#കപടനാടകം
കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ പ്രദർശിപ്പിച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും സംയുക്തമായി നടത്തിയ പ്രതിഷേധം തികഞ്ഞ രാഷ്ട്രീയ അവസരവാദമാണ്.
നിലമ്പൂരിൽ നടന്നും കിടന്നും തമ്മിൽ തല്ലിയ ബദ്ധവൈരികളായ ഈ രണ്ട് വിദ്യാർത്ഥി സംഘടനകൾ ഒരു പ്രതീകാത്മക ചിത്രത്തിന്റെ പേരിൽ സെനറ്റ് ഹാളിൽ പെട്ടെന്ന് ആലിംഗനബദ്ധരാകുന്നത് അവരുടെ കാപട്യമല്ലാതെ മറ്റെന്താണ്?
ഗവർണറെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ അജണ്ടകളുമായി അക്കാദമിക് ഇടങ്ങളെ തങ്ങളുടെ വരുതിയിൽ ആക്കാനുള്ള നീചവും ആസൂത്രിതവുമായ പ്രവൃത്തിയല്ലാതെ മറ്റൊന്നുമല്ല ഈ പ്രതിഷേധം. വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടി ബഹളങ്ങൾ സൃഷ്ടിച്ച് വിദ്യാഭ്യാസ വേദികളെ തരംതാഴ്ത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന രീതിയാണ്. ഇത്തരം ഇരട്ടത്താപ്പുകൾ ജനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ല.
No comments:
Post a Comment