Friday 8 September 2023

മഴയെക്കുറിച്ച് എന്ത് പറയാൻ

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Thursday 7 September 2023

ഇന്ത്യ എൻറെ രാജ്യം

#ഇന്ത്യ എന്റെ രാജ്യം

അവരെ സംബന്ധിച്ചിടത്തോളം യുപിഎ എന്ന പേരിനു ആകർഷണം നഷ്ടമായി. അതുകൊണ്ട് തന്നെ ആ പേരിൽ പോയാൽ വോട്ട് കിട്ടില്ലെന്ന തോന്നലുമുണ്ട്. അങ്ങനെ അവർ അത് ഇന്ത്യ എന്നാക്കി മാറ്റി, കാരണം ഇന്ത്യയെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇവിടെഉണ്ട്. കബളിപ്പിക്കൽ തന്നെയാണ് ഉദ്ദേശ്യം.

28 ഭിന്നശേഷിക്കാർപരസ്പരം വഞ്ചിക്കുന്നതാണ് പുതിയ ഇന്ത്യാ മുന്നണിയുടെ മുഖമുദ്ര. എല്ലാവർക്കും എല്ലാപേരെയും സംശയം.  ഈ പേര് ഉടൻ ഒഴിവാക്കി പഴയ യുപിഎ പുനഃസ്ഥാപിക്കാനാണ് സാധ്യത. ഇതിനുള്ള കഷായം കേന്ദ്രസർക്കാർ തയ്യാറാക്കി നൽകിയിരിക്കുന്നു !.

ഇന്ത്യ എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും അഭിമാനം തോന്നും.  ഇന്ത്യ ഫ്റണ്ട് എന്ന പേര് അവരുടെ ബലഹീനത മുതലെടുക്കാൻ ഉദ്ദേശിച്ചുള്ളതാവണം. ഇത് വോട്ടാക്കി മാറ്റാമെന്നാണ് ധാരണ. ആട്ടിൻ തോലിട്ടാലും ഉള്ളിലെ ആൾ മാറുമോ? ഒടുവിൽ വഞ്ചനാപരമായ മുന്നണി 3 അംഗങ്ങളുടേതായി ചുരുങ്ങും.

പേര് മാറ്റി എന്ന് പറഞ്ഞ് നടക്കുന്നവർ ഓർക്കുക, രാജ്യത്തിന്റെ പേര് മാറ്റപ്പെട്ടിട്ടില്ല. അതിപ്പോഴും ഇന്ത്യ തന്നെ. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ, ഹിന്ദ് എന്നിവയെല്ലാം ഒന്നുതന്നെയാണ്, ഒരേ രാജ്യത്തെയാണ് സൂചിപ്പിക്കുന്നത്

കെ എ സോളമൻ

വിചിത്ര രാഷ്ട്രീയം

#വിചിത്ര രാഷ്ട്രീയം

വിചിത്രമാണ് കേരളത്തിലെ രാഷ്ട്രീയം. പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെയും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്റെയും അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.

പെരുന്നയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട ജെയ്ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുകയും സംഘടന ഉയർത്തുന്ന മതേതര നയത്തെ അഭിനന്ദിക്കുകയും ചെയ്തു. മതവിശ്വാസത്തിൽ വർഗീയ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നവരെ സുകുമാരൻ നായർ എക്കാലവും എതിർത്തിരുന്നതായും ജെയ്‌ക്ക് കൂട്ടിച്ചേർത്തു.

അതേസമയം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു ,  സുകുമാരൻ നായരുടെ കാഴ്ചപ്പാട് തെറ്റാണ്, ഗണപതി മിത്ത് വിഷയത്തിൽ ഷംസീറിനോട് അദ്ദേഹം മാപ്പ് പറയണം. . എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് ബിജെപിയോടും സംഘപരിവാറിനോടുമുള്ള പക്ഷപാതത്തെയാണ് സൂചിപ്പിക്കുന്നതെന്നും ബാലൻ അഭിപ്രായപ്പെട്ടിരുന്നു.

ഒരു പക്ഷെ ജി സുകുമാരൻ നായർക്ക് നല്ലൊരു ഓഫർ കിട്ടിയതു കൊണ്ടാകണം ഗണപതി മിത്തും ശരിദൂര നയവും  പരണത്ത് വെച്ചിട്ട് ഇരുമുന്നണികളോടും  സമദൂരംഎന്ന പഴയ നയം ഇത്തവണ പുതുപ്പള്ളിയിൽ വീശാൻ തീരുമാനിച്ചത് 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ഈ  നേതാക്കൾക്ക് നൽകിയത് മാരകമായ പ്രഹരം. എല്ലാവരും ചേർന്ന് വെള്ളം തൊടാതെ അവരുടെ പൊള്ളയായ വാക്കുകൾ വിഴുങ്ങുകയെന്നതാണ് തുടർന്നുള്ള വ്യായാമം

കെ.എ. സോളമൻ