Monday 19 December 2022

ആരാധകർ തമ്മിൽ സംഘർഷം

#ആരാധകർതമ്മിൽ #സംഘട്ടനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ലോകകപ്പ് ആഘോഷം അക്രമാസക്തമായതായി റിപ്പോർട്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആരാധകർ പോലീസ് ഉദ്യോഗസ്ഥരെ വരെ ആക്രമിച്ചു, കണ്ണൂരിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കേറ്റത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൂടാതെ കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരും ഏറ്റുമുട്ടി.

പിന്തുണയ്ക്കുന്നവർ തമ്മിലുള്ള ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ പ്രധാനമായും അവരുടെ വൈകാരിക ബന്ധങ്ങൾ മൂലമാണ് ഉണ്ടാകുന്നത്, കാരണം പിന്തുണയ്ക്കുന്നവരെ പ്രതിരോധിക്കണമെന്ന് അവർക്ക് തോന്നുന്നു, ഇത് ഫുട്ബോളിൽ പലപ്പോഴും സംഭവിക്കാറുണ്ട്. ഫുട്ബോളിൽ, ഒരു മത്സരത്തിന്റെ ശരാശരി ദൈർഘ്യം 90 മിനിറ്റാണ്, ഇത് ആരാധകർക്ക് വ്യത്യസ്ത തരത്തിലുള്ള വികാരപ്രകടനങ്ങൾക്കു കാരണമാകുന്നു. അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഇത് വർദ്ധിപ്പിക്കുന്നു. 

ഒരേയൊരു പ്രതിവിധി ആരാധകരെ തമ്മിലടിക്കാൻ യഥേഷ്ടം വിടുകയും അങ്ങനെ എനർജി വേസ്റ്റാക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്. രണ്ടു മൂന്നു ദിവസം ആശുപത്രിയിൽ കിടക്കുമ്പോൾ നേരിയ ശമനം കിട്ടും

എന്നാൽ നിരപരാധികൾ ആക്രമിക്കപ്പെട്ടാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുക തന്നെ വേണം.. ഫുട്‌ബോൾ താരങ്ങളുള്ള രാജ്യങ്ങളിൽ പ്രശ്‌നങ്ങൾ കുറവാണ്, അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ ഒരു കളിക്കാരൻ പോലും ഇല്ലാത്ത രാജ്യങ്ങളിലാണ് ഇത്തരം തമ്മിലടികൂടുതൽ, ഇത് തികച്ചും മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ്.

-കെ എ സോളമൻ

No comments:

Post a Comment