നടനല്ലെങ്കില്‍ താന്‍ ഒരു പട്ടാളക്കാരനാവുമായിരുന്നെന്നും സുരാജ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹം. അതിനായി അവസരം വന്നപ്പോള്‍ കൈയൊടിഞ്ഞു. അല്ലെങ്കില്‍ പട്ടാളത്തില്‍ ചേരുമായിരുന്നു. കാര്‍ഗില്‍ സ്വപ്നംകണ്ട തനിക്ക് പിന്നീട് കാര്‍ഗിലില്‍ പട്ടാളക്കാരനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുരാജ് പറഞ്ഞു. ചേട്ടന്‍ മിമിക്രിക്കാരനായതിനാല്‍ തന്നെക്കൂടി ആ വഴിക്ക് വിടാന്‍ വീട്ടില്‍ താത്പര്യമില്ലായിരുന്നു. ഒടുവില്‍ അമ്മയാണ് തന്നെ പിന്തുണച്ചതെന്ന് സുരാജ് പറഞ്ഞു. അമ്പലക്കര ഫിലിംസിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ കൊല്ലത്തെ ലൊക്കേഷനില്‍നിന്നാണ് സുരാജ് മുഖാമുഖത്തിനെത്തിയത്.

Comment: ഇന്ത്യന്‍ പട്ടാളതലവന്‍ എ കെ ആന്റണിയുടെ പൊക്കം കണ്ടു തോന്നിയ വെളിപാടാകാം വെഞ്ഞാറമൂടിന്. എന്നാല്‍ എല്ലാവര്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല ഇന്ത്യന്‍ പട്ടാളമെന്നത് വെഞ്ഞാറമൂടിന് ആരാ പറഞ്ഞുകൊടുക്കുക?
=കെ എ സോളമന്‍ 

രാഷ്ട്രീയക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുത്: കോടതി










ന്യൂദല്‍ഹി: രാഷ്ട്രീയ നേതാക്കന്‍മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുതെന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മൂന്ന് മാസത്തിനകം രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഒരോ ഉദ്യോഗത്തിനും കാലാവധി നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൂടാതെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണം. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കോടതി വിശദമാക്കി.
ഒരു തസ്തികയിലെ നിയമനത്തിന് നിശ്ചിത കാലാവധി കൊണ്ടുവരികയാണെങ്കില്‍ കാര്യക്ഷമതയും മെച്ചപ്പെട്ട സേവനവും ഭരണവും ഉറപ്പാക്കാനാവുമെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് ഉദ്യോഗസ്ഥ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേകം നിയമമുണ്ടാക്കണമെന്നും എങ്കില്‍ മാത്രമെ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി
Comment: സ്വാഗതാര്‍ഹമായ നിര്‍ദ്ദേശം
-കെ എ സോളമന്‍ 

Wednesday 30 October 2013

ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി !


Photo


കൊളസ്ട്രോള്‍ പലവിധമുണ്ട്‌. നല്ല കൊളസ്ട്രോള്‍ മോശം കൊളസ്ട്രോള്‍ തുടങ്ങിയവ. എച്ച്ഡിഎല്‍ എല്‍ഡില്‍ എന്നൊക്കെ ചില ലാബറട്ടറിക്കാര്‍ പറയും. വാതപ്പനി ബാധിച്ചുചെന്നാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുക പഞ്ചസാരയുടെ അളവ്‌, കൊളസ്ട്രോള്‍, തൈറോയിഡ്‌ ഇവയൊക്കെ ടെസ്റ്റ്‌ ചെയ്യാനാണ്‌. ഡോക്ടര്‍മാരുടെ സംഘടനയും ലാബ്‌ ടെക്നീഷ്യന്മാരും തമ്മില്‍ വിവിധ ടെസ്റ്റിന്റെ കാര്യത്തില്‍ കൂട്ടുകച്ചവടമുണ്ടെന്നാണ്‌ വര്‍ത്തമാനം. കമ്മീഷന്‍ കാശായിത്തന്നെ ഡോക്ടറുടെ വീട്ടില്‍ കൃത്യമായി എത്തിക്കൊള്ളും. ടെസ്റ്റിന്‌ രോഗിയോട്‌ നിര്‍ദ്ദേശിക്കണമെന്നുമാത്രം!
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതെന്ന്‌ ഇന്നലെയും ചാനലിലെ പെണ്‍കുട്ടി പറഞ്ഞു. രണ്ട്‌ ഇരുമ്പന്‍പുളി ഒരു ദിവസം, കൊളസ്ട്രോളിന്റെ പൊടിപോലും കാണില്ല.
80 പിന്നിട്ട പാറുക്കുട്ടിയമ്മക്ക്‌ യാതൊരുവിധ ആരോഗ്യപ്രശ്നവുമില്ല. അഞ്ചുവര്‍ഷമായി ഓട്സാണ്‌ പ്രഭാതഭക്ഷണം. ചില ദിവസങ്ങളില്‍ വൈകിട്ടും അതുതന്നെ. കമ്പനിക്കാര്‍ ഓട്സിന്റെ ഉല്‍പാദനം ആരംഭിക്കും മുമ്പുതന്നെ പാറുക്കുട്ടിയമ്മ ഓട്സ്‌ കുടിക്കാന്‍ തുടങ്ങിയതാണ്‌. ഓട്സില്‍ ഫൈബറുണ്ട്‌, ഫൈബറുള്ള ആഹാരമാണ്‌ ആരോഗ്യത്തിന്‌ ഉത്തമം. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങള്‍ ഭക്ഷിക്കാറില്ല. മൈദകൊണ്ടുണ്ടാക്കിയ ബേക്കറി സാധനങ്ങളില്‍ ഫൈബറില്ല, മാത്രമല്ല ശരീരത്തിന്‌ പിടിക്കാത്ത പഞ്ചസാര, കളറിംഗ്‌ ഐറ്റംസ്‌ എല്ലാമുണ്ടുതാനും.
ഓട്സുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ചത്‌ ഒരു പ്രകൃതിസ്നേഹിയാണ്‌. അദ്ദേഹം മത്സ്യമാംസാദിയൊന്നും കഴിക്കില്ല. പൂര്‍ണാരോഗ്യവാന്‍, സസ്യാഹാരമാണ്‌ പഥ്യം. ഓട്സ്‌ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന്‌ ഒരു കുടുംബശ്രീ സെമിനാറില്‍ അദ്ദേഹം പ്രസംഗിച്ചത്‌ പാറുക്കുട്ടിയമ്മ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാണ്‌: 
“ഞാന്‍ തികച്ചും സസ്യഭുക്കാണ്‌. ഇന്നുവരെ എനിക്കൊരു പല്ലുവേദനപോലും വന്നിട്ടില്ല. നമ്മുടെ വയറിന്‌ പിടിക്കാത്ത ആഹാരവസ്തുക്കള്‍ വലിച്ചുകേറ്റി നമ്മുടെ വയറിനെ നാംതന്നെ പീഡിപ്പിക്കേണ്ടതുണ്ടോ?” അര്‍ത്ഥവത്തായ വര്‍ത്തമാനമായിരുന്നു അദ്ദേഹത്തിന്റേത്‌. പക്ഷെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ പാറുക്കുട്ടിയമ്മ ഇപ്പോഴും സംശയമുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌:
 “എനിക്ക്‌ ഇപ്പോള്‍ വയസ്‌ അമ്പത്തിയഞ്ച്‌. ഞാന്‍ എന്റെ ജീവിതത്തില്‍ ആഗ്രഹിച്ച പ്രധാനപ്പെട്ട കാര്യം ഞാന്‍ മരിക്കുന്നതുവരെ മൂന്നുപേര്‍ മരിക്കരുതെന്നാണ്‌, ഒന്ന്‌ ഇഎംഎസ്‌, രണ്ട്‌ വയലാര്‍ രാമവര്‍മ്മ, മൂന്ന്‌ എന്റെ അമ്മ. എന്റെ പ്രാര്‍ത്ഥന പക്ഷെ ദൈവം കേട്ടില്ല. അവര്‍ മൂന്നും ഇന്നില്ല.” 
കൂടുതല്‍ പേര്‍ മരിക്കരുത്‌ എന്ന്‌ അദ്ദേഹം പ്രാര്‍ത്ഥിക്കാതിരുന്നത്‌ എന്തുകൊണ്ടും നന്നായി എന്ന്‌ പാറുക്കുട്ടിയമ്മക്ക്‌ തോന്നി. അച്ഛന്‍ മരിക്കരുതെന്ന്‌ എന്തുകൊണ്ട്‌ പ്രാര്‍ത്ഥിച്ചില്ലായെന്ന്‌ ആ പ്രകൃതിസ്നേഹിയോട്‌ ചോദിക്കണമെന്ന്‌ തോന്നിയെങ്കിലും ചോദിച്ചില്ല.
ഇളയ മരുമകള്‍ അശ്വതി കൃത്യമായി ഭക്ഷണവും ഓട്സും പാറുക്കുട്ടിയമ്മക്ക്‌ നല്‍കും. ഭക്ഷം കഴിക്കുക, സീരിയല്‍ മുടങ്ങാതെ കാണുക, ഇതാണ്‌ പാറുക്കുട്ടിയമ്മയുടെ കുറച്ചുനാളായുള്ള റൂട്ടീന്‍.
രാവിലത്തെ ഓട്സില്‍ ആപ്പിള്‍, അമുല്‍, ചക്കര ഇവയെല്ലാം ചേര്‍ക്കും. ഓട്സുണ്ടാക്കി മരുമള്‍ കാട്ട്രോളിന്‍ അടച്ചുവെച്ചിട്ടാണ്‌ ജോലിക്ക്‌ പോകുക, ചൂട്‌ നഷ്ടപ്പെടരുതല്ലോ?
മരുമകള്‍ ജോലിക്ക്‌ പോയിക്കഴിഞ്ഞാല്‍ പാറുക്കുട്ടിയമ്മ തൊടിയിലേക്കിറങ്ങും. രണ്ട്‌ ഇരുമ്പന്‍ പുളി പറിച്ചുകൊണ്ടുവന്നു ഓട്സില്‍ അരിഞ്ഞിടും. ആപ്പിള്‍ കഷണവും ഇരുമ്പന്‍പുളിയും കൂടിയാവുമ്പോള്‍ നല്ല രസം.
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ കുറക്കും, ആപ്പിളുള്ളതുകൊണ്ട്‌ ഡോക്ടറെയും കാണണ്ട. ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി എ ഡേ, കീപ്പ്സ്‌ ദി ഡോക്ടര്‍ എവെ!

കെ.എ. സോളമന്‍

Tuesday 29 October 2013

താമരക്കുളങ്ങള്‍ മൂടണമെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷനോട്‌ കോണ്‍ഗ്രസ്‌


mangalam malayalam online newspaper


ജബല്‍പൂര്‍: മധ്യപ്രദേശിലെ താമരക്കുളങ്ങള്‍ കോണ്‍ഗ്രസിന്‌ പരിഭ്രമമുണ്ടാക്കുന്നു. മഹാകൗശല്‍, മാള്‍വ, ബുണ്ഡേല്‍ഖണ്ഡ്‌ പ്രദേശങ്ങളില്‍ താമര വിരിഞ്ഞുകിടക്കുന്ന കുളങ്ങള്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക്‌ ആകര്‍ഷിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ ചിന്തിക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയമായതിനാല്‍ താമരക്കുളങ്ങള്‍ വോട്ടര്‍മാരില്‍ നിന്ന്‌ മറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‌ പരാതി നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്റെ പരാതി മാനസിക പാപ്പരത്വത്തിന്റെ തെളിവാണിതെന്ന്‌ ബിജെപി വക്‌താവ്‌ വിശ്വാസ്‌ സാരംഗ്‌ പറഞ്ഞു. പാര്‍ട്ടി ചിഹ്നമായതിനാല്‍ ജനങ്ങള്‍ സ്വന്തം കൈകളും മറയ്‌ക്കണമെന്നാണ്‌ ഇതിനര്‍ഥമെന്നും ബിജെപി വക്‌താവ്‌ പറഞ്ഞു.
എന്നാല്‍. വിചിത്രമായ പരാതി ജബല്‍പൂരിലെ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ രാജേഷ്‌ ജയിനെ വെട്ടിലാക്കിയിരിക്കുകയാണ്‌. തിങ്കളാഴ്‌ചയാണ്‌ പരാതി ലഭിച്ചത്‌. എന്ത്‌ നടപടി സ്വീകരിക്കണമെന്ന്‌ അറിയാതെ കുഴങ്ങിയ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ പരിഹാരം തേടി ഉയര്‍ന്ന ഓഫീസര്‍മാരുടെ അഭിപ്രായം തേടിയിരിക്കുകയാണ്‌.

കമന്‍റ് : കൈപ്പത്തി വെട്ടിമാറ്റാന്‍ ബി ജെ പ്പിക്കും ആവശ്യപ്പെടാം.
-കെ എ സോളമന്‍ 

Wednesday 23 October 2013

ദേശീയപാത: വീതി 45 മീറ്ററാക്കാന്‍ പൊതുധാരണ












തിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററാക്കാന്‍ കളക്ടര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ പൊതുധാരണ. ദേശീയപാതയില്‍ മുപ്പത്‌ മീറ്റര്‍ വീതിയുള്ള സ്ഥലങ്ങളില്‍ ഇരുവശങ്ങളിലുമായി ഏഴരമീറ്റര്‍ സ്ഥലം വീതം റോഡിനായി ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തൂ. ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നത്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതിനുശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ഇക്കാര്യം ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ അറിയിച്ചുവെന്ന്‌ ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ്‌ തലവന്‍മാരുടെയും യോഗത്തിന്‌ ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷന്‍ പറഞ്ഞു.

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നത്‌ സര്‍ക്കാരിന്റെ നയമല്ല, യോഗത്തില്‍ ഈ അഭിപ്രായമാണെന്ന്‌ ഭരത്‌ ഭൂഷന്‍ വ്യക്തമാക്കി. പാതയ്ക്ക്‌ വീതിയില്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുകയാണ്‌. സര്‍ക്കാരിന്റെ തീരുമാനവും ആഗ്രഹവും ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കമന്‍റ് :ദേശീയപാതയുടെ വീതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങി യിട്ടു കുറെനാളായി. പാതയുടെ വീതിവികസനം കോഴിയുടെ മുലയൂട്ട് അഥവാ ആലപ്പുഴ ബൈപ്പാസ് പോലെ നീളുകയാണ് . വീതി എത്രവേണമെങ്കിലും കുറക്കൂ, നീളംമാത്രം കുറയ്ക്കരുത്.
-കെ എ സോളമന്‍ 

Tuesday 22 October 2013

വയനാട് കളക്ടറുടെ സ്വര്‍ണമാലയും പണവുംകവര്‍ന്നു

\

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്ന വയനാട് കളക്ടര്‍ കെ.ജി. രാജുവിന്റെ മുറിയില്‍ നിന്ന് സ്വര്‍ണമാലയും പണവും മോഷ്ടാവ് കവര്‍ന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന കളക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിനടുത്തുള്ള നവരത്‌ന ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് കെ.ജി. രാജുവിനെ ഭീഷണിപ്പെടുത്തിയ ശേഷം 11 പവന്റെ സ്വര്‍ണമാലയും 5000 രൂപയും കവര്‍ന്നു. 

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളക്ടര്‍ നവരത്‌ന ഹോട്ടലിലെത്തി മുറിയെടുത്തത്. ഹോട്ടലിന്റെ 201-ാം നമ്പര്‍ മുറിയിലായിരുന്ന കളക്ടര്‍ ഉറങ്ങിയ ശേഷമാണ് ജനല്‍വഴി മോഷ്ടാവ് അകത്തെത്തിയത്. മേശപ്പുറത്ത് അഴിച്ചുവെച്ചിരുന്ന മാലയും പഴ്‌സിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടാവ് കവരുകയായിരുന്നു. ഇതിനിടെ ശബ്ദംകേട്ട് ഉണര്‍ന്ന കളക്ടര്‍ ബഹളംവെച്ചെങ്കിലും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ജനല്‍വഴി പുറത്തേക്ക് ചാടി കള്ളന്‍ രക്ഷപ്പെടുകയായിരുന്നു.

Comment: 11 പവനല്ല 12-ആണെന്നും വാര്‍ത്തയുണ്ട്. കളക്ടര്‍മാര്‍ എല്ലാം ഇത്രയും കൂടിയ വിലയുള്ള മാലകള്‍ ആണോ ധരിക്കുന്നത്? സ്വര്‍ണമുതലാളിമാര്‍ റായിയെയും വാരിയരെയും ഒക്കെവെച്ചു പരസ്യം പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ലേ?
-കെ എ സോളമന്‍ 

കുടുംബ ബന്ധങ്ങള്‍ അമൂല്യമെന്നു ഐശ്വര്യറായ്

\പെണ്ണുങ്ങള്‍ അങ്ങനെയാണ് ,ഒന്നും മനസ്സില്‍ ഒളിച്ചുവെക്കില്ല
 

Monday 21 October 2013

വിളിക്കൂ, രക്ഷിക്കൂ ! - കെ എ സോളമന്‍

Photo: Norway


‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്‌. ഇതിന്റെ പേറ്റന്റ്‌ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. നാട്‌ അരക്ഷിതമാവുമ്പോള്‍ ചില അവതാരങ്ങള്‍ അനിവാര്യം. അത്തരം അവതാരങ്ങളെ ആനയിക്കാനാണ്‌ ഈ മുദ്രാവാക്യം.

‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ദേവകാന്ത്‌ ബറുവ എന്ന കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റേതാണ്‌. കോണ്‍ഗ്രസുകാരന്റെ വിദൂര ഓര്‍മ്മയില്‍ പോലും ഇന്ന്‌ ബറുവ ഇല്ല. വലിയ തലയണ കക്ഷത്തില്‍ തിരുകി പുല്‍പായയില്‍ ചമ്രംപണിഞ്ഞിരുന്നു അനുസ്മരണം നടത്താന്‍ 365-ല്‍ ഒരു ദിവസം പോലും ബറുവക്കായി നീക്കിവെച്ചിട്ടില്ല. എന്നാലും ഇന്ത്യയെ രക്ഷിച്ച ഇന്ദിരയെ ഖദര്‍വാലകള്‍ ഉറക്കത്തില്‍പോലും ഓര്‍ക്കുന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടികളില്‍ ഒന്നിന്റെ പേരുതന്നെ കോണ്‍ഗ്രസ്‌-ഇന്ദിരയെന്നാണ്‌.

മറ്റ്‌ പലതിലുമെന്നപോലെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ യാതൊരു ഉളുപ്പുമില്ലാതെ കേരളാ കോണ്‍ഗ്രസ്‌ മാണി ഏറ്റെടുത്തിരിക്കുകയാണ്‌. ഖജനാവ്‌ കാലിയാക്കിയിട്ടു മറുകണ്ടം ചാടി മുഖ്യമന്ത്രിയാകാനുള്ള പണി പാളി. തുടര്‍ന്നുള്ള പണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്‌ കറുത്ത കണ്ണടയും വെള്ളത്തൊപ്പിയും ഷാളും ധരിച്ചുള്ള എംജിആര്‍ വേഷം. മാണി വേഷം കെട്ടു തുടരവേയാണ്‌ പാര്‍ട്ടിയുടെ വൈസ്ചെയര്‍മാനും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജ്‌ കോണ്‍ഗ്രസിന്റെ പഴയ മുദ്രാവാക്യം ഏറ്റുപാടിയത്‌. കേരളാ കോണ്‍ഗ്രസ്‌ പ്രാദേശികകക്ഷിയായതുകൊണ്ട്‌ ഇന്ത്യയെ മുഴുവനായി രക്ഷിക്കാനാവില്ല. കേരളത്തെ മാത്രം രക്ഷിക്കാനേ പറ്റൂ. അതിന്‌ പറ്റിയ ഒരാളെയുള്ളൂ ഇന്ത്യയില്‍, അതാണ്‌ ആന്റണി. “ആന്റണിയെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’- ഇതാണ്‍അധ്വാനവര്‍ഗ പാര്‍ട്ടിയുടെ പുതിയ കടമെടുത്ത മുദ്രാവാക്യം.

കോണ്‍ഗ്രസിലെ 3 രൂപാ മെമ്പര്‍ഷിപ്പിന്‌ നാടുനീളെ തെണ്ടിനടന്നശേഷം എംഎല്‍എയായ ഒരു മുന്‍ കെപിസിസി പ്രസിഡന്റുണ്ട്‌. ‘മുക്കാലയില്‍ കെട്ടി അടിക്കണം ആന്റണിയെ’ എന്ന്‌ അദ്ദേഹം ആക്രോശിച്ചപ്പോഴാണ്‌ കേരളത്തിലെ സാധാരണ ജനം ‘മുക്കാലി’ എന്തെന്ന്‌ അന്വേഷിച്ചിറങ്ങിയത്‌. അദ്ദേഹവും പറയുന്നു ‘ആന്റണിയെ വിളിക്കൂ.’

സ്ത്രീകളുടെ പ്രസ്റ്റീജ്‌ വിഷയങ്ങളാണ്‌ ഗര്‍ഭവും പ്രസവവും. ഇതിന്റെ പേരില്‍ പുരുഷന്മാരെ പെടാപ്പാടു പെടുത്തുന്ന സ്ത്രീകളുണ്ട്‌. മാതൃത്വമിരിക്കുന്നത്‌ പ്രസവത്തിലും ഓപ്പണ്‍ പ്രസവത്തിലുമാണെന്ന്‌ വരെ പറയുന്ന സ്ത്രീകളുണ്ട്‌. പിതൃത്വം സംബന്ധിച്ച്‌ പുരുഷന്മാര്‍ക്ക്‌ അങ്ങനെ വലിയ ക്ലയിമൊന്നുമില്ല. അഭിമാനിക്കാന്‍ പുരുഷനുള്ള ഒരു സാധനം പൂരസ്ഥ ഗ്രന്ഥിയാണ്‌. ഇത്‌ വീങ്ങിയാല്‍ കടുത്ത വേദനയുണ്ടാകും. പ്രസവവേദന അറിയുന്ന സ്ത്രീകള്‍ക്ക്‌ വീങ്ങിയ പൂരസ്ഥ ഗ്രന്ഥി വേദനയെപ്പറ്റി അറിവില്ല. കാലം മാറിയതുകൊണ്ടോ, അലോപ്പതിയുടെ വികാസം കൊണ്ടോ ഒരു വിധപ്പെട്ട പുരുഷന്മാരൊക്കെ 50 പിന്നിടുമ്പോള്‍ പ്രോസ്റ്റേറ്റ്‌ ഒാ‍പ്പറേഷനു വിധേയരാവുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍പോലെയാണ്‌ പ്രോസ്റ്റേറ്റ്‌ സര്‍ജറിയും.

പ്രോസ്റ്റേറ്റ്‌ മൂലം ആര്‍മി ഹോസ്പിറ്റലില്‍ കിടന്നു നക്ഷത്രമെണ്ണുമ്പോഴാണ്‌ ആന്റണിയെ കേരളത്തെ രക്ഷിക്കാന്‍ വിളിക്കുന്നത്‌. കട്ടിലില്‍നിന്ന്‌ എഴുന്നേറ്റ്‌ നിന്നിട്ടുപോരേ ആശാനേ, കേരളത്തെ രക്ഷിക്കുന്നത്‌?

കെ.എ. സോളമന്‍ 
ജന്‍മഭൂമി 22-10-2013

Sunday 20 October 2013

പി. സി. ജോര്‍ജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനിയും കുടുംബവും

കൊച്ചി : ചീഫ് വിപ്പ് പി. സി. ജോര്‍ജില്‍നിന്നും മകന്‍ ഷോണ്‍ ജോര്‍ജില്‍നിന്നും ജീവനു ഭീഷണിയുണ്ടെന്ന് വിദ്യാര്‍ത്ഥിനിയും കുടുംബവും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ എല്‍. എല്‍. ബി. വിദ്യാര്‍ത്ഥിനി ഇന്ദുലേഖ ജോസഫ്, അച്ഛന്‍ പ്രൊഫ. ജോസഫ് വര്‍ഗീസ്, അമ്മ അലോഷ്യ ജോസഫ് എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

 പി. സി. ജോര്‍ജിന് തങ്ങളോട് വൈരാഗ്യമുണ്ടെന്നും, അദ്ദേഹത്തിന്റെ മകന്‍ഷോണ്‍ ജോര്‍ജ് അതിന്റെ പേരില്‍ ഈരാറ്റുപേട്ടയിലെ തങ്ങളുടെ മൂന്നുനില കെട്ടിടത്തിനുമുന്നില്‍ വലിയ കുഴിയുണ്ടാക്കി കെട്ടിടം തന്നെ മറിഞ്ഞുവീഴുന്ന അവസ്ഥയിലാക്കിയിരിക്കുകയാണെന്നും ഇന്ദുലേഖ പറഞ്ഞു. റോഡ് വീതികുട്ടി നിര്‍മ്മിക്കാന്‍ എന്ന പേരിലാണ് തങ്ങളുടെ കെട്ടിടത്തിനു മുന്നില്‍ മാത്രം കുഴി ഉണ്ടാക്കിച്ചത്. മഴ പെയ്ത് കുഴിയില്‍ വെള്ളം നിറഞ്ഞ് കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയിലാണ്. പി. സി. ജോര്‍ജില്‍നിന്ന് നേരത്തെതന്നെ ഭീഷണിയുണ്ട്. നാളെ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നതിനുവേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ഇന്ദുലേഖ പറഞ്ഞു.

Comment: പി സിയുടെ കഷ്ടകാലം തുടങ്ങി ?
-കെ എ സോളമന്‍ 

ആലോചന അനുശോചിച്ചു.


എസ് എല്‍ പുരം: ഗ്രാമീണ ഈണങ്ങളുടെ ശില്പി  അനശ്വരനായ സംഗീത സംവിധായകന്‍ കെ രാഘവൻ മാഷിന്ടെ നിര്യാണത്തില്‍  ആലോചന സാംകാരിക കേന്ദ്രം അനുശോചനം രേഖപ്പെടുത്തി. എസ് എല്‍ പുരം സര്‍വോദയ ഗ്രന്ഥശാല ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്‍റ് പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. സാബ്ജി, തൈപ്പറമ്പില്‍ പ്രസാദ്, പി മോഹനചന്ദ്രന്‍, എന്‍ ചന്ദ്രഭാനു, ഉപേന്ദ്ര ഷേണോയി, കാര്‍ത്തികേയന്‍ വളവനാട്,  ത്രിവിക്രമന്‍ ശ്രീരഞ്ജിനി,  കെ എസ് റജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Wednesday 16 October 2013

അക്കാദമിക സമിതികള്‍ കോളേജുകളിലേക്കും




* സ്വയംഭരണ കോളേജ് നിയമഭേദഗതിക്ക് നിര്‍ദേശങ്ങളായി
* നാല് സര്‍വകലാശാലകളില്‍ കാര്യമായ മാറ്റങ്ങള്‍
* സമിതികളില്‍ വ്യവസായ പ്രമുഖരും


തിരുവനന്തപുരം: സര്‍വകലാശാലാതലത്തിലുള്ള പരീക്ഷാ കണ്‍ട്രോളര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ എന്നിവ കോളേജ് തലത്തിലേക്ക് വരുന്നു. സ്വയംഭരണ കോളേജുകളിലാണ് സര്‍വകലാശാലയില്‍ മാത്രമുണ്ടായിരുന്ന വിവിധ അക്കാദമിക സംവിധാനങ്ങള്‍ ഇനി വരിക. ഇതിനായി സര്‍വകലാശാലാ നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. നിയമ ഭേദഗതിക്കുള്ള കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് കാര്യമായ ഭേദഗതി വരുത്തുക. സ്വയംഭരണ കോളേജുകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രത്യേക അധ്യായം എഴുതിച്ചേര്‍ത്താണ് ഭേദഗതി.
സ്വയംഭരണ കോളേജുകളുടെ ഭരണസംവിധാനമായി ഗവേണിങ് കൗണ്‍സില്‍ നിയമത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളുടെ ഭരണസമിതിയുടെ ഘടനയില്‍ ചെറിയ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രമുഖനായ വിദ്യാഭ്യാസ വിദഗ്ധന്‍ ചെയര്‍മാനായ ഭരണസമിതിയാണ് സര്‍ക്കാര്‍ കോളേജുകള്‍ക്കുണ്ടാവുക.
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി, മൂന്ന് അധ്യാപക പ്രതിനിധികള്‍, വി.സി. നിര്‍ദേശിക്കുന്ന സര്‍വകലാശാലാ പ്രൊഫസര്‍, യു.ജി.സി. പ്രതിനിധി, പ്രിന്‍സിപ്പല്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
എയ്ഡഡ് കോളേജാണെങ്കില്‍ മാനേജരായിരിക്കും ഭരണസമിതി ചെയര്‍മാനായി വിദ്യാഭ്യാസ വിദഗ്ധനെ നിശ്ചയിക്കുക. മൂന്ന് അധ്യാപക പ്രതിനിധികള്‍, വി.സി. നിര്‍ദേശിക്കുന്ന സര്‍വകലാശാലാ പ്രൊഫസര്‍, യു.ജി.സി. പ്രതിനിധി, സര്‍ക്കാര്‍ നിയമിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി, പ്രിന്‍സിപ്പല്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
അക്കാദമിക് കൗണ്‍സിലിന്റെ ചെയര്‍മാന്‍ പ്രിന്‍സിപ്പലായിരിക്കും. വകുപ്പ് മേധാവികള്‍, നാല് അധ്യാപക പ്രതിനിധികള്‍, വ്യവസായം, വാണിജ്യം, നിയമം, വിദ്യാഭ്യാസം, മെഡിസിന്‍, എന്‍ജിനീയറിങ്, ഭരണം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നാല് വിദഗ്ധര്‍, മൂന്ന് സര്‍വകലാശാലാ അധ്യാപകര്‍ തുടങ്ങിയവര്‍ അക്കാദമിക് കൗണ്‍സിലില്‍ അംഗങ്ങളാണ്.
ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വകുപ്പ് മേധാവികള്‍, ആറ് അധ്യാപക പ്രതിനിധികള്‍, അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന രണ്ട് വിഷയ വിദഗ്ധര്‍, വി.സി. നിര്‍ദേശിക്കുന്ന ഒരു വിഷയ വിദഗ്ധന്‍, വ്യവസായ, കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ള വിദഗ്ധന്‍, കോളേജിലെ ബിരുദാനന്തര ബിരുദധാരിയായ പ്രമുഖനായ ഒരു പൂര്‍വ വിദ്യാര്‍ഥി എന്നിവരായിരിക്കും അംഗങ്ങള്‍.
വിവിധ സമിതികളിലേക്ക് വി.സി. നിര്‍ദേശിക്കുന്ന അംഗങ്ങള്‍ക്കുള്ള പാനലിനെ മാനേജര്‍ക്ക് നല്‍കാം. അധ്യാപക പ്രതിനിധികള്‍ അസോസിയേറ്റ് പ്രൊഫസറുടെ റാങ്കില്‍ കുറയാത്തവരായിരിക്കണം.
പുതിയ കോഴ്‌സുകള്‍ അക്കാദമിക് കൗണ്‍സില്‍ ഭരണസമിതിക്ക് ശുപാര്‍ശ ചെയ്യണം. സര്‍വകലാശാലയുടെ അനുമതിയോടെ മാത്രമേ പുതിയ കോഴ്‌സുകള്‍ തുടങ്ങാനാകൂ. ഗവേഷണം, അക്കാദമിക കാര്യങ്ങള്‍ക്കുള്ള മാര്‍ഗരേഖയും മറ്റും അക്കാദമിക് കൗണ്‍സിലാണ് രൂപപ്പെടുത്തേണ്ടത്. കോഴ്‌സുകള്‍ക്കുള്ള ഫീസ് ഭരണസമിതിക്ക് നിശ്ചയിക്കാമെങ്കിലും ഇതിന് സര്‍ക്കാര്‍ അംഗീകാരം വേണം.
കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല കോളേജില്‍ നിയമിക്കുന്ന പരീക്ഷാ കണ്‍ട്രോളര്‍ക്കായിരിക്കും. മുതിര്‍ന്ന അധ്യാപകനെ ഈ സ്ഥാനത്തേക്ക് പ്രിന്‍സിപ്പല്‍ നിയമിക്കും. മാര്‍ക്ക് ലിസ്റ്റ് കോളേജിന് നല്‍കാം. സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയാണ് നല്‍കുക.

അധ്യാപക നിയമനത്തെക്കുറിച്ചും അവരുടെ സ്ഥാനക്കയറ്റം സംബന്ധിച്ചും സംഘടനകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായ തിരഞ്ഞെടുപ്പ് സമിതി എല്ലാ വര്‍ഷവും അപേക്ഷ സ്വീകരിച്ച് സ്വയംഭരണം നല്‍കുന്ന കോളേജുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യും.

നിലവില്‍ സംസ്ഥാനത്ത് ഇതിനായി അപേക്ഷ വിളിക്കുകയും 26 കോളേജുകള്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികള്‍ മുന്നോട്ടുനീക്കാന്‍ സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി ആവശ്യമായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് യു.ജി.സി സ്വയംഭരണ കോളേജുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുക. അപ്പോഴേക്കും സംസ്ഥാനത്തുനിന്ന് ശുപാര്‍ശ ചെയ്യേണ്ട കോളേജുകളുടെ പട്ടികയ്ക്ക് രൂപം നല്‍കാനുള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത്.

Comment: ഉന്നത വിദ്യാഭ്യാസരംഗം നശിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശ്യം. .എയ്ഡഡ് കോളേജില്‍ മാനേജര്‍ ഭരണസമിതി ചെയര്‍മാനെ നിയമിയ്ക്കുന്നതി നാല്‍ കച്ചോടം കുറെക്കൂടി വ്യാപകമാക്കാം. കോളേജിലെ ബിരുദാനന്തര ബിരുദധാരിയായ പ്രമുഖനായ ഒരു പൂര്‍വ വിദ്യാര്‍ഥി പ്രതിനിധിയായി വരുന്നത് കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും അവസരമുണ്ട്.. അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന വിഷയ  വിദഗ്ധരും, വി.സി. നിര്‍ദേശിക്കുന്ന  വിഷയ വിദഗ്ധനും വിഷയസുഖ വിദഗ്ധര്‍ ആയിക്കൂടെന്നും ഇല്ല !
-കെ എ സോളമന്‍ 

Saturday 12 October 2013

മാണി അച്ചടക്കവാളൂരി; മുപ്പതിനായിരം പേരുടെ ജോലി തുലാസില്‍


mangalam malayalam online newspaper

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത്‌ ധനമന്ത്രി കെ.എം. മാണി കടുത്ത അച്ചടക്കനടപടികള്‍ പ്രഖ്യാപിച്ചു. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കില്ല.
താല്‍കാലികാടിസ്‌ഥാനത്തില്‍ സൃഷ്‌ടിക്കപ്പെട്ട തസ്‌തികകള്‍ പരിശോധിക്കാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നതോടെ 30,000 ജീവനക്കാരുടെ ഭാവി തുലാസിലാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്‌ഥകള്‍ കര്‍ശനമാക്കും. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്‌ഥന്റെ സേവനം, പകരം ആളെ വയ്‌ക്കാതെ വിട്ടുനല്‍കാന്‍ കഴിയുമെങ്കിലേ ഡെപ്യൂട്ടേഷന്‍ അനുവദിക്കൂ. നിലവിലുള്ള ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടിനല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. പൊതുമേഖലാസ്‌ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതു നിരുത്സാഹപ്പെടുത്തും.

പദ്ധതിയേതരചെലവുകള്‍ അനുവദിക്കില്ല, സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുപകരം കരാറടിസ്‌ഥാനത്തില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തും, മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകള്‍ക്കും നിയന്ത്രണം തുടങ്ങിയ സാമ്പത്തിക അച്ചടക്കനടപടികളാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്‌. നികുതിപിരിവുമായി ബന്ധപ്പെട്ട്‌ അപ്പലേറ്റ്‌ അഥോറിട്ടിയിലും കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കും. അസംഘടിത തൊഴിലാളികള്‍ക്കായുള്ള സ്വാവലംബന്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കും. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ ഫീസുകള്‍ കൂട്ടും. ഭാഗം ഉടമ്പടിയുടെ രജിസ്‌ട്രേഷന്‍ ഫീസ്‌ വര്‍ധിപ്പിക്കും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനും ആലോചനയുണ്ട്‌. സര്‍ക്കാരിനു സാമ്പത്തിക വൈഷമ്യങ്ങളുണ്ടെങ്കിലും പ്രതിസന്ധിയില്ലെന്നു മന്ത്രി മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ്‌ വിഹിതത്തേക്കാള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പണം നല്‍കിയിട്ടുണ്ട്‌.

കമന്‍റ് : എന്തെങ്കിലും പണികിട്ടുമെന്ന മോഹിച്ചിരുന്ന കുറെ പാവങ്ങളെ പറ്റിച്ചു വെന്നുപറയാം. തോമസ് ഐസക്ക് ധനമന്ത്രിയായിയൃന്നപ്പോള്‍ കുറെ ലോട്ടറി ടിക്കെട്ടും അതുവെയ്ക്കാനുള്ള ബാഗും നല്കി കുറെപേരെ തെണ്ടിച്ചു. മാണി ഭരിക്കുമ്പോള്‍ തെണ്ടാന്‍ ആവശ്യത്തിന് ടിക്കറ്റുപോലും നല്‍കുന്നില്ല.
-കെ എ സോളമന്‍ 

Wednesday 9 October 2013

കടല്‍തീരം അവാര്ഡ് -കഥ- കെ എ സോളമന്‍

  Photo: What a gorgeous tree!  Do you also love trees?

കടല്‍ക്കാറ്റിനൊപ്പം പാടിയും കടല്‍ത്തിരയോട് കിന്നരിച്ചുമാണ് വര്‍ഗീസ് കടല്‍ക്കവി ആയത്. കടലില്‍ മല്‍സ്യബന്ധനമാണ് വര്‍ഗീസിന് ജോലി. മനോഹരമായി കവിത എഴുതും, ചൊല്ലും. അദ്ദേഹത്തിന്റെ കവിതാ സമഹാരത്തിന് ഗ്രാമീണ പുരസ്കാരവും ലഭിച്ചു.

കാവ്യ-കഥാമേളകളില്‍ പങ്കെടുത്തു കവിത ചൊല്ലാന്‍ വര്‍ഗീസിന് വലിയ താല്പര്യമായിരുന്നു. പൊങ്ങച്ചകവിതകളുടെയും, വിപ്ലവഗാനങ്ങളുടെയും ഇടയില്‍ വാര്‍ഗീസിന്റെ കവിതകള്‍ക്ക് സ്വീകാര്യത കൂടുതലായിരുന്നു.

താനാണ് നാട്ടിലെ സകലമാനപേരെയും കവികളും കാഥികരുമാക്കിയതെന്ന് വിശ്വസിച്ചു നടക്കുന്ന ആളാണ് മമ്മത് എന്ന മുഹമ്മെദ്. സ്വന്തമായി നാടകട്രൂപ് എന്നതുപോലെ മമ്മതിനുമുണ്ടു  ഒരു സാംസ്കാരികവേദി.

 കഥകളും കവിതകളും അവതരിപ്പിക്കുന്നതിന് പകരം മമ്മതിന്റെ വേദിയില്‍ കൂടുതലും ആദരിക്കല്‍ ചടങ്ങാണ്. കഥാപ്രാസംഗികന്ആദരം, സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു ടൂറ്റോറിയല്‍ ആരംഭിച്ച വാദ്യാര്‍ക്ക് സ്വീകരണം, പത്തുലിറ്റര്‍ അളന്ന ക്ഷീരകരഷകന്അവാര്ഡ്, പത്തുമക്കളുള്ള ദമ്പതികള്‍ക്ക് പുരസ്കാരം ഇങ്ങനെപ്പോകുന്നു മമ്മത് സംഘടിപ്പിക്കുന്ന ചടങ്ങുകള്‍. അങ്ങോട്ട് അവാര്ഡ് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ എന്നു മമ്മതിന് നാന്നായറിയാം. ജ്ഞാനപീഠം പുരസ്കാരം കഴിഞ്ഞാല്‍ അറിയപ്പെടുന്ന പുരസ്കാരമായ അംബേദ്കര്‍ അവാര്ഡ് സ്വന്തമാക്കിയത് 2000 രൂപകുറച്ചു കൊടുത്താണ്. അംബേദ്കര്‍ പുരസ്കാര ഏജന്‍റമ്മാര്‍ ആവാര്‍ഡൊന്നിനു 5500 വെച്ചു ഈടാക്കുമ്പോള്‍ പിടിപാടു മൂലം മമ്മതിനു 3500 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ..

 താന്‍ അംബേദ്കര്‍ അവാര്ഡ് ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും  ഇതുകേട്ട് മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ തലയും കുമ്പിട്ടിരിക്കുകയും ചെയ്യുക എന്നത് മമ്മത് സംബന്ധിക്കുന്ന സാംസ്കാരിക സദസ്സുകളിലെ പതിവ് കാഴ്ചയാണ് 

സാംസ്കാരികവേദിയുടെ സെക്രെട്ടറിയാണ് മമ്മത്. പ്രസിഡെന്‍റ് അറിയപ്പെടുന്ന കവിയാണെങ്കിലും അദ്ദേഹത്തിന് പറയത്തക്ക റോളൊന്നുമില്ല. വേദിയുടെ സ്ഥാപകപ്രസിഡെന്‍റ് ഒരു എമരിശ്ശേരില്‍ ആയിരുന്നു. എമരിശ്ശേരില്‍ ശരിയാം വണ്ണം മുണ്ടുടുക്കുന്നില്ല, ഷര്‍ട്ടിന്റെ ബട്ടണ്‍ ചൊവ്വെ ഇടുന്നില്ല, പരിചയമില്ലാത്തവരെ നോക്കി ചിരിക്കുന്നു, എന്നൊക്കെ പറഞ്ഞാണ് മമ്മതും നിലവിലെ പ്രസിഡെന്‍റും കൂടി അദ്ദേഹത്തെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കിയത്.. കരഞ്ഞുകൊണ്ടു പിരിഞ്ഞഎമരിശ്ശേരില്‍ പിന്നീട് ഒരിക്കല്‍പോലും താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച സാംസ്കാരികവേദിലോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. 

വര്‍ഗീസും മമ്മതും തമ്മില്‍ തെറ്റിയത് ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു സമ്മേളനത്തില്‍ വെച്ചാണ്. കടല്‍ക്കവി വര്‍ഗീസിനെ താനാണ് കണ്ടെത്തിയത് എന്ന മമ്മതിന്റെ വാദം വര്‍ഗീസ് പാടെ നിഷേധിച്ചു. മമ്മതിന്റെ പിതൃത്വം തനിക്കുവേണ്ടെന്നും, അതു ഏതെങ്കിലും കോയമാര്‍ക്ക് കൊടുത്താല്‍ മതിയെന്നും മമ്മതിന്റെ മുഖത്തുനോക്കി വര്‍ഗീസ് ഓപ്പണായി പറഞ്ഞുകളഞ്ഞു. മമ്മതിന് ഇത് വലിയ ക്ഷീണമായി. “എങ്കില്‍ കടല്‍ക്കവി രണ്ടാമനെ സൃഷ്ടിച്ചിട്ടു തന്നെ കാര്യം മമ്മതിന്റെ തീരുമാനം ഉറച്ചതായിരുന്നു.

അങ്ങനെയിരിക്കെയാണ് “ബാപ്പാന്‍റെ പാന്‍റി”ന്ടെനീളം കുറക്കണമെന്ന്  ആവശ്യപ്പെട്ടു ഒരുകൂട്ടര്‍ ഗോവായില്‍ നിന്നു നാട്ടിലെത്തിയത്. ബാപ്പാ ഗോവാകടപ്പുറത്ത് വെച്ചു മയ്യത്തായി. മയ്യത്താവും മുന്പ് ബാപ്പാ കവിതാ പുസ്തകമൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ടു ബാപ്പാന്‍റെ പേരില്‍ ഒരു കാവ്യപുരസ്കാരം നല്കണം. മയ്യത്ത് കടപ്പുറത്തായത് കൊണ്ട് കടലുമായി ബന്ധപ്പെട്ട കവിക്കായിരിക്കണം അവാര്ഡ്. അവാര്‍ഡിന് “കടല്‍തീരം” എന്നു പേരും വേണം.

അവാര്ഡ് തുകായായ 10001  രൂപയുമായി ബാപ്പാന്‍റെ മക്കള്‍ വന്നു ചാടിയതു മമ്മതിന്റെ മുമ്പിലായിരുന്നു. ഒട്ടും വൈകിയില്ല അവാര്‍ഡിന്റെ മൊത്തം കൊട്ടേഷനും മമ്മത് ഏറ്റെടുത്തു. പക്ഷേ കടലുമായി ബന്ധപ്പെട്ട ഒരു കവിവേണമല്ലോ, അതിനെന്താ വഴി?

കടല്‍ക്കവി രണ്ടാമന്‍ അങ്ങനെയാണ് സൃഷ്ട്ടിക്കപ്പെട്ടത്. കടല്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ കടലില്‍ ഒരിക്കല്‍പോലും കവി  പി കെ രാഘവന്‍ ഇറങ്ങിയിട്ടില്ല. ഒന്നുരണ്ട് സപ്താഹങ്ങളില്‍ പാട്ടെഴുതികൊടുത്ത അനുഭവമുണ്ട്. മമ്മതു രാഘവനോടു പറഞ്ഞൂ “ ഫിഫ്റ്റി-ഫിഫ്റ്റി”. പുറത്താരും അറിയാന്‍ പാടില്ല  അവാര്‍ഡ്  ജേതാവിനെ കണ്ടുപിടിക്കാന്‍ ഒരു കമ്മിറ്റി വേണമല്ലോ.

മമ്മതിന്റെ സാംസ്കാരിക വലയം താലൂക്കിന് പുറത്തേക്കും വ്യാപിച്ചിട്ടുള്ളതിനാല്‍  പുറത്തു നിന്നു രണ്ടുപേരെ കമ്മിറ്റി അംഗങ്ങളായി മമ്മത് തന്നെ  നോമിനേറ്റ് ചെയ്തു. ഇവര്‍ രണ്ടു പേരും മമ്മതും രാഘവനും ചേര്‍ന്ന് അവാര്ഡ് പ്രഖ്യാപനത്തിന് പ്രെസ്സ് മീറ്റും വിളിച്ചു.
മമ്മത് പത്രക്കാരോടായി പറഞ്ഞു “ ഇതാ കടലിന്റെ കവി പി കെ രാഘവന്‍. പ്രഥമ കടല്‍തീരം പുരസ്കാരം രാഘവനാണ്, 10001 രൂപ, ശില്പം, പ്രശസാപത്രം-ഇത്രയുമാണ് അവാര്‍ഡായി നല്‍കുന്നത്. രാഘവനും രണ്ടു കമ്മിറ്റിയംഗങ്ങളും   പൊട്ടന്‍ പുട്ടുവിഴുങ്ങിയമാതിരി രംഗം വീക്ഷിച്ചുകൊണ്ടിരുന്നു.”

“കടലിന്റെ കവി വര്‍ഗീസല്ലേ, അപ്പോ രാഘവന്‍ എങ്ങനെ കടലിന്റെ കവിയാകും? ഏത് മാസികയിലാണ് രാഘവന്റെ കവിത പതിവായി വരുക?” പത്രപ്രതിനിധി.

“അതതേ, അതു കടലിന്റെ കവി ഒന്നാമന്‍, ഇത് രണ്ടാമന്‍”,  മമ്മത്
“എത്ര പുസ്തകം പ്രസിദ്ധീകരിച്ചു” ചോദ്യം രാഘവനോട്
“പൂ, പൂ പുസ്തകം.....” രാഘവന്‍
“പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകയാണ്, ഇതാ ഫോട്ടോസ്റ്റാറ്റ്” മമ്മതു രണ്ടു ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ പൊക്കിക്കാണിച്ചു.
അതോടെ പത്രസമ്മേളനം അവസാനിച്ചു.

സ്ഥലം എം എല്‍  എ ആണ് കടല്‍ത്തീരം അവാര്ഡ് രാഘവന്  സമ്മാനിച്ചു പ്രസംഗിച്ചത്.

അനുമോദനപ്രസംഗത്തില് എം എല്‍ എ പറഞ്ഞു, “കടലില്‍ നിന്നു മാത്രമല്ല കായലില്‍ നിന്നും നമുക്ക് കവികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു മമ്മതിനെ പോലുള്ളവരുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്.”

കടല്‍ക്കവി ഒന്നാമന്‍ പങ്കെടുക്കാത്ത  യോഗം കടല്‍ക്കവി രണ്ടാമന്‍ പി കെ രാഘവന്റെ സപ്താഹ ഗാനത്തോടെ അവസാനിച്ചു. പുട്ടുവിഴുങ്ങിയ അവാര്ഡ് കമ്മിറ്റിയംഗങ്ങളും പാന്‍റു മായെത്തിയ ബാപ്പാന്‍റെ മക്കളും "കളിമണ്ണ്നടി"യുടെ പ്രസവം കണ്ടമട്ടില്‍ കണ്ണും മിഴിച്ചിരുന്നു.


-കെ എ സോളമന്‍     

ഈ ഒരുരൂപ എവിടുന്ന് വന്നു ?


Tuesday 8 October 2013

സംസ്‌കാര സാഹിത്യോത്സവം



ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ പ്രതിമാസ പരിപാടിയായ സാഹിത്യോത്സവം ചേര്‍ത്തല മുനിസിപ്പല്‍ ലൈബ്രറിയില്‍ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു.

ആലപ്പി ഋഷികേശ്, വെട്ടക്കല്‍ മജീദ്, വടുതല ഗോപാലന്‍ മാസ്റ്റര്‍, കെ.ഇ.തോമസ്, പ്രഫ. കെ.എ.സോളമന്‍, പ്രസന്നന്‍ അന്ധകാരനഴി, ഗൗതമന്‍ തുറവൂര്‍, ശക്തീശ്വരം പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. ടി.കെ.പവിത്രന്‍, വാരനാട് ബാനര്‍ജി, ഓമന തിരുവിഴ, അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, മംഗളന്‍ തൈക്കല്‍, വി.എസ്.പ്രസന്നകുമാരി, ടി.പി.കൃഷ്ണന്‍കുട്ടി പാണാവള്ളി, പി.കെ.ശിവന്‍കുട്ടി മേനോന്‍, കെ.ശശിധരന്‍, ടി.വി.ശരത്‌വര്‍മ്മ എന്നിവര്‍ കവിതകളും ഉല്ലല ബാബു, സി.കെ.ബാലചന്ദ്രന്‍ പാണാവള്ളി, എന്‍.എന്‍.വേലായുധന്‍, പി.വി.സലിയപ്പന്‍, ഗ്രാമശ്രീ സുരേഷ് എന്നിവര്‍ കഥകളും അവതരിപ്പിച്ചു. കരപ്പുറം രാജശേഖരന്‍ ഒറ്റയാള്‍പ്പാട്ടും അവതരിപ്പിച്ചു. 

കമന്‍റ് : രാജശേഖരന്‍ ഒറ്റയാള്‍പ്പാട്ടും അവതരിപ്പിച്ചു- അതെന്തൂന്നു സാധനമാണ് ഒറ്റയാള്‍ പാട്ട്? മജീദിന്റെ ഓരോ ലീലാവിലാസങ്ങള്‍ !
-കെ എ സോളമന്‍ 

കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു











തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി)​ നേതാവും എം.എല്‍.എയുമായ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് കേരളാ കോണ്‍ഗ്രസ് (ബി)​ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് കത്തു നല്‍കി. എന്നാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ല.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. പത്തനാപുരം നിയോജകമണ്ഡലത്തെയാണ് ഗണേശ് പ്രതിനിധികരിക്കുന്നത്. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നീട് ഗണേശിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കരുതുന്നു.

കമന്‍റ്: എന്തു രാജി? കത്തെഴുതി അച്ചന്റെ പോക്കറ്റില്‍ ല്‍ വെച്ചാല്‍ രാജിയാകുമോ? തൊലിക്കാട്ടി കൂടിയ ഇനങ്ങളായതുകൊണ്ടു അച്ഛനും മകനും നാടകം ഇനിയും കളിക്കും. അച്ചന്റെ ഇരുമ്പ് രോഗം കൂടാതെ നോക്കണേ.
-കെ എ സോളമന്‍

Monday 7 October 2013

പൊന്‍ തൂവല്‍ -കെ.എ.സോളമന്‍

Photo: For personal gains.

Enjoying power without any accountability is an added advantage for the future prime minister Rahu Gandhi. His denouncing of the controversial ordinance to negate the Supreme Court verdict on convicted lawmakers as ‘complete nonsense’ is something in that direction. Rahul Gandhi said the ordinance should be ‘torn up and thrown away’. The statement of Rahul has shaken the PM Dr Manmohan Singh and the latter said the issue would be considered by the Cabinet. How easy to swivel the decision of an elected Government without any answerability? The whole episode is an image building exercise of Rahul Gandhi, one which is akin to group weeping of all Congress men before the mother and the son.

It is true that common people do not generally want politicos involved in criminal cases as lawmakers. But the ordinance contains something more than that. Nowadays it is the practice of political parties to trap leaders of rival group by filing false case. And it would take several years to come out from a criminal case due to the snail pace of the judicial system. Rahul Gandhi, in fact, has not studied the ordinance and hence optioned for erratic outburst against the prime minister. The opposition of BJP is explicable as they are the Opposition party while that of Rahul Gandhi, being the Congress Vice-President, is not reasonable. It is aimed at personal gains.


 K A Solaman


ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന്‌ ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്‌. എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌ ഒരു കാലത്ത്‌ അത്ഭുതമായിരുന്നു. സേര്‍സ്‌ ടവറും ഭുജുമൊക്കെ വന്നതോടെ എംപയര്‍ ബില്‍ഡിംഗ്‌ മറവിയിലായി.

റോട്ടി, കപ്പട, മകാന്‍-ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവയാണ്‌ മനുഷ്യന്റെ പ്രാഥമികാശ്യങ്ങള്‍. പുതിയ കാലത്ത്‌ വസ്ത്രധാരണ രീതിക്ക്‌ മാറ്റം വന്നതോടെ വസ്ത്രം അത്യാവശ്യ വസ്തു അല്ലാതായി. തൊലിയുമായി ചേര്‍ന്നുകിടക്കുന്ന ‘ലെഗ്ഗിന്‍സാ’ണ്‌ യുവതികളുടെ നിലവിലെ പ്രിയപ്പെട്ട വേഷം. കാലു പെയിന്റടിച്ചാലും ലെഗ്ഗിന്‍സന്നേ തോന്നൂ. പാര്‍പ്പിട സങ്കല്‍പ്പവും മാറി.

മലയാള സിനിമായിലെ മെഗാ നടന്‍ മമ്മൂട്ടിയുടെ നിരീക്ഷണത്തില്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ വസ്ത്രവും പാര്‍പ്പിടവും പെടില്ല. സിനിമാക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ നടികള്‍ക്ക്‌ വസ്ത്രമൊന്നും വേണ്ട. ഉള്ള വസ്ത്രത്തില്‍ മറച്ചുവെച്ചിരിക്കുന്നത്‌ ക്യാമറക്കുമുമ്പില്‍ തുറന്നുകാട്ടാനും മടിയില്ല. തുറന്നു കാട്ടുന്നതാണ്‌ മാതൃത്വമെന്നൊക്കെ ഗീര്‍വാണമടിക്കും. നടന്മാര്‍ക്ക്‌ താമസിക്കാന്‍ റിസോര്‍ട്ട്‌ ഹോട്ടലോ കാരവാനോ മതി. അതുകൊണ്ട്‌ മെഗാസ്റ്റാര്‍ പറഞ്ഞത്‌ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ വായുവും വെള്ളവും ആഹാരവുമാണെന്ന്‌. നല്ല ആഹാരം ലഭ്യമാക്കാനാണ്‌ ഉദയംപേരൂരില്‍ നെല്‍കൃഷി ആരംഭിച്ചത്‌. ചെട്ടുവിരിപ്പിന്റെ ചോറ്‌ നല്ല ആഹാരമാണ്‌. കൃഷിയുടെ മേല്‍നോട്ടത്തിന്‌ ഒരു താടിക്കാരന്‍ ഐടി പ്രൊഫഷണലിനെ നിയമിച്ചിട്ടുമുണ്ട്‌. ഇദ്ദേഹമാണ്‌ ഞാറിന്റെ ഗ്രോത്ത്‌ കമ്പ്യൂട്ടറിലൂടെ മോനിറ്റര്‍ ചെയ്യുന്നത്‌. നല്ല വെള്ളം ലഭ്യമാക്കാനും പ്രയാസമില്ല. പുഴയിലെ വെള്ളം പറ്റില്ലെങ്കില്‍ കടല്‍വെള്ളം മാറ്റി ശുദ്ധജലമുണ്ടാക്കാം, ചെലവു കൂടുമെന്നേയുള്ളൂ. വായുവിന്റെ കാര്യമാണ്‌ കഷ്ടം! എല്ലാവനുംകൂടി പുകച്ചും കരിച്ചും വായു മലീമസമാക്കി. മെഗാസ്റ്റാറിന്‌ നല്ല വായു കൂടിയേ തീരൂ. അതുകൊണ്ടാണ്‌ ആലപ്പുഴയിലെ സ്കൂള്‍ കുട്ടികളോട്‌ നല്ല വായു സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തത്‌. “പ്രകൃതിയെ നാം സംരക്ഷിക്കണം നമുക്ക്‌ നല്ല വായു വേണം”- അദ്ദേഹം പറഞ്ഞു. സ്വന്തം നിലയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഉദയംപേരൂര്‍ മോഡല്‍ വായുകൃഷിയിലും പരീക്ഷിക്കുമായിരുന്നു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും എസ്‌എസ്‌എല്‍സി, പ്ലസ്ടു, സിബിഎസ്‌ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയവര്‍ക്കും പുരസ്കാരം നല്‍കുന്ന ചടങ്ങിലാണ്‌ മമ്മൂട്ടിയുടെ ആഹ്വാനം. കേന്ദ്ര വിമാനമന്ത്രി വേണുഗോപാല്‍, ഏര്‍പ്പാടാക്കിയ മെറിറ്റ്‌ അവാര്‍ഡ്‌ ‘പൊന്‍തൂവല്‍’ ഉദ്ഘാടനം ചെയ്തത്‌ മമ്മൂട്ടിയാണ്‌.

മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെന്നും ഇടതു ചാനലിന്റെ ചെയര്‍മാനാണെന്നും വേണുഗോപാലിന്‌ നന്നായി അറിയാം. സരിതാ-ശാലു കേസില്‍ ഇടതു സഖാക്കള്‍ വേണുഗോപാലിന്റെ പിന്നാലെ ചീഞ്ഞ മുട്ടയും കരിങ്കൊടിയുമായി പായുന്ന കാലത്ത്‌ പരിപാടി വിജയിപ്പിക്കാന്‍ മമ്മൂട്ടിയെക്കാള്‍ പറ്റിയ പാര്‍ട്ടിയില്ല. പൊന്‍തൂവലില്‍ അല്ല, ഒരു തൂവലിലും ആരും തൊട്ടുനോക്കില്ല. ആരെങ്കിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഡിഫിക്കാര്‍ രംഗത്തെത്തും. അങ്ങനെയൊരു സംഭവം മുമ്പ്‌ തണ്ണീര്‍മുക്കത്ത്‌ മമ്മൂട്ടിയുടെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്‌. ഷൂട്ടിംഗ്‌ തടസ്സപ്പെടുത്താന്‍ വന്നവരെ ഡിഫി സഖാക്കള്‍ അടിച്ചോടിച്ചു.

പുരസ്കാരം വാങ്ങാന്‍ വന്ന ഒരു പയ്യന്‍ മെഗാസ്റ്റാറിനെ അല്‍പ്പം വെള്ളം കുടിപ്പിക്കുകയും ചെയ്തു. “താങ്കളുടെ ചെറുപ്പത്തിന്റെ രഹസ്യം?” ഇതായിരുന്നു പയ്യന്റെ കുസൃതി. “കിളവനായിട്ടും ഇങ്ങനെ നടക്കാന്‍ എങ്ങനെ പറ്റുന്നു?” എന്നാണ്‌ പയ്യന്‍ ഉദ്ദേശിച്ചതെങ്കിലും പറയാന്‍ പറ്റില്ലായെന്ന കടുത്ത നിലപാടായിരുന്നു നടന്‌. ഗോദ്‌റേജ്‌ കമ്പനി, കുട്ടിയുടുപ്പ്‌, കൂളിംഗ്‌ ഗ്ലാസ്‌, ശ്വാസ സ്തംഭനം, സര്‍വോപരി 13-കാരികളുമായുള്ള നടനം ഇതൊക്കെയാണ്‌ ചെറുപ്പത്തിന്‌ കാരണമെന്ന്‌ എ പ്ലസ്‌ പയ്യന്‌ അറിയാമെങ്കിലും മെഗാസ്റ്റാറിന്റെ വായില്‍നിന്ന്‌ തന്നെ അവനത്‌ കേള്‍ക്കണം.

വേണുഗോപാല്‍ ആരാ കക്ഷി? ചീമുട്ടയുമായി നടക്കുന്ന മാര്‍ക്സിസ്റ്റ്‌ സഖാക്കളെ മര്യാദക്കാരാക്കാന്‍ ഇതൊക്കെയാണ്‌ മാര്‍ഗ്ഗം. ഇങ്ങനെയൊരു ബുദ്ധി കൊടിക്കുന്നിലിന്‌ തോന്നാത്തതെന്ത്‌?

കെ.എ.സോളമന്‍

മുറവിളി ഉയരുന്നു: ആന്റണിയെ വിളിക്കൂ, രക്ഷിക്കൂ...


mangalam malayalam online newspaper

കോട്ടയം/കോഴിക്കോട്‌/തിരുവനന്തപുരം: ആന്റണിയെ വിളിക്കൂ, കേരളത്തിലെ കോണ്‍ഗ്രസിനെയും യു.ഡി.എഫ്‌. സര്‍ക്കാരിനെ രക്ഷിക്കൂ എന്ന മുറവിളി ശക്‌തമായി. കഴിഞ്ഞ ദിവസം സംസ്‌ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ച കേരള കോണ്‍ഗ്രസ്‌ നേതാവും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജാണു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കേരള രാഷ്‌ട്രീയത്തിലേക്കു മടങ്ങിവരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്‌.
ഈ ആവശ്യത്തിനു പിന്തുണയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എയും ഇന്നലെ രംഗത്തുവന്നു. 

മുല്ലപ്പള്ളിയും മുരളീധരനും മാത്രമേ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുള്ളുവെങ്കിലും കോണ്‍ഗ്രസിലെ പല നേതാക്കളുടെയും ഉള്ളിലിരിപ്പ്‌ ഇതുതന്നെ എന്നാണു സൂചന.
എ.കെ. ആന്റണി നിസംഗത വെടിഞ്ഞു കേരള രാഷ്‌ട്രീയത്തില്‍ ഇടപെടണമെന്നാണു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ കോഴിക്കോട്ട്‌ ആവശ്യപ്പെട്ടത്‌. "കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആന്റണി മുന്‍കൈയെടുത്തേ മതിയാകൂ. പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പു പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ പി.സി. ജോര്‍ജിന്റെ അഭിപ്രായം അംഗീകരിക്കുന്നു"-എ.കെ. ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുല്ലപ്പള്ളി പറഞ്ഞു.
പി.സി ജോര്‍ജിന്‌ എന്തും പറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്ന്‌ അഭിപ്രായപ്പെട്ട കെ. മുരളീധരന്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ എ.കെ. ആന്റണി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടു. 

"സലിംരാജ്‌കേസില്‍ ഡി.ജി.പിയുടെ അതേ നിലപാടാണ്‌ എനിക്കും. സര്‍ക്കാരിന്റെ വീഴ്‌ചകളെക്കുറിച്ചാണു ഡി.ജി.പി. പറഞ്ഞത്‌. മുമ്പു ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പലരും വിമര്‍ശിക്കുകയായിരുന്നു"- തിരുവനന്തപുരത്തു വാര്‍ത്താലേഖകരോടു സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു.
 കമന്‍റ്ആന്റണിയെ വിളിക്കാം, കേരളത്തെ രക്ഷിക്കാം, ധൃതി വെക്കാതെ, അദ്ദേഹം പ്രോസ്റ്റേറ്റ് ഓപെറേഷന് വിധേയനായി കിടക്കയാണ്, ഒന്നെഴുന്നേറ്റോട്ടെ.

-കെ എ സോളമന്‍ 

Sunday 6 October 2013

മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നു - ഡോ. കെ.എസ്. രാധാകൃഷ്ണന്‍


ചേര്‍ത്തല: മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നതാണ് കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്ററിന്റെ പള്ളിപ്പുറം ഗോപാലന്‍ നായര്‍ അനുസ്മരണവും ഉപഹാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍പൊക്കെ മാതാപിതാക്കള്‍ മക്കളെ ജോലിക്ക് അയച്ചിരുന്നത് നാട്ടിലും രാജ്യത്തിനകത്തും ഒക്കെയാണ്. ഇന്ന് മാതാപിതാക്കള്‍ക്കെല്ലാം മക്കളെ വിദേശത്ത് ജോലിക്കയക്കാനാണ് താത്പര്യം. അവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ തനിച്ചാകും. വാര്‍ധക്യത്തില്‍ ആരുമില്ലാതെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയ്ക്ക് കുടുംബം എന്ന സങ്കല്‍പം തന്നെ പ്രാകൃതമാകുമെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. 

കമെന്റ്  : മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നുവെന്ന് പറയുന്നതു കേള്‍ക്കാന്‍ സുഖമുണ്ട്. മക്കളെല്ലാം നാട്ടില്‍ കിടന്നു തെണ്ടണമെന്നതാവും ആഗ്രഹം. കുറേപ്പേര്‍ നാടുവിട്ടിട്ടുപോലും അഞ്ചു വേക്കന്‍സിക്ക് അഞ്ചു ലക്ഷം അപേക്ഷകള്‍ പി എസ് സിക്ക് കിട്ടുന്ന കാര്യം അതിന്റെ ചെയര്‍മാന് അറിയില്ലെന്ന് തോന്നുന്നു. 
-കെ എ സോളമന്‍ 

Saturday 5 October 2013

സര്‍ക്കാരിനെതിരെ ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ല : മാണി










കോട്ടയം: സര്‍ക്കാരിനോ യു ഡി എഫിനോ എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി. വിമര്‍ശിക്കുക മാത്രമാണ് ജോര്‍ജ് ചെയ്തത്. വിമര്‍ശവും സര്‍ക്കാരിനെതിരായ പ്രസ്താവനയും രണ്ടാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആഭ്യന്തര മന്ത്രിക്കെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അതൊക്കെ അവര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും നടത്തുന്ന പ്രസ്താവനകളെക്കുറിച്ച് ചോദിക്കരുത്. എല്ലാവര്‍ക്കും ഒരേസ്വരത്തില്‍ സംസാരിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
കമെന്‍റ്: അധ്വാന വര്‍ഗ സുവിശേഷം !
-കെ എ സോളമന്‍ 

Wednesday 2 October 2013

വ്യായാമം മരുന്നിന് തുല്യമെന്ന് പഠനം

Photo

ലണ്ടന്‍: :  ഹൃദ്രോഗികളില്‍ വ്യായാമം മരുന്നിന്റെ ഗുണംചെയ്യുമെന്ന് പഠനം. 3.4 ലക്ഷം രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

ഹൃദ്രോഗ, പക്ഷാഘാതരോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ വ്യായാമം മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം രോഗങ്ങളില്‍നിന്നുള്ള മുന്‍കരുതലായി വ്യായാമം നിര്‍ദേശിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മരുന്നുകള്‍ക്കു പകരമായി വ്യായാമം ചെയ്താല്‍ മതിയെന്നല്ല, രണ്ടിന്‍േറയും ഫലപ്രദമായ മിശ്രണത്തിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്.

വ്യായാമംമൂലം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ സാധ്യത 50 ശതമാനംവരെ കുറയ്ക്കാമെന്ന് പഠനം പറയുന്നു. അകാലമരണം 30 ശതമാനംവരെ കുറയ്ക്കാം. തൂക്കംകുറയ്ക്കല്‍, ഉറക്കം ശരിയാക്കല്‍, ഊര്‍ജവും പ്രസരിപ്പും നിലനിര്‍ത്തല്‍ എന്നിവയ്ക്കും വ്യായാമം സഹായിക്കും.

ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം, സൈക്ലിങ് എന്നിവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

comment: വ്യായാമം മരുന്നിന് തുല്യമെന്ന് പഠനം-ഇതു പഠിക്കാന്‍ എന്തിരിക്കുന്നു? വ്യായാമം അത്യാവശ്യമെന്ന് ആര്‍ക്കാണു അറിയില്ലാത്തത്. ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം എന്ന കണ്ടുപിടുത്തം ഹൃദ്രോഗികളെ ഉടന്‍ മയ്യത്താക്കാന്‍ വേണ്ടിയാണ്.
-കെ എ സോളമന്‍ 

Tuesday 1 October 2013

ഒക്ട് 2- ഗാന്ധി ജയന്തി

തിരുവനന്തപുരത്ത്‌ മത്സരിക്കാമോ?-മോഡിക്ക്‌ തരൂരിന്റെ വെല്ലുവിളി

Photo: For personal gains.

Enjoying power without any accountability is an added advantage for the future prime minister Rahu Gandhi. His denouncing of the controversial ordinance to negate the Supreme Court verdict on convicted lawmakers as ‘complete nonsense’ is something in that direction. Rahul Gandhi said the ordinance should be ‘torn up and thrown away’. The statement of Rahul has shaken the PM Dr Manmohan Singh and the latter said the issue would be considered by the Cabinet. How easy to swivel the decision of an elected Government without any answerability? The whole episode is an image building exercise of Rahul Gandhi, one which is akin to group weeping of all Congress men before the mother and the son.

It is true that common people do not generally want politicos involved in criminal cases as lawmakers. But the ordinance contains something more than that. Nowadays it is the practice of political parties to trap leaders of rival group by filing false case. And it would take several years to come out from a criminal case due to the snail pace of the judicial system. Rahul Gandhi, in fact, has not studied the ordinance and hence optioned for erratic outburst against the prime minister. The opposition of BJP is explicable as they are the Opposition party while that of Rahul Gandhi, being the Congress Vice-President, is not reasonable. It is aimed at personal gains.


 K A Solaman

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ ഒരുക്കമാണോയെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിക്ക്‌ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത്‌ മത്സരിച്ചാല്‍ മോഡിക്ക്‌ വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു.
മോഡി തിരുവനന്തപുരത്ത്‌ മത്സരിക്കാനൊരുങ്ങുന്നുവെന്ന്‌ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടുവെന്നും അങ്ങനെയെങ്കില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്നുമാണ്‌ തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചത്‌. മോഡി തിരുവനന്തപുരത്ത്‌ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌ 'മംഗളം' ദിനപത്രമായിരുന്നു.
വാര്‍ത്തയുടെ ലിങ്ക്‌ താഴെ കൊടുത്തിരിക്കുന്നു.

കമെന്‍റ്: മോദിക്ക് സമശീര്‍ഷനായി താന്‍ മാത്രമേ കൊങ്ഗ്രസ്സില്‍ ഉള്ളൂ എന്നു ജനത്തെ ബോധ്യപ്പെടുത്തണം. അതോടൊപ്പം തെരെഞ്ഞുടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഉറപ്പാക്കുകയും വേണം. ഒരു ട്വിറ്റെര്‍ വെടിക്ക് രണ്ടു പക്ഷി!

കെ എ സോളമന്‍ 

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ



വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 12.01 ന് അടച്ചുപൂട്ടല്‍ അറിയിപ്പ് വന്നു. ബജറ്റ് പാസാകാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് അമേരിക്കയെ തള്ളിയിട്ടത്. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരും. 17 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും. പൊതുചിലവുകള്‍ വെട്ടിക്കുറയ്ക്കും. ഏറ്റവും ഒടുവില്‍ 1996 ലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

സര്‍ക്കാറിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ബജറ്റിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്ക് അംഗങ്ങളും തമ്മിലുണ്ടായ ഭിന്നത തന്നെയാണ് 1996 ലും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമായത്.

പ്രസിഡന്‍റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയെച്ചൊല്ലിയാണ് പ്രധാന ഭിന്നത. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതോടെ പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍മേഖലയിലുള്ള സകല സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. എട്ടുലക്ഷത്തിലേറെ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍പ്പോകേണ്ടിവരും. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ ജോലിയില്‍പ്രവേശിച്ചാലും അവധിയിലായിരുന്ന കാലത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. അടിയന്തര ജോലികള്‍ ചെയ്യേണ്ട ഫെഡറല്‍ ജീവനക്കാരൊഴികെയുള്ളവരോടും അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കി.

Comment : അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ- ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേട്ടം- രസകരമായിരിക്കുന്നു !
കെ എ സോളമന്‍