Tuesday 31 July 2012

മോഹന്‍‌ലാലിനെതിരെ നടപടി വേണം – പി.സി ജോര്‍ജ്


കോതമംഗലം: ആനക്കൊമ്പ്‌ കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന്‌ ചീഫ് വിപ്പ് പി.സി. ജോര്‍ജ്‌ ആവശ്യപ്പെട്ടു. ലാലിന്റെ സ്ഥാനത്ത്‌ പാവപ്പെട്ട ആരെങ്കിലുമായിരുന്നെങ്കില്‍ ആറ്‌ മാസം ജയിലില്‍ കിടന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അറിവില്‍ മോഹന്‍ലാലിന്റെ കൈവശം 12 ആനക്കൊമ്പുകളുണ്ടെന്നും അതില്‍ നാലെണ്ണം മാത്രമാണ് പിടിച്ചെടുത്തിട്ടുള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു
Comment: ഗണേശനോടുള്ള ദേഷ്യം ഗണേശന്റെ സുഹൃത്തുക്കളോടുമുണ്ടെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റിജോര്‍ജിനു സാംസ്കാരിക നായക പ്രേതബാധയാണ്. ഈയിടെ ഒരു സാംസ്കാരിക നായകന്‍ അന്തരിച്ചിരുന്നു!
-കെ എ സോളമന്‍ 

റിജുവനേഷന്‍- പാക്കേജ് - -കഥ-കെ എ സോളമന്‍



ആവതുള്ള കാലത്ത് ആരോഗ്യം കളഞ്ഞും കഷ്ടപ്പെടുകസന്പാദിക്കുക. വാര്‍ദ്ധക്ക്യത്തില്‍ ആരോഗ്യം ഇല്ലാതാകും. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടുക്കാന്‍ മുഴുവന്‍ സംപാദ്യവുംചിലവഴിച്ചു ചികില്‍സിച്ചു പരാചയപ്പെടുകഇതാണ് മനുഷ്യജീവിതമെന്നു നന്നായറിയം. എന്നു വെച്ചു ആരോഗ്യ പരിരക്ഷ അവഗണിക്കാവുന്നല്ല.

അങ്ങനെയാണ് മല്‍ട്ടിസ്പെഷ്യാലിറ്റി ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററില്‍ അന്വേഷണത്തിന് എത്തിയത്. സെന്ററിന്റെ ഡിറക്ടര്‍ തന്റെ കൂടെ പ്രീ ഡിഗ്രിക്കു പഠിച്ച അരവിന്ദന്‍ മേനോനാണെന്ന് അറിയാം. പക്ഷേ പ്രീ-ഡിഗ്രീക്കു ശേഷം  മേനോനെ ഒരിക്കലോ മറ്റോ കണ്ടതായേ ഓര്‍മയുള്ളൂ.

എന്‍ക്വയറി കണ്ടറില്‍ സെറ്റ് സാരിയുടുത്ത് കഴുത്തില്‍ നാട തൂക്കിയ രണ്ടു യുവതികള്‍. നാടയുടെ അറ്റത്ത്നെയിം പ്ലേറ്റും തൂക്കിയിട്ടുണ്ട്.ഇതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്
കേറിച്ചെന്നപാടെ ഒരുത്തി ചോദിച്ചു : " മേ ഐ ഹെല്പ് യു സാര്‍ (തനിക്കെന്താ വേണ്ടത് കിഴവാ എന്ന മട്ട്)

യെസ്ഐ നീഡ് യുവര്‍ ഹെല്പ്. ഹവ് മച്ച് ഫോര്‍ യുവര്‍ റിജുവേനഷന്‍പാക്കേജ്ഈ ക്ഷീണോക്കേ മാറ്റി ആരോഗ്യം വീണ്ടെടുക്കാന്‍ എത്രയാകും?’

“ വി ഹാവ് റ്റൂ പാകെജസ് സാര്‍. വന്‍ മന്ത് പാക്കേജ് കോസ്റ്റ് ഒണ്‍ലി റുപീസ് 50000. രണ്ടു മാസെത്തേതെങ്കില്‍ വണ്‍ ലാക്ക്.”

“ എനി കണ്‍സെഷന്‍ ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍.?”

“ ഓ നോ സാര്‍ദി സ്കീം ഇസ് ഇന്‍റെണ്ടെട് ഒണ്‍ലി ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍ചെറുപ്പക്കാരെ ഞങ്ങള്‍ അഡ്മിറ്റു ചെയ്യാറില്ല.”

“ ഓള്‍ റൈറ്റ്ബൈ ദി ബൈ കാന്‍ ഐ മീറ്റ് മിസ്റ്റര്‍ അരവിന്ദന്‍ മേനോന്‍. ഹീ ഇസ് മൈ ഫ്രെന്‍ഡ്,ഓല്‍ഡ് ഫ്രെന്‍ഡ്, ക്ലാസ്മേറ്റാണ്.”

“നോ സര്‍, ഹി ഇസ് നോട്ട് ഹിയര്‍.. . ഹീ ഇസ് അറ്റ് ഹോം, ബെഡ് റിട്ടന്‍  ബികോസ് ഓഫ് ഡോട്ടേജ്
(കിളവന്‍ കിടപ്പിലാ സാറേവാര്‍ദ്ധക്യം മൂലമുള്ള അസ്സുഖം!)

'ഓക്കെ , ഐ വില്ല്‍ കം ബാക്ക്, ഞാന്‍ തിരികെ നടന്നു.

-കെ എ സോളമന്‍



Sunday 29 July 2012

പത്രവായന- കഥ-കെ എ സോളമന്‍.


Photo: mazhayude munnorukam....

ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ്  അറിയപ്പെട്ടുതുടങ്ങിയത്. നാട്ടിലെ ഒട്ടുമിക്ക സാംസ്കാരിക വേദികളിലും അരുണാചലത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. അരുണാചലം എന്തുചെയ്യുകയാണെന്നു നോക്കിനടക്കുകയാണ്പത്രക്കാര്‍.  ഇക്കാരണം കൊണ്ട്ഏതെങ്കിലും പത്രത്തില്‍ എല്ലാദിവസവും അരുണാചലത്തിന്റെ പേര് അച്ചടിച്ചു വന്നിട്ടുണ്ടാകും. പത്രത്തില്‍ പേര് കാണുക എന്നത് അരുണാചലത്തിന്ആവേശമാണ്. ദിവ്സവും മുനിസിപ്പല്‍ ഗ്രന്ന്ഥശാലയില്‍പ്പോയി പതിനാല് പത്രം അഞ്ചു മിനിറ്റ് കൊണ്ട് വായിക്കുന്നതും പേര് കാണാന്‍ വേണ്ടിത്തന്നെയാണ്.

ഏതെങ്കിലും ദിവസം പത്രത്തില്‍ പേര് കണ്ടില്ലെങ്കില്‍ കടുത്ത നിരാശ തോന്നും. പത്രത്തില്‍ പേരില്ലെങ്കില്‍ അശ്രീകരം കണികണ്ട മട്ടാണ് അന്നേ ദിവസം ആശാരിക്ക് .

അങ്ങനെയിരിക്കെ കഴിഞ്ഞ ആറുദിവസം  പത്രത്തില്‍ പേര് വരാതിരുന്നത് കൊണ്ട് അരുണാചലം കടുത്ത നിരാശയിലായ്. എങ്കിലും പത്രം വായന മുടക്കിയില്ല. ഏഴാം ദിവസം അരുണാചലത്തിന്റെ പേരും വീണ്ടുംഅച്ചടിച്ചു വന്നു.

“ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി(58) അന്തരിച്ചു. ഭാര്യ ചെല്ലമ്മാള്‍. മകന്‍ സുകുമാരന്‍ ആചാരി(യു എസ് എ ), മകള്‍ തങ്കമണി(സിംഗപ്പൂര്‍ ). സംസ്ക്കാരം പിന്നീട് “

ചരമകോളത്തിലാണ് വാര്ത്ത വന്നതെങ്കിലും തന്‍റെയും , ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഒരുമിച്ച് പത്രത്തില്‍ അച്ചടിച്ചു വന്നതില്‍ അരുണാചലം ഏറെ സന്തുഷ്ടനായി.

-കെ എ സോളമന്‍  

ഒളിമ്പിക്സ്: ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു



ലണ്ടന്‍: ഒളിമ്പിക്സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ അജ്ഞാത യുവതിയെ തിരിച്ചറിഞ്ഞു. ബാംഗളൂരു സ്വദേശി മധുര ഹണി എന്ന യുവതിയാണ്‌ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയത്‌. ഉദ്ഘാടന ചടങ്ങില്‍ ദേശീയപതാകയുമേന്തി ഇന്ത്യന്‍ ടീമിനെ നയിച്ച സുശീലിന്റെ തൊട്ടുപിന്നിലായാണ് ചുവന്ന ഷര്‍ട്ടും നീല പാന്റ്സുമണിഞ്ഞ ഹണി സ്റ്റേഡിയത്തിലൂടെ നടന്നത്.
ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിനടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണിവരെ. ട്രാക്ക് തുടങ്ങുന്നിടം വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. എന്നാല്‍ ഇവര്‍ ടീമിനൊപ്പം തുടര്‍ന്നും നടക്കുകയായിരുന്നു.
Comment: യുവതി ഏതായാലും മാര്‍ച്പാസ്റ്റ്  ശ്രദ്ധി ക്കപ്പെട്ടല്ലോ.
-കെ എ സോളമന്‍  

Saturday 28 July 2012

നീതി സാധാരണക്കാരന്റെ പടിവാതിലില്‍ എത്തണം-മഞ്ജുള ചെല്ലൂര്‍



Posted on: 29 Jul 2012




കൊല്ലം: സാധാരണക്കാരന്റെ പടിവാതില്‍ക്കല്‍ നീതി എത്തണമെന്നും ആ ലക്ഷ്യത്തിലേക്കാണ് കേരളത്തിലെ നീതിന്യായവ്യവസ്ഥയെ ഇപ്പോള്‍ നയിക്കുന്നതെന്നും കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ പുതിയ സബ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജസ്റ്റിസ്.

നല്ല നീതിന്യായവ്യവസ്ഥ സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തും. കോടതികളുടെ പ്രവര്‍ത്തനത്തിന് പരാധീനതകളുണ്ടെങ്കില്‍ അത് കോടതികളുടെ കാര്യക്ഷമതയെയും ബാധിക്കും. കേസുകളുടെ ബാഹുല്യംപോലും അതിന്റെ പരാധീനതകളില്‍നിന്ന് ഉണ്ടാകുന്നതാണ്. ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഭൂരിഭാഗം കാര്യങ്ങളിലും അനുകൂലമായ നിലപാടുകളാണ് ഉണ്ടാകുന്നത്. പക്ഷേ, കേരളത്തിലെ കോടതികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ജീവനക്കാരെ ഇനിയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ പ്രവര്‍ത്തിക്കുന്ന മീഡിയേഷന്‍ സെന്ററുകള്‍ എല്ലായിടത്തും വലിയ വിജയം കാണുന്നുണ്ട്. താലൂക്ക് തലങ്ങള്‍മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഹൈക്കോടതി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഞ്ജുള ചെല്ലൂര്‍ പറഞ്ഞു.
കമന്‍റ്: ആശയം നല്ലത്  തന്നെ ചീഫ് ജസ്റ്റിസ് . കോടതി വെവഹാരത്തിലെ കാലതാമസം മൂലം വാദിയും പ്രതിയും ഒരുമിച്ച് ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊരു മാറ്റമുണ്ടായാല്‍ കൊള്ളാം.
-കെ എ സോളമന്‍ 

ആശംസകള്‍ !

Friday 27 July 2012

ലോകം ലണ്ടനിലേക്ക്‌



ലണ്ടന്‍: ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന്‌ ഇന്ന്‌ തിരിതെളിയുന്നതോടെ കായിക പ്രേമികളുടെ ചങ്കിടിപ്പും ഉയരും. കഴിഞ്ഞ ഒളിമ്പിക്സില്‍ മൂന്ന്‌ ലോകറെക്കോര്‍ഡുമായി അരങ്ങുവാണ ജമൈക്കയുടെ യു.എസ്‌.എീന്‍ ബോള്‍ട്ട്‌ ലണ്ടനിലും ചരിത്രം കുറിക്കുമോ എന്നതാണ്‌ അത്ലറ്റിക്സ്‌ പ്രേമികള്‍ ഉറ്റുനോക്കുന്നത്‌. അതോ യോഹാന്‍ ബ്ലേക്കിന്റെ കുതിപ്പിന്‌ മുന്നില്‍ പിന്തള്ളപ്പെടുമോ? കഴിഞ്ഞ ഒളിമ്പിക്സില്‍ ഏഴ്‌ ലോക റെക്കോര്‍ഡ്‌ ഉള്‍പ്പെടെ എട്ട്‌ സ്വര്‍ണ്ണംനേടി റെക്കോര്‍ഡ്‌ സ്ഥാപിച്ച ഫെല്‍പ്സ്‌ ഇത്തവണ പങ്കെടുക്കുന്ന ഏഴ്‌ ഇനങ്ങളിലും സ്വര്‍ണ്ണം നേടുമോ? വനിതകളിലെ ബൂബ്ക എന്നറിയപ്പെടുന്ന ഇസിന്‍ബയേവ പോള്‍വോള്‍ട്ടില്‍ വീണ്ടും റെക്കോര്‍ഡ്‌ മറികടക്കുമോ എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാനുള്ള പോരാട്ടങ്ങള്‍ക്കാണ്‌ ഇന്ന്‌ തുടക്കം കുറിക്കുന്നത്‌. ഇതിനായി കണ്ടാലും കണ്ടാലും മതിവരാത്ത വര്‍ണങ്ങളില്‍, ഭാവങ്ങളില്‍ രൂപത്തില്‍ ന്യൂ ലണ്ടന്‍ മിഴി തുറന്നു. മുഖ്യവേദിയായി സ്ട്രാറ്റ്ഫഡ്‌ നഗരം സര്‍വ്വപ്രതാപങ്ങളോടെ തയ്യാറെടുത്തുകഴിഞ്ഞു.

ആധുനിക ഒളിമ്പിക്സിന്റെ 30-ാ‍ം പതിപ്പിനാണ്‌ ലണ്ടനിലെ ഒളിമ്പിക്‌ പാര്‍ക്കില്‍ ഇന്ന്‌ തിരിതെളിയുന്നത്‌. ഇന്ന്‌ ഉദ്ഘാടന ചടങ്ങുകള്‍ക്ക്‌ പുറമെ അമ്പെയ്ത്ത്‌ മത്സരം മാത്രമാണ്‌ നടക്കുന്നത്‌. പുരുഷ-വനിതാ വിഭാഗം വ്യക്തിഗത ഇനങ്ങളാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ഇന്ത്യയെ സംബന്ധിച്ച്‌ ഉദ്ഘാടന ദിനം ഏറെ പ്രധാനമാണ്‌. ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന അമ്പെയ്ത്ത്‌ മല്‍സരം ഇന്ന്‌ ആരംഭിക്കും. ദീപം തെളിയും മുന്‍പേ ഇന്ത്യയുടെ താരങ്ങള്‍ കളത്തിലിറങ്ങുകയും ചെയ്യും. ജാര്‍ഖണ്ഡില്‍ നിന്നുള്ള കൗമാര താരം ദീപികകുമാരിയാണ്‌ ഇന്ത്യന്‍ പ്രതീക്ഷകളും പേറി ആദ്യം കളത്തിലിറങ്ങുന്നത്‌. ദീപിക ഇനത്തിലെ റാങ്കിങ്‌ മല്‍സരങ്ങള്‍ നാളെ നടക്കും. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ബാഡ്മിന്റനില്‍ നാളെ കളത്തിലിറങ്ങും. ഇന്ത്യന്‍ പങ്കാളിത്തമുള്ള ഷൂട്ടിങ്‌, ടെന്നിസ്‌, ബോക്സിങ്‌, നീന്തല്‍, റോവിങ്‌, ഭാരോദ്വഹനം മല്‍സരങ്ങളും 28ന്‌ ആരംഭിക്കും.

വനിതാ വിഭാഗത്തില്‍ ബൊംബായ്‌ലാ ദേവി, ദീപിക കുമാരി, ചെക്രവോലു സുരോ എന്നിവരും പുരുഷവിഭാഗത്തില്‍ ജയന്ത താലുക്ക്ദാര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദേബ്‌ റായ്‌ എന്നിവരുമാണ്‌ ഇന്ത്യക്ക്‌ വേണ്ടി വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കാനിറങ്ങുന്നത്‌.

ആധുനിക നിര്‍മാണ വൈദഗ്ധ്യം നിറഞ്ഞുതുളുമ്പുന്ന സ്റ്റേഡിയത്തിനുവേണ്ടി 80.7 കോടി പൗണ്ടാണ്‌ ലണ്ടന്‍ ചെലവഴിച്ചത്‌. അതായത്‌ ഏകദേശം 6850 കോടിയിലേറെ രൂപ. വെളിച്ചത്തിന്റെയും നിഴലുകളുടെയും ത്രിമാന രീതികൊണ്ട്‌, നാം നില്‍ക്കുന്നത്‌ ഏതോ മായികലോകത്താണെന്ന തോന്നല്‍ വരുത്തുന്ന വിധത്തിലാണ്‌ ഇതിന്റെ നിര്‍മ്മിതി. ബ്രിട്ടനിലെ വെംബ്ലി, ട്വിക്കെന്‍ഹാം സ്റ്റേഡിയങ്ങള്‍ കഴിഞ്ഞാല്‍ വലിപ്പത്തിലും ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും തൊട്ടുപിന്നിലാണ്‌ ഈ സ്റ്റേഡിയം.

എണ്‍പതിനായിരം പേര്‍ക്ക്‌ സുഖമായിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഇരുപതിനായിരം സീറ്റുകള്‍ ഒളിംപിക്സിനുവേണ്ടി മാത്രം തയാറാക്കിയതാണ്‌. ഒളിംപിക്സിനു കൊടിയിറങ്ങുന്നതോടെ അത്‌ ഒഴിവാക്കും. സ്റ്റേഡിയത്തില്‍ എവിടെയിരുന്നാലും ഉള്ളിലെ ദൃശ്യങ്ങള്‍ കാണാനാവുന്ന വിധത്തില്‍ കൂറ്റന്‍ എല്‍സിഡി സ്ക്രീനുകള്‍, ഓരോ ചെരിവിലും പടുകൂറ്റന്‍ ടിവി സ്ക്രീനുകള്‍. ആഡംബരപൂര്‍ണ്ണമായ ഇരിപ്പിടങ്ങള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയ റൂമുകള്‍ എല്ലാം സുസജ്ജമായി.
Comment: 204 ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന മഹാമേളയ്ക്ക് എല്ലാ വിധ ആശംസകളും !
-കെ എ സോളമന്‍ 

Thursday 26 July 2012

നടന്‍ സിദ്ധിക്കിന് ഇഷ്ടനമ്പര്‍ ലഭിച്ചില്ല



കാക്കനാട്: തന്റെ കാറിന് ഇഷ്ടനമ്പര്‍ നല്‍കാനുള്ള നടന്‍ സിദ്ധിക്കിന്റെ മോഹം പൂവണിഞ്ഞില്ല. തിങ്കളാഴ്ച രാവിലെപതിനൊന്ന് മണിക്ക് എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ ഇഷ്ടനമ്പറായ കെ.എല്‍.07 ബി.വി. 777-നു വേണ്ടിയാണ് സിദ്ധിക്ക് പൊരുതി തോറ്റത്. തൃക്കാക്കര പളിയതാഴത്ത് വീട്ടില്‍ നസിം അസീസാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.

ദിവസങ്ങള്‍ക്കു മുന്‍പ് അമ്പതിനായിരം രൂപ ഫീസടച്ചാണ് ഇരുവരും ഈ നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് തിങ്കളാഴ്ച ലേലം സംഘടിപ്പിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കാണ് കെഎല്‍07 ബി.വി. 777 നമ്പര്‍ നസീം സ്വന്തമാക്കിയതെന്ന് ആര്‍ടിഒ ടി.ജെ. തോമസ് പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പ് ആര്‍ടിഒ ഓഫീസില്‍ നിന്ന് നടന്‍ ബാലചന്ദ്രമേനോനും ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ വാഹനത്തിന് കെ.എല്‍.07 ബി.ജി. 5544 എന്ന നമ്പറാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 

കമന്ടു:രണ്ടു ലക്ഷം ഉലുവ എടുക്കാന്‍ പാങ്ങില്ലാത്തവന്‍ ഈ പണിക്ക് പോകരുത്.
-കെ എ സോളമന്‍ 

ആശംസകള്‍!! !!

Wednesday 25 July 2012

അണ്ണസംഘം നിരാഹാരം ആരംഭിച്ചു






ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അണ്ണ ഹസാരെ സംഘം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. അനാരോഗ്യംകാരണം അണ്ണ ഹസാരെ നിരാഹാരം അനുഷ്ഠിക്കുന്നില്ല. ഇതിന് പകരം സംഘാംഗങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നിവരാണ് ജന്ദര്‍ മന്തറില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. വേദിയില്‍ അണ്ണഹസാരെ ധര്‍ണയിരിക്കുന്നുണ്ട്. നാലു ദിവസത്തിനുള്ളില്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ താനും സംഘാംഗങ്ങള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് അണ്ണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അണ്ണ സംഘം ജന്ദര്‍മന്തറിലെത്തിയത്.

ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലാക്കുക, പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി അധ്യക്ഷന്മാര്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിക്കുക, എം.പി.മാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിക്കുക എന്നിവയാണ് അണ്ണ സംഘം മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

കമന്‍റ്: ഇടക്കിടെയുള്ള യജ്ഞമാണു, ചെയ്തില്ലെങ്കില്‍ ശരീരം വണ്ണിക്കും.
-കെ എ സോളമന്‍ 

സേവനാവകാശ ബില്ല്‌ നിയമസഭ പാസാക്കി



തിരുവനന്തപുരം: സേവനം ഔദാര്യമല്ല അവകാശമാണെന്ന്‌ പ്രഖ്യാപിക്കുന്ന സേവനാവകാശ ബില്ല്‌ നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ച്ച്‌ ചര്‍ച്ച കൂടാതെയാണ്‌ സഭ ബില്ല്‌ പാസാക്കിയത്‌. ഇത്‌ ചരിത്രപ്രാധാന്യമുള്ള ദിവസമാണെന്ന്‌ ബില്ല്‌ പാസാക്കിക്കൊണ്ട്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.
എത്രയും പെട്ടെന്ന്‌ സേവനാവകാശനിയമം നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 250 രൂപ മുതല്‍ 5000 രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നതാണ്‌ ബില്ലിലെ പ്രധാന വ്യവസ്ഥ.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കണമെന്നാണു ബില്‍ നിര്‍ദേശിക്കുന്നത്. സര്‍വ്വീസ് സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷമേ ബില്‍ നടപ്പാക്കൂ. ബില്ലിന്റെ പരിധിയില്‍ വരുന്ന സേവനങ്ങളെക്കുറിച്ചു വിശദ വിജ്ഞാപനമിറക്കും.

കമന്‍റ്: കൊട്ടിഘോഷിച്ച വിവരാവകാശം, കണ്‍സൂമര്‍ ഫോറം ഇവയൊക്കെ ജനം ഉപേക്ഷിച്ച മാട്ടാണ്. സേവനാവകാശവും താമസിയാതെ ഊര്‍ദ്വന്‍ വലിച്ചു കൊള്ളും
-കെ എ സോളമന്‍  

Tuesday 24 July 2012

നായ് വഴികള്‍ -കഥ – കെ എ സോളമന്‍




ഈ അലച്ചില്‍ തുടങ്ങിയിട്ടു ഇത് ആറാമത്തെ ദിനം.ഇനിയും കണ്ടെത്തിയില്ലെങ്കില്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. കാണാതെ പോയ എന്റെ ചിപ്പുവിനെ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ടു അഞ്ചു ദിവസം പിന്നിട്ടു. ചിപ്പു എന്റെ പ്രീയപ്പെട്ട വളര്‍ത്തുപട്ടി.

എന്നും രാവിലെ നടക്കാന്‍ അവന്‍ കൂടെയുണ്ടാകും. നാലു കിലോമീറ്ററാണ് നടപ്പുദൂരം. എനിക്കു മുന്നെയാണ് അവന്‍ എന്നും  നടക്കുക. ഇടക്കിടെ തിരിഞു നോക്കും ഞാന്‍ നടന്നു വരുന്നുണ്ടോയെന്നറിയാന്‍. ഞങ്ങളുടെ നടപ്പ് വഴികളില്‍ കാണുന്ന സഹജീവികളെ അവന്‍ നോക്കാറേയില്ല. അതിപരിചയം കൊണ്ടു സംഭവിച്ച അവഗണനയാവാമത്.

എന്നെ ഞെട്ടിച്ചു കൊണ്ടു ഒരുദിവസം വഴിയുടെ എവിടയോ വെച്ചു അവന്‍ അപ്രത്യക്ഷനായി. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്നു, എവിടെപ്പോയി? അന്വേഷണം നീണ്ട അഞ്ചു ദിവസം പിന്നിട്ടു. ഒരു വിവരവും കിട്ടിയില്ല. പത്രത്തില്‍ പരസ്യം കൊടുക്കാമെന്നു വെച്ചാല്‍ ആ വിധ പരസ്യങ്ങളൊന്നും പത്രമാധ്യമങ്ങളില്‍ കാണാറില്ല. അവന്‍ എന്നെ ഉപേക്ഷിച്ചു പോയ കാര്യം ഓര്‍ത്ത് ഞാന്‍ ഒത്തിരി വ്യെസനിച്ചു.

അവസാന ശ്രമമായിട്ടാണുഈ ആറാം ദിവസവും ഞാന്‍ ചിപ്പുവിനെ തേടി ഇറങ്ങിയത്. നടന്നുനടന്നു ഞാന്‍ കുഴഞ്ഞു. വീടുകള്‍ തോറും കേറിയിറങ്ങി ഞാന്‍ ക്ഷീണിച്ചു. പരിചയക്കാരോടു മറുപടി പറഞ്ഞു വിഷമിച്ചു.പരിചയ മില്ലാത്തവരുടെ സംശയ ഭാവത്തിലുള്ള നോട്ടം ഞാന്‍ അവഗണിച്ചു.
ഒടുക്കം ഞാന്‍ എത്തിച്ചേര്‍ന്നതു ഒരു വലിയ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍. മൂന്നു നായ്കല്‍ നിര്‍ത്താതെ കുരക്കുന്നത് അപരിചിതനെ കണ്ടത് കൊണ്ടാവണം. മൂന്ന്‍ വെളുത്ത പട്ടികള്‍, മൂന്നു പഞ്ഞിക്കെട്ടുകള്‍ പോലെ എനിക്കു തോന്നി. ഒരുപക്ഷേ ഞാന്‍ ഗേറ്റ് പൊളിച്ചു അവരുടെ യജമാനന്റെ വസ്തുവകകള്‍ എടുത്തുകൊണ്ടു പോകുമെന്ന് ഈ നായ്കള്‍ കരുതിക്കാണും, നായ്കളുടെ ഓരോരോ വഴികള്‍.

ഇല്ല, മൂന്നു നായ്കളില്‍ ഒരണ്ണം കുരക്കുന്നില്ല. അവന്‍ വാലാട്ടുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്യുന്നു. അവന്റെ മുഖം എന്റെ ചിപ്പുവിന്‍റേത് തന്നെ. ഒരേ ഛായയുള്ള മനുഷ്യര്‍ ലോകത്ത് ഒന്‍പതെണ്ണ മുണ്ടെന്നു കേട്ടിട്ടുണ്ട്. പട്ടികള്‍ക്കും ഇതുബാധകമോ, ഒരേമുഖമുള്ള ഒന്പതു പട്ടികള്‍ ? എന്റെ ചിപ്പു കറുത്തതാണല്ലോ, പക്ഷേ ഇത് വെളുത്തിരിക്കുന്നു.

പട്ടികളുടെ കൂട്ടക്കുരവ കേട്ടിട്ടാവണംവീട്ടുകാരന്‍ വാതില്‍ തുറന്നു പുറത്തുവന്നു. 
“ആരാ, എന്താ ?, അയാള്‍ വിളിച്ച് ചോദിച്ചു. വല്ല തവിയോ, തലയണയോ വില്‍കാന്‍ വന്ന ആളെന്ന് കരുതിക്കാണും. ഞാന്‍ മിണ്ടാതെ നില്‍കുന്നതുകണ്ട് അയാള്‍ ഗേറ്റിനടുത്തേക്കു വന്നു. പട്ടികള്‍ സ്നേഹ ബഹുമാനത്തോടെ കുര നിര്‍ത്തി.
“ങാ, സാറാണോ, എന്താ ഇവിടെ?”
രാമനാഥനെ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ പഴയ സ്റ്റുഡന്‍റ്.
“രാമനാഥന്‍ ഇവിടെയാണോ താമസം? പട്ടിവളര്‍ത്ത് ഹോബി യാണന്നു തോന്നുന്നു?”
“ അതേ സാര്‍, ഇവരില്‍ നിന്നു കിട്ടുന്ന സ്നേഹത്തില്‍ ഒരു കൃതിമവുമില്ല. മൊത്തം ആറെണ്ണമുണ്ട്, മൂന്നെണ്ണം പുറകില്‍ കൂട്ടിലാണ്. പകല്‍ അഴിച്ചു വിടില്ല, അവരാണ് ശരിക്കും കാവല്‍ക്കാര്‍. ഇവര്‍ക്കീ കുര മാത്രമേയുള്ളൂ, ഒരു എലിയെപ്പോലും പിടിക്കില്ല. സാറിനുംപട്ടിയുണ്ടോ വീട്ടില്‍ ?

“ഉണ്ടായിരുന്നു രാമനാഥന്‍, എന്റെ ചിപ്പു. എന്നെ ഇഷ്ടപ്പെട്ടിരുന്ന, ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്റെ പട്ടി. ഞാന്‍ ചിരിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നതു എനിക്കു മനസ്സിലാകുമായിരുന്നു. ഞാന്‍ സങ്കടപ്പെട്ടാല്‍ അവന്ടെ മുഖത്തുസങ്കടം നിഴലിക്കും,  എനിക്കും കോപം വന്നാല്‍ അവന്ടെ നോട്ടത്തിനും ആ ഭാവം തന്നെ. അഞ്ചു ദിവസം മുന്പ് ഒരു പ്രഭാത സവാരിയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ്, പക്ഷേ പെട്ടന്നു അപ്രത്യക്ഷനായി, തിരക്കിയിറങ്ങിയതാണ്.” ഇങ്ങനെയൊക്കെ പറയണമെന്നുണ്ടായിരുണെങ്കിലും അഞ്ചു ദിവസം മുന്പ് നഷ്ടപ്പെട്ട കാര്യം മാത്രം പറഞ്ഞു.

“എങ്കില്‍ ഇത് സാറിന്റെ പട്ടിതന്നെ. അഞ്ചു ദിവസം മുന്പ് ഇവിടെ  വന്നു കൂടിയതാണ്. ഇത് തന്നെയല്ലേ സാറിന്റെ പട്ടി?”

“ഇവന്‍ എന്നോടു സ്നേഹം കാട്ടുന്നുണ്ട്, പക്ഷേ എന്റെ ചിപ്പു കറുത്തതായിരുന്നു”
“അതേ ഇവന്‍ സാറിന്റെ പട്ടിതന്നെ, അവന്റെ സ്നേഹം കണ്ടില്ലേ? പിന്നെ അവന്റെ നിറം മാറ്റം, അത് ദുരൂഹമായിരിക്കുന്നല്ലോ. വിശദീകരണമില്ലാത്ത എത്രയോ കാര്യങ്ങളുണ്ടു സാര്‍ ഈ ലോകത്തില്‍.
അവനെ സാറു കൂടെ കൂട്ടിക്കോളു.”

ഞാന്‍ ചിപ്പുവിനോടു ചോദിച്ചു “ നിനക്കീ നിറമെവിടെന്നുകിട്ടി.?” അവന്‍ മിണ്ടിയില്ല .
അതെ, എനിക്കും ചിപ്പുവിനും പരസ്പരം സംസാരിക്കാന്‍ അറിയാം, ദീര്‍ഘ സഹവാസം കൊണ്ടു ലഭിച്ച സിദ്ധി.
ഞാന്‍ അവനോടു ചോദിച്ചു: “ നിന്നെ എവിടെല്ലാം ഞാന്‍ അന്വേഷിച്ചു? എന്തിനാ നീ എന്നെ വിട്ടു ഇങ്ങോട്ടുപോന്നത്?  നീ പോരുന്നോ, അവിടെ ബാക്കി വന്ന ചോറും മത്തിത്തലയുമൊക്കെ കാണു , ഇവിടുത്തെ പോലെ ഡോഗ്ബിസ്കറ്റും പാതി വേവിച്ച ഇറച്ചിയും കിട്ടില്ലയെന്നറിയാമല്ലോ?

അവന്‍ പറഞ്ഞു” എനിക്കിവിടെ മടുത്തു, ഞാന്‍ പോരുന്നു, എനിക്കു മത്തിത്തലമതി.” അവന്‍ എന്റെ കൂടെ നടന്നു. ഇക്കുറി അവന്റെ നടത്തം മുന്നിലല്ല, എനിക്കു പിന്നാലേയായിരുന്നു.

-കെ എ സോളമന്‍ 

Saturday 21 July 2012

മന്ത്രിസഭയില്‍ എല്ലാവരും തുല്യര്‍ – ആന്റണി


മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ എല്ലാവരും തുല്യരെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സഭയില്‍ രണ്ടാമന്‍, മൂന്നാമന്‍ എന്നിങ്ങനെ വലുപ്പച്ചെറുപ്പമില്ല. എല്ലാവര്‍ക്കും ഒരേ പ്രധാന്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് കുമാര്‍ മുഖര്‍ജി സ്ഥാനം ഒഴിഞ്ഞതോടെ ആന്റണി സഭയിലെ രണ്ടാമനായതിനെതിരെ എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആന്‍റണിയുടെ പ്രതികരണം.


കമെന്‍റ്: ഇതൊക്കെ മനസ്സിലാക്കാന്‍ ഇമ്മിണി ബുദ്ധിവേണം. കേരളത്തില്‍ മന്ത്രി പി കെ ജയലക്ഷ്മീ മന്ത്രി കെ എം മാണിക്കുതുല്യമാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? 
-കെ എ സോളമന്‍ 

Thursday 19 July 2012

മികച്ച നടന്‍ ദിലീപ്, മികച്ച നടി ശ്വേതാമേനോന്‍



തിരുവനന്തപുരം: 2011ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിനും മികച്ച നടിയായി സാള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേതാമേനോനും അര്‍ഹരായി.
രജ്ഞിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ബ്ലസി (പ്രണയം)യെയും തെരഞ്ഞെടുത്തു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച രണ്ടാമത്ത ചിത്രം ഇവന്‍ മേഘരൂപനാണ്. സോള്‍ട്ട് ആന്റ് പെപ്പറാണ് മികച്ച ജനപ്രിയചിത്രം. നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
ചാപ്പാകുരിശ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായപ്പോള്‍ ഊമക്കുയില്‍ പാടുന്നുവെന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി.
മറ്റ് അവാര്‍ഡുകള്‍ : -
കഥാകൃത്ത് എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ് വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി
ഗായകന്‍: സുദീപ്, ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ലേഖനം: നീലന്‍
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍
Comment: അവാര്ഡ് ആര്‍ക്കെങ്കിലും കൊടുക്കണമല്ലോ. ആവര്‍ത്തന വിരസത ഒഴിവാക്കിയത് നന്നായി.
-കെ എ സോളമന്‍ 

Wednesday 18 July 2012

രാജേഷ് ഖന്ന അന്തരിച്ചു



മുംബൈ: ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ സ്റ്റാര്‍ രാജേഷ്‌ ഖന്ന (69) അന്തരിച്ചു. വൃക്കരോഗത്തെതുടര്‍ന്ന്‌ ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മുംബയില്‍ നടക്കും. ഏപ്രില്‍ മാസം മുതല്‍ നിരന്തരം രോഗം അലട്ടിയിരുന്ന രാജേഷ്‌ ഖന്നയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന്‌ രണ്ടു ദിവസം മുമ്പാണ്‌ ഒടുവില്‍ വീട്ടിലേക്ക്‌ മാറ്റിയത്‌.
സിനിമാതാരം, രാഷ്‌ട്രീയക്കാരന്‍ എന്നീ നിലകളിലും മികവ്‌ പ്രകടിപ്പിച്ച രാജേഷ്‌ ഖന്ന 1942 ഡിസംബര്‍ 29ന്‌ അമൃത്‌സറിലാണ്‌ ജനിച്ചത്‌. 163 ഖന്ന. 1992 മുതല്‍ 96വരെ ലോക്‌സഭാംഗമായിരുന്നു.
1967 ല്‍ പുറത്തിറങ്ങിയ ആഖ്‌രി ഖത്ത്‌ ആണ്‌ ആദ്യചിത്രം. 1967ല്‍ ഇറങ്ങിയ ഔരത്ത്‌, വാമോശി എന്നിവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. 2008 ല്‍ ദാദാ ഫാല്‍ക്കേ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. പ്രമുഖ നടി ഡിംപിള്‍ കപാഡിയയെ 1973 ല്‍ വിവാഹം ചെയ്തു. നടികളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖാന്ന എന്നിവര്‍ മക്കളാണ്‌. പ്രശസ്ത നടന്‍ അക്ഷയ്‌ കുമാര്‍ മരുമകനാണ്‌.
മരണസമയത്ത്‌ ഡിംപിള്‍ കപാഡിയയയും മക്കളും സമീപത്തുണ്ടായിരുന്നു
Comment: The first romantic here in Indian cinema. His demise is a great loss.
-K A Solaman 

പെന്‍ഷന്‍ പ്രായം: യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടിവരുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നീകാര്യങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ തീരുമാനം എടുക്കേണ്ടി വരും.

യുവജനങ്ങളുമായും സര്‍വീസ് സംഘടനകളുമായും ചര്‍ച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്ക് വിശ്വാസം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പങ്കാളിത്ത പെന്‍ഷനും മന്ത്രിസഭയുടെ പരിശോധനയിലാണ്.
Comment: നമ്മള്‍ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നോ ഉല്‍കൊള്ളണമെന്നോ ഒരു 'മണ്ടന്‍' സിനിമാനടന്‍ ഒരുബ്ലേഡ്സ്വര്‍ണപണമിടപാടുകാരുടെ മാത്താന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. പെന്‍ഷന്‍കാരെ പെന്‍ഷന്‍പറ്റാന്‍ അനുവദിക്കാതെ അവരുടെ ആനുകൂല്യം പിടിച്ചുവെച്ചുള്ള ഈ നാണം കെട്ട ഭരണം എത്രനാള്‍? 
-കെ എ സോളമന്‍ 

Tuesday 17 July 2012

പ്രണബിന് മമതയുടെ പിന്തുണ


കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കുമെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഒട്ടും സന്തോഷത്തോടെയല്ല പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും തൃണമൂല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മമത മാധ്യമങ്ങളോട്‌ പറഞ്ഞു.
വോട്ടു ചെയ്തില്ലെങ്കില്‍ തൃണമൂല്‍ അംഗങ്ങളുടെ വോട്ട്‌ വെറുതെ പാഴായി പോകും. പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും രാഷ്ട്രീയപരമാണെന്നും മമത വ്യക്തമാക്കി. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ രാഷ്ട്രപതി ആക്കണമെന്നായിരുന്നു പാര്‍ട്ടി ആഗ്രഹിച്ചത്‌. എന്നാല്‍ ഇത്‌ പലര്‍ക്കും സ്വീകാര്യമായില്ല.
Comment: മമതയ്ക്കു എന്തോ കുഴപ്പമുണ്ടെന്ന് പറയുന്നതു മാര്‍ക്സിസ്റ്റ് സഖാക്കളുടെ മാത്രം പ്രചരണമല്ല .
-കെ എ സോളമന്‍


പെന്‍‌ഷന്‍ പ്രായം കൂട്ടല്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുളള വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. പി.ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു ജനങ്ങളോടുളള വെല്ലുവിളിയാണെന്നു ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടി പറഞ്ഞ ധനമന്ത്രി കെ.എം മാണി പെന്‍ഷന്‍ പ്രായം 60 വയസ് ആക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. താന്‍ ഒരു ആശയം മുന്നോട്ടു വയ്ക്കുക മാത്രമാണു ചെയ്തത്. ഇക്കാര്യത്തില്‍ അക്കാഡമിക് ചര്‍ച്ചയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭ വിടുകയായിരുന്നു.
Comment: ഇറങ്ങിപ്പോയ കൂട്ടത്തില്‍ രണ്ടാം അമര്‍ത്യ സെന്നും  ഉണ്ടായിരുന്നോ? അദ് ദേഹമാണല്ലോ  ഈ പ്രക്രിയ തുടങ്ങി വെച്ചത് .
-കെ  എ സോളമന്‍ 

Saturday 14 July 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തും



തിരുവനന്തപുരം: ശനിയാഴ്ചകളില്‍ അവധി നല്‍കി പ്രവൃത്തി
 ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം
 കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം സര്‍ക്കാര്‍
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
 സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ധനവകുപ്പ്
 സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത് സംബന്ധിച്ച സൂചന
 നല്‍കിയിരിക്കുന്നത്.

വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍
 സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ നിയന്ത്രിക്കണമെന്നാണ്
ധനവകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ തങ്ങളുടെ
പദ്ധതിയേതര ചെലവുകള്‍ ചുരുക്കണമെന്ന ധനകാര്യ കമ്മീഷന്റെ
നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് ധനവകുപ്പ് ചെലവുചുരുക്കല്‍
നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പെന്‍ഷന്‍ പ്രായം
ഉയര്‍ത്തണമെന്നല്ലാതെ എത്രവര്‍ഷം ഉയര്‍ത്തണമെന്നത്
സംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ സൂചനകളില്ല.
കമാന്‍റ്:     പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നുള്ള 
 ചൂണ്ട ഇട്ടിട്ടുണ്ട്. ജീവനക്കാര്‍  കിഴിക്കെട്ടുമായി  ബന്ധപ്പെട്ടവരെ 
കാണാന്‍ ഒട്ടു വൈകരുത്. 25000 പുതിയ തസ്തികകള്‍ 
സൃഷ്ടിക്കുമെന്നും പുതിയ നിയമനങ്ങള്‍ നടത്തുമെന്നും 
മുന്പ് പറഞ്ഞത് വിണ്‍വാക്കാണെന്നു ഇപ്പോഴെങ്കിലും
 യുവാക്കല്‍ക്ക് മനസ്സിലായിക്കാണും. തെങ്ങ്  കേറ്റം, 
പട്ടിപിടുത്തം(പട്ടിക്കൊന്നിന് 75 രൂപ) എന്നിവയ്ക്കു 
ആളെ ക്കിട്ടാത്ത അവസ്ഥയില്‍ തൊഴിലില്ല എന്നെങ്ങനെ 
പറയാന്‍ പറ്റും? 
കെ എ സോളമന്‍ 

ജയരാജനെ അവിശ്വസിക്കേണ്ടതില്ല: കോടിയേരി


കാസര്‍ക്കോട്:  ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.നാല് യു.ഡി.എഫ് എം.എല്‍.എമാര്‍ ഇടതുമുന്നണിയിലേയ്ക്ക് വരാന്‍ തയാറാണെന്ന് പി.സി.ജോര്‍ജ് അറിയിച്ചിരുന്നുവെന്നായിരുന്നു ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍.എം.എല്‍.എമാരെ ചാക്കിട്ട്‌ പിടിക്കുന്നത്‌ എല്‍.ഡി.എഫ്‌ നയമല്ല. 

Comment: ജയരാജനെ അവിശ്വസിക്കേന്ടെങ്കില്‍ വേണ്ട. അതിരിക്കട്ടെ ജോര്‍ജ് അങ്ങോട്ട് വന്നാല്‍ എടുക്കു മായിരിന്നോ ? 


-കെ എ സോളമന്‍ 

Thursday 12 July 2012

ധാരാസിങ് അന്തരിച്ചു


മുംബൈ: പ്രശസ്ത ഗുസ്തിതാരവും സിനിമാനടനുമായ ധാരാസിങ് (84) അന്തരിച്ചു. മുംബൈയിലെ ജൂഹുവിലുള്ള വസതിയില്‍ വ്യാഴാഴ്ച രാവിലെ 7.30 ന് ആയിരുന്നു അന്ത്യം.ഹൃദയാഘാതത്തെത്തുടര്‍ന്നു ജൂലൈ ആറിന് അദ്ദേഹത്തെ അന്ധേരി കോകില ബെന്‍ അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു.പിന്നീട് കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്.1928 ല്‍ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്. പ്രാദേശിക ഗുസ്തി മത്സരങ്ങളില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയ സാന്നിധ്യമായി.കരുത്തുറ്റ ശരീരവും അസാധ്യമായ മെയ് വഴക്കവും ധാരാസിങ്ങിനെ പ്രഫഷനല്‍ ഗുസ്തിയില്‍ ഉയരങ്ങളില്‍ എത്തിച്ചു. 1980 ല്‍ ജനപ്രിയ സീരിയല്‍ രാമയണത്തിലെ ഹനുമാന്‍ വേഷമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1985 ല്‍ പുറത്തിറങ്ങിയ മുത്താരം കുന്ന് പിഒ എന്ന മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Comment: ജയ് ഹനുമാന്‍ അമര്‍ രഹേ! 
-കെ എ സോളമന്‍ 

ഗണേഷ് കുമാര്‍ മോശം സ്വഭാവക്കാരനാണെന്നു പി.സി. ജോര്‍ജ്.



തിരുവനന്തപുരം:കെ.ബി.ഗണേഷ്‌കുമാറിനെതിരെ  ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.മന്ത്രി ഗണേഷ് കുമാര്‍ മോശം സ്വഭാവക്കാരനാണെന്നതിനു തെളിവുണ്ടെന്നു മുഖ്യമന്ത്രിക്കും യുഡിഎഫ് കണ്‍വീനറിനും ഘടകക്ഷി നേതാക്കള്‍ക്കും കെപിസിസി പ്രസിഡന്‍റിനും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്വന്തം പിതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്‌കുമാര്‍. നെല്ലിയാമ്പതി വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ട്.നെല്ലിയാമ്പതിയിലെ തോട്ടം എറ്റെടുക്കല്‍ പ്രശ്നം പഠിക്കാന്‍ കമ്മിറ്റിക്കു രൂപം നല്‍കി എന്ന് അറിഞ്ഞതു മുതല്‍ വൈരാഗ്യബുദ്ധിയോടെയാണു ഗണേഷ് കുമാര്‍ പെരുമാറുന്നത്.മാന്യനായി നടക്കുന്ന മന്ത്രി എത്രമാത്രം സ്വഭാവദൂഷ്യമുള്ളയാളാണെന്നു കാണിക്കുന്ന ജീവിക്കുന്ന തെളിവുകള്‍ തന്‍റെ പക്കലുണ്ട്. ഈ തെളിവുകളെ 17നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഹാജരാക്കും.

Comment: ജാര്‍ജേ, വ്യക്തിഹത്യ നടത്തരുത്
-കെ എ സോളമന്‍

Wednesday 11 July 2012

ഭരത് ഭൂഷന്റെ സ്ഥാനചലനത്തിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതര്‍



കൊച്ചി: കാലപ്പഴക്കം ചെന്ന ചെറു യാത്രാവിമാനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനു തടയിട്ടതാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത് ഭൂഷണെ പൊടുന്നനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമായതെന്നു സൂചന.

നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്റിങ് പെര്‍മിറ്റ് (എന്‍.എസ്. ഒ.പി.) വഴിയാണ് വിദേശത്തുനിന്ന് ചെറുവിമാനങ്ങള്‍ സമ്പന്നരായ വ്യവസായികളും മറ്റും രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നത്. നിലവിലുള്ള നിയമമനുസരിച്ച് 15 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതിചെയ്യാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. ചെറുമിവാനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതിലൂടെ കോടികളാണ് ഒരു വര്‍ഷം രാജ്യത്ത് മറിയുന്നത്.

എന്നാല്‍ ചെറുവിമാനങ്ങള്‍ക്ക് രാജ്യത്ത് ആവശ്യക്കാരുടെ എണ്ണം കൂടിവന്നതോടെ, ഇറക്കുമതി ചെയ്യുന്ന വിമാനങ്ങളുടെ കാലയളവു കൂട്ടാന്‍ വ്യോമയാന മന്ത്രാലയത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്താതെ, 15 വര്‍ഷം എന്നത് 25 വര്‍ഷമായി കൂട്ടാന്‍ വ്യോമയാന മന്ത്രാലയത്തിലെ ഉന്നതര്‍ ഭരത് ഭൂഷണു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചതാണ് പെട്ടെന്നുള്ള സ്ഥാനചലനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. കാലയളവ് കൂട്ടുന്നത് വ്യോമയാന മേഖലയിലെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഭരത്ഭൂഷണ്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Comment: മുന്‍ കേരള സഹകാരി മന്ത്രി മഹാകവി ജിയുടെ സുഹൃത്തുക്കള്‍ അങ്ങ് കേന്ദ്രത്തിലുമുണ്ടെന്ന് കരുതട്ടെയോ ?
-കെ എ സോളമന്‍ 

Monday 9 July 2012

നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ ഇല്ലെന്ന് അബ്ദു റബ്ബ്


തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ ഇല്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌ രേഖാമൂലം നിയമസഭയെ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‌ മാത്രമാണ്‌ ചില കോളേജുകളില്‍ ഉള്ളത്‌. വിജയശതമാനം കുറഞ്ഞ കോളജുകള്‍ക്ക്‌ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
നിയമസഭയില്‍ കെ.കെ.നാരായണന്റെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളേജിലെ അധ്യാപകരുടെ പരിശീലനം ഐ.എച്ച്‌.ആര്‍.ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. \\
40 ശതമാനത്തില്‍ കുറവ്‌ വിജയശതമാനമുള്ള കോളേജുകളാണ്‌ പൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌..
Comment: ബിരിയാണി ചെമ്പില്‍ ഇട്ടു കൊതപ്പിക്കുന്ന സാധനമാണോ ഈ "നിലവാരം "എന്നത് ?
-കെ എ സോളമന്‍ 

Sunday 8 July 2012

കൊച്ചി മെട്രോ: സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു



ആലുവ: കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. പദ്ധതിയുടെ ചുമതല പൂര്‍ണമായും ശ്രീധരന്‌ തന്നെയെന്ന്‌ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും വി.എസ്‌ പറഞ്ഞു.
ഡി.എം.ആര്‍.സി ഉണ്ടെങ്കില്‍ മാത്രമെ താന്‍ കൊച്ചി മെട്രോയുമായി സഹകരിക്കുകയുള്ളൂവെന്ന്‌ ശ്രീധരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും വി.എസ് പറഞ്ഞു. കൊച്ചി മെട്രോ എം.ഡി ജോസ്‌ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നവരാണ്‌. എന്നാല്‍ ഇ.ശ്രീധരന്‍ അങ്ങനെയുള്ള ആളല്ലെന്നും വി.എസ്‌. പറഞ്ഞു.

കമന്‍റ്: വി എസ് പറഞ്ഞത് രാഷ്ട്രീയമാകാം  . എന്നാല്‍ കൊച്ചി മെട്രോ എം ഡി ടോം ജോസിനെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കാനില്ല.
-കെ എ സോളമന്‍ 

ആശംസകള്‍ ഏവര്‍ക്കും!














ആശംസകള്‍ ഏവര്‍ക്കും!
-കെ എ സോളമന്‍ 

മനോജിനെതിരെ മാനനഷ്ടക്കേസുമായി ഉര്‍വശി



Urvashi To File Defamation Case Against Manoj















മനോജ് കെ. ജയനെതിരേ മാനനഷ്ടത്തിന് നിയമനടപടി
സ്വീകരിക്കുമെന്ന്ഉര്‍വശി. താന്‍ കടുത്ത മദ്യാപാനിയാണെന്ന
യാതൊരുഅടിസ്ഥാനവുമില്ലാതെ പരസ്യമായി ആക്ഷേപിച്ചതി
നെതിരേയാണ് നിയമനടപടി സ്വീകരിക്കുക.
വെള്ളിയാഴ്ച കുടുംബകോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
മദ്യലഹരിയിലാണെന്നു മനോജ് പ്രചരണം നടത്തിയത്
ഗൂഢാലോചനയുടെ ഭാഗമാണെന്നും മകളെ തനിക്ക് 
വിട്ടുകിട്ടാതിരിക്കാനുള്ള തന്ത്രത്തിന്റെ
ഭാഗമാണിതെന്നും ഉര്‍വശി ആരോപിച്ചു.
പന്ത്രണ്ടുവയസു മാത്രമുള്ള കുഞ്ഞാറ്റ ഇക്കാര്യത്തില്‍ നിസഹായയാണ്.
കഴിഞ്ഞ ദിവസം തന്നോടൊപ്പം നാലുമണിവരെ കുഞ്ഞാറ്റയ്ക്ക്
ചെലവഴിക്കാന്‍ സമയമുണ്ടായിരുന്നെങ്കിലും കോടതിക്കു പുറത്തെ
ജനക്കൂട്ടവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത്
പുറത്തുപോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
Comment: മനോജിന് കൂട്ടിനു ഭാര്യയുണ്ട്. ഉര്‍വശിക്കു സ്വന്തം
 മകളെങ്കിലും കൂടെ വേണമായിരുന്നു, ആശ്വാസത്തിന്. പക്ഷേ
 ആ കുട്ടിക്കു ഈ തിരിച്ചറിവിനുള്ള പ്രായമായില്ലായെന്നത്
 പരിഹാരമില്ലാതെ അവശേഷിക്കുന്നു.
-കെ എ സോളമന്‍ 

Saturday 7 July 2012

KAS Leaf blog: ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്...

KAS Leaf blog: ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്...: കൊച്ചി: ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന്‌ ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരു...

ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു


കൊച്ചി: ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന്‌ ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ മനോജ്‌.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്ക്കൊപ്പം പോകാന്‍ തയാറല്ലെന്ന്‌ കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്‌ കുട്ടിയുടെ സമ്മതമില്ലാതെ അയയ്ക്കാനാകില്ലെന്ന്‌ കോടതിയും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക്‌ തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ഇന്ന്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ നാലു വരെ ഉര്‍വശിക്കൊപ്പമാണ്‌ കുഞ്ഞാറ്റ കഴിയേണ്ടത്‌. എന്നാല്‍ മദ്യപിച്ച്‌ അര്‍ദ്ധബോധാവസ്ഥയിലാണ്‌ ഉര്‍വശി കോടതിയില്‍ എത്തിയതെന്ന്‌ മനോജ്‌ കെ.ജയന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഉര്‍വശിക്കൊപ്പം പോകില്ലന്ന്‌ കുഞ്ഞാറ്റ രേഖാമൂലം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comment: പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ അറിയുന്നതു അവരുടെ അമ്മമാരാണ്. അമ്മയാണ്  സത്യവുംസ്നേഹവും, അച്ചനെക്കാള്‍  . ഉര്‍വശിയുടെ മകളുടെ കാര്യത്തില്‍ എവിടയോ പിശക് സംഭവിച്ചുവെന്നു തോന്നുക സ്വഭാവികം 
-കെ എ  സോളമന്‍ 

Tuesday 3 July 2012

വി.എസ്സിനെതിരെ നടപടി ഉറപ്പിച്ച് ഔദ്യോഗിക പക്ഷം



കണ്ണൂര്‍: വി.എസ്സിന്‍േറത് പാര്‍ട്ടിവിരുദ്ധ നിലപാടാണെന്ന്
സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സി.പി.എമ്മിന്റെ
 മേഖലാ റിപ്പോര്‍ട്ടിങ്. സംസ്ഥാന സമ്മേളനത്തിന്റെയും
 പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും അവലോകനങ്ങളാണ് ഇപ്പോള്‍
നടക്കുന്നതെങ്കിലും വി.എസ്സിനെതിരെയുള്ള കുറ്റവിചാരണയാണ്
ഫലത്തില്‍ അതിന്റെ ഉള്ളടക്കം. അച്ചടക്കലംഘനത്തിന്റെ
സീമ വി.എസ്. ലംഘിച്ചെന്ന് പരസ്യമായും നടപടി വൈകില്ലെന്ന്
 രഹസ്യമായും റിപ്പോര്‍ട്ടിങ്ങിനെത്തുന്ന നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

മുന്‍നിശ്ചയിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുകയെങ്കിലും
 സമീപകാല സംഭവങ്ങളെ പരാമര്‍ശിച്ചാണ് നേതാക്കളുടെ
 പ്രസംഗം. ലോട്ടറി കേസില്‍ വി.എസ്. സ്വീകരിച്ച നിലപാട്,
 സെക്രട്ടേറിയറ്റിന്റെ അനുമതിയോടെ എ.കെ.ബാലന്‍
വൈദ്യുതിവകുപ്പില്‍ കൊറിയന്‍ കമ്പനിയുമായുണ്ടാക്കിയ
കരാറിന് ഉടക്കിട്ടത്, കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും പാര്‍ട്ടി
 നേതാക്കളുടെയും വിലക്ക് മറികടന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ 
നായരുടെ വീട്ടില്‍ പോയത്, കണക്ക് ബോധിപ്പിക്കുകപോലും 
ചെയ്യാതെ പാര്‍ട്ടിയില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി വി.എസ്. കേസ് 
നടത്തിയത് എന്നിങ്ങനെ വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ 
പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
Comment: പൊളിച്ചടുക്കാന്‍ തന്നെയാണ്ഔദ്യോഗിക 
പക്ഷ തീരുമാനം 
-കെ എ സോളമന്‍ 

പച്ച ബ്ലൗസ്‌ വിവാദം: ഉത്തരവ് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് മന്ത്രി



കൊച്ചി: സര്‍വശിക്ഷഅഭിയാന്റെ (എസ്‌.എസ്‌.എ) പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ്‌ ധരിച്ചെത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുചടങ്ങുകളില്‍ താന്‍ നിലവിളക്ക്‌ കൊളുത്തുമോ എന്ന്‌ ഇപ്പോള്‍ പറയാനാവില്ല, ലീഗ്‌ മന്ത്രിമാര്‍ സാധാരണയായി നിലവിളക്ക്‌ കൊളുത്താറില്ല. വിദ്യാഭ്യാസ വകുപ്പ്‌ ലീഗില്‍ നിന്ന്‌ എടുത്ത്‌ മാറ്റണമെന്ന്‌ പറയാന്‍ എം.എം.ഹസന്‌ അധികാരമില്ലെന്നും അബ്ദുറബ്ബ്‌ പറഞ്ഞു.
അതേ സമയം സര്‍വ്വാ ശിക്ഷാ അഭിയാന്‍ പരിപാടിയില്‍ പച്ച ബ്ലൗസ്‌ ധരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വിവാദ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന്‌ എസ്‌.എസ്‌.എ ജില്ലാ ഓഫീസര്‍ അലിയാര്‍ പറഞ്ഞു. ചടങ്ങിനു സെറ്റ് സാരിയുടുക്കാന്‍ മാത്രമാണു സംഘാടക സമിതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comment: അതിരിക്കട്ടെ, ഈ പച്ചക്കു എന്താണ് കുഴപ്പം? പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന നിറം പച്ചയല്ലാതെ വേറെന്തുണ്ട്. 
-കെ.എ.സോളമന്‍ 

മണിക്കായി തെരച്ചില്‍ തുടങ്ങാന്‍ നിര്‍ദ്ദേശം



തൊടുപുഴ: രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിന്റെ പേരിലെടുത്തിരിക്കുന്ന കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാവാത്തതിനെത്തുടര്‍ന്ന്‌ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിക്കെതിരെ തെരച്ചില്‍ നടത്താന്‍ നിര്‍ദേശം.
ഇടുക്കി എസ്‌പിയാണ്‌ മണിക്കായി തെരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയത്‌. മണി ഒളിവില്‍ പോയിരിക്കുകയാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Comment: വായില്‍ കിടക്കണ നാക്ക് എങ്ങനെയൊക്കെ വളക്കാം-മണിയുടെ നെട്ടോട്ടം തരുന്ന പാഠമതാണ് 
-കെ സോളമന്‍ 

Sunday 1 July 2012

First Rank in B Sc Physics, March 2012




Congratulations to Miss Mayarani M, NSS College, Cherthala for securing First Rank  in B Sc Physics Main Examination of March 2012, Universityof Kerala (990/1000)

-K A Solaman




മദ്യാസക്തിയില്‍ മലയാളി; പ്രതിദിന മദ്യവില്‍പ്പന 20 കോടി പിന്നിട്ടു



കൊച്ചി: മലയാളിയുടെ പ്രതിദിന മദ്യ വില്‍പ്പന തുക ശരാശരി 20 കോടി രൂപ പിന്നിട്ടു. ജനസംഖ്യാനുപാത കണക്കില്‍ ആറര ഇരട്ടി തുകയും ആളോഹരി ഉപഭോഗത്തില്‍ ഒന്നാംസ്ഥാനവും പിന്നിട്ട മലയാളക്കരയിലെ മദ്യവില്‍പ്പന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗത്തില്‍ ഒന്നാം സ്ഥാനവും നേടിക്കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സര്‍ക്കാര്‍തല മദ്യവില്‍പ്പന കേന്ദ്രങ്ങളിലൂടെ നടത്തിക്കൊണ്ടുള്ള വില്‍പ്പന തുക 7000 കോടി രൂപ പിന്നിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. 2011-12 വര്‍ഷമിത്‌ 6700 കോടി രൂപയായിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തിദിനങ്ങളും മദ്യവില്‍പ്പനതോതും തമ്മിലുള്ള കണക്കുകള്‍ പ്രകാരം ഔദ്യോഗിക മദ്യവില്‍പ്പന തുക പ്രതിദിനം ശരാശരി 20 കോടിയിലുമേറെയാണെന്നാണ്‌ വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

മദ്യാസക്തിയുടെ വളരുന്ന വലയത്തില്‍ അകപ്പെട്ട മലയാളക്കരയില്‍ പ്രതിവര്‍ഷമദ്യവില്‍പ്പന ശരാശരി നിരക്ക്‌ ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ജനനം മുതല്‍ മരണംവരെയുള്ള സുഖ ദുഃഖ നിമിഷങ്ങളെ മദ്യസല്‍ക്കാരത്തിന്റെതാക്കി മാറ്റുന്ന മലയാളി കേരളത്തിലെ മാറിവരുന്ന സാംസ്ക്കാരിക-സാമൂഹിക മാറ്റത്തില്‍ മലയാളിയുടെ മാനം മദ്യത്തിന്റെതാക്കി മാറ്റുമെന്നാണ്‌ ആശങ്ക ഉയര്‍ന്നിരിക്കുന്നത്‌. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ മദ്യ ഉപഭോഗവളര്‍ച്ചയില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 1400 ശതമാനത്തിലുമേറെയെന്നാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. .
Comment: "സ്പിരിറ്റ്" സിനിമയ്ക്കു ടാക്സ് ഇളവു ചെയ്തുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ബോധവല്‍കരണത്തിന് ഫലം കണ്ടു തുടങ്ങി!
-കെ എ സോളമന്‍