Wednesday 24 April 2013

കഴുതകള്‍ക്കായി ഉയര്ന്നവിജയശതമാനം

Photo: I love kerala

ഇത്തവണ എസ്‌എസ്‌എല്സി  പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്ഥി‌കള്‍ ഉപരിപഠനത്തിന്‌ അര്ഹത നേടി. ഇവര്‍ ജയിച്ചെന്നു പറഞ്ഞുകൂടാ, ജയവും തോല്‍വിയും ആപേക്ഷികമെന്നതാണ് കാരണം. ഇത്തവണ റിക്കോഡ്‌ വിജയശതമാനമെന്നാണ് പറയുന്നത്. ആരുടെ ഭരണനേട്ടമാണ്, ആരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഈ കനത്ത റിസല്ട്?  രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്, എന്ട്ര്ന്സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്കു്ന്നവര്‍ എന്തുകൊണ്ട് എന്റ്റ്ന്സിലന് ഉയര്ന്ന വിജയ ശതമാനം നല്കുന്നില്ല?
കുട്ടികളുടെ മാനസിക സംഘര്ഷം് കുറക്കാനാണ് ഉയര്ന്ന വിജയശതമാനമെങ്കില്‍ ഒരു ചെറിയ ഉദാഹരണം പറയാം. അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക്ശേഷം  ഉപരിപഠനത്തിനു അര്ഹംത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. ഇവര്ക്കാര്ക്കും മാനസിക സംഘര്ഷം  ഇല്ലേ? പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ?

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്ക്ക്ന നന്നായി വായിക്കാനും എഴുതാനും അറിയാം? ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊള്ളാതെ ഭേദപ്പെട്ട  നിലവാരത്തില്‍ കുട്ടികളെ പഠിപ്പിച്ചെടുക്കണം. ഉയര്ന്ന വിജയശതമാനം ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിക്കാനെ ഉതകൂ. മാനസിക സംഘര്ഷം ഒറ്റയടിക്ക് നല്കുയന്നതിന് പകരം.കുറേശ്ശെ നലുന്നതാണ് നല്ലത്. സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്പ്പാ്ടാക്കുന്നത് അവസാനിപ്പിക്കണം.

-കെ എ സോളമന്‍

No comments:

Post a Comment