Monday 23 July 2018

ആവിഷ്കാരസ്വാതന്ത്ര്യം രാഷ്ട്രീയ ലാഭത്തിനാകരുത്

മാതൃഭൂമി വാരിക മൂന്നാഴ്ച പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഹരീഷിന്റെ നോവൽ  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പുതിയ ചോദ്യങ്ങളിലേക്കാണ്  കേരള സമൂഹത്തെ നയിച്ചിരിക്കുന്നത്. നോവൽ നിർത്തിവെച്ചത് ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് സർക്കാരും ഇടതു നേതാക്കളും ഇടതു സഹയാത്രികരായ എഴുത്തുകാരും പറയുമ്പോൾ അങ്ങനെയല്ലായെന്ന് വലതു ചിന്താഗതിക്കാരും  ചില നിഷ്പക്ഷമതികളും വാദിക്കുന്നു .

ഈ സന്ദർഭത്തിൽ ബന്ധപ്പെട്ടവർ മനസ്സിക്കേണ്ട പ്രധാന സംഗതി എന്നെന്നുവെന്നാൽ സ്വാതന്ത്ര്യമുണ്ടെന്നു കരുതി, വ്യക്തികളുടെയും സമൂഹങ്ങളുടെയും വിശ്വാസത്തെയും ആത്മീയാചാര്യന്മാരെയും ആക്രമിക്കാനും അവഹേളിക്കാനും ആര്‍ക്കും അവകാശമില്ല. സ്വാതന്ത്ര്യത്തിന് ചില പരിധികളും പരിമിതികളുമുണ്ട്. ഇല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അസാധ്യമാകും. അമ്പലത്തിലും പള്ളിയിലും പോകുന്നത് വ്യഭിചാര ചിന്തയോടെ  എന്നെഴുതി വെച്ചാൽ അതു ആവിഷ്കര സ്വാതന്ത്ര്യമല്ല, സമൂഹത്തോടു കാട്ടുന്ന തികഞ്ഞ അവഹേളനമാണ് '

‘ഷാര്‍ലി എബ്‌ദോ’ എന്ന പത്രം പ്രവര്‍ത്തിച്ചിരുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു വളരെ പ്രാധാന്യം നല്‍കുന്ന ഫ്രഞ്ച് സാംസ്‌കാരിക പശ്ചാത്തലത്തിലായിരുന്നു.  വരുംവരായ്കകളെ പരിഗണിക്കാതെ അവര്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച.  ആത്മഹത്യാപരമായി മാറിയ ആസംഭവം ഒഴിവാക്കപ്പെട്ടണ്ടതായി രുന്നുവെന്ന് ഒട്ടുമിക്ക സ്വതന്ത്ര ചിന്താഗതിക്കാർക്കും അഭിപ്രായമുണ്ട്.
.
മറ്റുള്ളവരുടെ വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും മേൽകയ്യേറ്റം നടത്തുന്നത്ശരിയല്ല. ഒരുത്തന്റെ ഭാര്യയെ മറ്റൊരുത്തൻ അവഹേളിച്ചാല്‍, പ്രതികരണം ചിലപ്പോൾ കായികമായിട്ടായിരിക്കും. അന്നേരം ആവിഷ്കാരസ്വാതന്ത്യം പൊക്കിപ്പിടിച്ചിട്ടു വലിയ കാര്യമില്ല.

പരിധികളില്ലാത്ത സ്വാതന്ത്ര്യം – ആവിഷ്‌ക്കാര സ്വാതന്ത്ര്യമായാലും – അപകടകരമാണ്. ഷാര്‍ലി എബ്‌ദോ സംഭവവും തൊടുപുഴ പ്രഫസറുടെ വച്ചുപിടിപ്പിച്ച കൈപ്പത്തിയും അതാണ് സൂചിപ്പിക്കുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹരീഷും മാത്രഭുമിയും ചെയ്ത തെറ്റു അവർ മനസ്സിലാക്കി. എന്നാൽ സർക്കാർ വിടാൻ ഭാവമില്ല. നോവലെഴുത്തും പ്രസിദ്ധീകരണവുമായി മുന്നോട്ടു പോകാനാണ് എഴുത്തുകാരനോടും  പ്രസാധകനോടും സർക്കാർ ആവശ്യപ്പെടുന്നത്. അധികാരത്തിൽ വന്നു കഴിഞ്ഞാൽ സമൂഹത്തിലെ നാനാജാതി മതസ്ഥർക്കും വേണ്ടി പ്രവർത്തിക്കേണ്ട സർക്കാർ ഒരു  സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത് രാഷ്ടീയ ലാഭത്തിനു വേണ്ടിയാണ്. കുരങ്ങുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ റോളിലാണ് സർക്കാർ . പ്രശ്നങ്ങൾ ഇല്ലാതാക്കുകയല്ല, സൃഷ്ടിക്കലാണ് ലക്ഷ്യം
- കെ എ സോളമൻ

No comments:

Post a Comment