Saturday 23 January 2016

പാവാട സിനിമ



പാവാട സിനിമ- രണ്ടു മണിക്കൂര്‍ മദ്യപാനവുംരണ്ടു  മിനിറ്റു മദ്യത്തിനെതിരെ ബോധവല്‍ക്കരണവും. സിനിമ കണ്ടില്ല, പറഞ്ഞു കേട്ടതാണ്.
സെന്‍സര്‍ബോര്‍ഡില്‍ ഇപ്പൊഴും പഴയ മരങ്ങോടന്‍മാര്‍ തന്നെ ?
-കെ എ സോളമന്‍ 

Wednesday 20 January 2016

ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണ്ട.

ആലോചന സാംസ്കാരിക കേന്ദ്രം, എസ് എല്‍ പുരം ആലപ്പുഴ.

എസ് എല്‍ പുരം: ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ വേണമെന്ന വാദം വങ്കത്തമെന്ന് ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ചര്‍ച്ചയില്‍ അഭിപ്രായം. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം അപ്രസക്തമാണ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതാണ് അനുഭവം. അതുകൊണ്ടു മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല.
ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്, മലയാളത്തില്‍ ഈ സൌകര്യമില്ല  മലയാളഭാഷയില്‍   വിജ്ഞാനദാരിദ്ര്യം നിലനില്‍ക്കേ ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണമെന്ന ചില കപട രാഷ്ട്രീയക്കാരുടെയും അരക്കവികളുടെയും വാദത്തോട് യോജിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.  
“ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ സാധ്യമോ?” എന്ന വിഷയത്തില്‍ ചര്‍ച്ച പി മോഹനചന്ദ്രന്‍  ഉല്‍ഘാടനംചെയ്തു.. ആലോചന പ്രസിഡെന്‍റ് പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സാബ്ജി, പങ്കജോല്‍ഭവന്‍, സനല്‍ ജോസ്, വരനാട് ബാനര്‍ജി, ഡി ശ്രീകുമാര്‍, തൈപ്പറമ്പില്‍ പ്രസാദ്, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, എന്‍ ചന്ദ്രഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
                           

Tuesday 19 January 2016

വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്


vellapally

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസില്‍ എസ്‌.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്‌.
കേസില്‍ പ്രതികളായി ആരോപിക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ്‌ ഡോ സോമന്‍, മൈക്രോ ഫിനാന്‍സ്‌ കോഡിനേറ്റര്‍ മഹേശന്‍, കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍.നജീബ്‌ എന്നിവര്‍ക്കെതിരെ പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ വിധി. റിപ്പോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്ന്‌ മനസിലായാല്‍ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം മുന്നോട്ട്‌ പോകാമെന്നും കോടതി വ്യക്‌തമാക്കി.
വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി. അന്വേഷണത്തിനുള്ള വി.എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്‌.

കമന്‍റ്: കൂട്ടിലടച്ച തത്തയ്ക്ക് അടുത്ത പണി!
-കെ എ സോളമന്‍