Wednesday 31 May 2017

ആന്റണിയുടെ പുതിയ വെളിപാട് !

ആരെ കൂട്ടുപിടിച്ചായാലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇതു കേട്ടാൽ തോന്നും കേരളത്തിൽ കെ.എസ്.യു, എസ്.എഫ് ഐ, എ ബി വി പി, എം എസ് എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ഒന്നും പ്രവർത്തിക്കുന്നില്ലായെന്ന്.
വിദ്യാര്‍ഥിരാഷ്ട്രീയം ഉപേക്ഷിച്ചതാണ് ഈ സംസ്ഥാനത്തോട് ചെയ്ത ഏറ്റവും വലിയ ആപത്ത് എന്നു കൂടി അദ്ദേഹം കണ്ടെത്തിയിരിക്കുന്നു.കലാലയങ്ങളിലെ ചോദ്യംചെയ്യല്‍ ശക്തിയാണ് ഇതോടെ ഇല്ലാതായതെന്നും വിദ്യാര്‍ഥിരാഷ്ട്രീയം ഉപേക്ഷിച്ചതു കൊണ്ട്  കേരളം ഒന്നും നേടിയിട്ടില്ലെന്നും ഗുണനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നും കൂടി അദ്ദേഹം കണ്ടെത്തുന്നു.

വിദ്യാർത്ഥി രാഷ്ടീയം ഉപേക്ഷിച്ചുവെന്ന കണ്ടെത്തൽ വസ്തുതകൾക്കു നിരക്കാത്തതാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷി സമരം പ്രഖ്യാപിച്ചാൽ അന്നു ഇവിടെ പഠിപ്പുമുടക്കിന് ഒരു മാറ്റവുമില്ല. ഒന്നു രണ്ടു കലാലയങ്ങൾ രാഷ്ട്രീയ വിമുക്തമാക്കാൻ മാനേജ്മെന്റുകൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിനു പകരമായി മറ്റു സ്ഥല ങ്ങളിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയം വ്യാപിച്ചു. പണ്ടു രാഷ്ട്രീയമില്ലാതിരുന്ന പോളിടെക്നിക് കോളജുകൾ ഇന്നു രാഷ്ട്രീയ പേക്കൂത്തുകളുടെ കേളി രംഗമാണ്. എഞ്ചിനിയറിംഗ് കോളജുകളുടെ കാര്യവും മറിച്ചല്ല.

ചില മാനേജുമെന്റുകള്‍ക്ക് തന്നിഷ്ടം പോലെ ഫീസ് പിരിക്കുന്നു ണ്ടെങ്കിൽ അതിനുകുട്ടുനിന്നത് ഇവിടെത്ത രാഷ്ട്രീയ പ്രമാണിമാരാണ്. വിദ്യാർത്ഥി നേതാക്കൾ എന്നും മുതിർന്ന നേതാക്കളുടെ ഏറാൻ മൂളികൾ ആയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ടു നേട്ടമുണ്ടാക്കിയത് വീട്ടിൽ പാങ്ങുള്ള കുറെ നേതാക്കന്മാർ മാത്രം. ഇവർ തുലച്ചു കളഞ്ഞത് പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികച്ച ടെ ഭാവിയാണ്. രാഷ്ട്രീയ തിമിർപ്പിനു കലാലയങ്ങളിൽ വലിയ കുറവ് ഇല്ലെങ്കിലും അതുപോര, കുറച്ചധികം പേരെ കൂടി തുലയ്ക്കണം എന്നതാവും പുതിയ മുതലക്കണ്ണീരിനു കാരണം

വിദ്യാർത്ഥികൾക്ക സമാധാനത്തോടെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷ മുണ്ടാക്കുന്നതാവണം വിദ്യാർത്ഥി രാഷ്ടീയം. എന്നാൽ കേരളത്തിലേ വിദ്യാർത്ഥി രാഷ്ട്രീയം പഠിപ്പുമുടക്കും നശീകരണവുമാണു്. ഇതു വീണ്ടും ശക്തമായി തിരികെ കൊണ്ടുവരുണമെന്ന വാദത്തോടെ ഒട്ടും യോജിക്കാനാവില്ല
വിദ്യാഭ്യാസ മേഖലയിലെ മാനേജ്മെന്റ് കൈയൂക്ക് തടയാനും അഴിമതി അവസാനിപ്പിക്കാനും ഭരിക്കുന്ന വർക്കു കഴിയണം, അല്ലാതെ വിദ്യാർത്ഥികളെ ഉപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തകയല്ല വേണ്ടത് -

അതെന്തായാലും ചാരായ നിരോധനം പോലെ അത്ര കഠിനമല്ല ഉപേക്ഷിക്കപ്പെട്ടുവെന്നു പറയുന്ന വിദ്യാര്‍ഥിരാഷ്ട്രീയം. പത്തോ ഇരുപതോ രൂപയ്ക്കു ചാരായം കുടിച്ചിരുന്ന സധാരണ ക്കാരൻ ഇന്ന് കൂലിയായികിട്ടുന്ന മുഴുവൻ തുകയും മുടക്കി  സർക്കാർ മദ്യം വാങ്ങിക്കുടിച്ചു നാടും വീടും നശിപ്പിക്കുന്നു.
മദ്യത്തിനു കൂടുതൽ ചെലവുണ്ടാവനാകണം വിദ്യാർത്ഥി രാഷ്ടീയം വ്യാപകമാക്കണമെന്നു പറയുന്നതിനു പിന്നിൽ.
കെ എ സേുള്ളൽ
എസ്. എൽ പുരം

No comments:

Post a Comment