Sunday 30 August 2020

Irresponsible PSC

The functioning of the KPSC is not at all efficient and the commission ignores  thousands of young unemployed youths in Kerala. They feign ignorance in the back door appointments that take place in various departments when the psc lists are in vogue. 

The  PSC and the government are responsible for the suicide of the youth who was depressed in not getting a job, though he was ranked 77 in the Excise guard ranklist. When relatives of Marxist leaders get backdoor appointment it is highly condemnable to deny opportunities to the deserved.

The PSC's decision to take disciplinary action against those who voice their protest against the nonchalant action of the PSC authorities is pushing the unemployed and unhappy young people to to court of justice. PSC should drop proposed move to take action against those who protested and speed up activities to save young people from the disgrace of unemployment.
K A Solaman

ഓണാശംസകൾ!

#ഓണാശംസകൾ!

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലം രണ്ടാഴ്ച നേരെത്തെയാണ് ഓണം. സെപ്തംബർ 10-13 തീയതികളിലാണ് കഴിഞ്ഞ വർഷ വർഷത്തെ ഓണം ആഘോഷിച്ചതെങ്കിൽ ഇക്കൊല്ലം അത് ആഗസ്റ്റ് 30, 31 സെപ്തംബർ 1, 2 തിയതികളിലാണ്. ആഗസ്റ്റ് 30 ഉത്രാടം, 31 ന് തിരുവോണം.

മഹാബലിയെയും വാമനനെയും രണ്ടായി പങ്കിട്ടെടുക്കുന്ന കാലത്ത് അവരെ ഒന്നായി ചേർത്ത് നമുക്ക് ഓണത്തിൻ്റെ സന്തോഷം പങ്കിടാം.

കഴിഞ്ഞ കൊല്ലങ്ങളിലെ രണ്ടു് ഓണാഘോഷങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ ഇക്കുറി തടസ്സമായത് മാരകമായ കോവിഡ് രോഗവ്യാപനമാണ്. രാജ്യത്ത് 35 ലക്ഷം രോഗബാധിതരായി എന്നാണ് ഇതുവരെയുള്ള കണക്ക്. 63500 ആളുകൾ മരണപ്പെടുകയും ചെയ്തു. കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. എങ്കിലും അതിജീവനത്തിനായുള്ള ശക്തമായ ശ്രമം എല്ലാ മേഖലയിലും ദൃശ്യം..

ഓണത്തെക്കുറിച്ച് ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വിപണനത്തിന്റെയും ഉത്സവം കൂടിയാണ്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുപ്പെടെയുള്ളവർ കാർഷികവൃത്തിയിൽ ഏർപ്പെട്ടതിനാൽ കാർഷികോൽപന്ന ഉത്പാദനത്തിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ 6 മാസക്കാലത്ത് സംസ്ഥാനത്തിന് കഴിഞ്ഞിഞ്ഞു.

ഓണം കേരളത്തിൻ്റെ ദേശിയോത്സവമാണ്. എല്ലാം മലയാളികൾക്കും ഐശ്വര്യത്തിൻ്റെ ഓണാശംസകൾ!

- കെ എ സോളമൻ

Friday 28 August 2020

കോൺഗ്രസിൻ്റെ ഓണക്കളികൾ


ഓണക്കാലത്തെ പതിവ് വിനോദമായിമാറി  ശശിതരൂരിൻ്റെ  ഓണക്കളികൾ.

കഴിഞ്ഞ കൊല്ലത്തെ വിനോദം തരൂരിൻ്റെ മോദി പ്രശംസ സംബന്ധിച്ചായിിരുന്നു. മോദിയെ പ്രശംസിച്ചതിനാൽ തരൂരിിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്  കേരളനേതാക്കൾ എത്തിയിരുന്നു. എന്നാൽ പെട്ടെന്നു ആ ആവശ്യത്തിൽ നിന്ന് പിൻമാറുകയാായിരുന്നു. പെട്ടെന്നള്ള പിൻവലിയലിനു  രണ്ടു കാരണങ്ങളാണ് അന്നു പറഞ്ഞു കേട്ടത് .  

ക്യൂൻസ് ഇംഗ്ലീഷിൽ തരൂർ എഴുതിയ വിശദീകരണം കേരള നേതാക്കൾക്ക് വായിച്ചു  മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, ന്യൂഡൽഹിയിൽ നിന്ന്  മാഡം സോണിയ മുല്ലപ്പള്ളിയെ ശകാരിക്കുകയും അത്തരം മോശം പ്രസ്താവനകളുമായി  മുന്നോട്ട് പോകരുതെന്ന് താക്കീതു നൾകുകയും ചെയ്തതാണ്.  അതെന്തായാലും പ്രശ്നം പെട്ടെന്നു കെട്ടടങ്ങുകയും തരൂർ വീണ്ടും ഊർജസ്വലനാകുകയും ചെയ്തു.

ഇക്കൊല്ലം വീണ്ടും ഓണമെത്തിയപ്പോൾ പുതിയ ഓണക്കളിയുമായി തരൂർ രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് താത്കാലിക അധ്യക്ഷയെ മാറ്റി സ്ഥിരം ചുമതലക്കാരനെ നിയമിക്കണമെന്നതാണ് പുതിയ ആവശ്യം.

 കേരളത്തിലെ പോലെ കേന്ദ്രത്തിലും ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടുവോളമുള്ളവർ ഇല്ലാത്തതിനാൽ ഇതു സംബന്ധിച്ചു കത്ത് തയ്യറാക്കാനുള്ള നിയോഗം തരൂരിന് തന്നെയായിരുന്നു. അലൂമിനിയം പട്ടേൽ എന്ന് സ്വകാര്യ സർക്കിളിൽ അറിയപ്പെടുന്ന അഹമ്മദ്‌ പട്ടേൽ, ഗുലാം നബി ആസാദ്, എ കെ ആൻ്റണി പോലുള്ള മുതിർന്ന നേതാക്കളും ഈ നീക്കത്തിന് പിന്നാലുണ്ടെന്നു കേൾക്കുന്നു. ഗുലം നബി ആസാദിനാകട്ടെ അമ്പതു വർഷം അധികാരത്തിൽ നിന്ന് മാറിനില്ക്കാൻ കഴിയില്ലെന്നും അധികാരത്തിൽ കയറാൻ തിടുക്കമുള്ളതിനാൽ നേതൃമാറ്റം അനിവാര്യമാണെന്നും അഭിപ്രായമുണ്ട്.

തരൂരിൻ്റ കത്തിൻ്റെ അടിസ്ഥാനത്തിൽ പതിവുപോലെ കേരള നേതാക്കൾ  രണ്ടു തട്ടിലായി. തരൂർ കാണിച്ചത് തെറ്റാണെന്നും തരുരിനെപ്പോലെ തങ്ങളാരും വിശ്വപൗരന്മാർ അല്ലെന്നു പറഞ്ഞ് മുല്ലപ്പള്ളി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് പോലുള്ളവർ രംഗത്തെത്തി. എന്നാൽ തരൂരാണ് ശരി എന്നും പറഞ്ഞ് പി.റ്റി.തോമസ്, ശബരിനാഥ് തുടങ്ങിയവരും പ്രസ്താവന ഇറക്കി. ഇവർക്ക് മുൻ ഡിഫൻസ് മിനിസ്റ്ററിൻ്റെ മൗന പിന്തുണയുമുണ്ട്.

എന്നാൽ, തരൂരീൻ്റെ അവസ്ഥ ഇക്കുറി അല്പം പരങ്ങലിലാണ്. മുൻ കൊല്ലത്തെ പോലെ തരൂരിനെ രക്ഷിക്കാൻ മാഡം മുന്നോട്ടു വരാനുള്ള സാധ്യത കുറവ്. തരൂരിൻ്റെ കത്ത് മാഡത്ത ടാർഗറ്റ് ചെയ്തു കൊണ്ടുള്ളതായിരുന്നു എന്നതാണു കാരണം.

ഒന്നു പിഴച്ചാൽ മൂന്ന്, എന്നാണല്ലോ കണക്ക്. ഇക്കുറിയും തരൂർ രക്ഷപെടുമായിരിക്കും. എങ്കിൽ അടുത്ത ഓണത്തിന് പുതിയ കളിയുമായി കാണാം.
- കെ എ സോളമൻ