Saturday 20 November 2021

സ്വജനപക്ഷപാതം അതിന്റെ പാരമ്യത്തിൽ.


മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തിരഞ്ഞെടുത്തത് അതിരു വിട്ട സ്വജനപക്ഷപാതമാണ്. നിയമനത്തിനുള്ള മതിയായ യോഗ്യതകൾ അവർക്കില്ലെന്നാണ് ആരോപണം. പ്രിയയ്ക്ക് ഈ തസ്തികയിലേക്ക് ആവശ്യമായ എട്ട് വർഷത്തെ അധ്യാപന പരിചയമില്ല.

പ്രിയയുടെ അപേക്ഷ സ്വീകരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ തിടുക്കം സംശയാസ്പദമായി തോന്നുന്നു. പ്രസിദ്ധീകരണങ്ങളിലും അധ്യാപനത്തിലും പ്രിയയേക്കാൾ ഉയർന്ന യോഗ്യതയുള്ളയാളാണ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടിയ വ്യക്തി. പക്ഷപാതപരമായിട്ടുളള റാങ്ക് ലിസ്റ്റ് തയ്യാറാക്കലും തുടർന്നുളള നിയമനവും കോടതിക്കു മുന്നിൽ എത്താനാണ് സാധ്യത.

-കെ എ സോളമൻ

No comments:

Post a Comment