Friday 31 August 2012

നല്ലയിനം മീന്‍ വില്ക്ക്പ്പെടും –കഥ-കെ എ സോളമന്‍






“ എന്താ മനോഹരാ
ചെറുതൊന്നുമില്ലെമത്തിമണങ്ങ് പോലുള്ള ഇനംനിന്നെ നമ്മുടെ വേദികളിലൊന്നും ഇപ്പോ കാണുന്നില്ലല്ലോ?, എന്താ കവിഥ്യെഴുത് നിറുത്തിയോ?” ഞാന്‍ മനോഹരനോടു ചോദിച്ചു. 

ഞാന്‍ ആരെന്നു പറഞ്ഞില്ലലോനാരായണന്‍നാരായണന്‍ മാസ്റ്റര്നാണുമാസ്റ്റര്‍ എന്നു മനോഹരന്‍ ഉള്‍പ്പടെയുള്ള പരിചയക്കാര്‍ സ്നേഹത്തോടെ  വിളിക്കും. സത്യം പറയാമല്ലോ എനിക്കീ നാണു വിളി തീരെ ഇഷ്ടമില്ല. അച്ഛന്‍ ഇട്ട പേരാണ് നാരായണന്‍ എന്നത്. അച്ഛന്‍ വലിയ ഭക്തനായിരുന്നു. എപ്പോഴും “നാരായണനാരായണ” എന്നു വിളിച്ച് കൊണ്ടിരിക്കണം. അതുകൊണ്ടു ഏക  മകനായ എനിക്കു നാരായണന്‍ എന്ന പേരിട്ടു. അത് ലോപിച്ചാണ് നാണു ആയത്. പിന്നെ ഈ മനോഹരന്‍കോളേജില്‍ പോയിട്ടുണ്ടെന്നാണ് അവന്‍ പറയുന്നതു. എനിക്കത്ര വിശ്വാസം  വന്നിട്ടില്ല. മീന്‍ കച്ചവടമാണ് ഇപ്പോ തൊഴില്‍പലതും പയറ്റിയതാണെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്.

മറ്റുള്ളവരുടേതിനെക്കാള്‍ മെച്ചപ്പെട്ട മീനാണ് മനോഹരന്‍റേത്. ഐസും അമോണിയയായും ചേര്‍ത്ത് ദിവസങ്ങള്‍ കാത്തുവെച്ചുള്ള കച്ചോടം അവനില്ല. കാത്തുവെച്ചാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ കാശു ഐസു വാങ്ങാന്‍ വേണമെന്നാണ് അവന്റെ കണ്ടെത്തല്‍. അതുകൊണ്ടു അല്പം നഷ്ടം സംഭവിച്ചാലും ഉള്ള മീന്‍ പെട്ട വിലക്ക് വില്‍ക്കുമ് നാട്ടുകാര്‍ക്ക് അനുഗ്രഹവുമാണ്മീന്ഭക്ഷിച്ചു ആശുപത്രിയില്‍ പോകേണ്ടല്ലോ.

മീന്‍കാരെനെങ്കിലും മനോഹരന് സര്‍ഗ വാസനയുണ്ട്. താനൂള്‍യുള്ള മറ്റ് കവികളുടെതിനേക്കാള്‍ മെച്ചപ്പ്ട്ടതാണ് അവന്റെ കവിതകള്‍ എന്നു രഹസ്യ്മായെങ്കിലും സമ്മ്തിക്കാതെ വയ്യ. ചില വാദ്യാന്‍മാരുടെ നാടന്‍ പാട്ടും കവിതയും കേട്ടാല്‍ ഇവര്‍ പഠിപ്പിച്ചുവിട്ട പിള്ളാരുടെ ഗതി ഒരു നിമിഷം  ഓര്‍ത്തുപോകും. ഒരു കുഴപ്പം മാത്രമേ മനോഹരന്റെ കവിതയില്‍ താന്‍ കണ്ടിട്ടുള്ളൂപാടുമ്പോള്‍ എപ്പോഴും ഒരേ ഈണം. ഒരു പാട്ടിന് പകരം പലപാട്ട് പാടനമെന്ന വാശിയും ചിലപ്പോള്‍ കാണിക്കും. പാട്ടില്‍ അല്പം വിറയലുമുണ്ട്.  കുറച്ചു നാളായി വേദികളിലൊന്നും കാണുന്നില്ല.

“ അത്നാണു മാഷെകവിത ചൊല്ലി നടന്നാല്‍ അകത്തേക്ക്പോണതെങ്ങനെ. വീട്ടില്‍ വേറെയും വയറു മൂന്നെണ്ണമുണ്ടെ. പെങ്കൊച്ച് ഒന്നുള്ളത്  വലുതായാണ് വരുന്നത്. മാഷിനാണെങ്കില്‍ മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല. പത്തു പതിനായിരം പെന്‍ഷന്‍ കിട്ടുംഅതും ഒരു പണിയും ചെയ്യാതെ. എനിക്കു ആരെങ്കിലും പതിനായിരം വേണ്ടഅയ്യായ്യിരം തരാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദിവ്സവും കവിത ചൊല്ലി നടന്നേനെ”

“ ഒരു പണിയും ചെയ്യാതെപതിനായിരം പെന്‍ഷന്‍ എന്നത് നീ മാത്രം പറയുന്ന വിവ്രക്കേടല്ല പെന്‍ഷന്‍ വാങ്ങുന്ന ചില തനിപിന്തിരുപ്പന്‍മാര്‍ വരെ ഇങ്ങനെ  പറയുന്നുണ്ട്. ഇവന്മാര്‍ വിളംബുന്നതൊക്കെ മുന്നിലിരിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങണമെന്ന ആഗ്രഹവും ഇവന്‍മാര്‍ക്കുണ്ട്. വീട്ടുകാരിയുടെ കുത്തിവെപ്പ് നടന്നു പോകുന്നത് പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടാണ്, അതില്ലായിരുന്നെങ്കില്‍ അവള്‍ നേരത്തെ സ്ഥലം കാലിയാക്കിയേനെ. കടുത്ത ഡിയബറ്റിക് പേഷിയന്‍റ് ആണ് അവള്‍ . "

 ങാ,മീനിനുവിലയെങ്ങനെ”

“ വില ഞാന്‍ പറയാംമാഷിന്റെ പ്രതിദിന പെന്‍ഷന്‍തുക ഒരു കിലോ മീനിന് തികയുമോ എന്നറിയില്ലഅത് നാരന്‍കിലോ 500 രൂപരണ്ടു കിലോ ബൂക്ക്ഡ് ആണ്റിസോര്‍ട്ടിലേക്ക്ഗുണമുള്ള സാധനമെന്തെന്ന് സായിപ്പിനറിയാം. പിന്നെ നെമ്മീന്‍ 400ആകോലി 350മാചാന്‍ 300,സ്രാവിനും 300ചൂരയ്ക്കാണു അല്പം കുറവുള്ളതുഇരുന്നൂറെയുള്ളൂ. അമേരിക്കയില്‍ചൂരക്കാണു വിലക്കൂടുതല്‍ “

“ നിനക്കു അമേരിക്കയില്‍ ആരുന്നോ നേരത്തെ മീന്‍ കച്ചോടംഅരക്കിലോ ചൂരയെടുക്ക്?

“അരക്കിലോ കാച്ചോടമില്ല മാഷെഒരുകിലോരണ്ടു കിലോഅങ്ങനെ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കും. കാര്‍ സര്‍വീസാണ്റൂം സര്‍വീസ് എന്നു കേട്ടിട്ടില്ലേചന്തയില്‍ നിന്നു കച്ചോടം ഹൈവേയിലോട്ട് മാറ്റിയതിന്റെ കാരണം തന്നെ അതാണ്ലാന്‍സറില്‍ നിന്നും ടയോട്ടയില്‍ നിന്നും ആരും പുറത്തിറങ്ങില്ലകാറിനകത്തേക്ക്  കൊടുക്കണംപറയുന്ന കാശാണു.”

“മാഷ്എന്തിന് ചൂര വാങ്ങണംനേമ്മീന്‍ തന്നെകൊണ്ടു പോഒരു ഓഫറുണ്ട്”

“മീന്‍ കച്ചോടത്തിലും ഓഫറോ?’

“ അതേ മാഷെമാഷ് എന്നോടു കുറെ ചോദ്യം ചോദിച്ചു വെരട്ടിയിട്ടുള്ളതല്ലേഇതൊരു സിമ്പിള്‍ കൊസ്റ്റിന്‍ശരിയുത്തരം പറഞ്ഞാല്‍ ഒരു കിലോ നെമ്മീന്‍ ഫ്രീ. ഒന്നു മുതല്‍ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കുമെന്നല്ലേ  ഞാന്‍ പറഞ്ഞത്. പക്ഷേ എന്റെ കൈയ്യില്‍ മൂന്നു കട്ടികളെയുള്ളൂകട്ടി എന്താണെന്ന് മാഷിന് മനസ്സിലായില്ലെങ്കില്‍ മലയാളത്തില്‍  പറയാംവെയിറ്റ്ഏതൊക്കെ യാണ് എന്റെ കയ്യിലുള്ള കട്ടികള്‍?  മൂന്നെണ്ണ മേയുള്ളൂ, 13 കിലോ വരെ തൂക്കണം. മാഷിന് ഈ സ്റ്റൂളില്‍  ഇരുന്നു ആലോചിക്കാംഒരു ഇന്നോവ  സ്പീഡ് കുറച്ചു വരുന്നുണ്ട്ഞാന്‍ ഒന്നു അറ്റണ്ട് ചെയ്യട്ടെഓ അവന്മാര്‍ വിട്ടുപോയി.

“ എന്ന ഞാന്‍ പിന്നെ വരാം മനോഹരഅപ്പുറത്ത് വല്ല ചെറുമീന് മുണ്ടോയെന്ന് നോക്കാം,
“ എന്തിനാ മാഷ് അമോണിയ ഇട്ടത് വാങ്ങാണതു? മീനില്ലാതെ പോകേണ്ട, നെമ്മീന്‍ വിറ്റുതീരുന്നത് വരെ ഓഫറുണ്ടാകുംഇനിവരുമ്പോള്‍ ഉത്തരം പറഞ്ഞാലും മതി”  ഒരു ചൂര മീന്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞു എന്നെ ഏല്‍പ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു. 

മനോഹരന്റെ  ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.

-കെ എ സോളമന്‍


Thursday 30 August 2012

പൂക്കളം

















 






തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

Wednesday 29 August 2012

ഒന്നാം റാങ്കുകാരിക്ക് കേരളയില്‍ പി.ജി. പ്രവേശനം കിട്ടിയില്ല























ആലപ്പുഴ: കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനിക്കും കേരളയില്‍ പി.ജി. പ്രവേശനം കിട്ടിയില്ല. ബി.എസ്.സി. സുവോളജി പരീക്ഷയില്‍ ആയിരത്തില്‍ 982 മാര്‍ക്ക് വാങ്ങി വിജയിച്ച മാവേലിക്കര വടക്കത്തില്ലത്ത് വി.കെ. സുരേഷിന്റെ മകള്‍ മീരയ്ക്കാണ് പ്രവേശനം കിട്ടാതിരുന്നത്. വെയ്റ്റിങ് ലിസ്റ്റില്‍ നാലാമതാണ് മീരയുടെ സ്ഥാനം. കേരള സര്‍വകലാശാലയുടെ പി.ജി. പ്രവേശനത്തില്‍ തിരിമറി നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നതാണ് പുതിയ സംഭവം.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍നിന്നാണ് മീര ബി.എസ്.സി. പരീക്ഷ റാങ്കോടെ വിജയിച്ചത്. കേരളയില്‍ത്തന്നെ പി.ജി. പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മീര. എന്നാല്‍ അഭിമുഖത്തിനുള്ള കാര്‍ഡ് വന്നപ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ നാലാമതായിരുന്നു സ്ഥാനം. ഇതോടെ മീര എം.ജി. സര്‍വകലാശാലയില്‍ എം.എസ്.സി. സുവോളജിക്ക് ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളജിലാണ് പ്രവേശനം കിട്ടിയത്. 

കമന്‍റ്: ഈ അനീതിക്കു ഉത്തരവാദികള്‍ ഒബ്ജക്ടീവ് മാതൃക പരീക്ഷയുടെ വക്താക്കളാണ്. പേരെഴുതാന്‍ അറിയാന്‍ പാടില്ലാത്തവനും ബബ്ള്‍ കറുപ്പിച്ചാല് ഉയര്ന്ന റാങ്ക് .  പേപ്പര്‍ നോക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടി എത്ര മിടുക്കാരായ കുട്ടികളുടെ അവസരമാണ് ഓ എം ആര്‍ സമ്പ്രദായത്തില്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത് . മെഡിക്കല്‍ എന്‍റ്റന്‍സിലും മറ്റും ഈ തട്ടിപ്പ് തുടങ്ങിയിട്ടു നാളേറെയായി..
-കെ എ സോളമന്‍ 

Tuesday 28 August 2012

യോഗ്യത നേടാത്ത അധ്യാപകരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ച് ഉത്തരവ്















കണ്ണൂര്‍: പ്രീഡിഗ്രി വേര്‍പെടുത്തലിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട എയ്ഡഡ് കോളേജുകളിലെ നെറ്റ്, പിഎച്ച്.ഡി. യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ലക്ചറര്‍ നിയമനത്തിന് വേണ്ട യോഗ്യതയില്ലാത്തവരും പുനര്‍വിന്യസിക്കപ്പെട്ടവരുമായ കോളേജ് അധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി. യോഗ്യത നേടാന്‍ സര്‍ക്കാര്‍ 2013 വരെ സമയപരിധി അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ഈ നിബന്ധന ഉപേക്ഷിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കോളേജ് അധ്യാപക യോഗ്യത സംബന്ധിച്ച യു.ജി.സി.മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും ആക്ഷേപമുയര്‍ന്നു.

പ്രീഡിഗ്രി വേര്‍പെടുത്തിയതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച അധ്യാപകരെ മാതൃ കോളേജുകളില്‍ പുനര്‍നിയമിക്കുന്നതിന് സര്‍ക്കാര്‍ 2009-ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പുനര്‍വിന്യസിച്ച ജൂനിയര്‍ ലക്ചറര്‍മാരില്‍ ലക്ചറര്‍ നിയമനത്തിന് ആവശ്യമായ യോഗ്യത നേടിയിട്ടില്ലാത്തവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി. യോഗ്യത നേടണമെന്നായിരുന്നു നിര്‍ദ്ദേശം. യോഗ്യത നേടി മാതൃകോളേജിലെ അധ്യാപക തസ്തികയില്‍ നിയമിക്കപ്പെടുന്നതുവരെ സ്റ്റേറ്റ് സ്‌കെയിലില്‍ തുടരണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ യോഗ്യത നേടാത്തവര്‍ക്ക് കോളേജുകളില്‍ തുടരാന്‍ അവകാശം ഉണ്ടാവില്ലെന്നും വ്യവസ്ഥയുണ്ടായിരുന്നു.
കമന്‍റ്: ഹയര്‍  സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ടിട്ടും അങ്ങോട്ട് പോകാതെ കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി പ്രൊഫസ്സറായുംപ്രിസിപ്പാളായും തുടരുന്ന ചില വിദ്വാന്‍മാര്‍ ഇപ്പൊഴും എയ്ഡഡ് കോളേജുകളിലുണ്ട്. ആരുടേയും പേര് പറയേണ്ടല്ലോ? ആകെയുള്ളത് ഒരു പി ജി രണ്ടാം ക്ലാസ് മാത്രം   നെറ്റ്, പിഎച്ച്.ഡി. എന്നൊക്കെ പറയുന്നതു എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. കോടതിയുടെ ഒച്ചിന്റെ വേഗതയാണ് ഇവരുടെ രക്ഷ.  യോഗ്യതയില്ലാതെ സര്‍വീസില്‍ തുടരുന്ന ഇവരെ ഇനി എന്തു ചെയ്യും, വൈസ് ചാന്‍സലര്‍  ആക്കുമോ?  
-കെ എ സോളമന്‍ 


Sunday 26 August 2012

നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു




വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.

യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു. 

Comment: ഒരു യുഗത്തിന്റെ അന്ത്യം, വലിയൊരു രഹസ്യത്തിന്റെയും.
-കെ എ സോളമന്‍ 

Friday 24 August 2012

Happy Onam!



My class room!


This is the class room where I sat for  one year (1972-73) doing my B Sc Physics Final year. A turning point in life. (NSS College, Cherthala)


K A Solaman 

















K A Solaman 

Thursday 23 August 2012

ഹോളിഏഞ്ചല്‍ - കഥ-കെ എ സോളമന്‍


സകല വിശുദ്ധന്‍മാരുടെയും തിരുനാള്‍ കഴിഞ്ഞതേയുള്ളൂ. അന്നൊരു പ്രസംഗം നടത്തിയതാണ്. അടിപൊളിയെന്നാണ് ആന്‍സി പറഞ്ഞത്. അവള്‍ എപ്പോഴും അങ്ങനയെ പറയൂ. കപ്യാര്‍ മത്തായിച്ചേട്ടന്റെ പേരക്കുട്ടിയാണ്ആന്‍സിക്ക് തന്റെ പ്രസംഗം കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. ചിരിച്ചുംകൊണ്ടു അവള്‍ മുന്നിലിരിക്കുമ്പോള്‍ പ്രസംഗിക്കാന്‍ന്‍ തനിക്കും ഒരു തൃല്ലുണ്ട്. അവളില്ലെങ്കില്‍ പ്രസംഗം താനറിയാതെ തന്നെ ചുരുങ്ങിപ്പോകും. എത്ര ബോറായി പ്രസംഗിച്ചാലും ആന്‍സി നല്ലതെന്നെ പറയൂ. അവളെ തനിക്ക് ഇഷ്ടമാണോയെന്ന് ചോദിച്ചാല്‍ അത് പറയുകവയ്യ. പതിനൊന്നു വര്‍ഷത്തെ മുട്ടിന്‍മേല്‍ നിന്നുള്ള പ്രാര്‍ഥനയും പരിശീലനവും ലൌകീക ചിന്തകളില്‍ നിന്നു തന്നെ എന്നേ മോചിപ്പിച്ചിരിക്കുന്നു. സെയിന്‍റ് മേരീസ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാദര്‍ ഫ്രാന്‍സിസ് പുല്‍പ്പറമ്പില്‍ ഓര്‍ത്തു.

സഹിക്കാന്‍ പറ്റാത്തത് അന്നാമ്മ ടീച്ചറിന്റെ ഉപദേശമാണ്. “ മനസ്സിക്കരെ” എന്ന സിനിമ കണ്ടതിന് ശേഷമാന് ഈ അസ്സുഖം പിടിപെട്ടതെന്ന് തോന്നുന്നു.  ഏത് പ്രസംഗം കഴിഞ്ഞാലും ടീച്ചര്‍ ഉപദേശിക്കും, റിട്ടയേര്‍ഡ് മലയാളം ടീച്ചറെന്ന വിചാരമാണ് എപ്പോഴും. ഒരു വൈദികനെയാണ് ഉപ്ദേശിക്കുന്നതെന്ന വിചാരം പോലുമില്ല. പഠിപ്പിച്ച ടീച്ചറായാത് കൊണ്ട് കേട്ടു നില്‍കുന്നുവെന്നെയുള്ളൂ.

 “ അച്ഛന്‍ ബൈബിളും മറ്റ് പുസ്തകങ്ങളും കുറെക്കൂടി വായിക്കണം” ഇതാണ് എപ്പോഴുമുള്ള ഉപദേശം. ടീച്ചറിനെ സഹിക്കാംടീച്ചറിന്റെ കൊച്ചുമോള്‍ റോസ്മേരിയെയാണ് സഹിക്കാന്‍ പറ്റാത്തത്. ടീച്ചര്‍ ഉപദേശിക്കാന്‍ തുടങ്ങുംപോള്‍ അവള്‍ക്ക് “കുളുകുളെ” എന്നൊരു ചിരിയുണ്ട്. തടിയല്‍പം കൂടീട്ടാന്നെങ്കിലും ആന്‍സിയെപ്പോലിരിക്കുന്നത് കൊണ്ട് അവളോടും തനിക്ക് കാര്യമായ് പരിഭവമില്ല. എങ്കിലും ഇവള്‍ക്ക് ചിരിക്കാതിരുന്നുകൂടെയെന്ന് പലകുറി തോന്നിയിട്ടുണ്ട്.

അടുത്ത ഞായറാഴ്ച ഹോളിഏഞ്ചല്‍-- -വിശുദ്ധ മാലാഖയുടെ തിരുനാളാണ്. വികാരിയച്ചനാണ് പ്രസംഗിക്കേണ്ടത്. പക്ഷേ പ്രസംഗം അച്ഛന്‍ തന്നെ ഏല്പിച്ചിരിക്കുകയാണ്. അച്ഛന് അന്നേ ദിവസം പാലായില്‍ ഒരു കല്യാണമുണ്ട്.

മാലാഖമാരെക്കുറിച്ചും വിശുദ്ധന്മാരെക്കുറിച്ചും തനിക്കറി യാവുന്നതൊക്കെ പള്ളിയില്‍ പ്രസംഗിച്ചിട്ടുള്ളതാണ്. വീണ്ടും അതുതന്നെ വിളംപിയാല്‍ അന്നാമ്മ ടീച്ചര്‍ ഉപദേശിക്കും,റോസ്മേരി കുളുകുളെ ചിരിക്കുംആന്‍സി മാത്രം നല്ലതെന്നു പറയും.

അന്നാമ്മടീച്ചറിന്റെ ഉപദേശം ഇക്കുറി നിര്‍ത്തണം,റോസ്മേരിയുടെ ചിരിയും. മത്തായിചേട്ടന് ഹോളിഏഞ്ചലിനെക്കുറിച്ചു എന്തെങ്കിലും പറയാന്‍ കഴിയും. അദ്ദേഹത്തോടു ചോദിക്കാം.

“ അതിന്നെന്തിന് അച്ഛന്‍ വിഷമിക്കുന്നു.അലക്സിനോട് പറഞ്ഞാല്‍ പോരേ, അവന്‍ ഏതെങ്കിലും സൈറ്റ് നോക്കി പറഞ്ഞു തരും".

മത്തായിചേട്ടനു പോലും ഇന്‍റര്‍നെറ്റ് എന്തെന്നറിയാം. സൈറ്റിനെ കുറിച്ചും സര്‍ഫീങ്ങിനെകുറിച്ചും സംസാരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ ഒത്തിരി അവസരമുണ്ടായിരുന്നുമടി കാണിച്ചതാണ് കുഴപ്പമായത്. സൌകര്യങ്ങള്‍ പ്രയ്ജനപ്പെടുത്തണമെന്ന് ഉപദേശിക്കാറുണ്ടെങ്കിലുംതാനത് ചെയ്തില്ല.

“ അലക്സെഎങ്ങനെ നമ്മുടെ പ്രസംഗംനടക്കുമോ?”
“നോക്കിക്കൊണ്ടിരിക്കുകയാണച്ചാ ..."

അലക്സും മത്തായിചേട്ടന്റെ പേരക്കുട്ടി തന്നെ. ചേട്ടനു പത്തു മക്കളാണ്. അതുകൊണ്ടു തന്നെ പേരക്കുട്ടികളും പത്തില്‍ കുറയാതെ കാണും. എല്ലാവരെയും തനിക്ക് പരിചയവുമില്ല. എന്തുകൊണ്ട് ഒരണ്ണത്തെയും വേദപഠനത്തിന് വിട്ടില്ലായെന്ന് ഒരിക്കല്‍ മത്തായി ചേട്ടനോട് ചോദിച്ചതാണ്.
അച്ഛന്‍മാരേയും കന്യാസ്ത്രീകളെയും തനിക്കല്ലേ നന്നായ് അറിയൂ, എന്ന ദുസൂചന കലര്‍ന്ന മറുപടിയാണ് മത്തായി ചേട്ടനില്‍ നിന്നുണ്ടായത്.

“ലാപ് ടോപ് ബൂട്ട്അപ് ആയി അച്ഛാഏത് സൈറ്റാ നോക്കേണ്ടത്?” അലക്സ്.

ബൂട്ട് അപ് എന്താണെന്ന് അലക്സിനോട് ചോദിച്ചില്ല. തന്റെ അറിവില്ലായ്മ്മ അവന്‍ മനലാക്കാതിരിക്കട്ടെ.
“നിനക്കല്ലേ  അതൊക്കെ അറിയൂ,  ഏതെങ്കിലും നോക്കൂ അലക്സ്വിശുദ്ധ മാലാഖയെക്കുറിച്ചു വിവരണം വേണം “
“ ചാര്‍ളീസ് ഏഞ്ചല്‍സ് പറ്റുമോ അച്ഛാ?”
“ എവിടെ നോക്കട്ടെ”
അലക്സ് സൈറ്റ് ഓപണ്‍ ചെയ്തതും കാമറൂണ്‍ ഡൈസ് എന്ന ഹോളിവുഡ് നടി കാലും പൊക്കി നില്‍കുന്ന ചിത്രമാണ് സ്ക്രീനില്‍ തെളിഞ്ഞത്. ചാര്‍ളീസ് ഏഞ്ചല്‍സ് ഒരു ഹോളിവൂഡ് സിനിമയാണ്.

“ഇതാണോ അലക്സ് ഹോളി ഏഞ്ജല്‍?, ഇത് പിന്നെ കാണാം അടുത്തത് നോക്കൂ”
“കൈന്ടര്‍ ഏഞ്ചല്‍സ്എന്റര്‍ ചെയ്യട്ടെ അച്ഛാ?”
“ എന്താണെന്ന് വെച്ചാല്‍ ചെയ്യൂ”

“ഒരു വാണിങ് മെസ്സേജ് ഉണ്ടച്ചാവായിയ്ക്കാം,
 This site contains adult materials, needs parental guidance. സൈറ്റ് അല്പം കുഴപ്പം പിടിച്ചതാണച്ചാപേരന്റ്സിന്റെ കാവല്‍ വേണമെന്ന്”

“ അതിനിപ്പോ വികാരിയച്ചനെ വിളിക്കാന്‍ പറ്റുമോ?, നീ നോക്കു”.
അലക്സ് നോക്കിയതും മൂന്നു ഹോളിവുഡ് സുന്ദരികളുടെ കാണാന്‍ പാകത്തിലല്ലാത്ത ചിത്രങ്ങളാണ് തെളിഞ്ഞു കണ്ടത്. ചിത്രം കണ്ടു ഫാദര്‍ പുല്‍പ്പറമ്പിലും അലക്സും സ്തംബീച്ചിരുന്നു പോയി.
“ ദേവികാരിയച്ചന്‍ വരുന്നുഅതിന്റെ സ്വിച്ച് ഓഫ് ചെയ്യൂ അലക്സ്.”
“ ജാം ആയെന്ന തോന്നുന്നത്സൈറ്റ് മാറുന്നില്ല.”
“ എങ്കില്‍ അത് അടച്ചു വെയ്ക്കൂ,, അല്ലെങ്കില്‍ മേശക്കുള്ളില്‍  തള്ളൂ  ദാ അച്ഛന്‍ വന്നു കഴിഞ്ഞു”
“ എന്താ അച്ഛനും അലക്സും കൂടി കംപൂട്ടറില്‍ കളിആരാണ് ജയിച്ചത്
“ കളിയല്ലച്ചാഅലക്സിന്റെ സ്കൂട്ടറിന്റെ കീ കംപൂട്ടറിന്റെ ബൂട്ട്അപ്പീല്‍ വീണു പോയിഅത് എടുക്കാന്‍ ഉള്ള ശ്രമത്തിലാണു.”

കമ്പൂട്ടറിനെ ക്കുറിച്ച് തനിക്കും വികാരിയച്ചനും ഉള്ള വിവരം ഏറെക്കുറെ തുല്യമാണെങ്കിലും മറ്റുള്ളവര്‍ മനസ്സില്‍ കാണുന്നത് അദ്ദേഹം മരത്തേല്‍ കാണും
“ രണ്ടുപേരും  കൂടി ബൂട്ടആപ്പില്‍ കൈയിടുന്നത് കൊള്ളാം,നാളത്തെ പ്രസംഗം മറക്കരുത്, കല്യാണത്തിനു ചെന്നില്ലെങ്കില്‍ മാണി സാര്‍ പരിഭവിക്കും”
ഫാ. പുല്‍പ്പറമ്പില്‍ അലക്സിന്റെ മുഖത്തേക്കു നോക്കി. ഇഞ്ചി കടിച്ച കുരങ്ങന്റെ മുഖമായിരുന്നു അപ്പോള്‍ അലക്സിന്‍റേത്. ഹോളി ഏഞ്ചലിനെ കുറിച്ചുള്ള നാളത്തെ പ്രസംഗം. അതോര്‍ത്തപ്പോള്‍ അന്നമ്മ ടീച്ചറുംറോസ്മേരിയും കൂടെ ആന്‍സിയും ഒരുമിച്ച് നിന്നു "കുളുകൂളെ"ചിരിക്കുന്നതായി ഫാ. ഫ്രാന്‍സിസ് പുല്‍പ്പറമ്പിലിനു തോന്നി.

-കെ എ സോളമന്‍ 

Tuesday 21 August 2012

ആവേശമായി ഐശ്വര്യ റായ് കൊച്ചിയില്‍


ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായ് കൊച്ചിയില്‍ . ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനച്ചടങ്ങിനാണ് ഐശ്വര്യ എത്തിയത്. മകള്‍ ആരാധ്യയുമൊന്നിച്ച് ഹോട്ടലില്‍ എത്തിയ മുന്‍ ലോക സുന്ദരി കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് ചടങ്ങിന് എത്തിയത്. മകളുടെ കേരളത്തിലേക്കുള്ള ആദ്യ വരവാണെന്ന് പറഞ്ഞ ഐശ്വര്യ കേരളം എന്നും തനിക്ക് ഒരുപാട് പ്രിയപ്പെട്ട ഓര്‍മകള്‍ തന്ന നാടാണെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യസിനിമയായ ഇരുവറിന്റെ ലൊക്കേഷന്‍ കേരളത്തിലുമുണ്ടായിരുന്നതായും ഐശ്വര്യ ഓര്‍മിച്ചു. കുട്ടികളുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഐശ്വര്യ മറന്നില്ല.


കമന്‍റ്: തടി കൂടിയെങ്കിലും ആരാധകരുടെ എണ്ണത്തിന്  കുറവില്ല. കല്യാണിന്റെ കടത്തിണ്ണയില്‍  നേരം വെളുക്കും മുമ്പേ ചടഞ്ഞു കൂടിയ ചുഴലി ദീനക്കാരുടെയും ഞരംബുകളുടെയും ബാഹുല്യം സൂചിപ്പിക്കുന്നത് അതാണ്.പാവം " മായമോഹിനി"- നിഷ്പ്രഭയായിപ്പോയി 
-കെ എ സോളമന്‍ 

ശ്രീശാന്ത് ബിജെപിയിലേക്ക്?


ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ശ്രീശാന്ത് നിറഞ്ഞുനിന്നതോടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ വന്നത്.
ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ശ്രീശാന്ത് സജീവമായി പങ്കെടുത്തത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ശ്രീശാന്തിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ക്രിക്കറ്റില്‍ തുടരുക തന്നെ ചെയ്യുമെന്നാണ് ശ്രീശാന്ത് രാഷ്ട്രീയത്തില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിച്ചത്.
പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടാണ് ബിജെപി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. ശ്രീശാന്തിനൊപ്പം കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തു.
കമെന്‍റ്: അവിടെന്താ ക്രിക്കെറ്റ് കളിയുണ്ടോ?
-കെ എ സോളമന്‍ 

ഹാപ്പി ഓണം!

Saturday 18 August 2012

പച്ചപ്പ്

സി. ഹരികുമാറിന് "ആലോചന" യുടെ ആദരാഞ്ജലികള്‍



പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി. ഹരികുമാറിന്റെ നിര്യാണത്തില്‍ എസ് എല്‍ പുരം “ ആലോചന” സാംസ്കാരിക കേന്ദ്രം അനുശോചിച്ചു.  അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക വിമര്‍ശന നര്‍മം ഏവരെയും ആകര്‍ഷിച്ചിരുന്നു. മാധ്യമപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹമെന്നും യോഗം വിലയിരുത്തി. ആലോചന പ്രസിഡന്‍റ് പ്രൊഫ കെ  എ സോളമന്‍ അധ്യക്ഷത വഹിച്ചു. സാബ്ജി, എന്‍ ചന്ദ്രഭാനു, തൈപ്പറമ്പില്‍ പ്രസാദ് , മഹേശ്വര കുറുപ്പ്, മോഹനചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.

-കെ എ സോളമന്‍ 

സി.ഹരികുമാറിനു ആദരാഞ്ജലികള്‍


Published on  18 Aug 2012
പത്തനംതിട്ട: കിടയറ്റ രാഷ്ട്രീയ ലേഖനങ്ങളിലൂടെ മലയാളപത്രപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍(52) അന്തരിച്ചു. മാതൃഭൂമി പത്തനംതിട്ട ബ്യൂറോചീഫും പ്രത്യേക ലേഖകനുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചി പി വി എസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.

1987 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ഹരികുമാര്‍ രാഷ്ട്രീയ,സാമൂഹിക,സാസ്‌കാരിക മേഖലകളില്‍ മികച്ച റിപ്പോര്‍ട്ടുകളുമായി ശ്രദ്ധനേടി.സ്‌കൂള്‍ കലോല്‍സവങ്ങളില്‍ വേറിട്ടതും പുതുമയാര്‍ന്നതുമായ റിപ്പോര്‍ട്ടിങ് രീതി തുടങ്ങിവെച്ച ഹരികുമാര്‍ പതിവു ശൈലികളെ മാറ്റിമറിച്ചവരില്‍ മുഖ്യപങ്കു വഹിച്ചു. വേദിയില്‍ തിളങ്ങുന്നവരെ മാത്രമല്ല, സദസിലും അണിയറയിലും നിന്നുള്ള വേറിട്ട ജീവിതങ്ങള്‍ വരെ കലോല്‍സവസ്‌റ്റോറിയാക്കി അവതരിപ്പിച്ചു തുടങ്ങിയത് അദ്ദേഹമുള്‍പ്പെടുന്ന അന്നത്തെ യുവസംഘമായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്‌കൂള്‍ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം.

നിയമസഭാറിപ്പോര്‍ട്ടിങ്ങിലും തിളങ്ങിനിന്ന അദ്ദേഹം സഭയിലെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ച ശൂന്യവേളയെന്ന പംക്തി കൈകാര്യം ചെയ്തു. നിശിതമായ രാഷ്ട്രീയ വിമര്‍ശം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനകളെ രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം വളരെ താല്‍പര്യത്തോടെയാണ് നിരീക്ഷിച്ചത്. കേന്ദ്ര,സംസ്ഥാനരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ വ്യക്തി രേഖകള്‍ അദ്ദേഹം തയ്യാറാക്കിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് എന്നും പാഠ്യവിഷയമായി. മാതൃഭൂമി നര്‍മ്മ ഭൂമിയില്‍ അദ്ദേഹം തയ്യാറാക്കിയിരുന്ന വക്രദൃഷ്ടി എന്ന പംക്തി ഹാസ്യത്തില്‍ പൊതിഞ്ഞ കിടയറ്റ രാഷ്ട്രീയ സാമൂഹിക വിമര്‍ശനം എന്ന നിലയില്‍ കേരളം വായിച്ചു. മാതൃഭൂമി വാരാന്ത്യത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്തു വന്നിരുന്ന നര്‍മ്മം എന്ന പംക്തിയും ഇതേ രീതിയില്‍ ശ്രദ്ധനേടി.

മാധ്യമഭാഷയില്‍ വ്യാകരണവും ശൂദ്ധിയും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിന്റെ രചനകള്‍ ഭാഷാരംഗത്തുള്ള പ്രമുഖരുടെ പ്രശംസ നേടി. തെറ്റില്ലാത്ത തെളിമലയാളം എന്ന ആശയം അദ്ദേഹം എന്നും ശക്തിയോടെ സഹപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കും കൈമാറി. വല്യമ്മാവനായിരുന്ന സാഹിത്യകുലപതി ഇ വി കൃഷ്ണപിള്ളയുടെ പാരമ്പര്യം അദ്ദേഹം എന്നും രചനകളില്‍ നിലനിര്‍ത്തി.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച ഹരികുമാര്‍ എല്ലായിടത്തും പൊതുസമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ മാധ്യപ്രവര്‍ത്തകനായിരുന്നു.പത്തനംതിട്ട, ആലപ്പുഴ ബ്യൂറോകളിലാണ് ഏറെ നാള്‍ സേവനം അനുഷ്ടിച്ചത്്.

അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്ന പന്തളം പട്ടിരേത്ത് വീട്ടില്‍ പ്രൊഫ.പി. ആര്‍. സി. നായരുടേയും അടൂര്‍ തറയില്‍ വീട്ടില്‍ സി കെ ഭാരതിയമ്മയുടെയും മകനായി ജനിച്ച ഹരികുമാര്‍ അടൂര്‍ ഗവ. സ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ് , ചങ്ങനാശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നേടിയത്..മാധ്യമപ്രവര്‍ത്തനത്തിനുള്ള കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍മാധവന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ-ആര്‍. ഗീത. മക്കള്‍- വിഷ്ണുനായര്‍ ( വിദ്യാര്‍ഥി, പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചീനീയറിങ് കോളേജ്), മഹേഷ് നായര്‍ ( വിദ്യാര്‍ഥി, അമൃതവിദ്യാലയം, പത്തനംതിട്ട).സഹോദരങ്ങള്‍- ശ്രീദേവി, രാധാമണി, സുശീല, പരേതനായ ശങ്കര്‍.

കൊച്ചി മെഡിക്കല്‍ സെന്റെര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ച രാവിലെ 7 ന് പത്തനംതിട്ടയിലേക്ക് കൊണ്ടു വരും. 10 ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബിലെ പൊതുദര്‍ശനം. 2ന് അടൂര്‍ പുതിയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം തറയില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Comment: He was really an inspiration. My heartfelt condolence.
-K A Solaman

Thursday 16 August 2012

ശ്രീധരനെയും ഡി.എം.ആര്‍.സിയെയും വിമര്‍ശിച്ച് ടോം ജോസ്



കൊച്ചി: ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും പരോക്ഷമായി വിമര്‍ശിച്ച്‌ കൊച്ചി മെട്രോ റെയില്‍ മുന്‍ എംഡി ടോം ജോസ്‌ രംഗത്തെത്തി. പദ്ധതികള്‍ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിക്കരുതെന്നും അതല്ല പ്രൊഫഷണലിസമെന്നും ടോം ജോസ്‌ പറഞ്ഞു.
ഡിഎംആര്‍സിയുമായി സാങ്കേതികമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ പറഞ്ഞ അദ്ദേഹം ഡിഎംആര്‍സിയുടെ സഹായമില്ലാതെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമായിരുന്നെന്നും ബംഗളുരു മെട്രോ ഇത്തരത്തിലാണ്‌ യാഥാര്‍ഥ്യമായതെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ സ്വീകരിച്ച നിലപാടുകള്‍ ചിലര്‍ക്ക്‌ ഉള്‍ക്കൊള്ളാനായില്ല. ശക്‌തരെ നേരിടുമ്പോള്‍ മുറിവുകള്‍ സ്വാഭാവികമാണ്‌. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും ടോം ജോസ്‌ കൂട്ടിച്ചേര്‍ത്തു.
Comment: You said it. Congrats!
-K A Solaman 

Wednesday 15 August 2012

കൊച്ചി മെട്രോ എംഡി ടോം ജോസിനെ മാറ്റി



തിരുവനന്തപുരം:മെട്രോയുടെ എംഡി സ്ഥാനത്തു നിന്നും ടോം ജോസിനെ മാറ്റി. ചീഫ്‌ സെക്രട്ടറിയെയും ധനനിയമവകുപ്പു സെക്രട്ടറിമാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ടോം ജോസിനു പകരം ഏലിയാസ്‌ ജോര്‍ജിന്‌ ചുമതല നല്‍കി. സംസ്ഥാനമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്‌ മാറ്റം.ജോസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ്‌ അദ്ദേഹത്തെ മാറ്റിയത.്‌അഡീ.ചീഫ്‌ സെക്രട്ടറിയും വൈദ്യതി ബോര്‍ഡ്‌ ചെയര്‍മാനുമാണ്‌ ഏലിയാസ്‌ ജോര്‍ജ്‌.
ഡയറക്ടര്‍ ബോര്‍ഡ്‌ പുനസംഘടിപ്പിച്ചു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഒപ്പിടലുംകൊച്ചി മെട്രോ റെയില്‍ ബോര്‍ഡ്‌ പുനഃസംഘടനയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത്‌ ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന ആരോപണമുണ്ട്‌.പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ കെഎംആര്‍എല്ലിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട നഗരവികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയും രംഗത്തുവന്നു. ഇതുസംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ ജൂലൈ 12ന്‌ നഗരവികസനമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന്‌ അയച്ചിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതിനാലാണ്‌ ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധികളെ നിയോഗിക്കാത്തതെന്നാണ്‌ സര്‍ക്കാരിന്റെ വാദം.

Comment:തുടക്കത്തില്‍ ടോം ജോസ് ഇരുമുന്നണിക്കും യോഗ്യനായിരുന്നു. ഇപ്പോളെ വിടെയാണ് കുഴപ്പം? ആ ര്യാടനും മാണിയും ആവശ്യപെട്ടത് ചിലപ്പോള്‍ സമ്മതിച്ചു കാണില്ല.
-കെ എ സോളമന്‍

Thursday 9 August 2012

പങ്കാളിത്ത പെന്‍ഷന്‍ അടുത്തവര്‍ഷം മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. 2013 ഏപ്രില്‍ മുതല്‍ സര്‍വ്വീസില്‍ കയറുന്ന ജീവനക്കാര്‍ക്കായിരിക്കും പദ്ധതി ബാധകമാകുക.
അധിക തസ്തിക കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനോടൊപ്പം പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ടെന്നാണ് വിവരം. നേരത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍വ്വീസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ ജീവനക്കാരെ ബാധിക്കാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതെ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.
Comment: 2013 ഏപ്രില്‍ മുതലാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുക. അതിനു മുന്‍പുതന്നെ ഈ സര്‍ക്കാരിനെ ജനം പുറത്താക്കിക്കൊള്ളും .
-കെ എ സോളമന്‍ 

Tuesday 7 August 2012

ബുദ്ധന്റെ ചിത്രം പതിപ്പിച്ച ‘ഷൂ’ പിന്‍വലിച്ചു




വാഷിങ്ങ്ടണ്‍: ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ബുദ്ധന്റെ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പിന്‍ വലിക്കാന്‍ ഐക്കണ്‍ ഷൂ കമ്പനി തീരുമാനിച്ചു. പ്രതിഷേധം കാരണമാണ്‌ ഷൂ പിന്‍വലിക്കുന്നതെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു. ബുദ്ധന്റ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പുറത്തിറക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ എതിര്‍പ്പാണ്‌ ഉയര്‍ന്നത്‌.കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ബുദ്ധന്റെ ചിത്രങ്ങളടങ്ങിയ ഷൂവാണ്‌ പുറത്തിറക്കിയിരുന്നത്‌..
കമന്‍റ്: വിവരം  കെട്ടവന്‍മാര്‍ ലോകത്തിന്റെ ഏത് മൂലയിലുമുണ്ട്, ഐക്കണ്‍ കമ്പനിയിലു മുണ്ട്. അല്ലങ്കില്‍ ഇങ്ങനെ ഒരു ഷൂ ഇറങ്ങുമായിരുന്നില്ല. 
-കെ എ സോളമന്‍ 

Sunday 5 August 2012

ഉന്നത വിദ്യാഭ്യാസമേഖല പരിഷ്‌കരിക്കും-മുഖ്യമന്ത്രി







ചെങ്ങന്നൂര്‍: ഉന്നത വിദ്യാഭ്യാസ മേഖല കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.എച്ച്.ആര്‍.ഡി.യുടെ ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനായെങ്കിലും സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രതിസന്ധിയുണ്ട്. പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നൈപുണി വികസനത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വിദ്യാഭ്യാസ രീതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആരംഭിച്ച ഈ വിദ്യാഭ്യാസ പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഗുണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

Comment: ഉന്നത വിദ്യാഭ്യാസമേഖല പരിഷ്‌കരിക്കുന്നത് കൊള്ളാം. ഗസ്റ്റ് ലെക്ചറര്‍മാര്‍ക്ക് മണിക്കൂറിന് 150 രൂപ മാത്രം കൊടുത്തു അദ്ധ്യാപകരേയും വിദ്യാര്‍ഥികളെയും ഒരുമിച്ച് പറ്റിക്കുന്ന ഐ എച്ച് ആര്‍ ഡി യുടെ തട്ടിപ്പ് പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ പറയണം സാര്‍ .

-കെ എ സോളമന്‍ 

Friday 3 August 2012

മണ്ണിന്റെ കരള്‍- -ടി.എന്‍. പ്രതാപന്‍




തൃശ്ശൂര്‍: മണ്ണിന്റെ കരള്‍ പറിച്ചെടുത്ത്, കശാപ്പുകാരന്റെ കത്തികൊണ്ട് കൊത്തിയരിഞ്ഞ്, വറുത്തെടുത്ത് 'തീന്‍മേശ'യിലിരുന്ന് ഭക്ഷിക്കാമെന്ന് കരുതേണ്ടെന്നും അതിന് അനുവദിക്കില്ലെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനുള്ള കത്തിലാണ് പ്രതാപന്‍ ഇങ്ങനെ എഴുതിയത്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട പി.സി. ജോര്‍ജ്, എന്റെ സമുദായം മണ്ണും മനുഷ്യനുമാണ്. ശരിയാണ്; ഞാനൊരു കടലോരഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന വ്യക്തിയാണ്. എന്റെ പിതാവ് മത്സ്യബന്ധനം നടത്തിയും മാതാവ് കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തുമാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ അതില്‍ അഭിമാനംകൊള്ളുന്നു.

വിശപ്പ് തീര്‍ന്ന് ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രമില്ലാതെ, പുതിയ പാഠപുസ്തകങ്ങളില്ലാതെ, മഴയത്തൊരു കുടയില്ലാതെ, മണ്ണിലെ ചൂടിനായ് പാദരക്ഷയില്ലാതെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. വൈദ്യുതിയില്ലാത്ത, ഓലമേഞ്ഞ വീട്ടില്‍ മണ്ണെണ്ണവിളക്കിന്‍ കീഴില്‍ അക്ഷരങ്ങളെ പ്രണയിച്ച് സ്വപ്നം കണ്ടിരുന്നപ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് മണ്ണും മനുഷ്യരുമായിരുന്നു. തിന്മയ്‌ക്കെതിരായ പോരാട്ടമായിരുന്നു.

കമന്‍റ്:  മണ്ണിന്റെകരള്‍- - --ടി.എന്‍.പ്രതാപന്റെ കവിതയാണ്, പുറകെ മണ്ണിന്റെ കിഡ്നി, മണ്ണിന്റെ പ്ലീഹ, മണ്ണിന്റെ വൃഷണം എന്നീ കവിതകള്‍ ഇറങ്ങുന്നതാണ്. 
-കെ എ സോളമന്‍ 

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് എന്തിന് ?



ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഉദ്ദേശ മുണ്ടെന്ന് ധനമന്ത്രി മാണി. സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ധനവകുപ്പ്
 സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത് സംബന്ധിച്ച സൂചന
നല്‍കിയിരിക്കുന്നത്.. വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ഏറ്റെടുക്കുമ്പോള്‍സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ നിയന്ത്രിക്കേണ്ടി
വരുന്നതിനാലാണ് ഈ കടുത്ത നിര്‍ദേശം. സംസ്ഥാനങ്ങള്‍ തങ്ങളുടെ പദ്ധതിയേതര ചെലവുകള്‍ ചുരുക്കണമെന്ന ധനകാര്യ കമ്മീഷന്റെ
നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് ധനവകുപ്പ് ചെലവുചുരുക്കല്‍നിര്‍ദേശങ്ങള്‍

മുന്നോട്ടുവച്ചിരിക്കുന്നത് എന്നും പറയുന്നു . എന്താണാവോ
വന്‍തോതില്‍ ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നു ആരും ചോദിക്കരുത്.
ഫെഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ലയെന്നാണ് മാണി യുടെ
 തന്നെ പാര്‍ട്ടിയുടെ യുവജന നേതാവ് പറയുന്നതു. ചുരക്കത്തില്‍ പെന്‍ഷന്‍
പ്രായം ഉയര്‍ത്താനുള്ള മനപ്പൂര്‍വ ശ്രമമില്ല, പകരം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നുള്ള ചൂണ്ട ഇട്ടിരിക്കുകയാണ്, കൊത്തേണ്ടവര്‍ക്ക് കൊത്താം.
ജീവനക്കാര്‍  കിഴിക്കെട്ടുമായി  ബന്ധപ്പെട്ടവരെ കാണാന്‍ ഒട്ടു വൈകരുത്.
ഇതുസംപന്ദിച്ചു  ചില കേന്ദ്രങ്ങളില്‍ പിരിവ് തുടങ്ങിയെന്ന് കേട്ടു. 25000
പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും പുതിയ നിയമനങ്ങള്‍ നടത്തുമെന്നും
മുന്പ് പറഞ്ഞത് വിണ്‍വാക്കാണെന്നു ഇപ്പോഴെങ്കിലുംയുവാക്കള്‍ക്കു
മനസ്സിലായിക്കാനും . തെങ്ങ്  കേറ്റം, പട്ടിപിടുത്തം(പട്ടിക്കൊന്നിന് 75 രൂപ)
എന്നിവയ്ക്കു  ആളെ ക്കിട്ടാത്ത അവസ്ഥയില്‍ തൊഴിലില്ല എന്നെങ്ങനെപറയാന്‍ പറ്റും?
കെ എ സോളമന്‍

Wednesday 1 August 2012

നുഴഞ്ഞുകയറിയ അജ്ഞാത യുവതി



ഒളിമ്പിക്സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ അജ്ഞാത യുവതി ഒടുവില്‍ അജ്ഞാത യല്ലാത്ത  ബാംഗളൂരു കാരി മധുര ഹണി യായി . ഹണിയോട് നന്ദി പറയണം, ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന മാര്‍ച്ച് പാസ്റ്ചുവപ്പിലും  നീലയിലും ഹണി വന്‍ ഹിറ്റാക്കി മാറ്റിയതിന്.  അരതേമ്പി, എല്ലുന്തിയ മണങ്ങ് മാര്‍ക്കല്ല ഇന്ത്യന്‍ സുന്ദരികള്‍ എന്നു ലണ്ടന്‍     സായിപ്പന്‍മാര്‍ക്ക് ഇപ്പോഴെങ്കിലും മന സ്സിലായിക്കാണും.  
ടീമില്‍ ആരൊക്കെയുണ്ട്, ആരൊക്കെ മല്‍സരിക്കുന്നു എന്നൊന്നും അറിയാത്ത ടീം മാനേജരെയാണ് ഉടന്‍ പൂര്‍ത്താക്കേണ്ടത്. 
മെഡലെണ്ണം കുറഞ്ഞാലും ഇന്ത്യന്‍ ടീം ശ്രദ്ധി ക്കപ്പെടുഎന്നതില്‍ നമുക്ക് അഭിമാനിക്കാം. 

കെ എ സോളമന്‍