Tuesday 4 December 2018

ഗ്രേറ്റ് വാൾ ഓഫ് കേരള !

2012 സെപ്തംബറിലായിരുന്നു ആ സംഭവം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്ന വാർത്ത. ഡല്‍ഹിയില്‍വച്ച് ഡിഫൻസ് മിനിസ്റ്റർ എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തുകയും തുടർന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപനം ഉണ്ടാകുകയും ചെയ്‌തു. അന്ന് 67 വയസ്സുണ്ടായിരുന്ന ഷീല പറഞ്ഞത്  പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത് മറിച്ച് സ്ത്രീ സമൂഹത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ് എന്നാണ്.

ശേഷം ആറു വർഷം പിന്നിട്ടു. ഇപ്പോൾ വയസ് 73 ആയി. ഷീലയുടേതായി കാര്യമായ സംഭാവനകൾ ഒന്നും കണ്ടതുമില്ല. കോൺഗ്രസ് നേതാക്കൾ ഷീലയുമായി വേദി പങ്കിടുന്നതും കണ്ടില്ല.
ഷീലയ്ക്കു തടസ്സമാകാൻ സാധ്യതയുണ്ടെന്നു കരുതിയിരുന്ന ശോഭന ജോർജ് കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി പിണറായിപ്പാർട്ടിക്കൊപ്പം ചേർന്ന് സഖാവ് ഷർട്ട് വില്ക്കാൻ തുടങ്ങി. എന്നിട്ടും ഷീലയുടെ അനക്കമൊന്നും ആരും കേട്ടില്ല.

ശോഭന ജോർജിന്റ സഖാവ് ഷർട്ട് വാങ്ങാൻ ആളില്ലെങ്കിലും പിണറായി പാർട്ടിയിൽ അവർക്ക് ഇപ്പോഴും വലിയ പിടിപാടാണ്. ശോഭന ജോർജ് ചാടിയ തക്കം നോക്കി അരയും തലയും മുറുക്കി ഇറങ്ങാമായിരുന്നിട്ടു കൂടി ഷീല കോൺസിൽ സജീവമായില്ല.

ഒരു പക്ഷെ കോൺഗ്രസ് നേതാക്കൾക്കു കൂടുതൽ സ്വീകാര്യം ചെറുപ്പക്കാരെ ആയിരുന്നതുകൊണ്ടാവാം ഷീലാമ്മയ്ക്കു  ഉദ്ദേശിച്ച കുതിപ്പ് കിട്ടാതെ പോയത്. അതെന്തായാലുംസിനിമാസ്വാദകരുടെ മനസ്സില്‍, ഹൃദയത്തില്‍  അവർക്ക് ഒരുസ്ഥാനമുണ്ട്. അത് നശിപ്പിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടാവണം അവർ സജീവമാകാത്തത് എന്ന് ആരാധകർ വിശ്വസിച്ചു. പ്രേംനസീറുമായി കളിച്ച സിനിമകളുടെ എണ്ണം ഒരിക്കലും തകർക്കപ്പെടാൻ സധ്യത ഇല്ലാത്ത ഗിന്നസ് റെക്കോഡായി നില നില്ക്കുകയും ചെയ്യന്നു.

‍എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഷീല പ്രസ്താവനയുമായി  എത്തിയത്. പ്രസ്താവന കണ്ടാൽ തോന്നുക അവർ ഇപ്പോൾ കോൺഗ്രസ് പക്ഷത്തില്ല മറിച്ച് പിണറായി പക്ഷത്താണെന്ന്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പൊട്ടം കളിക്കുമ്പോളാണ് അവർ പിണറായിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എത്തിയത്.

ആഗസ്ത് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്ക് കാര്യമായ സഹായമൊന്നും എത്തിച്ചു കൊടുക്കാൻ ഇതുവരെ പിണറായി സർക്കാരിന കഴിഞ്ഞില്ല. രണ്ടാം അമർത്യ സെന്നിന്റെ സാലറി വെല്ലുവിളി വരെ പൊളിഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പുന്നത് വിമർശന വിധേയമായപ്പോൾ, എടുത്തിട്ടതാണ് ശബരിമലയുവതി പ്രവേശനം. ഇതിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് ഷീല.

അവർ പറഞ്ഞു: "എത്ര എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം നേടിയത്? അതുപോലെ ശബരിമലയിലും യുവതികള്‍ പ്രവേശിക്കും"

പണ്ട് ആടിയും പാടിയും ചിലരെ കുത്തുപാളയെടുപ്പിച്ചും സാമ്പാദിച്ച പണം ഉപയോഗിച്ച് വീട്ടിൽ സുഖമായി കഴിയുമ്പോൾ രണ്ടു തെറി കേൾക്കണമെന്നു മോഹമുദിക്കുക സ്വാഭാവികം.  അയ്യപ്പവിശ്വാസികൾ പറയില്ലെങ്കിലും മറ്റു ചിലർ പറയുന്ന തെറി കേട്ടു കഴിയുന്നോൾ ചെറിയ ശമനം കിട്ടും.
ഇതിനകം ഷീലാമ്മയ്ക്ക് ചെറിയ ശമനമുണ്ടായിക്കാണണം എന്നാണ് വിശ്വാസം

മാത്രമല്ല ഇതൊരവസരം കൂടിയാണ്. ചൈനയിലെ വൻമതിൽ പോലെ ക്ളാസിക്കുകളിൽ കയറിപ്പറ്റാൻ സാധ്യതയിച്ചെങ്കിലും കോളജ് അധ്യാപികമാരുടെ കവിതകളിൽ കയറാൻ സാധ്യതയുള്ള ഒരു മതിൽ ഇവിടെ പണിയുന്നുണ്ട്. ഗ്രേവ് വിമൻ വാൾ ഓഫ് കേരള എന്നാണ് പേര്. അച്ഛൻ വെള്ളാപ്പള്ളിയാണ് മുഖ്യ മേസ്തരി. അങ്കനവാടി ടീച്ചർമാർ, കുടുംബശ്രീ പെണ്ണുങ്ങൾ, തൊഴിലുറപ്പുകാരികൾ, ബംഗാളി സ്ത്രീകൾ ഇടങ്ങിയവർ മതിലുപണിയാനെത്തുന്നണ്ട്‌. അതിനു പിന്തുണ പ്രഖ്യാപിച്ച് ഷീലാമ്മ കൂടി ചേർന്നാൽ പിണറായിക്കും നേട്ടം ഷീലാമ്മയ്ക്കും നേട്ടം

ഭരണപരിഷ്കാര കമ്മീഷൻ എന്നൊക്കെ പറയുമ്പോലെ ഒരു സിനിമാ പരിഷ്കാര കമ്മീഷൻ രൂപീകരിച്ച് ഷീലാമ്മയെ അതിന്റെ ചെയർപേഴ്സൺ ആക്കില്ലെന്നു ആരു കണ്ടു.

No comments:

Post a Comment