Friday 25 August 2017

റെക്കോർഡുകളുടെ ബാബ!

ഇന്ത്യ മഹാരാജ്യം അനേകം അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും നാടാണ്. അത്തരം ഒരു അത്ഭുത പ്രവർത്തകനാണ് ആത്മീയ നേതാവും ദേരാ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഗുര്‍മീത് റാം റഹീം സിങ്ങ് എന്ന റോക്ക് സ്റ്റാർ ബാബ.  53 ലോക റെക്കോഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇവയിൽ 17 എണ്ണംഗിന്നസ് റെക്കോർഡ്, 27 ഏഷ്യ ബുക്ക് റെക്കോർഡ്,  7 ഇന്ത്യാബുക്ക് റെക്കോ ർഡ്,  2 ലിംകാ ബുക്ക് റെക്കോർഡ് . കൂടാതെ യു കെ യിലെ വേൾഡ് റെക്കോർഡ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഡിഗ്രി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഫോട്ടോ ഷൂട്ട് മലയാളപത്രങ്ങളിലും  അച്ചടിച്ചു വന്നിട്ടുള്ളതിനാൽ ബാബ  കേരളീയർക്കും പരിചിതൻ. ബാബ കേരളത്തിലെത്തിയത് റിയൽ എസ്റ്റേറ്റ് ബിസിനെന്നു അഭ്യൂഹം.

ബാബ ഇപ്പോൾ മേൽകോടതിയിൽ നോക്കിയിരുപ്പാണ്.. 14-കാരിയെ  ബലാത്സംഗം ചെയ്ത കേസിൽ സ്വാമി കറ്റക്കാരനെന്നു സിബിഐ കോടതി കണ്ടെത്തി. ചണ്ഡീഗഢില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ പഞ്ച്കുളയിലെ  സിബിഐ കോടതിയുടേതാണ്  നിരീക്ഷണം. ഈ പ്രദേശമാക്കെ ഇപ്പോള്‍ ഗുര്‍മീത് റാമിന്റെ അനുയായികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ ഗുര്‍മീത് റാം അനുയായികള്‍ ഇതിനോടകം ചണ്ഡീഗഢിലെത്തിയെന്നാണ്  രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.

സിബിഐ കോടതി വിധിയുടെ പശ്ചാത്തല ത്തിൽ ഗുര്‍മീതിന്റെ അനുയായികളെ നിയന്ത്രിക്കുക ശ്രമകരമാവും. പോലീസുകാർക്കൊപ്പം  കേന്ദ്രം 15,000 അര്‍ധസൈനികരെയും കരസേനയെയും രംഗത്തിറക്കിയിരിക്കുകയാണ്  .
തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാൻ രാജസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനം പോലും 72 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കി. വിധി പ്രസ്താവിക്കുന്ന പഞ്ച്കുള കോടതി സുരക്ഷാസേന വളഞ്ഞു. പ്രവേശന കവാടത്തില്‍ ജലപീരങ്കികള്‍ വിന്യസിച്ചു.കണ്ണീര്‍ വാതകവും ജലപീരങ്കിയുമായി അര്‍ധസൈനികര്‍ എന്തിനും തയ്യാറായി നില്ക്കുന്നു. മുളവടിയടക്കമുള്ള ആയുധങ്ങളുമായി ഗുര്‍മീത് അനുയായികളായ സ്ത്രീകളും പുരുഷന്മാരും റോഡില്‍ നിലയുറപ്പിച്ചത് സംഘർഷം വർദ്ധിപ്പിച്ചു.
തീവണ്ടി സര്‍വ്വീസുകളെ സംഘര്‍ഷം ബാധിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍  211 ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആസ്പത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരാണ് സുരക്ഷയുടെ ഭാഗമായി ഇവിടെയുള്ളത്. സിര്‍സയിലും പഞ്ച്കുളയിലും അര്‍ധസൈനികര്‍ രണ്ട് തവണ മാര്‍ച്ച് നടത്തി കഴിഞ്ഞു

റോക്ക് സ്റ്റാർ സിങ്ങിന്റെ പേരിലുള്ള 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിന്റെ വിധിയാണ്സിബിഐ കോടതി പ്രഖ്യാപിച്ചത്

2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് 14- വയസ് കാരി വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.  മറ്റൊരു ബലാൽസംഗവും ഒരു പത്രപ്രവർത്തകന്റെ കൊലയും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ  . ഗുർമീതിന്റെ ദേരാ സച്ചാ സൗദയ്ക്ക് ഏഴ് കോടി അനുയായികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

കപട സന്യാസികൾ വളരുന്നത് നാടിന്  ആപത്ത് എന്നതാണ് റോക്ക് ബാബ  സംഭവം വെളിപ്പെടുത്തുന്നത്. പണവും ആൾബലവും കൊണ്ട് രാജ്യത്തെ ശക്തമായ  നിയമവാഴ്ചയുടെ മുന്നിൽ ഒരു ആസാമിക്കും പിടിച്ചു നിൽക്കാൻ ആവില്ല എന്നും പഞ്ച് കുള സംഭവം കാണിച്ചുതരുന്നു. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസുകളുടെ  വിധി പ്രസ്താവത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ചില ജഡ്ജിമാരുടെ ഭീരുത്വവും പഞ്ച് ഗുള സിബിഐ കോടതി തുറന്നു കാട്ടുന്നു.

സ്വാമിക്കു നൾകിയ ശിക്ഷയെക്കാപ്പം അനുയായികളെ നിയന്ത്രിക്കുന്നതിന് പോലിസിനെയും പട്ടാളത്തെയും നിയോഗിക്കുക വഴി രാജ്യത്തിനുണ്ടായ നഷ്ടവും സ്വാമിയുടെ സ്വത്തിൽ നിന്ന്   കണ്ടു കെട്ടേണ്ടതാണ്
- കെ എ സോളമൻ

No comments:

Post a Comment