Saturday 5 December 2020

ജനങ്ങൾക്കുവേണ്ടിയുള്ള ദൗത്യം


കെ-ഫോൺ, ലൈഫ് മിഷൻ, ഇ-മൊബിലിറ്റി പ്രോജക്ടുകൾ എന്നിവ അന്വേഷിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തുകയാണ്. പദ്ധതികൾ അട്ടിമറിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു .ഈ വിമർശനം സ്വാഭാവികമാണ്, കാരണം അഴിമതി നടത്തിയവർ അവരെക്കുറിച്ചുള്ള ഒരു അന്വേഷണത്തെയും അംഗീകരിക്കില്ല.

കെ‌ഐ‌എഫ്‌ബിയിലെ സി‌എജി ഓഡിറ്റ് ഐസക്കിന് ഇഷ്ടമല്ല, കാരണം അദ്ദേഹത്തിന്റെ സർക്കാരിന് സുതാര്യതയിൽ തീരെ താപ്പര്യമില്ല. എന്നിരുന്നാലും, ഐസക്കും കൂട്ടരും അവരുടെ അതിരു കടന്ന പ്രവർത്തത്തിന് ഉത്തരം നൽകേണ്ട സമയമാണിത് - അതായത് നികുതിദായകരുടെ പണം അടിച്ചുമാറ്റിയതിന്. അഴിമതി തുറന്നുകാട്ടുവാനും അഴിമതിക്കാരെ  നിലയ്ക്കുനിർത്തുവാനും അഴിമതി എങ്ങനെ നടക്കുന്നവെന്ന് ആളുകൾ മനസ്സിലാക്കണം. ഈ ദൗത്യമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ഇ ഡി ഏറ്റെടുത്തിരിക്കുന്നത്.

കെ എ സോളമൻ

No comments:

Post a Comment