Tuesday 20 February 2024

അരി വിതരണം തടസ്സപ്പെടുത്തുമ്പോൾ

#അരിവിതരണം തടസ്സപ്പെടുത്തുമ്പോൾ.
തൃശ്ശൂർ മുല്ലശ്ശേരിയിൽ ഭാരത് റൈസിൻ്റെ വിൽപന പൊലീസ് തടഞ്ഞതായി  റിപ്പോർട്ട്. മല്ലശ്ശേരിപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് ഭാരത് അരി വിതരണം തടഞ്ഞതെതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ നടക്കും. ഈ തീരുമാനമാണ് അവിടെ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷത്തിന് ഇടയാക്കിയത്. ഇതേത്തുടർന്ന് ഭാരത് അരി വിതരണം തടയുന്നതിൽ നിന്ന് പൊലീസ് പിന്മാറി. 

തൃശ്ശൂരിൽ പഞ്ചായത്ത് വാർഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാര അരി വിതരണം പോലീസ് തടഞ്ഞത് ക്ഷേമ പരിപാടികൾ രാഷ്ട്രീയവൽക്കരിക്കപ്പെടുമോ എന്ന ആശങ്ക ഉയർത്തുന്നു. ന്യായമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് നിർണായകമാണെങ്കിലും, അരി വിതരണം പോലുള്ള അവശ്യ സേവനങ്ങളിൽ ഇടപെടുന്നത് അത്തരം സഹായത്തെ ആശ്രയിക്കുന്ന ദുർബലരായ ജനങ്ങളെ ആനുപാതികമായി ബാധിക്കും. വിതരണം തടയുന്നതിലൂടെ, ആവശ്യമുള്ളവർക്കിടയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയെന്ന അപകടസാധ്യതയുണ്ട്.

പെരുമാറ്റചട്ടങ്ങൾ ഇഴകീറി നോക്കുന്നവർക്ക്.തിരഞ്ഞെടുപ്പ് കാലത്ത് അരി വിതരണം ചെയ്യുന്നത് ഒരു പ്രത്യേക സ്ഥാനാർത്ഥിക്കോ പാർട്ടിക്കോ അനുകൂലമായി വോട്ടർമാരെ വശീകരിക്കാനുള്ള ശ്രമമായി തോന്നാം  എന്നിരുന്നാലും, അത്തരം ചട്ടങ്ങൾ നടപ്പിലാക്കുന്നത് പൗരന്മാരുടെ ക്ഷേമത്തിന് തടസ്സം സൃഷ്ടിക്കാതെ ആവണം. അതിനാൽ, അവശ്യ സേവനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.

കേന്ദ്ര സർക്കാർ സംരംഭമായ ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽക്കുന്നത്. ഡൽഹിയിൽ നടന്ന ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സംസ്ഥാനതല വിതരണം തൃശൂരിൽ നടത്തിയത്. റേഷൻ കടകൾ വഴിയോ സപ്ലൈകോ വഴിയോ ഭാരത് അരി വിതരണം ചെയ്യുമെന്ന് കേരള സർക്കാർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത് നടക്കാത്തതിനാൽ സർക്കാരിന് കമ്മീഷൻ നഷ്‌ടമായി. ഇത് ഒരുപക്ഷേ കേരള സർക്കാരിനെ ചൊടിപ്പിച്ചിയിരിക്കാനിടയുണ്ട്. അതുകൊണ്ടാവണം ഭാരത് അരിയുടെ വിതരണവുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും സംഘർഷങ്ങളും.

ഇലക്ഷൻ കാലത്ത് റോഡോ പാലമോ പണിയുന്നത് പോലെയുള്ള വലിയ വികസന പ്രവർത്തനമല്ല അരി വിതരണം. വോട്ടർമാർക്ക് റോഡില്ലെങ്കിലും ജീവിക്കാം പക്ഷെ ഭക്ഷണമില്ലാതെ പറ്റില്ല 

കെ. എ സോളമൻ

No comments:

Post a Comment