Tuesday 30 September 2014

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം ബി.ബി.സിയിലും വാര്‍ത്തയായി


കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം ബി.ബി.സിയിലും വാര്‍ത്തയായി
ലണ്ടന്‍: കൊച്ചു കേരളത്തില്‍ വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം ബി.ബി.സിയിലും വാര്‍ത്തയായി. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥിയെ പൂട്ടിയിട്ട പട്ടിക്കൂടിന്‍െയും സ്കൂളിനു പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന്‍െറയും ചിത്ര സഹിതമാണ് വാര്‍ത്ത. കേരളത്തിലെ മദ്യനിരോധനം സംബന്ധിച്ച വാര്‍ത്തകളും ഈയടുത്ത് ബി.ബി.സി വന്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
Comment: കോനാട്ടുശ്ശേരിയിലെയും മൂത്രത്തിക്കരയിലെയും കാര്യങ്ങളാണ് ബി ബി സിയിലെ പൊട്ടന്‍ സായിപ്പിന് ഇപ്പോള്‍ ബ്രേക്കിങ് ന്യൂസ് !
-കെ എ സോളമന്‍  

Saturday 27 September 2014

ആരെന്നു പറയാമോ ?

നാലുവര്‍ഷം തടവ്; ജയലളിത ജയിലിലേക്ക്‌


ജയലളിത 100 കോടി പിഴയും അടയ്ക്കണം
എം.എല്‍.എ.സ്ഥാനവും മുഖ്യമന്ത്രിപദവും നഷ്ടമായി
ആറുവര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല
ആദ്യ നാലുപ്രതികള്‍ക്കും നാലുവര്‍ഷം തടവ്













ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാലുവര്‍ഷം തടവ്. നൂറുകോടി രൂപ പിഴ അടക്കാനും ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിച്ചു.

ആദ്യ നാലു പ്രതികള്‍ക്കും നാലുവര്‍ഷം തടവുശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ പത്ത് കോടി രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

ഈ വിധിയോടെ, എം.എല്‍.എ.സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും ജയലളിതയ്ക്ക് നഷ്ടമായി. പുതിയതായി നിലവില്‍വന്ന അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിപദം നഷ്ടമാകുന്ന ആദ്യവ്യക്തിയാണ് ജയലളിത. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല.

മൂന്ന് വര്‍ഷത്തിനുമേല്‍ ശിക്ഷ വിധിച്ചതിനാല്‍ പ്രത്യേക കോടതിക്ക് ജയലളിതയ്ക്ക് ജാമ്യം നല്‍കാനാവില്ല. അതിനാല്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് വരെ ജയലളിതയെ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ താമസിപ്പിക്കേണ്ടി വരും.

ജഡ്ജി ജോണ്‍ മൈക്കിള്‍ കുഞ്ഞ സപ്തംബര്‍ 20-ന് വിധി പറയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് വിധിപറയുന്ന വേദി സിറ്റി സെഷന്‍സ് കോടതി സമുച്ചയത്തില്‍നിന്നു മാറ്റണമെന്ന് ജയലളിത അപേക്ഷിക്കുകയായിരുന്നു. അത് പരിഗണിച്ചാണ് പരപ്പന അഗ്രഹാര ജയിലിനടുത്തെ ഗാന്ധിഭവനില്‍ കോടതി ചേര്‍ന്നത്.

കേസില്‍ ശിക്ഷ വിധിക്കപ്പെടുന്നതോടെ 1988 അഴിമതി നിരോധനനിയമപ്രകാരം ജയലളിതയുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകും. അതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വരും.

ആദ്യ തവണ (1991-96) മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് 1996 ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

1996 ല്‍ അധികാരത്തില്‍ വന്ന ഡിഎംകെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി.എം.കെ. നേതാവ് അന്‍പഴകന്‍ നല്‍കിയഹര്‍ജി പരിഗണിച്ചാണ് കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്.

കര്‍ണാടക സംസ്ഥാന റിസര്‍വ് പോലീസ്, സിറ്റി സായുധ റിസര്‍വ്, ദ്രുത കര്‍മസേന എന്നിവയുടെ പ്ലാറ്റൂണുകള്‍ കോടതിയുടെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഈ കേസിന്റെ സുരക്ഷയ്ക്കായി മാത്രം കര്‍ണാടകം ഇതുവരെ 2.86 കോടി രൂപ ചെലവാക്കിയിട്ടുണ്ട്.

കമെന്‍റ്: 100 കോടി പിഴ അടക്കാം, പക്ഷേ ജയില്‍ വാസം----- ആലോചിക്കാനെ വയ്യ.
കെ എ സോളമന്‍ 

Monday 22 September 2014

വീടും പരിസരവും വൃത്തിയാക്കിക്കോളൂ; പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നാളെ വീടുകളിലേക്ക്‌


പകര്‍ച്ചവ്യാധിക്ക് വഴിയൊരുക്കുന്നവര്‍ക്കെതിരെ നിയമ നടപടി


ആലപ്പുഴ:
 വീടും പരിസരവും വൃത്തിയാക്കാതെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കുന്നവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമനടപടിയെടുക്കും. രോഗം പരത്തുന്ന സാഹചര്യമൊരുക്കുന്നവര്‍ക്ക് ആരോഗ്യത്തിന്റെ നല്ല പാഠം പഠിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ ടീം ചൊവ്വാഴ്ച സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഇതിനായി ഓരോ ജില്ലയിലും നൂറില്‍പ്പരം ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിശോധന. കൊതുക് ജന്യരോഗം കൂടുതലുള്ള പ്രദേശങ്ങള്‍, കൊതുക് ജന്യരോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ക്ഷയരോഗം സ്ഥിരീകരിച്ചിട്ടും രോഗികള്‍ മരുന്ന് കഴിക്കാന്‍ തയ്യാറാകാത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരിക്കും പരിശോധന. പരിശോധന നടത്തുന്ന വീട്ടുകാര്‍ക്ക് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കും. വീടും പരിസരവും ശുചിയാക്കാന്‍ നിശ്ചിത സമയവും അനുവദിക്കും. ഇക്കാലയളവിനുള്ളില്‍ പരിസരം ശുചിയാക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുള്‍പ്പെടെയുള്ളവ സ്വീകരിക്കാനാണ് നിര്‍ദേശം.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഹോട്ടലുകള്‍, ലാബുകള്‍, സ്‌കാനിങ് കേന്ദ്രങ്ങള്‍, ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത്.
ഇതിനുമുമ്പ് ചേര്‍ത്തല തുറവൂര്‍ ഭാഗത്ത് താറാവ് വളര്‍ത്തിയ വീട്ടമ്മയ്‌ക്കെതിരെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കിയതിന് കേസെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്കിയ ശേഷമായിരിക്കും നിയമനപടിയെടുക്കുക. 

.കമന്‍റ്: വീടുകളിലെ പരിശോധന കൊള്ളാം. ജനത്തെ പിഴിയാന്‍ഒരു മാര്‍ഗം കൂടി. സ്ക്വാഡായ് തിരിഞു വീടുകളിലേക്കു പായും മുമ്പു റോഡ് വക്കുകളിലെ ചീഞ്ഞമീന്‍ കച്ചോടം  കൂടി കാണുക.. മൂക്ക് പൊത്തിയാണ് ജനം നടക്കുന്നത്. സ്കൂള്‍-കോളേജ് കുട്ടികള്‍ ബസ്സിറങ്ങുന്ന സ്ഥലങ്ങളില്‍ പോലും തകര്‍പ്പന്‍ മല്‍സ്യവ്യാപാരം. ഇതുപകര്‍ച്ചവ്യാധിക്ക് കരണമാവില്ലെന്ന് ആരോഗ്യവകുപ്പ് കരുതുന്നുണ്ടോ? തെരവു ആദ്യം വൃത്തിയാക്കുക. 

പണ്ട് രാജ ഭരണകാലത്ത് മല്‍സ്യ വ്യാപാരം എങ്ങനെയായിരുന്നുവെന്ന് വായിച്ചുപഠിക്കൂ, എന്നിട്ടാവാം വീടുകള്‍ നിരങ്ങിയുള്ള ആരോഗ്യബോധവല്‍ക്കരണം.-.

കെ എ സോളമന്‍ 

Thursday 18 September 2014

നികുതി ബഹിഷ്കരണം: സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് കെ.എം മാണി

നികുതി ബഹിഷ്കരണം: സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് കെ.എം മാണി
തിരുവനന്തപുരം: നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം മാണി. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭ സമ്മേളനം വിളിക്കാനാകില്ളെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.
കമന്‍റ്: 
നികുതി ബഹിഷ്കരണം: രാജ്യദ്രോഹം. നികുതി ഏര്‍പ്പെടുത്തിയത് രാജ്യസേവനം!
-കെ എ സോളമന്‍ 

Tuesday 16 September 2014

ലോകത്തിലെ വിലകൂടിയ 10 കാറുകള്‍


 ലാംബോര്‍ഗിനി വെനേനോ റോഡ്സ്റ്റര്‍
സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലാംബോര്‍ഗിനിയുടെ അപൂര്‍വ്വ ജനുസ്. 6.5 ലിറ്റര്‍ 12 സിലിണ്ടര്‍ എഞ്ചിന്‍ 750ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലത്തൊന്‍ വേണ്ടത് 2.9 സെക്കന്‍െറ്. പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഭാരം കുറഞ്ഞ ബോഡിയാണ് വെനേനോയുടെ പ്രത്യേകത. പരമാവധി വേഗത 355km/h.വിലയല്‍പ്പം കൂടും. 27 കോടി.

ബ്യൂഗാട്ടി വെയ്റോണ്‍ 16.4 ഗ്രാന്‍െറ് വിറ്റെസി
ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാറുകളിലൊന്ന്. ആക്സിലറേറ്ററില്‍ വന്യമായ കരൂത്തൊളിപ്പിച്ച ഈ ബ്യൂഗാട്ടിക്ക് 1200 കുതിരശക്തിയാണ് കരുത്ത്. 8ലിറ്റര്‍, 16സിലിണ്ടര്‍ എഞ്ചിനാണ് ഇവന്‍െറ ഹൃദയം. 2.6 സെക്കന്‍െറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. സ്പീഡ് ടെസ്റ്റില്‍ 410 km/h കൈവരിച്ചാണ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയത്. ഇതൂവരെ ലോകത്താകമാനം 400 വെയ്റോണുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വില 15 കോടി.

കോണിസെഗ്ഗ് അഗീറ S
സ്പോര്‍ട്സ് കാറുകള്‍ മാത്രം നിര്‍മിക്കുന്ന സ്വീഡിഷ് കമ്പനിയായ കോണിസെഗ്ഗ് 1994 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1000 ബി.എച്ച.പിക്ക് മുകളില്‍ കരുത്തുള്ള കാറുകള്‍ ഉദ്പ്പാദിപ്പിക്കുന്നലോകത്തിലെ ചുരുക്കം കമ്പനികളിലൊന്നാണിത്. 2010ലാണ് അഗീറ എന്ന മോഡല്‍ പുറത്തിറക്കിയത്. 5.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 1030 ബി.എച്ച്.പി ഉദ്പ്പാദിപ്പിക്കാന്‍ പ്രാപ്തനാണ് അഗീറ Sന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലത്തൊന്‍ വേണ്ടത് 2.9 സെക്കന്‍െറ്. വില 10 കോടി.

ഹെന്നസി വെനം ജി.ടി
ലോകത്തിലെ ഏറ്റവും വേഗതയില്‍ സഞ്ചരിച്ചിട്ടുള്ള കാര്‍. അമേരിക്കയിലെ കെന്നഡി സ്പേസ് സെന്‍െററിലെ റണ്‍വേയില്‍ നടത്തിയ സ്പീഡ് ടെസ്റ്റില്‍ വെനം കൈവരിച്ച പരമാവധി വേഗം മണിക്കൂറില്‍ 435 കിലോമീറ്ററാണ്. അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെന്നസി, പെര്‍ഫോമന്‍സ് കാറുകള്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയാണ്. ഇതുവരെ 11 വെനം ജി.ടികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 7 ലിറ്റര്‍, ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 1244 കുരിര ശക്തി ഉദ്പ്പാദിപ്പിക്കും. വില 7.5 കോടി.

റോള്‍സ് റോയ്സ് ഫാന്‍െറം
ആഢംബരത്തിന്‍െറ അവസാന വാക്കായ റോള്‍സ് റോയ്സിന്‍െറ ഫാന്‍െറം ആഗ്രഹിക്കാത്ത വാഹന പ്രേമികളൂണ്ടാകില്ല. പഴയതില്‍ നിന്നും വീല്‍ബേസ് കൂട്ടിയിറക്കിയ എക്സ്റ്റന്‍ന്‍െറഡ് മോഡലിന് വിലയല്‍പ്പം ജാസ്തിയാണ്. 6.5 കോടി. സാധാരണ ഫാന്‍െറത്തില്‍ നിന്നും 9 ഇഞ്ച് നീളം കൂടുതലാണ് എകസ്റ്റന്‍െറിന്. 453 ബി.എച്ച്.പി കരുത്തുള്ള 6.75 ലിറ്റര്‍, V12 എഞ്ചിന്‍ ഈ കൂറ്റന്‍ വാഹനത്തെ 5.8 സെക്കന്‍െറ് കൊണ്ട് നൂറുകിലോമീറ്ററിലത്തെിക്കും. 

പോര്‍ഷേ 918 സ്പൈഡര്‍
പോര്‍ഷേയുടെ വിഖ്യാത മോഡലാണ് 918സ്പൈഡര്‍. ഹൈബ്രിഡ് കാറാണിത്. ഒരു V8 ഗാസൊലീന്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് പവര്‍ സോഴ്സ്. V8 എഞ്ചിന്‍ 608 ബി.എച്ച്.പി കരുത്തനാണ്. കാര്‍ബണ്‍ ഫൈബറാണ് പ്രധാന നിര്‍മാണ സാമഗ്രി. പൂജ്യത്തില്‍ നിന്നും നൂറിലത്തൊന്‍ 2.5 സെക്കന്‍െറ്. സ്പൈഡറിന്‍െറ വില 5.11 കോടി.

ആസ്റ്റന്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ്
ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്‍െറ ജനപ്രിയ മോഡലാണ് വാന്‍ക്വിഷ്. ബോണ്ടിന്‍െറ പ്രിയപ്പെട്ട വാഹനവും ഇത് തന്നെ. സംശയമുണ്ടെങ്കില്‍ 'ഡൈ അനദര്‍ ഡെ ' എന്ന ബോണ്ട് സിനിമയില്‍ വാന്‍ക്വിഷില്‍ സ്റ്റൈലായി കയറി വരുന്ന പിയേഴ്സ് ബ്രോസ്നനെ കാണുക. 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന സൂപ്പര്‍ കാറുകൂടിയാണ് വാന്‍ക്വിഷ്. 6ലിറ്റര്‍, V12 എഞ്ചിന്‍ 565 കുതിര ശക്തിയാണ് ഉത്പ്പാദിപ്പിക്കുക. വില 4.9 കോടി.
 
ഫെറാരി F12 ബെര്‍ലിനീറ്റ
വേഗത്തിന്‍െറ പര്യായം ഫെറാരിയുടെ കരുത്തുറ്റ മോഡല്‍. ഏറ്റവും വേഗതയേറിയ ഫെറാരിയെന്ന് കമ്പനി അവകാശപ്പെടുന്ന  മോഡലാണ് ബെര്‍ലിനീറ്റ F12. പൂജ്യത്തില്‍ നിന്നും നുറിലത്തൊന്‍ വണ്ടത് 3.1 സെക്കന്‍െറ്. 6.3ലിറ്റര്‍, V12 എഞ്ചിന്‍ 740 എച്ച്.പി കരുത്തുല്‍പ്പാദിക്കും. വില 3.5 കോടി. 


ബെന്‍െറ്ലേ മുള്‍സേന്‍
ബ്രിട്ടീഷ് ലെജന്‍ഡ് ബെന്‍െറ്ലേയുടെ ആഡംബര തികവുള്ള മോഡലാണ് മുള്‍സേന്‍. ബ്രിട്ടീഷ് പ്രധാന മന്ത്രിയും രാജകുടുംബവും ഉപയോഗിക്കുന്നത് ബെന്‍െറ്ലേ കാറുകളാണ്. മൂള്‍സേന്‍ ഒരു കൂറ്റന്‍ കാറാണ്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 505 കുതിര ശക്തി ഉദ്പ്പാദിപ്പിക്കും. വില 2.8 കോടി.


മെര്‍സിഡെസ് ബെന്‍സ് CL65 AMG കൂപ്പേ
മെര്‍സിഡസിന്‍െറ പവര്‍ വെര്‍ഷനായ എ.എം.ജി ബാഡ്ജിങ്ങോടെ പുറത്തിറങ്ങുന്ന CL65 സൂപ്പര്‍ കാറുകളോട് കിടപിടിക്കുന്നതാണ്. സാധാരണ ബെന്‍സുകളേക്കാള്‍ വലുതും പവര്‍ കൂടിയതുമാണ് എ.എം.ജികള്‍. 6.0 ലിറ്റര്‍, ബൈ ടര്‍ബോ എഞ്ചിന്‍ 621 എച്ച്.പി കരുത്തനാണ്.നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ഡോര്‍ കൂപ്പേ വാഹനമാണിത്.വില 1.50 കോടി.
കമെന്‍റ്: ഈ കാറുകളുടെ പടം കാണുന്നതിന് പാവപ്പെട്ടവന് വിലക്കുണ്ടോ?
-കെ എ സോളമന്‍ 

Monday 15 September 2014

പൊതുസ്ഥലത്തെ പുകവലി : പിഴ 20,000 രൂപയാക്കാന്‍ നിര്‍ദേശം



















ന്യൂഡല്‍ഹി: നിരോധനം മറികടന്നും പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ ജാഗ്രത. പിഴ കുത്തനെ കൂട്ടാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാറിന്റെ പരിഗണയിലാണ്. നിലവില്‍ 200 രൂപയുള്ള പിഴ 20,000 ആക്കാനാണ് നിര്‍ദേശം.

മാത്രമല്ല, പുകവലി ജാമ്യമില്ലാ കുറ്റവുമാകും. ഇതോടെ പോലീസ് ഓഫീസറുടെ മുമ്പില്‍ പിഴയടച്ച് തടിതപ്പാനാവില്ല. കേസ് ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലേ ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയൂ. അതുവരെ പോലീസ് കസ്റ്റഡിയിലാകുമെന്ന് സാരം.
ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സിഗരറ്റും ബീഡിയും പാക്കറ്റ് പൊളിച്ച് ചില്ലറയായി വില്‍ക്കുന്നത് നിരോധിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പാക്കറ്റായി തന്നെ വാങ്ങേണ്ടിവരും.

നിലവില്‍ സിഗരറ്റ് വില്‍പ്പനയില്‍ 70 ശതമാനവും ചില്ലറ വില്‍പ്പനയാണ്. പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18-ല്‍ നിന്ന് 25 ആക്കാനും സമിതി നിര്‍ദേശിക്കുന്നു. പാക്കറ്റുകളില്‍ ചിത്രരൂപത്തില്‍ മുന്നറിയിപ്പ് രേഖപ്പെടുത്താത്ത ഉത്പാദകര്‍ക്കുള്ള പിഴ അയ്യായിരം രൂപയില്‍ നിന്ന് അരലക്ഷമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ പുകയില ഉപഭോഗം നിയന്ത്രിക്കാനുള്ള നിയമത്തിന്റെ കരടില്‍ ഇവ ഉള്‍പ്പെടുത്തും. ഈ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ പ്രധാനകാരണം പുകയില ഉപഭോഗമാണെന്ന കണ്ടെത്തലാണ് കര്‍ക്കശനടപടിക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
കമെന്‍റ്: സര്ക്കാര്‍ ഖജനാവില്‍ വലിയ സംഭരണപ്പെട്ടി വേണ്ടിവരും.
-കെ എ സോളമന്‍  

Friday 12 September 2014

പാരവളര്‍ത്തിയ പാട്ടെഴുത്തുകാരന്‍

ÉáøØíµÞøBZAßæ¿ Éâ‚ÞAW ×ÞÙáW.
ØÙÞÏßAáKÕæø ÎùKÞÜᢠ‘ÉÞø” ÕÏíAáKÕæø ÎùAÞX ÎÈá×cÈÞµáçÎÞ..? ºßÜ ÉÞøµZ ÉßKà¿í ©ÏøJßçÜAáU ¯ÃßM¿ßµ{áÎÞµá¢. ÉÞÃÞÕUß ×ÞÜßÎÞùßW ×ÞÙáW ÙÎàæÆK æÉÞ¿ßÎàÖAÞøæÈ Éâ‚ÞAW ×ÞÙáæÜK ·ÞÈøºÏßÄÞÕí ¦AßÏÄí ²øá ÉÞøÏÞÏßøáKá.

1965 _ ¥ÎºbV ÈÞ¿µB{áæ¿ µÞÜ¢. Éâ‚ÞAW ÎßÈVÕ ÄßÏçxÝíØßæa çÌÞÇßÕãf¢ ®K ÈÞ¿µJßÈÞÏß ¥ÄßæÜ ¥ÍßçÈÄÞÕá µâ¿ßÏÞÏ ×ÞÙáW ÙÎàÆí ÈÞÜá ÉÞæGÝáÄß ÈÞ¿µØÎßÄß ©¿ÎæÏ ¯WÉ‚á. ²øá ÍÞ·ÕÄøáæ¿ ØNVÆæJ (ÉÞøæÏ) Äá¿VKá ØÎßÄß ©¿Î ¥Äá ÄÎØíµøß‚á. ×ÞÙáÜßÈí ¥æÄÞøá ÕÞÖßÏÞÏß. ÕÞÖßJáOßW çÉÈ ÎáùáAßÏçMÞZ ÕßøßEÄí ¦ÏßøJßÜÇßµ¢ ÈÞ¿µ ·ÞÈBZ, ØßÈßÎ ·ÞÈBZ.  ×ÞÜßÎÞùßW §wáç·ÞÉ¢ ®Ká çÉøßGßøßAáK ²ìGíÙìØßæÜ ÉáøØíµÞøB{ᢠÄÞdÎÉdÄB{ᢠµÞÃáçOÞZ ×ÞÙáW §¿ÏíAí ³VJá ÈÎßAᢠ¦ ÉÞø ÈßÎß×æJ. (dÉçºÞÆÈæJ).

Ø¢·àÄ ÈÞ¿µ ¥AÞÆÎß, ç¼Øß ËìçI×X Äá¿Bß ÈâùáµÃAßÈá ÉáøØíµÞøB{ÞÃí §wáç·ÞÉJßæa ºáÕøáµZ ÄÞBáKÄí. ÈÞZÕÝßµZ ¥dÄ ÈßØÞøÎæˆKá ØÞø¢. æºùáM¢ ÎáÄæÜ µÜÞØbÞƵÈÞÏßøáK ×ÞÙáW ¥ÎºbùßW ÈßKí 1970µ{ßW dÉË×ÈW ÈÞ¿µ ø¢·æJJß. Ø¢ØíÅÞÈæJ dÉÎᶠØÎßÄßµ{ßæÜ 250WÉø¢ ÈÞ¿µBZAÞÏß ¦ÏßøJßÜÇßµ¢ ·ÞÈBæ{ÝáÄß. dÉÖØíÄ ÈÞ¿µµãJí ØáwøX µˆÞÏßÏáæ¿ 85 ÈÞ¿µBZAÞÏß 

§øáÈâxßÏXÉçÄÞ{¢ ·ÞÈBæ{ÝáÄß ºøßdÄÕáæÎÝáÄß.

¥ÝßÎᶢ, çÙÞGW µÞçÕøß, ΈÈᢠÎÞçÄÕÈá¢, ÈßæK ÉßæK µçIÞ{Þ¢ ®Kà ØßÈßεZAᢠ·ÞÈæÎÝáÄß. µâ¿ÞæÄ ²çGæù Ü{ßÄ·ÞÈB{ᢠ͵íÄß·ÞÈB{ᢠÉáØíĵB{á¢. 218 ÈÞ¿µB{ßæÜ 708 ·ÞÈB{áæ¿ ØÎÞÙÞøÎÞÏß ø¢··àÄBZ ®K ÉáØíĵÕᢠ§ùAß. ÎâKø ÉÄßxÞIí ¥ÇcÞɵ ¼àÕßÄJßÈßæ¿ÏÞÃí §dÄÏÇßµ¢ ÉÞGáµæ{ÝáÄßÏæÄKÄá ×ÞÙáW ØÞùßæÈ ÕcÄcØíÄÈÞAáKá. 1964W ¿ß¿ßØß ¼Ïß‚í §¿æAÞ‚ß Ëß×ùàØí Øíµâ{ßW ç¼ÞÜß ¦ø¢Íßæ‚CßÜᢠ©ÉøßÉÀÈJßÜᢠÕÞÖß çÄÞKß. 1969W æædÉÕxÞÏß ÎÜÏÞ{JßW ÌßøáÆæοáJá. 1971W Ìß®Áí, 1980W ÎÜÏÞ{JßW ÌßøáÆÞÈLø ÌßøáÆ¢. ÕV×Bç{Þ{¢ ÍÞ×ÞÇcÞɵÈÞÏßøáK ×ÞÙáW 1997W ³¿OUß ·Õ. ÏáÉß®ØßW dÉÅÎÞÇcÞɵÈÞÏß ÕßøÎß‚á.

74_Þ¢ ÕÏTßÜᢠµÜÞ, ØÞ¢ØíµÞøßµ çÕÆßµ{ßW ÈßùØÞKßÇcÕᢠ²çGæù Ø¢¸¿Èµ{áæ¿ øfßÄÞÕᢠ¥ÇcfÈáæÎÞæAÏÞÏ ×ÞÙáÜßæa dÉØ¢·B{ßW ²øá ¥ÈáÍÕ ØçwÖÎáIÞµá¢. ÕÞÖßÏᢠÜfcÕáÎáæICßæÜ ¼àÕßÄÕ߼Ϣ çÈ¿ÞÈ޵⠮KÄá ÄæK. ¥ÇcÞÉßµÏÞÏßøáK Éß.®. ÎùßÏ¢ ÌàÕßÏÞÃí (¥Oß ¿à‚V) ÍÞøc. ùØW ×ÞÙáW, ùÞËß ×ÞÙáW ÎAZ. 

കമന്‍റ്: ഇദ്ദേഹം ചേര്‍ത്തലയിലെ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യ മെന്നത് ഞങ്ങളെയൊക്കെ ഏറെ സന്തോഷിപ്പിക്കുന്നു 
-കെ എ സോളമന്‍ 

Thursday 11 September 2014

സുപ്രീംകോടതി വിധിയില്‍ ദു:ഖമുണ്ടെന്ന് മന്ത്രി കെ.ബാബു


തിരുവനന്തപുരം: ബാറുകള്‍ സപ്തംബര്‍ 30 വരെ പൂട്ടരുതെന്ന സുപ്രീം കോടതി വിധിയില്‍ ദുഖമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. വിധി സര്‍ക്കാരിനുള്ള തിരിച്ചടിയല്ല. വിധി കൂടുതല്‍ പഠിച്ച ശേഷം നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഇത് അന്തിമ വിധിയല്ലെന്നും മന്ത്രി പറഞ്ഞു.
Comment: അപ്പോ 30 വരെയുള്ള ദുഖം മാറണം, ആത്രേല്ലേയുള്ളൂ, വഴിയുണ്ടാക്കാം, ഒന്നെടുത്തോളൂ.
-കെ എ സോളമന്‍ 

Saturday 6 September 2014

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -കെ.ആര്‍.ഗൗരിയമ്മ

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -കെ.ആര്‍.ഗൗരിയമ്മ
ആലപ്പുഴ: ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ളെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. സര്‍ക്കാരിന്‍്റെ വീണ്ട് വിചാരമില്ലാത്ത മദ്യനയം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.
Comment: പൂട്ടിനോക്കാതെ എങ്ങനെയാണ് ഉപഭോഗം കൂടുമോ കുറയുമോ എന്നറിയുക ഗൌരിയമ്മേ?
-കെ എ സോളമന്‍