Friday 1 August 2014

കേരളത്തില്‍ നിശാ ക്ളബുകള്‍ തുടങ്ങണമെന്ന് അബ്ദുള്ളക്കുട്ടി











കണ്ണൂര്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വിദേശ രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പ്പന കേന്ദ്രവും നിശാ ക്ളബുകളും തുടങ്ങണമെന്ന് എ.പി അബ്ദുള്ളക്കുട്ടി എം‌എല്‍‌എ. സെക്സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവു ദ്വീപ് സന്ദര്‍ശിച്ച ശേഷം പുറത്തിറക്കുന്ന ‘മറക്കാനാകാത്ത മക്കാവ് യാത്ര‘ എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് വയസ്സുമുതല്‍ 85 വയസ്സുള്ള മുത്തശ്ശിമാരെ പോലും പീഡിപ്പിക്കുന്ന കേരളത്തില്‍ പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ഞാന്‍ ആലോചിച്ചുപോയെന്ന് പുസ്തകത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ലൈംഗിക വൈകൃതക്കാര്‍ക്ക് മാത്രമായി നിശാ ക്ളബ്ബും മദ്യശാലയും തുടങ്ങിയിട്ടുണ്ട് കേരളത്തിലും ഇത് വേണമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണമാകുന്നത് പ്രധാനമായും ബോയ്സ് സ്കൂളുകളാണെന്നും നിരീക്ഷിക്കുന്നു. പത്ത് വര്‍ഷം പെണ്‍കുട്ടികളെ കാണാതെ പഠിച്ചവരാണ് വൈകൃതങ്ങള്‍ക്ക് കാരണമാകുന്നതെന്ന് എം.എല്‍.എ പറയുന്നു. അതിനാല്‍ അത്തരം ആണ്‍- പെണ്‍ സ്കൂളുകള്‍ നിര്‍ത്തണമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. മക്കാവൂ ദ്വീപിനെക്കുറിച്ച് മോശം ധാരണയാണ് മലയാളിക്കുള്ളത്, അവിടെ ചൂതാട്ടമാണെന്ന് പറയുന്നു. ഇവിടെ സര്‍ക്കാര്‍ ലോട്ടറി വില്‍ക്കുന്നില്ലേ, ലോട്ടറി വരുമാനത്തിലെ ഒരു ഭാഗം കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നത് പോലെ ചെയ്യുന്നുണ്ടെന്നും അബ്ദുള്ള കുട്ടിപറയുന്നു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് അബ്ദുള്ളക്കുട്ടി മക്കാവു ദ്വീപ് സന്ദര്‍ശിച്ചത്. ഈ മാസം ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും.
Comment: അബ്ദുള്ളക്കുട്ടിയെ നിശാക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയും വേണം.
-കെ എ സോളമന്‍ 

No comments:

Post a Comment