Saturday 30 May 2015

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി














തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ മത്സരിക്കും.

ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതിനേത്തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അദ്ദേഹം മത്സരിക്കാനുള്ള സന്നദ്ദത കോര്‍കമ്മിറ്റിയെ അറിയിച്ചു.

വി.വി രാജേഷ്, എസ്.ഗിരിജ, സി.ശിവന്‍ കുട്ടി എന്നിവരുടെ പേരുകളായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റേയും കെ സുരേന്ദ്രന്റേയും പേര്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിലക്കെടുക്കാതെ നേതൃത്വം ഒ രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് യോഗത്തില്‍ ഭിന്നതക്ക് വഴിവെച്ചു. എം.ടി രമേഷ് മത്സരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

കമന്‍റ് : റിക്കാര്‍ഡ് ഇടാന്‍ തന്നെയാണ് ഉദ്ദേശ്യം എന്നു തോന്നുന്നു?
-കെ എ സോളമന്‍ 

ടാറ്റയെ വിട്ട് രാഷ്ട്രീയത്തിലേക്ക്‌


കെ.എസ്.ശബരിനാഥന്‍ അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങുന്നത് ഉയര്‍ന്ന ജോലി രാജിവെച്ചാണ്. ടാറ്റാ കമ്പനിയിലെ സാമൂഹ്യസേവന മേഖലയായ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരായിരുന്നു ശബരീനാഥന്‍. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ എത്തിയപ്പോഴും ആകര്‍ഷകമായ പദവി വേണ്ടെന്നുെവച്ചാണ് അദ്ദേഹം സാമൂഹ്യസേവന വിഭാഗം തിരഞ്ഞെടുത്തത്.

പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളുടെയിടയിലാണ് ടാറ്റാ ട്രസ്റ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ടാറ്റ നടപ്പാക്കുന്ന പല പദ്ധതികളുടെയും സമിതികളില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചിരുന്നത് ശബരീനാഥനാണ്. 




കമെന്‍റ്: മെച്ചം രാഷ്ടീയമാണെന്ന് ആര്‍ക്കാണുഅറിയാത്തത് . ചുമ്മാ കൊച്ചുബീഡിയും വലിച്ചു തേരാപാരാ നടന്നവന് വരെ കേരളത്തിലുണ്ട് ശതകോടികളുടെ ആസ്തി!

-കെ എ സോളമന്‍ 

ഒരു ഓട്ടോ(സോഡാ)ക്കാരന്റെ നിമിഷ കവിതകള്‍


Prasannan Andhakaranazhi
പ്രസന്നന്‍ അന്ധകാരനഴി

മാതൃഭൂമി 30 മെയ്
വിഷയം ഏതായാലും പ്രസന്നന്‍ നിമിഷനേരംകൊണ്ട് അതില്‍ കവിതയും പാട്ടും നാടന്‍പാട്ടും വിരിയിക്കും. എഴുത്ത് മാത്രമല്ല വരികള്‍ക്ക് ഈണം നല്‍കി ഇമ്പമായി തന്നെ ആലപിക്കും... ഇത്രയുമാകുമ്പോള്‍ പഠനത്തിന്റെ പടവുകള്‍കടന്ന് തോള്‍സഞ്ചിയും തൂക്കി നടക്കുന്ന ബുദ്ധിജീവിയുടെ രൂപമാകും മനസ്സില്‍.
എന്നാല്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചെറുകിട യന്ത്രമുപയോഗിച്ച് സോഡാ ഉത്പാദനവും പെട്ടിഓട്ടോ ഓടിക്കുകയും ചെയ്യുന്നതിനിടയിലാണ് പ്രസന്നന്റെ നിമിഷകവിതകള്‍. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇതിനകം നിരവധി വേദികളില്‍ തന്റെ സര്‍ഗ്ഗസൃഷ്ടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പട്ടണക്കാട് അന്ധകാരനഴി കൃഷ്ണവിലാസത്തില്‍ പ്രസന്നന്‍ അന്ധകാരനഴി തന്റെ ജോലികള്‍ക്കിടയിലാണ് കവിതയ്ക്കും നാടന്‍പാട്ടിനും സമയം കണ്ടെത്തുന്നത്. പ്രസന്നന്റെ നിമിഷകവിതകളും നാടന്‍പാട്ടുകളും തീരദേശത്തടക്കം തരംഗമാണ്. പ്രസന്നന്റെ സോഡാ ഉത്പാദനംപോലും കവിതയുടെ താളത്തിലാണെന്നാണ് തീരവാസികള്‍ക്ക് അഭിപ്രായം. സോഡാ നിറച്ച് ആവശ്യക്കാര്‍ക്ക് കടകളില്‍ എത്തിച്ചു നല്‍കുന്നതാണ് പ്രധാന ജോലി.
ഒരു കടലാസ്സുകഷണവും പേനയുമായിട്ടാണ് എല്ലായ്‌പോഴും ജോലി. ഇടവേളകളില്‍ കണ്‍മുന്നില്‍ കാണുന്ന വിഷയം കവിതയാക്കും. അങ്ങനെ പ്രസന്നന്റെ തൂലികയില്‍നിന്ന് വിരിഞ്ഞ കവിതകള്‍ ആയിരക്കണക്കിനാണ്. ചിലത് പല പ്രസിദ്ധീകരണങ്ങളിലായി പ്രസിദ്ധീകരിച്ചു.
ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ സാംസ്‌കാരികവേദിയാണ് പ്രസന്നന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കിയത്. സംസ്‌കാരയിലുടെ ജില്ലയ്ക്കകത്തും പുറത്തും നിരവധി കവിയരങ്ങുകളിലും വ്യത്യസ്തമായ വേദികളിലും പ്രസന്നന്‍ തന്റെ തനതായ പരിപാടികള്‍ അവതരിപ്പിച്ച് കഴിഞ്ഞു. സാമൂഹിക പ്രസക്തിയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി കവിതകളും നാടന്‍പാട്ടുകളും പ്രത്യേക പരിപാടിതന്നെ പ്രസന്നന്‍ തയ്യാറാക്കിയിട്ടുണ്ട്.
കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്.
2013 ല്‍ ജില്ലയിലെ മികച്ച കവിക്ക് ഏര്‍പ്പെടുത്തിയ 'കാവ്യതീരം അവാര്‍ഡ്' ഈ സോഡാക്കാരനെ തേടിയെത്തിയിരുന്നു. അന്നു ലഭിച്ച അവാര്‍ഡിന്റെ ഓര്‍മ്മയ്ക്കായി തന്റെ ഉപജീവന മാര്‍ഗ്ഗമായ പെട്ടിഓട്ടോയ്ക്ക് കാവ്യതീരം എന്ന പേരു നല്‍കി.
കവിതയ്ക്കു പുറമെ കഥാപ്രസംഗത്തിലും പാട്ടുകള്‍ എഴുതുന്നുണ്ട്. കൊച്ചിന്‍ മണിലാലിന്റെ സാക്ഷ്യപത്രം എന്ന കഥാപ്രസംഗം പ്രസന്നന്റെ വരികളാണ്. കോട്ടയം നാഷണല്‍ തീയറ്റേഴ്‌സിന്റെയും, ചേര്‍ത്തല ഷൈലജാ തീയറ്റേഴ്‌സിന്റെയും നാടകങ്ങളിലൂടെ അരങ്ങിലും പ്രസന്നന്‍ തിളങ്ങുന്നുണ്ട്.
ഭാര്യ ലതയും മക്കളായ പ്രവീണും പ്രീതയും കടലിന്റെ കവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.
L
  • K A Solaman പ്രസന്നന്‍ കഴിവുള്ള ആളാണ്, അദ്ദേ ഹത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും ശരിതന്നെ എന്നാല്‍ "കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്" എന്ന നിരീക്ഷണം തികച്ചും തെറ്റാണ്. കടല് കണ്ടിട്ടുള്ള കവികളെല്ലാംകടലിന്റെ കവിയാണെങ്കില്‍ പ്രസന്നനും അങ്ങനെ തന്നെ. പ്രസന്നന്‍ പോലും സമ്മിതിക്കില്ല താന്‍ കടലിന്റെ കവിയാണെന്ന്. ലേഖകനെ ആരോ തെട്ടിദ്ധരിപ്പിച്ചതാവാം .

Friday 22 May 2015

ഹര്‍ത്താല്‍: അക്രമമുണ്ടായാല്‍ നേതാക്കള്‍ക്ക് അഞ്ചുവര്‍ഷം തടവ്‌


ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കലിനു വഴിവെയ്ക്കുന്ന ഹര്‍ത്താലും ബന്ദും ആഹ്വാനംചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനും ഭാരവാഹികള്‍ക്കും അഞ്ചുകൊല്ലംവരെ തടവ് വ്യവസ്ഥചെയ്ത് നിയമഭേദഗതി വരുന്നു.

ജസ്റ്റിസ് കെ.ടി. തോമസിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് 'പൊതുമുതല്‍നശിപ്പിക്കല്‍ തടയല്‍ നിയമ'ത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തുന്നത്. ഇതുസംബന്ധിച്ച കരട് ബില്‍ അഭിപ്രായരൂപവത്കരണത്തിന് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ബന്ദിനും ഹര്‍ത്താലിനുമിടയില്‍ അനുയായികള്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ സംഘടനയുടെ ഭാരവാഹികളായിരിക്കും കുറ്റക്കാര്‍. നിലവിലെ നിയമത്തിന്റെ നാലാംവകുപ്പിലാണ് ഭേദഗതിയുള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രേരണക്കുറ്റമാണ് നേതാക്കള്‍ക്കെതിരെ ചുമത്തുക. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയായ അഞ്ചുകൊല്ലത്തെ തടവുതന്നെ നേതാക്കള്‍ക്കും നല്‍കും. തങ്ങളുടെ അറിവോടെയല്ല പൊതുമുതല്‍ നശിപ്പിച്ചതെന്നും അക്രമം തടയാന്‍ മുന്‍കരുതലെടുത്തിരുന്നുവെന്നും നേതാക്കള്‍ തെളിയിച്ചാല്‍ മാത്രമേ ഇവരെ തടവില്‍നിന്നൊഴിവാക്കൂ. 

കരടുബില്ലിലെ മറ്റു വ്യവസ്ഥകള്‍

*നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ കമ്പോളവില ഉത്തരവാദികളില്‍നിന്നീടാക്കും. ഇവര്‍ക്ക് എളുപ്പത്തില്‍ ജാമ്യമില്ല.

*മതിയായ കാരണങ്ങളുണ്ടെങ്കിലേ കോടതികള്‍ക്ക് ജാമ്യംനല്‍കാന്‍ പറ്റൂ.

*കുറ്റക്കാരല്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്വം ആരോപണവിധേയര്‍ക്കാണ്.

*കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും കീഴിലും കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലുമുള്ള ഉപകരണങ്ങളടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ വിജ്ഞാപനംചെയ്യുന്നവയുമാണ് പൊതുമുതല്‍.

*ജല-ഊര്‍ജ മേഖലയിലുള്ള കെട്ടിടങ്ങള്‍, യന്ത്രോപകരണങ്ങള്‍, എണ്ണശുദ്ധീകരണശാലകള്‍, അഴുക്കുചാലുകള്‍, ഫാക്ടറികള്‍, പൊതുഗതാഗതം, ടെലികമ്യൂണിക്കേഷന്‍ മേഖലയിലുള്ള വസ്തുക്കള്‍ എന്നിവയും പൊതുമുതലാണ്. ഇവ തകര്‍ത്താല്‍ പിഴയടക്കം പത്തുകൊല്ലംവരെ ശിക്ഷ.

*ഹര്‍ത്താലോ ബന്ദോ പ്രകടനമോ പോലീസ് വീഡിയോയില്‍ പകര്‍ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനു സമര്‍പ്പിക്കണം. വീഡിയോ എടുത്തയാളുടെ മൊഴിരേഖപ്പെടുത്തണം.

2007 ജൂണിലാണ് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. 1984-ലെ നിയമം അപര്യാപ്തമാണെന്നു വ്യക്തമാക്കിയായിരുന്നു ഇത്. 
കമന്‍റ്: വിധി സ്വാഗതം ചെയ്യുന്നു. ഇതിന്റെ നടപ്പാക്കലിലാണ് സംശയം. 
കെ എ സോളമന്‍ 

Thursday 21 May 2015

മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യ പത്ത് റാങ്കില്‍ ആറും പെണ്‍കുട്ടികള്‍ നേടി

mangalam malayalam online newspaper
തിരുവനന്തപുരം : മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യ പത്ത് റാങ്കില്‍ ആറും പെണ്‍കുട്ടികള്‍ നേടി. യോഗ്യത നേടിയ 85829 പേരില്‍ 58965 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ 26864 പേര്‍.

മെഡിക്കല്‍ പ്രവേശനത്തിന് റാങ്ക് ലഭിച്ചവര്‍ : ( നാലാം റാങ്ക് മുതല്‍ ) 4. തൃശ്ശൂര്‍ പറവട്ടാനി പറപ്പിള്ളി അവന്യുവില്‍ വര്‍ണ മാത്യു. 5. മലപ്പുറം വള്ളിക്കപ്പട്ട കുമ്മിള്‍ ഹൗസില്‍ ഐശ്വര്യ രവീന്ദ്രന്‍. 6. കട്ടപ്പന മക്കോളില്‍ ഹൗസില്‍ അന്ന ജെയിംസ്. 7. തിരുവനന്തപുരം കവടിയാര്‍ നന്ദന്‍കോടി നളന്ദ ജങ്ഷന്‍ ടി.സി. 11/800 ല്‍ ഹരി ബാലചന്ദ്രന്‍. 8. കൊല്ലം കാവനാട് ആര്‍ഷ നഗര്‍ ലക്ഷ്മിയില്‍ കല്യാണി കൃഷ്ണന്‍. 9. പത്തനംതിട്ട ഇരവിപേരൂര്‍ നക്കോലക്കല്‍ പുളിമൂട്ടില്‍ ജോയല്‍ അലക്‌സ് ഷെറി. 10. മലപ്പുറം വാലില്ലാപ്പുഴ പുതിയേടത്ത് വീട്ടില്‍ മെല്‍വിന്‍ ഷാജി.

പട്ടികജാതി വിഭാഗം : 1. മലപ്പുറം പള്ളിക്കല്‍ ചൈത്രത്തില്‍ നിര്‍മ്മല്‍ കൃഷ്ണന്‍ കെ. (റാങ്ക് -126)
പട്ടികവര്‍ഗ്ഗ വിഭാഗം 1. കോട്ടയം കുമരകം പുളിക്കല്‍ ലക്ഷ്മി പാര്‍വതി (റാങ്ക് -7432) 2. അടിമാലി മൂകാംബിക നഗര്‍ മച്ചിപ്ലാവ് കള്ളിക്കല്‍ വീട്ടില്‍ അശ്വതി ജോര്‍ജ് ( 7648)
കമന്‍റ് മെഡിസിന്‍ റാങ്ക്
എസ് എസ് എല്‍ സി, പ്ലസ് 2, ബി എ, ബി എസ് സി, ബി കോം, എം എ, എം എസ് സി- ഒന്നിനും റാങ്കില്ല. റാങ്ക് പഠനംകുട്ടികളില്‍ ടെന്ഷന്‍ ഉണ്ടാക്കും, അതുകൊണ്ടു പാടില്ലഎന്നതാണു ന്യായം . പക്ഷേ മെഡിസിനും, എഞ്ചിനീയറിങ്ങിനും അല്പം ടെന്ഷന്‍ ആയാലും കുഴപ്പമില്ലായെന്നതിനാല്‍ റാങ്കുണ്ട്. അവയില്‍ ഡിമാന്‍ഡ് കൂടുതലുള്ള മെഡിസിനു റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ഒരു മാനദണ്ഡവും എഞ്ചിനീയറിങ്ങിന് മറ്റൊന്നും. കേരളം ഭരിക്കുന്നത് തുഗ്ലക്കന്‍മാര്‍ തന്നെ..!
കെ എ സോളമന്‍ 

Friday 15 May 2015

സര്‍ക്കാര്‍ പരസ്യം: സുപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്ന്‌ കെ.സി ജോസഫ്


തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയോട് യോജിപ്പില്ളെന്ന് മന്ത്രി കെ.സി ജോസഫ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചു കൂടായെന്ന് മന്ത്രി ജോസഫ് ചോദിച്ചു. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമന്‍റ്: പുതുപ്പള്ളി രാജ്യത്തെ നിയമമാണ് ജോസഫിന്റെ നിയമം !
-കെ എ സോളമന്‍ 

Wednesday 13 May 2015

സര്‍ക്കാര്‍ പരസ്യങ്ങളിലെ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് നിരോധനം




supremecourt-630


ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഇനി കാണില്ല. ഇതിനെതിരെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നതോടെയാണ് വിലക്ക്.
രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് പകരമായി ഇനിയുണ്ടാകുക രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമായിരിക്കും. അത് അവരുടെ അനുവാദത്തോടെ നല്‍കാമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇനി പരസ്യങ്ങളിലുപയോഗിക്കാന്‍ പാടില്ല. പ്രശാന്ത് ഭൂഷണ്‍ അംഗമായ ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം.
പരസ്യത്തിനായി മാറ്റിവയ്ക്കുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടെന്നുറപ്പു വരുത്താന്‍ മൂന്നംഗ സമിതിയ്ക്കും സുപ്രീംകോടതി രൂപം നല്‍കിയിട്ടുണ്ട്.
കമന്‍റ് : അത് നന്നായി 
-കെ എ സോളമന്‍ 

Monday 11 May 2015

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്


ശ്രീനഗര്‍: പ്രഫഷനല്‍ പ്രവേശ പരീക്ഷയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ‘പശു’ പരീക്ഷയില്‍ ആബ്സെന്‍റ്. ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല. മേയ് രണ്ടിനാണ് കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ബോര്‍ഡ് പശുവിന് അഡ്മിറ്റ് കാര്‍ഡ് അയച്ച് പുലിവാല് പിടിച്ചത്.
ബഡ്ഗാം സ്വദേശിയായ അബ്ദുല്‍ റഷീദ് എന്നയാളാണ് പശുവിന്‍െറ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ആദ്യഘട്ട പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അധികൃതര്‍ പശുവിന് അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ വഴി അയക്കുകയും ചെയ്തു. ഈ കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വിവാദമാകുന്നതും. ബോര്‍ഡിനെ കളിയാക്കലല്ല, പരീക്ഷാ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു തന്‍െറ ലക്ഷ്യമെന്ന് റഷീദ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കമന്‍റ്: 
"ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല"  

ഈ സംഭവം വാര്‍ത്തയാക്കിയവര്‍ തന്നെ .യാണ് മണ്ടന്മാര്‍. ഇന്‍വിജിലേറ്റര്‍മാരെ ആക്കൂട്ടത്തില്‍ പ്പെടുത്തേണ്ട. അബ്ദുല്‍ റഷീദിന് മാത്രമല്ലഏത് വങ്കനും ഇത്തരമൊരു അപേക്ഷഅയക്കാവുന്നതേയുള്ളൂ. അപ്ലോഡ് ചെയ്ത ഫോട്ടോ പശുവിന്‍റേത് ആകണമെന്നില്ല.

നമ്മുടെ പരീക്ഷാ രീതികളോട് ഒട്ടും ബഹുമാനമില്ലാത്ത ഒത്തിരി മുരടന്മാരും അവരുടെ കോപ്പരായങ്ങള്‍ വാര്‍ത്തയാക്കുന്ന കുറെ മാധ്യമക്കാരും ഉള്ള നാടാണിത്.. ഇവന്‍മാര്‍ക്ക് കുറ്റമറ്റ ഒരു പരീക്ഷാരീതി നിര്‍ദ്ദേശിക്കാനില്ലതാനും

-കെ എ സോളമന്‍ 

Friday 8 May 2015

എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടും:

p.sadhasivan

 തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടണമെന്നു ഗവര്‍ണര്‍ പി. സദാശിവം. ഹൈക്കോടതി വിധി അനുസരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. അധികാര പരിധിക്കു പുറത്തുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ വിദേശത്തടക്കമുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും. അധികാര പരിധിക്കുള്ളിലുള്ള സെന്ററുകള്‍ സംബന്ധിച്ചു ഈ മാസം 30 നു ഗവര്‍ണര്‍ തെളിവെടുപ്പ് നടത്തും. ഇതിനായി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ രാജ്ഭവനില്‍ എത്തണം. എംജി സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം വരും ദിവസങ്ങളില്‍ മറ്റു സര്‍വകലാശാലകള്‍ക്കും ബാധകമായേക്കും. എംജി സര്‍വകലാശാല ഓഫ് ക്യാമ്പസ് വഴി നടത്തിയ എല്‍എല്‍എം പരീക്ഷയില്‍ തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണു ഓഫ് ക്യാമ്പസ് സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്.

കമന്‍റ് : തീരുമാനം സ്വാഗതാര്‍ഹം.  ഓഫ് ക്യാമ്പസ് സെന്ററുകളില്‍ ഡിഗ്രീ കച്ചവടമാണ് നടക്കുന്നത്. ഒരു യുണിവേര്‍സിറ്റിയുടെ പ്രവര്‍ത്തന മേഖലയില്‍ മറ്റൊന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ .  

കെ എ സോളമന്‍ 

Sunday 3 May 2015

പ്രതിഛായ നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്‌

കോഴിക്കോട്: പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണം. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: കാര്യങ്ങള്‍ ഏതാണ്ടൊക്കെ വ്യക്തമായി വരുന്നുണ്ട്. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യം മുന്പ് ചോദിക്കാന്‍ മറന്നു പോയതാണോ.? ആദ്യത്തെ ജനസമ്പര്‍ക്കമല്ലോല്ലോ ഇത് 
-കെ ഏ സോളമന്‍ 

Saturday 2 May 2015

വില്യം-കെയ്റ്റ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്: ബ്രിട്ടനില്‍ ആഹ്ലാദം


















ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 'പ്രാദേശിക സമയം രാവിലെ 8.34 ന് പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു-ബെക്കിങ്ഹാം കൊട്ടാരം അറിയിപ്പ് പുറത്തിറക്കി.

വില്യം-കെയ്റ്റ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. 2013 ജൂലായില്‍ ജനിച്ച പ്രിന്‍സ് ജോര്‍ജാണ് മൂത്തകുട്ടി.

കമന്‍റ്:: ബ്രിട്ടനില്‍ ജനം തുള്ളുന്നത് മനസ്സിലാക്കാം. ഇവിടെ ഇന്ത്യയില്‍ ജനം എന്തിനാണ് തുള്ളുന്നത് ?
-കെ എ സോളമന്‍ 

Friday 1 May 2015

ആണ്‍കുട്ടികളുണ്ടാകാന്‍ രാംദേവിന്റെ മരുന്ന്; രാജ്യസഭയില്‍ ബഹളം


Babaramdev.jpg
ന്യൂഡല്‍ഹി: യോഗഗുരു രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ മരുന്നിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. ആണ്‍കുട്ടിയുണ്ടാകാന്‍ സഹായിക്കുന്നത് എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ പുത്രജീവക് ബീജ് എന്ന മരുന്ന് നിരോധിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇത് നിയമവിരുദ്ധമാണെന്നും ഇതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സഭ ചേര്‍ന്നപ്പോള്‍ ജെ.ഡി.യു അംഗം കെ.സി ത്യാഗിയാണ് പ്രശ്‌നം ഉന്നയിച്ചത്. ദിവ്യ ഫാര്‍മസിയില്‍നിന്ന് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് പുത്രജീവക് ബീജിന്റെ ഒരു പാക്കറ്റ് കെ.സി ത്യാഗി ഉയര്‍ത്തിക്കാട്ടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മരുന്നുകള്‍ പുറത്തിറക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ത്യാഗി കുറ്റപ്പെടുത്തി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയംപോലെ തന്നെ നിയമവിരുിദ്ധമാണ് ഇത്തരം മരുന്നുകള്‍ വിപണിയിലിറക്കുന്നതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഇത് ഗൗരവമേറിയ വിഷയമാണെന്ന് ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ആയുഷ് വകുപ്പാണ് കൈകാര്യംചെയ്യുന്നതെന്നും ഇതേപ്പറ്റി സര്‍ക്കാര്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജെ.പി നഡ്ഡ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടാണ് മേല്‍നോട്ടംവഹിക്കുന്നതെന്നും സ്ത്രീ പുരുഷാനുപാതത്തിന്റെ കാര്യത്തില്‍ ഗൗരവമായ സമീപനമാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. 

കമന്‍റ്: അപ്പോ രാംദേവ് സ്വാമിക്ക് പെങ്കുട്ടികളെ വേണ്ട.ബേട്ടി .ന ബചാവോ, ബേട്ടി ന പഠാവോ, അതാണ് സ്വാമിയുടെ നയം. ഈ മരുന്ന് വാങ്ങി ഭാര്യമാര്‍ക്ക് കൊടുക്കുന്ന പോഴന്‍മാരുടെ കാര്യം പോക്കാ---
-കെ എ സോളമന്‍