Wednesday 17 April 2013

ആമേന് സ്തുതി



അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) 

ഈ തിരുവചനത്തോടെയാണ് ആമേന്‍ സിനിമ തുടങ്ങുന്നത്. ന്യൂജനറേഷന്‍ സിനിമയെ പ്രണയിച്ചു തുടങ്ങിയ മലയാളിക്ക് മുന്നിലേക്ക് പുതുതലമുറക്കാരനായ ലിജോ ജോസ് പെല്ലിശ്ശേരി ആമേനുമായെത്തുമ്പോള്‍ ബിഗ്സ്രീകീനില്‍ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന അത്ഭുതക്കാഴ്ചകളും വിശ്വാസം സംബന്ധിച്ച ചില അടയാളങ്ങളുമാണ്. 

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം(ഉത്തമഗീതം)
 


മലയാളിക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്ന അനശ്വരപ്രണയകാവ്യം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ സോളമന്‍(മോഹന്‍ലാല്‍) സോഫിയോട്(ശാരി) തന്റെ പ്രണയം പറയുന്നത് ഉത്തമഗീതത്തിലെ ഈ വാക്യത്തിലൂടെയാണ്. ആമേനിലേക്കെത്തുമ്പോള്‍ അവിടെയും നിങ്ങള്‍ക്ക് കഥാനായകനായി ഒരു സോളമനുണ്ട്. ഇവിടെ സോളമനോട്(ഫഹദ് ഫാസില്‍) പ്രണയിനിയായ ശോശന്നയാണ്(സ്വാതി) തന്റെ പ്രണയം അറിയിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ കടമെടുക്കുന്നത
ക്കം 

Comment: ആമേന്‍ കണ്ടു.60 രൂപ പോയെങ്കിലും കുറെ തെറി പഠിച്ചു. കൃസ്ത്യാനികള്‍ അറുവഷളന്മാരും കള്ളുകുടിയന്‍മാരു മാണെന്ന് മനസ്സിലായി. അധോവായുവിന്റെ ആപ്പ്ലിക്കേഷന്‍ സിനിമിയില്‍ വ്യാപകമായി ഉപയോഗിക്കാമെന്ന അറിവ് പല്ലിശ്ശേരിക്ക് പാരമ്പര്യമായി കിട്ടിയതാവും 


'വിശ്വരൂപ'ത്തിലെ കഥാപാത്രങ്ങളുടെ ജാതിക്കാരല്ല അമേനില്‍ എന്നത് കൊണ്ട് പല്ലിശ്ശേരിയെ ഓടിച്ചിട്ടു തല്ലില്ല, കൊട്ടകയ്ക്ക് തീയിടുകയുമില്ല.
സോളമനും ശോശന്നയും മാമ്മോദീസ കാലം തൊട്ട് പ്രണയിച്ചെന്നാണ് "പുത്തന്‍ പാന" സ്റ്റൈല്‍ പാട്ട്. മാമോദീസ സാധാരണ ജനിച്ചു രണ്ടുമാസം കഴിയുമ്പോഴാണ്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ തൊട്ട് രണ്ടുപേരും പ്രേമത്തിലാണ്. ഗര്‍ഭ പാത്രം തൊട്ടായിരിക്കും അടുത്ത പ്രേമം. ഈ പാട്ട് നിര്‍മിച്ചവരെ കിട്ടിയിരുന്നെങ്കില്‍ മെഡെല്ല ഒബ്ലാംഗേറ്റയ്ക്ക് ഒരു പൂശുപൂശാമായിരുന്നു

K A Solaman

No comments:

Post a Comment