Saturday 18 August 2018

കെമിസ്ട്രിയുടെ കോട്ടം അറബിയുടെ നേട്ടം


2019 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാ നിരക്കുകയായിരുന്നു നമ്മുടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്‌ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അത്രയും ക്ളാസ് മുറികളൊക്കെ നമുക്കുണ്ടോ എന്നാണെങ്കിൽ ഒരു നൂറെണ്ണം കുറഞ്ഞാലും കൂടിയാലും ആരും കണ്ടു പിടിക്കാൻ പോണില്ല. അതു കൊണ്ടു തള്ളുന്നത് എത്ര വേണമെങ്കിലുമാവാം ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്എസ്, എച്ച്എസ്എസ് വരെ ക്‌ളാസ്മുറികള്‍ ഹൈടെക് ആക്കാനായിരുന്നു ഉദ്ദേശ്യം. ഇനി ഏതാനും ദിവസങ്ങളെ അവശേഷിക്കുന്നുള്ളു കാലാവധി പൂർത്തിയാക്കാൻ.  ഇപ്പോൾ എത്രയെണ്ണം പൂർത്തിയായി അതൊക്കെ തന്നെയാണ് ഇനി അങ്ങോട്ട്‌. മഴ കനിഞ്ഞനുഗ്രഹിച്ചതിനാൽ ഹൈടെക് ക്ളാസ് മുറികളിലൊക്കെ ആൾ താമസമാണ്. ഉള്ള സൗകര്യത്തിന് ദുരിതാശ്വസത്തിൽ പെട്ടവരെ താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായതിനാൽ ക്ളാസ് മുറി ഹൈടെക്കാണോ,  അല്ലേ എന്നു നോക്കാൻ നേരം കിട്ടിയതുമില്ല.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അടുത്ത ഘട്ടത്തിൽ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കു പരിശീലനം നല്‍കാനും ഉദ്ദേശിച്ചിരുന്നു. മുപ്പത്തിയെട്ട് ലക്ഷം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് പദ്ധതി ഇട്ടിരുന്നത്. ഇനി അതു നടക്കുമെന്ന തോന്നലില്ല. നാട്ടുകാരും ഉദാരമതികളും സഹായി ച്ചില്ലെങ്കിൽ ജനങ്ങളുടെ ദുരിതം വർദ്ധിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഹയർ സെക്കന്ററി, ഹൈസ്കൂൾ, കൂട്ടത്തിൽ  യുപി, എല്‍പി ക്‌ളാസ് മുറികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയും  ചെയ്യാനുള്ള തത്രപ്പാടിൽ
രവീന്ദ്രനാഥ് ഒരു സ്കൂൾ മന്ത്രിയായി മാറി. കോളജുകളിൽ ആരു പഠിപ്പിക്കുന്നു, എന്തു നടക്കുന്നു, അഡ്മിഷൻ എങ്ങനെ, നിയമന കോഴ എത്ര -ഇതൊന്നും തിരക്കാൻ അദ്ദേഹത്തിന് നേരമില്ലാതായി. ഗസ്റ്റു അധ്യാപകരെ വെച്ച് ഉന്നത വിദ്യാഭ്യാസം തള്ളിവിട്ടാൽ മതി എന്നു തീരുമാനിച്ചു. വിവിധ യൂണിവേഴ്സിറ്റികൾ തോന്നിയ രീതിയിൽ പഠനവും പരീക്ഷയും നടത്തുന്നു. എം ജിയിൽ റിസൾട്ട് വരുമ്പോൾ കേരളയിൽ പരീക്ഷ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതൊന്നും തന്റെ വിഷയമല്ലാത്തതു കൊണ്ട് മന്ത്രി അന്വേഷിക്കാറുമില്ല. ഉന്നത വിദ്യാഭ്യാസം പാടെ കൈയൊഴിഞ്ഞ് അദ്ദേഹം അങ്ങനെ ഒരു പൊതുവിദ്യാഭ്യാസ മന്ത്രിയായി വിലസുകയായിരുന്നു.

ഇതു വ്യക്തമായും തിരച്ചറിഞ്ഞത് മുഖ്യമന്ത്രി പിണറായിയാണ്‌. അതുകൊണ്ടാണ് കോളജ് അധ്യാപകനായ രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യസം വേർപെടുത്തി മറ്റൊരു കോളജ് അധ്യാപകന്നയ കെ റ്റി ജലീലിന്  നൾ കിയത് . കേരളത്തിൽ അങ്ങനെ വിദ്യാഭാസത്തിനു രണ്ടു മന്ത്രിമാർ, ഒന്ന് പൊതുവിദ്യ. മന്ത്രി രവീന്ദ്രനാഥ്, രണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ റ്റി. ജലീൽ

കെമിസ്ട്രിയും തരികിട രാഷ്ട്രീയവുമായി നടന്ന രവീന്ദ്രനാഥിന് ഉന്നത വിദ്യാഭ്യാസം  കൈകാര്യം ചെയ്യാൻ ശക്തി പോരാ എന്ന് മുഖ്യമന്ത്രിക്കും തോന്നാൻ പിന്നെയും കാരണമുണ്ട്‌.

ചരിത്രകാരനായ ജലീലുംകോളേജ് അദ്ധ്യാപകനായിരുന്നു. . തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി ഇരിക്കെ. ഒരു ത്രൈമാസികയുടെ ചീഫ് എഡിറ്റർകൂടിയായിരുന്നു അദ്ദേഹം. ഉർദ്ദു സാഹിത്യത്തിൽ നിന്ന് കഥയും കവിതയും പകർത്തി പ്രസിദ്ധീകരിച്ച ആളായിക്കൊണ്ടിരിക്കെ ഒരു കഷണം കഥ പിണറായിക്കും കൊടുത്തിരുന്നു. അതാണ് പ്രസിദ്ധമയ ബക്കറ്റിലെ തിരമാല. ഈ കഥ പറഞ്ഞാണ് ശംഖുമുഖം കടപ്പുറത്തു വെച്ച് മുതിർന്ന സഖാവിനെതിരെ പൂഴിക്കടകൻ പ്രയോഗിച്ചത് . അന്നു മനസ്സിലാക്കിയതാണ് രവീന്ദ്രനാഥിന്റെ അവിഞ്ഞ കെമിസ്ട്രീയല്ല ജലീലിക്കയുടെ ഹിസ്റ്ററി എന്ന്.

ഇനിയങ്ങോട്ടു ഉന്നത വിദ്യാഭ്യാസം ജലീലിന്റെ കൈയ്യിൽ ഭദ്രം. കോളജു കളിലെ ഗസ്റ്റു ലക്ചറർമാർ അവരുടെ പതിവു തുഴച്ചിൽ തുടരുമെങ്കിലും
അഫ്ളലുൽ ഉലമ യൊക്കെ പാസായവർക്ക് വൻഅവസരമാണ് മുന്നിലുള്ളത്. കേരളത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നീ രണ്ടു പേർ വിദ്യാഭ്യാസ അധികാര കേന്ദ്രങ്ങളിൽ വിരാജിക്കുമ്പോൾ കെമിസ്ട്രിക്കു സംഭവിക്കുന്ന കോട്ടം അറബി ഭാഷയുടെ നേട്ടമായി മാറും. പറ്റുമെങ്കിൽ കോളജുകളിൽ നിന്ന് കെമിസ്ട്രി എം എസ് സി പിൻവലിച്ച് അറബി എം എ, അഫ്ളലുൽ ഉലമ തുടങ്ങിയ പ്രയോജനപ്രദമായ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതായിരിക്കും.

-കെ എ സോളമൻ

No comments:

Post a Comment