Sunday 21 November 2021

നിയന്ത്രണം തുടരേണ്ടതില്ല

#തിയേറ്ററുകളിലെ നിയന്ത്രണം

സിനിമാ തിയേറ്ററുകളുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ തുടരുന്നതിൽ അർത്ഥമില്ല. സംസ്ഥാനത്ത് കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെങ്കിൽ, ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ഇത് അട്ടിമറിക്കപ്പെടുകയാണ്. ഉദാഹരണത്തിന്  കല്യാണം, ശവസംസ്കാരം, ഉത്സവ സമ്മേളനങ്ങൾ, ഉദ്ഘാടനങ്ങൾ, ബസ് യാത്രകൾ തുടങ്ങിയ ചടങ്ങുകൾ നോക്കുകയാണെങ്കിൽ അവയിലൊന്നിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ല.

അതിനാൽ, ഈ സാഹചര്യത്തിൽ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളും അനുവദിക്കണമെന്ന സിനിമാ ഉടമകളുടെ ആവശ്യം അംഗീകരിക്കേണ്ടതാണ്

മാസ്കും സാനിറ്റൈസറുമൊക്കെയായി കോവിഡിന് നടുവിൽ ജീവിക്കാൻ ജനം  പഠിച്ചിരിക്കുന്നു. കോവിഡ്-19 നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു, ഒരുപക്ഷേ എന്നെന്നേക്കുമായി. എന്നാൽ വിവിധ കോണുകളിലെ സംഘർഷം അവസാനിച്ചിട്ടില്ല,. പിന്നെന്തിനാണ്  സിനിമാശാലകളിൽ മാത്രം കർശന നിയന്ത്രണം?

-കെ എ സോളമൻ

Saturday 20 November 2021

സ്വജനപക്ഷപാതം അതിന്റെ പാരമ്യത്തിൽ.


മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തിരഞ്ഞെടുത്തത് അതിരു വിട്ട സ്വജനപക്ഷപാതമാണ്. നിയമനത്തിനുള്ള മതിയായ യോഗ്യതകൾ അവർക്കില്ലെന്നാണ് ആരോപണം. പ്രിയയ്ക്ക് ഈ തസ്തികയിലേക്ക് ആവശ്യമായ എട്ട് വർഷത്തെ അധ്യാപന പരിചയമില്ല.

പ്രിയയുടെ അപേക്ഷ സ്വീകരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ തിടുക്കം സംശയാസ്പദമായി തോന്നുന്നു. പ്രസിദ്ധീകരണങ്ങളിലും അധ്യാപനത്തിലും പ്രിയയേക്കാൾ ഉയർന്ന യോഗ്യതയുള്ളയാളാണ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടിയ വ്യക്തി. പക്ഷപാതപരമായിട്ടുളള റാങ്ക് ലിസ്റ്റ് തയ്യാറാക്കലും തുടർന്നുളള നിയമനവും കോടതിക്കു മുന്നിൽ എത്താനാണ് സാധ്യത.

-കെ എ സോളമൻ

Wednesday 17 November 2021

ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുക



ഗെയിമുകളിൽ, പ്രത്യേകിച്ച് ഓൺലൈൻ ഗെയിമുകളിൽ. കുട്ടികൾ വളരെ താല്പര്യം കാണിക്കാറുണ്ട്. ഇത്തരം ഗയിമുകൾ അപകടമായി തീരുന്ന സാഹചര്യത്തിൽ കുട്ടികളെ  സുരക്ഷിതമായി സൂക്ഷിക്കേണ്ട ചുമതല മുതിർന്നവർക്കാണ്. 

ഓൺലൈൻ ഗെയിമുകളുടെ  അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നത് ശ്രമകരമായതിനാൽ  ഇത്തരം ഗെയിമുകൾ നിരോധിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർദ്ധിക്കും.

പെരുമ്പിലാവ് സ്വദേശിയായ ആകാശ് എന്ന കുട്ടി ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങുകയും മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തതാണ് ആ ദിശയിലുള്ള കേരളത്തിലെ ഏറ്റവും പുതിയ സംഭവം. സെൽ ഫോണിൽ കുട്ടി ഓൺലൈൻ ഗെയിം കളിച്ച് വൻ തുക നഷ്ടം വരുത്തിയാതായി പറയപ്പെടുന്നു.

ഓൺലൈൻ റമ്മിയും മറ്റ് ഗെയിമുകളും നിരോധിക്കാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ, ഈ തിന്മയിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ നിയമനിർമ്മാണ നടപടി സ്വീകരിക്കണം. സൗജന്യ ഗെയിമുകൾ ആകാം, എന്നാൽ ഗയിമുകളിലൂടെ പണം തട്ടിപ്പ് അനുവദിക്കാൻ പാടില്ല.

-കെ എ സോളമൻ

Sunday 14 November 2021

അസമയത്തെ ഓൺലൈൻ യോഗങ്ങൾ



അസമയത്തെ ഓൺലൈൻ യോഗങ്ങൾ ജീവനക്കാരെ സാരമായി ബാധിക്കുന്നുവെന്ന നിരീക്ഷണം ശരിയാണ്. 24 മണിക്കൂറും ഉണർന്നിരിക്കുന്ന സി ഐ ഡിമാരെപ്പോലെയാണ് ജീവനക്കാർ. എപ്പോഴാണ് ഓൺലൈൻ മീറ്റിങ്ങിനുള്ള വിളിവരുന്നതെന്നു അറിയില്ല

കുട്ടികളുടെ കാര്യമാണ് കഷ്ടം. അവർക്ക് സമയത്ത് ആഹാരം ഉണ്ടാക്കിക്കൊടുക്കാനുള്ള സാവകാശം രക്ഷാകർത്താക്കൾക്ക്  കിട്ടുന്നില്ല. അവർക്ക് ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടെങ്കിൽ പറയാനുമില്ല.

സ്കൂളുകൾ തമ്മിലുള്ള മൽസരം വർദ്ധിച്ചതോടെ പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ ഓൺലൈൻ ക്ലാസുകൾ നടത്തുകയാണ് പല സ്കൂളുകളും . അൺ എയിഡഡ് മേഖലയിലാണ് ഓൺലൈൻ ക്ലാസ്സുകളുടെ ബഹളം . മുതിർന്ന ക്ലാസുകളിലെ കുട്ടികൾ തനിയെ ഓൺലൈൻ ക്ലാസ്സ് ശ്രദ്ധിക്കുമെങ്കിലും ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷകർത്താവിന്റെ  മേൽനേട്ടം വേണ്ടി വരും.. തന്മൂലം പല  ഓൺലൈൻ സ്കൂൾ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള ക്ലാസ്സുകളായി  മാറുകയാണ് പതിവ്. 

 കുട്ടികളെ  അവരുടെ ക്ലാസിന്സഹായിക്കണോ അതോ സ്വന്തം ഓഫീസ് ഓൺലൈൻ മീറ്റിംഗ് അറ്റൻഡ് ചെയ്യണമോ എന്ന ചിന്താക്കുഴപ്പത്തിലാണ് പല ജീവനക്കാരും . ഇത്  ഉദ്യോഗസ്ഥരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു

ചില യോഗങ്ങൾ രാത്രിയിലാണ് നടത്തുക. ഞായറാഴ്ചകളിലും ഓൺലൈൻ യോഗങ്ങൾ നടത്തിവരുന്നുണ്ട്. ഓൺലൈൻ മീറ്റിങ്ങുകൾ ക്രമരഹിതമായി നടത്തുന്നത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു 

ഓൺലൈൻ മീറ്റിങ്ങുകളുടെ ക്രമരഹിത നടത്തിപ്പ് മൂലം പല ജീവനക്കാരും  കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നു .ഇതിനുള്ള ഏക പരിഹാരം പ്രവൃത്തി ദിനങ്ങളിൽ ഡ്യൂട്ടി സമയത്ത് മാത്രം ഓൺലൈൻ മീറ്റിങ്ങുകളിലും ക്ലാസ്സുകളും സംഘടിപ്പിക്കാൻ അനുവദിക്കുക എന്നതാണ്.. ഞായറാഴ്ചകളിലും രാത്രികളിലും മറ്റു അവധിദിവസങ്ങളിലും യാതൊരു കാരണവശാലും ഓൺലൈൻ മീറ്റിങ്ങുകളും ക്ളാസുകളും നടത്താതിരിക്കാൻ നിഷ്കർഷിക്കുക.  ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും  മാനസിക ആരോഗ്യം സംരക്ഷിക്കുക എന്നതു സർക്കാരിന്റെയും കൂടി ചുമതലയാണ്

കെ എ സോളമൻ

Saturday 13 November 2021

അധ്യാപകരുടെ ഡ്രസ് കോഡ്


അധ്യാപകർക്ക് ജോലി സമയത്ത് മാന്യവും സുഖപ്രദവുമായ ഏത് തരത്തിലുള്ള വസ്ത്രവും ധരിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്വാഗതം ചെയ്യുന്നു. "മാന്യമായ" എന്ന വാക്കിന് അടിവരയിടണം.

പ്രേമം എന്ന ഒരു മലയാളം സിനിമ ഇറങ്ങിയപ്പോൾ അതിലെ നടന്മാരെ അനുകരിച് കറുത്ത ഷർട്ടും  ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകർ എത്തിയിരുന്നു.  ബാലിശമായ പ്രവർത്തനങ്ങളിൽ അധ്യാപകർഏർപ്പെട്ടെ വളരെ മോശപ്പെട്ട നടപടിയായിരുന്നു അതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

നിലവിൽ, വനിതാ അധ്യാപകർ സാരി മാത്രമേ ധരിക്കാവൂ എന്ന ചട്ടമില്ല, എന്നാൽ ചില സ്കൂളുകളും കോളേജുകളും അത് നിർബന്ധിക്കുന്നു. ജോലിസ്ഥലത്തും യാത്ര ചെയ്യുമ്പോഴും സാരിയെക്കാൾ  സൗകര്യപ്രദമായത് ചുരിദാർ ആയതിനാൽ സാരി തന്നെ ധരിക്കണം എന്നത് അസ്വീകാര്യമാണ്.

ഇന്നർവെയർ ധരിക്കാതെ ടീ ഷർട്ട് ധരിച്ച് കോളേജുകളിൽ വരുന്ന പുരുഷ അധ്യാപകർ നല്ല മാതൃകയല്ല. ടീ ഷർട്ടും ബർമുഡയും അധ്യാപകർക്ക് യോജിച്ച മാന്യമായ വസ്ത്രമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

യൂണിഫോം വസ്ത്രധാരണം അസ്വീകാര്യമാണെങ്കിലും, പുരുഷ അധ്യാപകർക്ക്  പാന്റ്‌സും (മുണ്ട്) ഷർട്ടും, സ്ത്രീ അധ്യാപകർക്ക് സാരി അല്ലെങ്കിൽ ചുരിദാർ എന്നിവയാണ് ഏറ്റവും അനുയോജ്യം. മറ്റെല്ലാ വസ്ത്രങ്ങളും, സുഖപ്രദമാണെങ്കിലും, അസ്വീകാര്യമാണ്.

കെ എ സോളമൻ

Tuesday 9 November 2021

മീനച്ചിൽ ഒഴുകട്ടെ !

#മീനച്ചിൽ #ഒഴുകട്ടെ !

മീനച്ചിലാർ കിഴക്ക് -പടിഞ്ഞാറ് ഒഴുകികൊണ്ടിരിക്കുന്നു.. മീനച്ചലിന്റെ . അരുമയും കെഎം മാണിയുടെ പുത്രനുമായ ജോസ് കെ മാണി തെക്കു-വടക്ക് അലഞ്ഞു കൊണ്ടിരിക്കുന്നു.

2009 മുതൽ 2018 വരെ ലോക്സഭയിയിൽ യുഡിഎഫിന്റെ ഘടക കക്ഷി അംഗമായിരുന്നു. ലോക്‌സഭ പിരിയാൻ ഒരു വർഷം ബാക്കി നില്ക്കേ രാജി വെച്ച് 2018-ൽ അദേഹം യുഡിഎഫിന്റെ തന്നെ  അഗമായി രാജ്യസഭയിൽ. 2023 വരെ തുടരാമെന്നിരിക്കെയാണ് 2021-ൽ രാജിവെച്ച്  കേരള നിയമസഭയിലേക്ക് മത്സരിച്ച മന്ത്രിയാകാൻ എത്തിയത്. പാലായിൽ കാപ്പൻ എട്ടുനിലയിൽ പൊട്ടിച്ചതോടെ മന്ത്രിയാകാനുള്ള  യോഗം കാറ്റൂതിപ്പോയി.

മന്ത്രിക്കസേര പാർട്ടി അംഗമായ റോഷി അഗസ്റ്റിൻ എടുത്തു കൊണ്ടു പോകുകയും  ചെയ്തു.

അപ്പൻ വഴി കിട്ടിയ പാർട്ടി ചെയർമാൻ  കസേരയും നോട്ടെണ്ണൽ  യന്ത്രവും റോഷി അടിച്ചുമാറ്റുമോ എന്ന വേവലാതി മൂലം വീണ്ടും ഇടതുമുന്നണി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുകയാണ് ജോസ് കെ മാണി. എം എൽ എ / എം പിസ്ഥാനം ഇല്ലെങ്കിൽ  പിടി വിട്ടു പോകുമോ എന്ന ചിന്ത. 

മത്സരം രാജ്യസഭയിലേക്ക് ആയതുകൊണ്ട് വിജയം സുനിശ്ചിതം എന്നു തന്നെ പറയാം. ഇതിൻറെ കാലാവധി തീരുംമുമ്പ്  അദ്ദേഹം  രാജിവെച്ച് ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളത് പാറേപ്പള്ളി മാതാവിന് മാത്രമേ അറിയൂ

 വലതു മുന്നണിയിൽ നിന്നാണ്  ലോക്സഭയിൽ ആദ്യം മെമ്പറാകുന്നുത്. കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു, 'ആ കാലാവധിയുംതിരും മുൻപ് രാജി വെച്ച് ഇടതു മുന്നണിയിൽ ചേരുന്നു,
നിയമസഭയിലേക്കു മത്സരിക്കുന്നു,, തോല്ക്കുന്നു. വല്ലാത്തൊരു ദുർവിധി തന്നെ. 10 -15 തലമുറകൾക്ക് തിന്നു തിമിർക്കാനുള്ളള്ള പണം അപ്പൻ സമ്പാദിച്ചു കൊടുത്തിട്ടുള്ളതുകൊണ്ട് ആ വഴിയൽ  പേടിക്കാനില്ല

നിയമസഭയിൽ മത്സരിച്ചു തോറ്റയാളെ  രാജ്യസഭയിലേക്ക്  തള്ളിക്കയറ്റുന്നു ഇടതു മുന്നണി. വല്ലാത്തൊരു ഷട്ടിൽകളി തന്നെ. ഇതെല്ലാം കാണാൻ വിധിക്കപ്പെട്ടവരായി മാറി  കിറ്റിൽ അഭിരമിച്ച കേരള ജനത.

ഇനിയുള്ള പാലാ -ഡൽഹി യാത്രയ്ക്കിടയിൽ സ്വന്തം പാർട്ടിയുടെചെയർമാൻ കസേര റോഷിയും കൂട്ടരും അടിച്ചുമാറ്റാതിരിക്കാൻ ജോസ് കെ മാണി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കേരള കോൺഗ്രസിൻറെ ചരിത്രം പ്രതിപാദിക്കുന്ന പാഠം അതാണ് പഠിപ്പിക്കുന്നത്.

- കെ എ സോളമൻ