Saturday 28 February 2015

സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ പന്ന്യന് രൂക്ഷവിമര്‍ശം













കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ സെക്രട്ടറി പന്ന്യന്‍ രവീന്ദന് രൂക്ഷവിമര്‍ശം.

സോളാര്‍ പ്രശ്‌നത്തിനിടെ ഇടതുമുന്നണി സമരം പിന്‍വലിച്ചത് സിപിഐയോട് കൂടി ആലോചിച്ചിട്ടല്ലേ എന്നാണ് പ്രതിനിധികള്‍ ചോദിച്ചത്. അന്ന് എന്തുകൊണ്ട് അക്കാര്യം പന്ന്യന്‍ എതിര്‍ത്തില്ല? അതിന് ശ്രമിക്കാതെ ഇക്കാര്യം മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പറഞ്ഞുനടന്ന് സിപിഎമ്മിനെ വിമര്‍ശിക്കയാണ് പന്ന്യന്‍ ചെയ്തത്.

അതുപോലെ ഫുട്‌ബോള്‍ കമന്ററി പറഞ്ഞു നടന്നും മുടിമുറിച്ചും പന്ന്യന്‍ വിലകളയുകയാണെന്നും ചില പ്രതിനിധികള്‍ പറഞ്ഞു. ദേശീയതലത്തില്‍ ജനകീയ പ്രശ്‌നങ്ങളൊന്നും ആരും ഏറ്റെടുക്കുന്നില്ല. ദേശീയനേതാക്കള്‍ വെറുതെയിരിക്കുകയാണ്. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ ആം ആദ്മി പാര്‍ട്ടിക്ക് വാടകയ്ക്ക് നല്‍കുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു.

കമാന്‍റ്: പ്രതിനിധികളെ വിമര്‍ശിച്ചോളൂ, പക്ഷേ മുടിയേതൊട്ടു കളിക്കേണ്ട 
-കെ എ സോളമന്‍ 

No comments:

Post a Comment