Tuesday 9 November 2021

മീനച്ചിൽ ഒഴുകട്ടെ !

#മീനച്ചിൽ #ഒഴുകട്ടെ !

മീനച്ചിലാർ കിഴക്ക് -പടിഞ്ഞാറ് ഒഴുകികൊണ്ടിരിക്കുന്നു.. മീനച്ചലിന്റെ . അരുമയും കെഎം മാണിയുടെ പുത്രനുമായ ജോസ് കെ മാണി തെക്കു-വടക്ക് അലഞ്ഞു കൊണ്ടിരിക്കുന്നു.

2009 മുതൽ 2018 വരെ ലോക്സഭയിയിൽ യുഡിഎഫിന്റെ ഘടക കക്ഷി അംഗമായിരുന്നു. ലോക്‌സഭ പിരിയാൻ ഒരു വർഷം ബാക്കി നില്ക്കേ രാജി വെച്ച് 2018-ൽ അദേഹം യുഡിഎഫിന്റെ തന്നെ  അഗമായി രാജ്യസഭയിൽ. 2023 വരെ തുടരാമെന്നിരിക്കെയാണ് 2021-ൽ രാജിവെച്ച്  കേരള നിയമസഭയിലേക്ക് മത്സരിച്ച മന്ത്രിയാകാൻ എത്തിയത്. പാലായിൽ കാപ്പൻ എട്ടുനിലയിൽ പൊട്ടിച്ചതോടെ മന്ത്രിയാകാനുള്ള  യോഗം കാറ്റൂതിപ്പോയി.

മന്ത്രിക്കസേര പാർട്ടി അംഗമായ റോഷി അഗസ്റ്റിൻ എടുത്തു കൊണ്ടു പോകുകയും  ചെയ്തു.

അപ്പൻ വഴി കിട്ടിയ പാർട്ടി ചെയർമാൻ  കസേരയും നോട്ടെണ്ണൽ  യന്ത്രവും റോഷി അടിച്ചുമാറ്റുമോ എന്ന വേവലാതി മൂലം വീണ്ടും ഇടതുമുന്നണി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുകയാണ് ജോസ് കെ മാണി. എം എൽ എ / എം പിസ്ഥാനം ഇല്ലെങ്കിൽ  പിടി വിട്ടു പോകുമോ എന്ന ചിന്ത. 

മത്സരം രാജ്യസഭയിലേക്ക് ആയതുകൊണ്ട് വിജയം സുനിശ്ചിതം എന്നു തന്നെ പറയാം. ഇതിൻറെ കാലാവധി തീരുംമുമ്പ്  അദ്ദേഹം  രാജിവെച്ച് ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളത് പാറേപ്പള്ളി മാതാവിന് മാത്രമേ അറിയൂ

 വലതു മുന്നണിയിൽ നിന്നാണ്  ലോക്സഭയിൽ ആദ്യം മെമ്പറാകുന്നുത്. കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു, 'ആ കാലാവധിയുംതിരും മുൻപ് രാജി വെച്ച് ഇടതു മുന്നണിയിൽ ചേരുന്നു,
നിയമസഭയിലേക്കു മത്സരിക്കുന്നു,, തോല്ക്കുന്നു. വല്ലാത്തൊരു ദുർവിധി തന്നെ. 10 -15 തലമുറകൾക്ക് തിന്നു തിമിർക്കാനുള്ളള്ള പണം അപ്പൻ സമ്പാദിച്ചു കൊടുത്തിട്ടുള്ളതുകൊണ്ട് ആ വഴിയൽ  പേടിക്കാനില്ല

നിയമസഭയിൽ മത്സരിച്ചു തോറ്റയാളെ  രാജ്യസഭയിലേക്ക്  തള്ളിക്കയറ്റുന്നു ഇടതു മുന്നണി. വല്ലാത്തൊരു ഷട്ടിൽകളി തന്നെ. ഇതെല്ലാം കാണാൻ വിധിക്കപ്പെട്ടവരായി മാറി  കിറ്റിൽ അഭിരമിച്ച കേരള ജനത.

ഇനിയുള്ള പാലാ -ഡൽഹി യാത്രയ്ക്കിടയിൽ സ്വന്തം പാർട്ടിയുടെചെയർമാൻ കസേര റോഷിയും കൂട്ടരും അടിച്ചുമാറ്റാതിരിക്കാൻ ജോസ് കെ മാണി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കേരള കോൺഗ്രസിൻറെ ചരിത്രം പ്രതിപാദിക്കുന്ന പാഠം അതാണ് പഠിപ്പിക്കുന്നത്.

- കെ എ സോളമൻ

No comments:

Post a Comment