Sunday 28 June 2020

വ്യാപകമായ അഴിമതി



പിണറായി ഭരണത്തിൻ കീഴിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി വ്യാപകമാണ്. കുട്ടികളുടെ അവകാശ സംരക്ഷണ  കമ്മീഷന്റെ ചെയർമാനായി കെ വി മനോജ്കുമാറിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് ഏറ്റവും പുതിയത്. മുൻ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ വി ബാലന്റെ മകനാണ് നിയമബിരുദധാരി മാത്രമായ മനോജ്..

യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് സർക്കാർ വാദം. ചെയർമാനും  അംഗങ്ങളും ബിരുദാനന്തര ബിരുദധാരികളായിരിക്കണം എന്നതായിരുന്നു നേരത്തെയുള്ള മാനദണ്ഡം.കൂടാതെ ശിശുക്ഷേമ, സംരക്ഷണ പ്രവർത്തനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കുകയും വേണം.. മനോജ് വെറുംബിരുദധാരിയാാണെന്നു മാത്രമല്ല, ശിശുക്ഷേമ പ്രവർത്തനങ്ങളിൽ പരിചയവുമില്ല.

കുറവുയോഗ്യതയുള്ള  ചെയർമാനും കൂടിയ യോഗ്യതകളുള്ള  അംഗങ്ങളും, ഇതാണിപ്പോൾ ബാലാവകാശ കമ്മീഷൻ്റെ അവസ്ഥ. അഴിമതി നിറഞ്ഞ സർക്കാരിൻ്റെ ഈ കടുംവെട്ട് വേണ്ടവിധം പ്രതിരോധിക്കാൻ പ്രതിപക്ഷഷത്തിനൊട്ടു കഴിയുന്നതുമില്ല. അഞ്ചു വർഷം ഇടവിട്ട് ഇരുമുന്നണികളെയും മാറി മാറി താങ്ങുന്ന കേരള ജനതയുടെ ദുര്യോഗം

കെ എ സോളമൻ,

No comments:

Post a Comment