Sunday 14 November 2021

അസമയത്തെ ഓൺലൈൻ യോഗങ്ങൾ



അസമയത്തെ ഓൺലൈൻ യോഗങ്ങൾ ജീവനക്കാരെ സാരമായി ബാധിക്കുന്നുവെന്ന നിരീക്ഷണം ശരിയാണ്. 24 മണിക്കൂറും ഉണർന്നിരിക്കുന്ന സി ഐ ഡിമാരെപ്പോലെയാണ് ജീവനക്കാർ. എപ്പോഴാണ് ഓൺലൈൻ മീറ്റിങ്ങിനുള്ള വിളിവരുന്നതെന്നു അറിയില്ല

കുട്ടികളുടെ കാര്യമാണ് കഷ്ടം. അവർക്ക് സമയത്ത് ആഹാരം ഉണ്ടാക്കിക്കൊടുക്കാനുള്ള സാവകാശം രക്ഷാകർത്താക്കൾക്ക്  കിട്ടുന്നില്ല. അവർക്ക് ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടെങ്കിൽ പറയാനുമില്ല.

സ്കൂളുകൾ തമ്മിലുള്ള മൽസരം വർദ്ധിച്ചതോടെ പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ ഓൺലൈൻ ക്ലാസുകൾ നടത്തുകയാണ് പല സ്കൂളുകളും . അൺ എയിഡഡ് മേഖലയിലാണ് ഓൺലൈൻ ക്ലാസ്സുകളുടെ ബഹളം . മുതിർന്ന ക്ലാസുകളിലെ കുട്ടികൾ തനിയെ ഓൺലൈൻ ക്ലാസ്സ് ശ്രദ്ധിക്കുമെങ്കിലും ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷകർത്താവിന്റെ  മേൽനേട്ടം വേണ്ടി വരും.. തന്മൂലം പല  ഓൺലൈൻ സ്കൂൾ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള ക്ലാസ്സുകളായി  മാറുകയാണ് പതിവ്. 

 കുട്ടികളെ  അവരുടെ ക്ലാസിന്സഹായിക്കണോ അതോ സ്വന്തം ഓഫീസ് ഓൺലൈൻ മീറ്റിംഗ് അറ്റൻഡ് ചെയ്യണമോ എന്ന ചിന്താക്കുഴപ്പത്തിലാണ് പല ജീവനക്കാരും . ഇത്  ഉദ്യോഗസ്ഥരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു

ചില യോഗങ്ങൾ രാത്രിയിലാണ് നടത്തുക. ഞായറാഴ്ചകളിലും ഓൺലൈൻ യോഗങ്ങൾ നടത്തിവരുന്നുണ്ട്. ഓൺലൈൻ മീറ്റിങ്ങുകൾ ക്രമരഹിതമായി നടത്തുന്നത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു 

ഓൺലൈൻ മീറ്റിങ്ങുകളുടെ ക്രമരഹിത നടത്തിപ്പ് മൂലം പല ജീവനക്കാരും  കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നു .ഇതിനുള്ള ഏക പരിഹാരം പ്രവൃത്തി ദിനങ്ങളിൽ ഡ്യൂട്ടി സമയത്ത് മാത്രം ഓൺലൈൻ മീറ്റിങ്ങുകളിലും ക്ലാസ്സുകളും സംഘടിപ്പിക്കാൻ അനുവദിക്കുക എന്നതാണ്.. ഞായറാഴ്ചകളിലും രാത്രികളിലും മറ്റു അവധിദിവസങ്ങളിലും യാതൊരു കാരണവശാലും ഓൺലൈൻ മീറ്റിങ്ങുകളും ക്ളാസുകളും നടത്താതിരിക്കാൻ നിഷ്കർഷിക്കുക.  ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും  മാനസിക ആരോഗ്യം സംരക്ഷിക്കുക എന്നതു സർക്കാരിന്റെയും കൂടി ചുമതലയാണ്

കെ എ സോളമൻ

No comments:

Post a Comment