Tuesday 17 May 2022

ലോട്ടറി ചൂതാട്ടം

ലോട്ടറിചൂതാട്ടം

കേരള ധനമന്ത്രി ടി എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെതിരെ അധികം അധിക്ഷേപങ്ങൾ നടത്താത്തിതിനാൽ തന്റെ മുൻഗാമിയായ ശാസ്ത്രജ്ഞൻ മന്ത്രിയെക്കാൾ  ഒരു പടി മുകളിലാണ്. എന്നാൽ ചില അവസരങ്ങളിൽ, അദ്ദേഹം തന്റെ മുൻഗാമിയുടെ നിലവാരത്തിലേക്ക് താഴുകയും ചെയ്യുന്നു

രാജ്യത്തെ പണക്ഷാമം നേരിടാൻ സർക്കാർ കൂടുതൽ കറൻസി അച്ചടിക്കണമെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക് ഒരിക്കൽ പറഞ്ഞത്. ഒരേ നമ്പറുള്ള വിവിധ സീരിസുകളിൽ പെട്ട ഒന്നിലധികം ടിക്കറ്റുകൾ വില്ക്കുന്ന സെറ്റ് ലോട്ടറി സമ്പ്രദായം നിയമവിരുദ്ധ മെന്നാണ് പുതിയ ധന മന്ത്രിയുടെ കണ്ടെത്തൽ. അത് തടയുമെന്നും അദ്ദേഹം പറയുന്നു

സെറ്റ് ലോട്ടറി, ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നവരും ലോട്ടറി ഏജന്റുമാരും തമ്മിലുള്ള ഇടപാടാണ്, അവിടെ സർക്കാരിന് ഒന്നും ചെയ്യാനില്ല. അതിനാൽ സെറ്റ് ലോട്ടറി വിൽപ്പന തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എത്തെക്കെയെന്നറിയാൻ താല്പര്യമുണ്ട്.  ജവാൻ കൂടുതൽ എണ്ണം തരാനില്ല വേറെ ബ്രാണ്ട് തരാം എന്ന് ബിവറേജ് കാരൻ പറയുന്നതു പോലുണ്ട് മന്ത്രിയുടെ പ്രസ്താവന

ലോട്ടറി ചൂതാട്ടം തന്നെ സംസ്ഥാനത്തിന്റെ വലിയ ഹാൻഡികാപ്പാണ്. മറ്റ് മാർഗങ്ങളിലൂടെ പുനരധിവസിക്കുന്നതിനുപകരം ലോട്ടറി ടിക്കറ്റ് കൈയ്യിൽ പിടിപ്പിച്ച് പാവങ്ങളെ നിയമപരമായി തെണ്ടിക്കുകയാണ് സർക്കാർ. ഒരു സംസ്ഥാനധനമന്ത്രി അതിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നത് ലജ്ജാകരമാണ്. ലോട്ടറിയെടുത്ത് ദരിദ്രർ കൂടുതൽ പണം സർക്കാർ ഖജനാവിലേക്ക് നിഷേപിക്കുന്നു , അത് അവരുടെ വിധി.

കെ എ സോളമൻ

Sunday 15 May 2022

സർക്കാർ മദ്യക്കച്ചവടം നിർത്തുക

സർക്കാർ #മദ്യക്കച്ചവടം നിർത്തുക.

ബിവറേജ് കോർപ്പറേഷൻ നിരക്ക് 10 ശതമാനം കൂട്ടാൻ സമ്മതിച്ചതോടെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. വില കുറഞ്ഞ മദ്യത്തിൽ ശരീരക്ഷീണം മാറുമെന്നു കരുതുന്ന  സാധാരണക്കാരെ ഇത് തീർച്ചയായും ബാധിക്കും.

സർക്കാരിന്റെ മോശം നയം കൊണ്ട് സാധാരണക്കാരായ തൊഴിലാളികൾ അധ്വാനിച്ചുണ്ടാക്കുന്ന പണം മദ്യത്തിനും ലോട്ടറിക്കും ചെലവഴിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ബവ്കോ 1000 കോടിയിലധികം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനാൽ മദ്യക്കച്ചവടം കേരളത്തിന് നഷ്ടമാണ്.

ഈ സാഹചര്യത്തില് മദ്യക്കച്ചവടം സർക്കാർ നിർത്തിവെച്ച് ആവശ്യമായ നിയന്ത്രണങ്ങളോടെ സ്വകാര്യ ഏജസികളെ ഏല് പ്പിച്ചാൽ സർക്കാരിന് മികച്ച വരുമാനമുണ്ടാക്കാൻ കഴിയും.

നിലവിൽ ബവ്കോയിൽ ജോലി ചെയ്യുന്നവരെ, ജീവനക്കാർ ആവശ്യമുള്ള മറ്റ് വകുപ്പുകളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

കെ.എ. സോളമൻ