Tuesday 15 October 2019

#വൈദ്യുതമേഖലയും സ്വകാര്യവൽക്കരിക്കട്ടെ


വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തനെതിരെ കേരളത്തിന്റെ വിയോജിപ്പ് തുടരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷെ പുതിയ ഡാമൊക്കെ പണിതാൽ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും ലഭിക്കാൻ സാധ്യതയുള്ള പണം നഷ്ടപ്പെടുമോ യെന്ന ഉത്കണ്ഠയാപാം എതിർപ്പിനു പിന്നിൽ.

റെയിൽവേ, തപാൽ, ടെലികോം, ആതുര ചികിത്സ. വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളും സ്വകാര്യവൽക്കരിച്ചിട്ടും വൈദ്യുതി മാത്രം പൊതുമേഖലയിൽ താങ്ങുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഗുണമേന്മയുള്ള വൈദ്യുതിയാണ് ഉപഭോക്താവിന് ആവശ്യം. അത് ഇന്നു ലഭിക്കുന്നില്ല. ഒരു ചെറു കാറ്റടിച്ചാൽ, മഴ പെയ്താൽ കറണ്ടു പോകും. പിന്നെ മണിക്കൂറുകളുടെ കാത്തിരുപ്പാണ് കറണ്ടിനു വേണ്ടി. ഇൻവെർട്ടർ വ്യവസായം കേരളത്തിൽ വൻ ബിസിനാക്കി മാറ്റിയത് സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ്. ഉപഭോക്താവിനെ നിരന്തരം പിഴിയുറയെന്നതല്ലാതെ വൈദ്യുതി തടസ്സം കൂടാതെ വിതരണം ചെയ്യുന്നതിൽ ബോർഡിനു താല്പര്യമില്ല .

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ മാത്രമല്ല ജനങ്ങളുടെയും ആവശ്യമാണ്

വൈദ്യുതി ഉപ്പാദന-വിതരണ ശൃംഖല സ്വാകാര്യവത്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് വഴിവെക്കുമെന്നത് ആശങ്ക മാത്രം. നെറ്റ്വർക്ക് ഏജൻസിയെ തിരഞ്ഞെടുക്കുന്ന പ്രയാസം മാത്രമേ ഉപഭോക്താവിന് ഇക്കാര്യത്തിലുള്ളു. എന്തുകൊണ്ട് മൊബൈൽ ഉപഭോക്താക്കൾ ബി എസ് എൻ എൽ വിട്ട് റിലയൻസ് ജിയോയിലേക്കു പോയി, അതേ ലോജിക്കാണ് വൈദ്യതി കണക്ഷനിലും സ്വീകരിക്കുക.. ഏതെങ്കിലും ഏജൻസി വില കൂട്ടിയാൽ അവരെ ഒഴിവാക്കാനും ജനം തയ്യാറാവും.

സ്വകാര്യ ഏജൻസികൾ വന്നാൽ വൈദ്യുതി വിതരണ മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നത് തർക്കമറ്റ കാര്യമാണ്.

കെ എ സോളമൻ

Friday 4 October 2019

ഇല.ബോർഡ് ഭൂമി തിരികെപ്പിടിക്കണം

സര്‍ക്കാര്‍ ഭൂമിയും, പ്രകൃതി സമ്പത്തും സംരക്ഷിക്കുക എന്നത് റവന്യൂ മന്ത്രിയുടെയും വകുപ്പിലെ ജീവനക്കാരുടെയും കടമയാണ്. കാവല്‍ക്കാരെ പോലെ അടുത്ത തലമുറയ്ക്കായി പ്രകൃതിയെയും ഭൂമിയെയും കരുതുന്നവരാവണം റവന്യൂ ജീവനക്കാര്‍. മാറിയ കാലത്ത് പൊതു സമ്പത്ത് സംരക്ഷിക്കുക എന്നത് ശ്രമകരമാണെങ്കിലും റവന്യു വകുപ്പിന് അതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ റവന്യുമന്ത്രി ജാഗ്രത പാലിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ധൈര്യമുണ്ടെങ്കിൽ " ഞാൻ കൊടുത്ത പട്ടയം കാൻസൽ ചെയ്യട്ടെ " എന്ന രവീന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്ത് രവീന്ദ്രൻ പട്ടയം ക്വാൻസൽ ചെയ്ത സബ് കളക്ടർ രേണു രാജിന്റെ നടപടിയും നേരായ വഴിക്കുള്ളതാണ്..

ഈ സാഹചര്യത്തിൽ വൈദ്യുത ബോർഡിന്റെ കൈവശമുള്ള സർക്കാർഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തിൽ അന്വഷണത്തിന് റവന്യുമന്ത്രി ഉത്തരവിട്ടെങ്കിൽ അതു സ്വാഗാ താർഹം. റവന്യുമന്ത്രിക്ക് ഇതിന് അവകാശമില്ലെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞാൽ  അംഗീകരിച്ചു കൊടുക്കാനാവില്ല

പി എം സി ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളും പൊളിഞ്ഞ കൊണ്ടിരിക്കുന്ന കാലത്ത് രാജാക്കാട് സഹകരണ ബാങ്കും പൊളിയാം. മന്ത്രി മണിയുടെ മരുമകൻ ബാങ്കിന്റെ മേൽനോട്ടക്കാരനായിരിക്കുന്നത് ബാങ്ക് പൊളിയാതിരിക്കാനുള്ള കാരണമല്ല.

ഇല. ബോർഡിന്റെ ഭൂമി രാജക്കാട് ബാങ്കിന് പാട്ടത്തിന് നൾകുന്നത് അനാവശ്യകീഴ് വഴക്കത്തിനും സർക്കാർ ഭൂമിയുടെ ദുരുപയോഗത്തിനും കാരണമാകുമെന്നതിനാൽ അതു തടയുക തന്നെ വേണം. റവന്യുമന്ത്രി യുടെ നടപടി സ്വാഗതം ചെയ്തു കൊള്ളുന്നു.

കെ എ സോളമൻ