Tuesday 30 December 2014

തകര്‍ക്കാം വരമ്പുകള്‍-ഗുരുദര്‍ശനം –കവിത

 
ജാതിഭേദം മതദ്വേഷം
മദ്യവിഷലിപ്തമീനാട്
വിദ്വേഷത്താല്‍ കലുഷിതം
മഹാപ്രവാചക, ഗുരോ-
ക്ഷമിക്കുക, മനുഷ്യന്‍ നന്നാവുവോളം.

ധര്‍മ്മ സംഹിതതന്‍ പ്രഭവസ്ഥാനം
അതേന്നറിയുക, നീ മനുഷ്യാ-
മനുഷ്യന്‍ നന്നായാല്‍ മതി,
മനുഷ്യത്വമാകട്ടെ സദ്മതം.

മരുത്വാ മലയിലെ തപസ്സും,
ലോക രക്ഷക്കായുള്ള പ്രയാണവും,
കര്‍മ്മകാണ്ഡവിശുദ്ധിയും
സന്ദേശമായിക്കണ്ട മഹാശ്രേഷ്ഠ
ക്ഷമിക്കുക,
കാലാതിവര്‍ത്തി, തവദര്ശനം

പ്രകൃതിക്കുണ്ടൊരുതാളം
മനുഷ്യജീവിതത്തിന്‍ മഹാതാളം
ഒളിയമ്പെയ്യരുത്, തളര്‍ത്തരുത്,
മുറിവേല്‍ക്കപ്പെടരുത്,
മനസ്സും ശരീരവും

സര്‍വസംഗ പരിത്യാഗിയാം ഗുരു
നല്‍കീ, ഹൃദയങ്ങള്‍ക്ക് പ്രാര്‍ഥനാബലം
വിദ്യാലയമോ മുഖ്യദേവാലയം
മുഴങ്ങി-
അക്ഷരജ്ഞാനത്തിന്‍  പാഞ്ചജന്യം

കാണുക പരമാര്‍ത്ഥങ്ങള്‍
തിരിച്ചറിയുക വിവേകമേതെന്ന്,
പ്രകൃതിയോടൊപ്പം നടക്കാം,
പഠിക്കാം, നിസ്വാര്‍ത്ഥമായ്
തകര്‍ക്കാം ജാതിഭേദവര്‍ണ്ണവരമ്പുകള്‍.






സാഹിത്യ സമ്മേളനവും പുരസ്‌കാര ദാനവും




ചേര്‍ത്തല: സാമൂഹ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കടക്കരപ്പള്ളി കെ. പ്രഭാകരന്റെ സ്മരണക്കായി കെ. പ്രഭാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സാഹിത്യസമ്മേളനവും പുരസ്‌കാര ദാനവും നടത്തി. നാടക രചയിതാവും സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ സുന്ദരന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അധ്യക്ഷതവഹിച്ചു.
മികച്ച സാഹിത്യരചനക്കുള്ള സര്‍ഗശ്രീപുരസ്‌കാരം ചന്തിരൂര്‍ ദിവാകരന് ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ നല്കി. 7,500 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. പൂച്ചാക്കല്‍ ഷാഹുല്‍, വിദ്വാന്‍ കെ.രാമകൃഷ്ണന്‍, വെട്ടക്കല്‍ മജീദ്, പ്രൊഫ. കെ.എ. സോളമന്‍, സലാഹുദ്ദീന്‍എന്നിവര്‍ പ്രസംഗിച്ചു,. കെ.പി. ലിജി സ്വാഗതവും എം.എന്‍. പ്രസിമോന്‍ നന്ദിയും പറഞ്ഞു. പ്രസന്നന്‍ അന്ധകാരനഴി, കെ.കെ. വേലായുധന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

Saturday 27 December 2014

ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു





 ന്യൂദല്‍ഹി: ഒരു  ഇടവേളയ്ക്കു ശേഷം ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നു. പുതിയ ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കറന്‍സി ചട്ടങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിറത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നോട്ട് പുറത്തിറങ്ങുന്നത്. ഇന്‍ഡിഗോ നിറത്തിനു പകരം പുതിയ കറന്‍സിയില്‍ പിങ്ക്, പച്ച നിറങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുന്നത്. നാട്ടിന്റെ മുകള്‍ ഭാഗത്തായി ഭാരത് സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് മലയാളത്തിലും രേഖപ്പെടുത്തും. കറന്‍സിയിലെ ഒരു രൂപ നാണയത്തിന്റെ ചിത്രത്തില്‍ 2015 എന്നു രേഖപ്പെടുത്തും. രാജ്യത്തിന്റെ എണ്ണ പര്യവേഷണ കേന്ദ്രമായ സാഗര്‍ സാമ്രാട്ടിന്റെ ചിത്രവും കറന്‍സിയില്‍ ഉണ്ടായിരിക്കും. മധ്യഭാഗത്ത് താഴെയായി വര്‍ഷം രേഖപ്പെടുത്തും. മറ്റു കറന്‍സികള്‍ക്കു സമാനമായി 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറിയ തുകകളുടെ കറന്‍സിയെക്കാള്‍ നാണയങ്ങള്‍ക്കാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രാധാന്യം നല്‍കുന്നത്. ഉത്പാദനച്ചെലവ് കൂടിയതും ഒരു രൂപയുടെയും രണ്ടു രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കുന്നതിന് തടസ്സമായി. 1994ലാണ് ഒരു രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ജനുവരി ഒന്നു മുതല്‍ ഒരു രൂപാ നോട്ടുകള്‍ അടിച്ചിറക്കും. നോട്ടുകള്‍ വീണ്ടും സര്‍ക്കാര്‍ പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഒരു രൂപാ നാണയങ്ങള്‍ പുറത്തിറത്തിറക്കാന്‍ വേണ്ടി വരുന്ന ഉയര്‍ന്ന ചെലവും, ചില്ലറ ക്ഷാമമവുമായിരിക്കും ഇതിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

കമെന്‍റ്  : രൂപയുടെ മൂല്യം മറ്റുള്ളവരെ ബോധ്യ പ്പെടുത്താനെങ്കിലും ഇതൊരാവശ്യമാണ്. നാലണ വലിപ്പത്തിലുള്ള നിലവിലെ ഒറുരൂപ നാണയം കാണുമ്പോള്‍ അദ്ധ്വാനിച്ചു കൂലി വാങ്ങി  ജീവിക്കുന്നവന് വിഷമം തോന്നുക സ്വാഭാവികം ,
കെ എ സോളമന്‍ 

Wednesday 24 December 2014

കോട്ടയത്തും ഘര്‍ വാപസി; 50ഓളം പേര്‍ മതംമാറി

T- T T+










കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് ഘര്‍വാപസി. പൊന്‍കുന്നത്തും തിരുനക്കരയിലുമായി നടന്ന രണ്ട് ചടങ്ങില്‍ അമ്പതോളം പേര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

പൊന്‍കുന്നം ദേവീക്ഷേത്രത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ 18 കുടുംബങ്ങളില്‍ നിന്നുമായി 45 ഓളം പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലും മതപരിവര്‍ത്തന ചടങ്ങ് നടന്നു.

ക്രിസ്തുമതത്തില്‍ നിന്നാണ് എല്ലാവരും മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്തുമസ് ദിനത്തില്‍ വ്യാപകമായി ഘര്‍വാപസി ചടങ്ങുകള്‍ നടക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു.
കമന്‍റ് : ഘര്‍ വാപസി-എന്തിനാണ് ജനം  മതം മാറുന്നതെന്ന് മനസ്സിലാകുന്നില്ല. നിലവിലെ മതം തന്നെ അധികമായിരിക്കെ ഇനിയൊരെണ്ണത്തിന്റെ ആവശ്യമെന്ത്?  സാമ്പത്തികമാണെങ്കില്‍ എപ്പോഴും അത് ലഭിക്കണമെന്നില്ല.
-കെ എ സോളമന്‍ 

മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരം -വി.ഡി സതീശന്‍


മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരം ^വി.ഡി സതീശന്‍
തിരുവനന്തപുരം: കരുണാകരന്‍ അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത് തികഞ്ഞ അനൗചിത്യമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.



കമെന്‍റ്  :സത്യം പറഞ്ഞാല്‍ അത് അപമാനമാകുന്നതെങ്ങനെ? 3 രൂപ മെംബേര്‍ഷിപ്പിന് വേണ്ടി പിച്ചച്ചട്ടിയുമായി  മുരളീധരന്‍ നടന്നപ്പോള്‍ അനുകൂലമായി സംസാരിക്കാന്‍ വി എം സുധീരനെ  ഉണ്ടായിരുന്നുള്ളൂ. അന്ന് സതീശനെയും കൂട്ടരെയും  കണ്ടില്ല 
-കെ എ സോളമന്‍ 

Saturday 20 December 2014

റിച്ചാര്‍ഡ് വര്‍മ ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ചുമതലയേറ്റു














വാഷിങ്ടണ്‍: ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ ഇന്ത്യയിലെത്തും. നാന്‍സി പവ്വല്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രാഹുല്‍ വര്‍മയുടെ നിയമനം. 

46-കാരനായ വര്‍മ രാജ്യത്ത് ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍വംശജനായ ആദ്യ യു.എസ്. സ്ഥാനപതിയാണ്. അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാഹുല്‍ വര്‍മയുടെ മാതാപിതാക്കള്‍. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ വര്‍മ ദേശീയ സുരക്ഷാനിയമമേഖലയിലെ വിദഗ്ധനായാണ് അറിയപ്പെടുന്നത്.
കമെന്‍റ് : വയലാര്‍ വര്‍മ്മമാരുടെ ആരായിട്ടു ആരും?
-കെ എ സോളമന്‍ 

Thursday 18 December 2014

ഞായറാഴ്ചത്തെ ഡ്രൈഡേ ഒഴിവാക്കി: ബാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ്‌









തിരുവനന്തപുരം: മദ്യനയത്തില്‍ പൊളിച്ചെഴുത്ത്. ഞായറാഴ്ചത്തെ ഡ്രൈഡേ ഒഴിവാക്കി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ബാറുകളുടെ പ്രവര്‍ത്തന സമയവും രണ്ട് മണിക്കൂര്‍ കുറച്ചു. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 10 വരെ മാത്രമാകും ബാറുകള്‍ ഇനി പ്രവര്‍ത്തിക്കുക. ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അതാത് ബാറുകളില്‍ തന്നെ ഉടമകള്‍ തൊഴില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും. തൊഴിലാളികളുടെ പ്രശ്‌നം കണിക്കെലുടത്താണ് ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗതീരുമാനം അറിയിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ മന്ത്രിസഭാ യോഗത്തില്‍ മുസ്‌ലിം ലീഗ് എതിര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ നിലപാടെന്നും അവരുടെ എതിര്‍പ്പ് അവര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

കമന്‍റ്  വി എം സു.സുധീരന്‍ ഒരു യാത്രകൂടി നടത്തുന്നത് നന്നായിരിക്കും, എങ്ങോട്ടെങ്കിലും.
-കെ എ സോളമന്‍ 

Wednesday 10 December 2014

കോഴിക്കോട് ലോ കോളജില്‍ ആലിംഗന സമരം

കോഴിക്കോട് ലോ കോളജില്‍ ആലിംഗന സമരം

കോഴിക്കോട്: നഗരത്തിലെ ചുംബന സമരത്തിന് പിന്നാലെ കോഴിക്കോട് ലോ കോളജ് നിയമവിദ്യാര്‍ഥികള്‍ ആലിംഗന സമരം നടത്തി. ബുധനാഴ്ച കോളജിന് മുന്നില്‍ വെച്ചാണ് ഒരു വിഭാഗം വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ആലിംഗന സമരം നടത്തിയത്. എന്നാല്‍ 'സുലൈമാന്‍ സേന' എന്നപേരില്‍ മറ്റൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിനെതിരെ രംഗത്തത്തെി. ഇവര്‍ സമരത്തെ കൂവി എതിര്‍ത്തു. ആലിംഗനത്തിനുള്ള അവകാശം ഉയര്‍ത്തിയാണ് ലോക മനുഷ്യാവകാശ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്.

കമന്‍റ്  ഇവിടെ പണ്ടുമുതലെ നടക്കുന്നതാ ആലിംഗനം. പുതിയ കാലാവസ്ഥയില്‍ നിയമപരിരക്ഷയും അല്പംപബ്ലിസിറ്റിയും കിട്ടുമോ എന്നു നോക്കി., ആത്രേയുള്ളൂ.
-കെ എ സോളമന്‍ 

Tuesday 9 December 2014

ചുംബന സമരത്തിനെതിരെ ആഞ്ഞടിച്ച് പിണറായി


pinerayi



തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ ജനം അംഗീകരിക്കില്‌ളെന്ന് പിണറായി പറഞ്ഞു. സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്നും പിണറായി ചോദിച്ചു. സമരരീതിയില്‍ മാറ്റം വേണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദാചാര പൊലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കമന്‍റ് : ചുംബന സമരത്തിന്റെ ആലപ്പുഴ എഡിഷന്‍ ഏറ്റെടുത്ത എസ് എഫ് ഐ -ഡിഫി സഖാക്കളുടെ നില ഇതോടെ പരുങ്ങലിലായി
-കെ എ സോളമന്‍ .

Monday 8 December 2014

ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ചെന്നിത്തല


ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ചുംബന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് നിയമസഭയില്‍ ചെന്നിത്തലയുടെ പ്രസ്താവന. എന്നാല്‍, ഇത് ക്രമസമാധാന പ്രശ്നമായാല്‍ സര്‍ക്കാറിന് ഇടപെടാതിരിക്കാനാവില്ളെന്നും അതുകൊണ്ടു തന്നെയാണ് കോഴിക്കോട്ട് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരെയും പ്രീതിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
കമന്‍റ്: മന്ത്രി മോഹന്‍ലാലിന്റെ പക്ഷത്താ. അതിരിക്കട്ടെ, ആര്‍ക്കും പരസ്യമായി മദ്യപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമോ മന്ത്രി?
-കെ എ സോളമന്‍ 

Wednesday 3 December 2014

പൂക്കള്‍

ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം: ബെവ്‌കോ


BEVCO




















കൊച്ചി: സംസ്ഥാനത്തെ  ദേശീയപാതയോരങ്ങളിലായി സ്ഥിതി ചെയ്യുന്ന മദ്യവില്‍പ്പനശാലകള്‍ മാറ്റുന്നത് അപ്രായോഗികമായ കാര്യമാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ). ഇതു സംബന്ധിച്ച വിവിരങ്ങള്‍ കാണിച്ച് ബെവ്‌കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദേശീയ പാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഗതാഗതക്കുരുക്കിനും മറ്റും കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ബെവ്‌കോയോട് നിലപാട് തേടിയത്. പുതിയ സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാരുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബിവറേജസ് കോര്‍പറേഷന്‍ ഹൈകോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പത്തു ശതമാനം ബിവറേജസ് ഷോപ്പുകള്‍ വീതം പൂട്ടുന്നുണ്ട്. ഇതുവരെ 34 എണ്ണം പൂട്ടി. ഇതില്‍ 14എണ്ണം ദേശിയപാതയോരത്താണ്. ബെവ്‌കോയുടെ കണക്കുപ്രകാരം ദേശിയപാതയില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേയില്‍ 69 ഷോപ്പുകളുമാണുള്ളത്. പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നവംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കമന്‍റ് : ദേശീയപാതയിലെ മദ്യശാലകള്‍ മാറ്റുന്നത് അപ്രായോഗികം എന്നുപറഞ്ഞത് ബെവ്‌കോ എം ഡി ആണെങ്കില്‍ അയാളെപ്പിടിച്ചു ജയിലില്‍ ഇടണം .
-കെ എ സോളമന്‍ 

Sunday 30 November 2014

ശാസ്ത്ര കിരീടം കോഴിക്കോടിന്


കണ്ണൂരിന് രണ്ടാം സ്ഥാനം. തൃശൂര്‍ മൂന്നാമത്
തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രഥമ സ്വര്‍ണകിരീടം സാമൂതിരിയുടെ തട്ടകത്തിലേക്ക്. 1112 പോയന്‍റ് നേടിയാണ് കോഴിക്കോട് 125 പവന്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂര്‍ ജില്ല മൂന്നാം സ്ഥാനക്കാരായി. അഞ്ച് ദിനങ്ങളിലായി തുഞ്ചന്‍െറ മണ്ണില്‍ അരങ്ങേറിയ ശാസ്ത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. മത്സരങ്ങളും ഫലപ്രഖ്യാപനവും ശനിയാഴ്ച പൂര്‍ത്തിയായി.
കണ്ണൂര്‍ 1067ഉം തൃശൂര്‍ 1038ഉം പോയന്‍റ് നേടി. ആതിഥേയരായ മലപ്പുറം 1035 പോയന്‍റുമായി നാലും പാലക്കാട് 1031 പോയന്‍േറാടെ അഞ്ചും സ്ഥാനക്കാരായി. സ്വര്‍ണക്കപ്പും ശാസ്ത്രോത്സവമെന്ന പേരുമാറ്റവും നടപ്പാക്കിയ മേളക്കാണ് ഭാഷയുടെ തറവാട്ടുമുറ്റത്ത് കൊടിയിറങ്ങിയത്.
പ്രവൃത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ കോഴിക്കോട് ജേതാക്കളായി. പ്രവൃത്തിപരിചയമേളയില്‍ യു.പി (11605), ഹൈസ്കൂള്‍ (16191), ഹയര്‍ സെക്കന്‍ഡറി (16427), എക്സിബിഷന്‍ (5153) വിഭാഗങ്ങളിലായി 49376 പോയന്‍റ് കോഴിക്കോട് തൂത്തുവാരി.
ഗണിത ശാസ്ത്രമേളയില്‍ യു.പി (48), ഹൈസ്കൂള്‍ (121), ഹയര്‍ സെക്കന്‍ഡറി (139) വിഭാഗങ്ങളിലായി 308 പോയന്‍റ് കോഴിക്കോട് സ്വന്തമാക്കി.
ശാസ്ത്രമേളയില്‍ കണ്ണൂരാണ് ജേതാക്കള്‍. യു.പി (56 പോയന്‍റ്), ഹൈസ്കൂള്‍ (58), ഹയര്‍ സെക്കന്‍ഡറി (54) വിഭാഗങ്ങളില്‍നിന്നായി 168 പോയന്‍റ് കണ്ണൂര്‍ നേടി. യു.പി (52), ഹൈസ്കൂള്‍ (62), ഹയര്‍ സെക്കന്‍ഡറി (49) വിഭാഗങ്ങളിലായി 163 പോയന്‍റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.
യു.പി (55), ഹൈസ്കൂള്‍ (54), ഹയര്‍ സെക്കന്‍ഡറി (51) വിഭാഗങ്ങളില്‍ 160 പോയന്‍റുമായി കോഴിക്കോട് മൂന്നാമതത്തെി.
പ്രവൃത്തിപരിചയ മേളയില്‍ യു.പി (10759), ഹൈസ്കൂള്‍ (15731), ഹയര്‍ സെക്കന്‍ഡറി (16045), എക്സിബിഷന്‍ (5065) വിഭാഗങ്ങളില്‍ 47600 പോയന്‍റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തത്തെി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
യു.പി (10487), ഹൈസ്കൂള്‍ (15759), ഹയര്‍ സെക്കന്‍ഡറി (16186), എക്സിബിഷന്‍ (4598) വിഭാഗങ്ങളിലായി തൃശൂര്‍ 47030 പോയന്‍റ് നേടി.
ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ രണ്ടാമതത്തെി. യു.പി (41), ഹൈസ്കൂള്‍ (144), ഹയര്‍ സെക്കന്‍ഡറി (122) വിഭാഗങ്ങളില്‍ കണ്ണൂര്‍ 307 പോയന്‍റ് നേടി. യു.പി (39), ഹൈസ്കൂള്‍ (119), ഹയര്‍ സെക്കന്‍ഡറി (135) വിഭാഗങ്ങളിലായി 293 പോയന്‍റുമായി ആതിഥേയ ജില്ല മൂന്നാം സ്ഥാനക്കാരായി. സാമൂഹിക ശാസ്ത്രമേളയില്‍ 165 പോയന്‍േറാടെ തൃശൂര്‍ (യു.പി -29, ഹൈസ്കൂള്‍ - 62, ഹയര്‍ സെക്കന്‍ഡറി -74) ജേതാക്കളായി. 158 വീതം പോയന്‍റ് നേടി കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂര്‍ യു.പിയില്‍ 39ഉം ഹൈസ്കൂളില്‍ 62ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 57ഉം പോയന്‍റ് നേടി. തിരുവനന്തപുരത്തിന് യു.പിയില്‍ 29ഉം ഹൈസ്കൂള്‍ 64ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 65ഉം പോയന്‍റാണുള്ളത്. കോഴിക്കോട് 155 പോയന്‍ോടെ (യു.പി-41, ഹൈസ്കൂള്‍-64, ഹയര്‍ സെക്കന്‍ഡറി-50) മൂന്നാം സ്ഥാനത്തത്തെി.
കമന്‍റ് : 10000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ മേളക്ക് മാധ്യമങ്ങള്‍ വേണ്ട പരിഗണന നല്‍കുന്നില്ല. ഒന്നാം സമ്മാനം കിട്ടിയവരുടെ പേരുപോലും പത്രങ്ങള്‍.  പ്രസിദ്ധീകരിച്ചി ല്ല. മറിച്ചു ലക്ഷങ്ങള്‍ മറിയുന്ന കലാമേള റിപ്പോര്‍ട് ചെയ്യാന്‍ മാധ്യമങ്ങള്‍  മല്‍സരം തന്നെ നടത്തുന്നു. അതുകൊണ്ടു മേലില്‍ ശാസ്ത്രോല്‍സവം കലോല്‍സവം എന്നതിനു  പകരം പാവപ്പെട്ടവരുടെ മേള,പണക്കാരുടെ മേള എന്നിങ്ങനെ  വിളിക്കുന്നതായിരിക്കും ഉചിതം .
-കെ എ സോളമന്‍ 

Saturday 29 November 2014

പക്ഷിപ്പനി: താറാവുകളെ കൊല്ലാന്‍ 245 സ്‌ക്വാഡുകള്‍



ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ജില്ലകളില്‍ താറാവുകളടക്കമുള്ളവയെ നശിപ്പിക്കാന്‍ 245 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ആലപ്പുഴയില്‍ 50, പത്തനംതിട്ടയില്‍ 10, കോട്ടയത്ത് 15 എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഇത് ഏകോപിപ്പിക്കാന്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു. താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചു കളയുന്നതിനാണ് സ്‌ക്വാഡുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ കത്തിക്കാനാവശ്യമായ വിറകും മണ്ണെണ്ണയും കിട്ടാത്ത സ്ഥലങ്ങളില്‍ സുരക്ഷിതമായി ആഴത്തില്‍ കുഴിയെടുത്ത് ചത്ത താറാവുകളെ അതിലിട്ട് മൂടിയും തുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പക്ഷികള്‍ ചത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വ്ന്നാല്‍ മാത്രമേ മറ്റു നടപടികളുണ്ടാവൂ എന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോട്ടയം ജില്ലയില്‍ പ്രാവുകള്‍ക്കും പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നു. കറുകച്ചാലില്‍ പ്രാവുകള്‍ പിടഞ്ഞുവീണ് ചത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി അധികൃതര്‍ നടപടി സ്വീകരിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ആരോഗ്യ സെക്രട്ടറി ഡോ കെ. ഇളങ്കോവന്‍, മൃഗസംരക്ഷണ സെക്രട്ടറി സുബ്രത ബിശ്വാസ്, എന്‍ആര്‍എച്ച്എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ ഡയറക്ടര്‍ ഡോ പി.കെ. ജമീല എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ തന്നെ വീണ്ടും യോഗം ചേരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കമന്‍റ്: ഈ മിണ്ടാപ്രാണികളെ കൊല്ലാതെ രക്ഷിക്കാന്‍ ഒരു മാര്‍ഗവുമില്ലേ? പക്ഷിപ്പനി മനുഷ്യനെ ബാധിച്ചാല്‍ നാം എന്തുചെയ്യും? കൂടുതല്‍ സ്ക്വാഡുകലെ നിയമിക്കുമോ? മള്‍ടിസ്പെഷ്യാലിറ്റികളില്‍ സുഖചികില്‍സയായി ഒതുങ്ങിപ്പോയ നമ്മുടെ  വൈദ്യ ശാസ്ത്രത്തിന്ടെ ഒരു ഗതികേട്!
-കെ എ സോളമന്‍ 

Friday 21 November 2014

കേരള പി.വി.സിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരള സര്‍വകലാശാലാ പ്രൊ-വൈസ് ചാന്‍സലര്‍ വി. വീരമണികണ്ഠന്റെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധം മറ്റ് പലരുടെയും പ്രബന്ധങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് കണ്ടെത്തി. ഗവേഷണ ബിരുദത്തിനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തില്‍ 63 ശതമാനം വരെ ഇന്റര്‍നെറ്റ്, വിവിധ പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ എന്നിവയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കണ്ടെത്തല്‍.

ഗവേഷണ പ്രബന്ധത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനെത്തടുര്‍ന്ന് അദ്ദേഹം ഡോക്ടറേറ്റെടുത്ത കാലിക്കറ്റ് സര്‍വകലാശാല ഇത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് കോപ്പിയടി സ്ഥിരീകരിച്ചത്. അനന്തര നടപടിക്കായി സര്‍വകലാശാല ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാരിനയച്ചു.

വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാര്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പരാതി നല്‍കിയിരുന്നു. പ്രബന്ധത്തിലെ ഓരോ ഭാഗവും മറ്റേത് പ്രബന്ധത്തില്‍ നിന്നെടുത്തുവെന്ന തെളിവ് സഹിതമായിരുന്നു പരാതി. ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് മന്ത്രി പരാതി കൈമാറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലാ വി.സിക്ക് ഇത് കൈമാറുകയും സര്‍വകലാശാലയ്ക്ക് പുറത്തുള്ള വിദഗ്ദ്ധനോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംശയിക്കപ്പെടുന്നയാള്‍ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിയായതിനാല്‍ അതീവ രഹസ്യമായി മുദ്രവെച്ച പാക്കറ്റുകളിലാണ് ഇതുസംബന്ധിച്ച ഫയലുകള്‍ സഞ്ചരിച്ചത്. 

കമന്‍റ്:  അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത നിര്‍ഭയനായ ഒരു ഉദ്യോഗസ്ഥനെ താറടിക്കാനുള്ള ഗൂഢ ശ്രമമാണ് ഈ നീക്കത്തിനുപിന്നില്‍. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറിന്റെ ചൊറിച്ചില്‍ മനസ്സിലാകും. ഇദ്ദേഹമെന്താ മാറ്റാരുടെയും പ്രബന്ധങ്ങള്‍ സംബന്ധിച്ചു  വിദ്യാഭ്യാസമന്ത്രിക്കു പരാതി നാല്‍കാത്തത്? 
നാഥനില്ലാ കളരിയായിക്കിടുന്ന കേരളാ യൂണിവേര്‍സിറ്റിക്ക്  അടുക്കും ചിട്ടയുമുണ്ടാക്കിയത് വലിയ പാതകം തന്നെ. പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് ഗൈഡുംഅത് മൂല്യനിര്‍ണ്ണയംചെയ്ത എക്സാമിനേര്‍സും ആണ്. കൂലിക്കെടുത്തആള്‍ പുതുതായി മൂല്യനിര്‍ണയം നടത്തിയെന്നും അതില്‍ പ്ലേജിയറിസം ഉണ്ടെന്ന്പറയുന്നതും  ഇത്ര വിശദ മായി റിപ്പോര്ട്ട് ചെയ്യുന്നതും കള്ളക്കളിതന്നെ 
-കെ എ സോളമന്‍ 

Tuesday 18 November 2014

ആള്‍ദൈവത്തെ അറസ്റ്റു ചെയ്യാനെത്തി; അനുയായികള്‍ വെടിയുതിര്‍ത്തു
















ഹിസാര്‍: ഹരിയാണയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്.

സത്‌ലോക് ആശ്രമമെന്ന രാംപാലിന്റെ താവളത്തില്‍ അയാളെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെയാണ് അനുയായികള്‍ വെടിവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.

ആക്രമണത്തെ തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നുള്ള പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ആശ്രമത്തിലെത്തിയത്.

Comment: എന്നിട്ട് അറസ്റ്റ് ചെയ്തോ? അതോ ഉണ്ടാതീര്‍ന്നത്കൊണ്ട് പോലീസ് തിരിച്ചുപോയോ? ഈ റിപ്പോര്‍ട് വായിച്ചിട്ടു ഒരുപിടിയും കിട്ടുന്നില്ല
-കെ എ സോളമന്‍ 

Saturday 15 November 2014

മുല്ലപ്പെരിയാര്‍: തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് നിര്‍ദേശം


മുല്ലപ്പെരിയാര്‍: തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പീരുമേട് താലൂക്കിലെ 129 കുടുംബങ്ങളോടാണ് ഇന്നു രാത്രി തന്നെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു
കമന്‍റ് : എവിടെപ്പോയി ഉറങ്ങാന്‍ പറ്റാത്ത മന്ത്രിയും ശവമഞ്ച സമര്‍ക്കാരും?
കെ എ സോളമന്‍ 

Wednesday 12 November 2014

മാണിയെ പുറത്താക്കണം: സമരവുമായി സി.പി.എം


തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോഴ ആരോപണം നേരിടുന്ന ധനന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും സമരത്തിലേക്ക്. മാണിക്കെതിരെയായ സമരം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സസൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ഉള്‍പ്പെടുത്തണം. സമരം നടത്തുന്നതു സംബന്ധിച്ച് അടുത്ത സി.പി.എം യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പിണറായി പറഞ്ഞു.
ആരോപണ വിധേയനായ കെ.എം മാണിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷണന്‍ ആവശ്യപ്പെട്ടു. മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
കമന്‍റ്: 
മാണിയെ മുഖ്യനാക്കി അകത്താക്കണമെന്നായിരുന്നു ഇത്ര നാള്‍. ഇപ്പോ ദേ പുറ ത്താക്കണമെന്ന് !
-കെ എ സോളമന്‍ 

Saturday 8 November 2014

കിസ് ഓഫ് ലവിന് പിന്തുണയുമായി ആലിംഗന സമരം














കൊച്ചി: ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, സദാചാര പോലീസിന് എതിരെ മഹാരാജാസ് കോളേജില്‍ ആലിംഗന സമരം നടത്തിയ പത്ത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. ആറ് പെണ്‍കുട്ടികള്‍ക്കും നാല് ആണ്‍കുട്ടികള്‍ക്കും എതിരെയാണ് നടപടിയെടുത്തത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയിട്ടില്ല. പകരം മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര കൂട്ടായ്മ ആലിംഗന സമരത്തിന് എത്തിയത്. എന്നാല്‍ അനുമതി വാങ്ങാതെയുള്ള പരിപാടി ആയതിനാല്‍ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ഫ്രാന്‍സിസ് സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ അറിയിപ്പ് വകവെയ്ക്കാതെ സമരത്തിന് ഇറങ്ങി.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നിതിന്‍ വാസു, കെ. അജിത്ത്, പയസ്‌മോന്‍ സണ്ണി, അനന്ദു, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ അമയ, അര്‍ച്ചന, പത്മിനി എന്നിവരുടെ മാതാപിതാക്കളെയാണ് പ്രിന്‍സിപ്പല്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഇവരെ കൂടാതെ നാലുപേര്‍ക്ക് എതിരെ കൂടി അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. അനുവാദം കൂടാതെ കോളേജില്‍ സമരം നടത്തിയതിനും സംസ്‌കാരമില്ലാതെ പെരുമാറിയതിനുമാണ് നടപടി. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് കൈമാറാന്‍ സാധിച്ചിരുന്നില്ല.

അതേസമയം അന്വേഷണം നടത്താതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതിന്റെ അടിസ്ഥാനം മനസ്സിലായില്ലെന്ന് നിതിന്‍ വാസു പറഞ്ഞു. സസ്‌പെന്‍ഷന്‍ അറിയിപ്പ് ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മൗനാനുവാദത്തോടെയാണ് സമരം നടന്നത്. കെ.എസ്.യു., എ.ബി.വി.പി. എന്നീ സംഘടനകള്‍ സമരക്കാര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Comment; 
ഈ പിള്ളെരൊന്നും പഠിക്കാന്‍ വേണ്ടിയല്ല കോളേജില്‍ പോകുന്നതെന്ന്   ഇവരുടെ കോലം കണ്ടാല്‍ തിരിച്ചറിയാം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന പത്തല്ല നൂറെണ്ണമാണെങ്കിലും സസ്പെണ്ട് ചെയ്യണം.കോളേജിന് ഒരു ഡിസിപ്ലിന്‍ ഉണ്ടെന്ന് തെളിയിച്ച  പ്രിന്‍സിപ്പലിന് പൂര്‍ണ്ണ  പിന്തുണ. 

സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ച ആലിംഗന വിദ്യാര്‍ത്ഥികളുടെ  മാതാപിതാക്കള്‍ക്ക്  കോളേജിലെത്തി ചുംബനം നടത്തി പ്രതിഷേധിക്കാവുന്നതേയുള്ളൂ. 

-കെ എ സോളമന്‍ 

മഞ്ജുവാര്യര്‍ പുസ്തകോത്സവവേദിയിലും താരമായി

4


















ഷാര്‍ജ: മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ മറയില്ലാതെ പ്രേക്ഷകരുമായി സംവദിച്ച് പുസ്തകോത്സവവേദിയിലും താരമായി. ബാള്‍റൂമില്‍ നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തെ സരസ സംഭാഷണത്തിലൂടെ അവര്‍ കൈയിലെടുത്തു.

സിനിമ, നൃത്തം, 'സല്ലാപം' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവയെ ക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചു. ജീവിതത്തില്‍ സംഭവിച്ചതെല്ലാം സ്വാഭാവികമായി വന്നതാണ്. ഒരു സ്വപ്‌നജീവിയല്ല താന്‍, സ്വപ്‌നങ്ങള്‍ തന്നെ സ്വാധീനിക്കാറുമില്ല. സിനിമയും നൃത്തവും തനിക്ക് രണ്ട് കണ്ണുകള്‍പോലെയാണ്, ഏതാണ് വലുതെന്ന് ചോദിച്ചാല്‍ രണ്ടും ജീവിതത്തില്‍ അപൂര്‍വസിദ്ധിയായി കൊണ്ടുനടക്കുന്നു.

സിനിമകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ല. നല്ല സിനിമകളില്‍ ഏതുഭാഷയില്‍ ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണെന്നും നിറഞ്ഞ കൈയടികള്‍ക്കിടയില്‍ മഞ്ജുവാര്യര്‍ പറഞ്ഞു. കഴിഞ്ഞകാലജീവിതത്തില്‍ തനിക്ക് നഷ്ടമായ വായനശീലം വീണ്ടെടുത്ത സന്തോഷവും മലയാളികളുടെ പ്രിയതാരം പങ്കുവെച്ചു. വലിയൊരു എഴുത്തുകാരിയല്ലാതിരുന്നിട്ടും ഷാര്‍ജ പുസ്തകമേളയില്‍ 'സല്ലാപം' പ്രകാശനംചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. 
Comment: കഞ്ഞി, കൂട്ടാന്‍ ഇവയൊന്നുംവെയ്ക്കണ്ട, ഭാര്‍ത്താവിന്റെ കാര്യം നോക്കേണ്ട, മകളുടെ പഠനം ശ്രദ്ധിക്കേണ്ട, ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന പൊളിപ്പടത്തില്‍ അഭിനയിച്ചതോടെ സര്ക്കാര്‍ പച്ചക്കറി കൃഷിയുടെ മുഖ്യ ഉപദേശകയായി തെരെഞ്ഞെടുക്കുകയും ചെയ്തു..അപ്പോള്‍ എങ്ങനെ താരമാകാതിരിക്കും?
-കെ എ സോളമന്‍ 

Wednesday 5 November 2014

വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

കാക്കനാട്(കൊച്ചി):   സംസ്ഥാനത്തെ റോഡപകടങ്ങളും ഗതാഗത ലംഘനവും തടയാന്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. 70259 50100 എന്ന കേന്ദ്രീകൃത നമ്പരാണ് സംസ്ഥാനത്തെ  പരാതികള്‍ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്നാണിത്  നടപ്പാക്കുന്നത്. മൂന്നാംകണ്ണ്  എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായ വാട്‌സ് ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ പരാതികളായി അയക്കാം.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഗതാഗത ലംഘനങ്ങളുടെയും  പരാതികള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ .ശ്രീലേഖ പറഞ്ഞു. നേരത്തെ  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, അതാത് ജില്ലകളിലെ ആര്‍ ടി ഒ മാര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സ്വകാര്യ മൊബൈല്‍ നമ്പരിലേക്ക് പരാതി അയക്കുകയായിരുന്നു പതിവ്. പരാതികള്‍ കൂടുതലായി എത്തിയപ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനം നിലവില്‍ വരുന്നത്.
കമെന്‍റ്: 
വാട്‌സ് ആപ് എന്നു കേട്ടപ്പോള്‍ പെട്ടെന്നോര്‍ത്തത് മുത്തോല്‍സവം ആണ്. മോട്ടോര്‍ വാഹന വകുപ്പിന് അങ്ങനെ വല്ലതും? കുടിയന്‍മാര്‍ എന്നു സംശയിക്കുന്ന ഡ്രൈവര്‍മാരെക്കൊണ്ടു  എന്തോഉപകരണത്തില്‍ മുത്തമിടീക്കുന്ന ഏര്‍പ്പാട് പണ്ടേയുള്ളതാണ്.
-കെ എ സോളമന്‍  

Sunday 2 November 2014

ചുംബന കൂട്ടായ്മക്കെത്തിയവരെ അറസ്റ്റു ചെയ്തു


November 2, 2014
kiss-of-love









കൊച്ചി: മലയാള സംസ്‌കാരത്തെ തകര്‍ക്കുന്ന തരത്തില്‍ ചുംബന കൂട്ടായ്‌ക്കെത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു.
ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി മറൈന്‍ഡ്രൈവില്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്..
കമെന്‍റ്: സമരക്കാരെ അറസ്റ്റ് ചെയ്തുകേസെടുത്താല്‍ പോരേ, ജീന്‍സ് വലിച്ചുപിടിച്ചു ചൂരല്‍കൊണ്ടു ആസനത്തില്‍ രണ്ടുപൂശുകയും വേണം.
-കെ എ സോളമന്‍ 

Friday 31 October 2014

സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; ബാറുകള്‍ തുറക്കും


കൊച്ചി: ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം തുടരാന്‍ കോടതി അനുമതി നല്‍കി.

ഇന്നലെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സിംഗിള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് സീല്‍ ചെയ്ത 251 ബാറുകളും തുറക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിവേചനം ശരിയല്ലെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം. ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കാനിരിക്കുകയാണ്.

ഇന്നലെത്തെ വിധി വന്നശേഷം 2014 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിച്ചുവന്ന 312 ബാറുകളില്‍ 250 എണ്ണത്തിന് താഴ് വീണിരുന്നു. ഇവയാണ് ഇന്നത്തെ വിധിയെ തുടര്‍ന്ന് വീണ്ടും തുറന്നത്. 

കമെന്‍റ്: ചുരുക്കത്തില്‍ ഒരു ബാറും കേരളത്തില്‍ പൂട്ടാന്‍ പോകുന്നില്ല. കുറെ ബഹളം വെച്ചത് മിച്ചം 
-കെ എ സോളമന്‍ 

Thursday 30 October 2014

ചുംബന സമരത്തെ അനുകൂലിച്ച് യുവ നേതാക്കള്‍ രംഗത്ത്

+
തിരുവനന്തപുരം: ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും സിപിഎം പാര്‍ലമെന്റ് അംഗം എം ബി രാജേഷും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

'കിസ് ഓഫ് ലവ്' എന്ന പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന വി ടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റില്‍ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ചോ സദാചാര ഗുണ്ടകളെ കയറൂരി വിട്ടോ സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്നും വ്യക്തമാക്കുന്നു.

കമെന്‍റ്: അപ്പോള്‍  യുവനേതാക്കള്‍ ചുംബിക്കാന്‍ തന്നെ തീരുമാനിച്ചു. വൃദ്ധ നേതാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്, വെറ്റില തിന്നാന്‍ ഇടിച്ചിടിച്ചുകൊടുക്കാനോ അതോ പുറം തടവാനോ?
-കെ എ സോളമന്‍ 

Wednesday 29 October 2014

വി സി മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചതിനെതിരെ എം എം ഹസന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരുടെ യോഗം ചാന്‍സ്‌ലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിളിച്ചുചേര്‍ത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ഹസന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വി സിമാരുടെ യോഗത്തില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച ചാന്‍സ്‌ലേഴ്‌സ് കൗണ്‍സിലിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പി സദാശിവം വി സിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സ്‌ലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് യോഗത്തിനുശേഷം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, വി സിമാരുടെ യോഗം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

കമെന്‍റ്: ഹസ്സന് നിയമമറിയാം. ഹര്‍ത്താല്‍ വേണ്ടെന്ന് പ്രസം ഗിക്കുകയും കോണ്‍ഗ്രസ്സ് ഹര്‍ത്താലെങ്കില്‍ വിജയിപ്പിക്കുകയും ചെയ്യുന്ന ആളാണദ്ദേഹം
-കെ എ സോളമന്‍ 

Tuesday 28 October 2014

Greetings!

ആശംസകള്‍- പ്രീതാ ആന്ഡ് ലിജു





മാര്യേജ് ഓണ്‍ 26-10-2014

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ കൈമാറുമെന്ന് ജെയ്റ്റ്ലി

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ കൈമാറുമെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിക്ഷേപമുള്ള മുഴുവന്‍ കള്ളപ്പണക്കാരുടെയും പേരുവിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കില്ല. ഏത് ഏജന്‍സിയെ കൊണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ തന്നെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കമെന്‍റ്: നല്ലകാര്യം- പക്ഷേ അത് പറയാന്‍ കോടതി ആവശ്യപ്പെടേണ്ടി വന്നു.
-കെ എ സോളമന്‍ 

Thursday 23 October 2014

തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ ജീവിത നിലവാരമുയര്‍ത്തിയെന്ന് പഠന റിപ്പോര്‍ട്ട്

-

പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട് 
കൊച്ചി: തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക നിലവാരം ഉയര്‍ത്തിയെന്ന് പഠനറിപ്പോര്‍ട്ട്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്തെിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴിലെ തൊഴിലാളികള്‍ 97.3 ശതമാനവും സ്ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട്. 27 ശതമാനം തൊഴിലാളികള്‍ ഈ പദ്ധതി മൂലം ബാങ്കിടപാടുകള്‍ നടത്താനും പണം മിച്ചം വെക്കാനും കഴിഞ്ഞതായി അഭിപ്രായപ്പെടുന്നു.
പരിസര ശുചീകരണം, കായലുകളും കുളങ്ങളും വൃത്തിയാക്കല്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറഞ്ഞു. കൃഷി, ഫിഷറീസ്, നിര്‍മാണം, കയര്‍ എന്നീ മേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ധനക്കും തൊഴിലുറപ്പ് പദ്ധതി കാരണമായി. കൂടാതെ, ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖ്യപങ്കുവഹിക്കുന്നതായും പഠനം തെളിയിക്കുന്നു. 60 ശതമാനം ആളുകള്‍ക്കും ഈ പദ്ധതി ദൈനംദിന ഭക്ഷണത്തിനുള്ള മാര്‍ഗമാണ്. 40 ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ ജീവിതശാക്തീകരണത്തിനും പദ്ധതി സഹായകരമാണെന്ന് പഠനം പറയുന്നു.
കമന്‍റ് :
ചുരിദാറും ലേഗ്ഗിന്‍സ് ധരിച്ചു കറങ്ങി നടക്കുന്നതിനു പകരം പുരുഷന്മാരേ പ്പോലെ ഷര്‍ട്ടുംമുണ്ട് ധരിച്ചു പണിക്കെത്തുന്നതാണ് നിലവാരത്തിന്റെ അടിസ്ഥാനമെങ്കില്‍  കുഫോസിന്‍റെ  പഠനത്തോട് പൂര്‍ണമായും യോജിക്കുന്നു . കുഫോസ്-അതെന്തു കടല്‍ ജീവി? ഇതെങ്ങനെയാണ് മാനസിക സമ്മര്‍ദ്ദം അളന്നത്? ഓരോന്നിന് പഠിക്കാന്‍ ഓരോരോ വിഷയം !
-കെ എ സോളമന്‍ 

Wednesday 22 October 2014

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം ആശുപത്രിയില്‍..




മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം(82) ആശുപത്രിയില്‍. രാജാജി മാര്‍ഗിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് ഡെല്‍ഹിയിലെ ആര്‍മി ആന്ഡ് റെഫറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.  സുഖം പ്രാപിച്ചു വരുന്നു.

"അദ്ദേഹത്തിന്റെ നില തികച്ചും തൃപ്തികരം.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്യും" ആശുപത്രി അധികൃതര്‍ വ്യെക്തമാക്കി.

( N D T V വാര്‍ത്ത )
കമെന്‍റ് : I pray for  his speedy recovery
-കെ എ സോളമന്‍ 

പാകിസ്ഥാന്‍ വേദനിക്കേണ്ടി വരുമെന്ന് ജയ്റ്റ്‌ലി

arun-jaitly1












ന്യൂദല്‍ഹി:പാകിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു വരികയാണ്. ഇത് തുടര്‍ന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന്‍ വേദനിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്‍ ആണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യവും ശക്തിയും പാക്കിസ്ഥാനേക്കാള്‍ ഏറെ കൂടുതലാണ്.
സാധാരണ ഗതിയില്‍ പാകിസ്താന്‍ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കുമെന്നും ജയ്റ്റലി വ്യക്തമാക്കി.
Comment ; ജയ്റ്റലിയും കൂട്ടരും ഒരു യുദ്ധത്തിനുള്ള വാചകക്കസര്‍ത്ത് നടത്തുന്നത് കാണുമ്പോഴാണു മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ എ കെ ആന്റണിയെ പ്രകീര്‍ത്തിച്ചു പോകുന്നത്. പത്തുവര്ഷം  ജനങ്ങള്‍ക്ക് യുദ്ധസംബന്ധമായ യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു..
-കെ എ സോളമന്‍ 

Sunday 19 October 2014

ജീവനൊടുക്കിയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ജയലളിത ധനസഹായം പ്രഖ്യാപിച്ചു

jayalalitha










ചെന്നൈ: ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എല്ലാറ്റില്‍ നിന്നും വിജയകരമായി പുറത്തുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി ഇന്നലെയാണ് ചെന്നൈയില്‍ എത്തിയത്. ജാമ്യം ലഭിച്ച ശേഷം ആദ്യം നടത്തിയ പ്രസ്താവനയിലാണ് ജയ ഇക്കാര്യം പറഞ്ഞത്.
ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധങ്ങളില്‍ ജീവനൊടുക്കിയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്കുമെന്നും ജയലളിത അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലായതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം ആളിക്കത്തിയിരുന്നു.
തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലായി 16 പേരാണ് ജീവനൊടുക്കിയത്. ഇവരില്‍ വിദ്യാര്‍ഥിനികള്‍ അടക്കം ആറോളം പേര്‍ സ്വയം തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കമെന്‍റ് :കൂടുതല്‍ പേര്‍ ജീവന്‍ ഒടുക്കിക്കോട്ടെ എന്നാവും അമ്മയുടെ ആഗ്രഹം.:
-കെ എ സോളമന്‍