Thursday 16 January 2014

വേര്‍പിരിയില്ലെന്ന് തരൂരും സുനന്ദയും



Mehr Tarar ^
തിരുവനന്തപുരം : പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ ട്വീറ്റുകള്‍ തങ്ങളുടെ അറിവോടയല്ലെന്ന് ശശി തരൂരും സുനന്ദ പുഷ്‌കരും അറിയിച്ചു.

തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും അനുവാദമില്ലാതെ നടത്തിയ ട്വീറ്റുകളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അസ്വസ്ഥരാണെന്നും ഫേസ് ബുക്കില്‍ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.

തങ്ങള്‍ സന്തോഷകരമായ വൈവാഹിക ജീവിതം നയിക്കുന്നവരാണെന്നും ഒരുമിച്ച് ജീവിതം തുടരുമെന്നും പ്രസ്താവന പറയുന്നു. സുനന്ദ പുഷ്‌കര്‍ അസുഖബാധിതയായി ആസ്പത്രിയിലായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലുമാണ്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ശശി തരൂരിന്റെ ഫേസ് ബുക്കില്‍ നല്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും അകലുന്നതായി ബുധനാഴ്ച മുതല്‍ വാര്‍ത്തകലുണ്ടായിരുന്നു. സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളാണ് വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്താന്‍ ഏജന്റാണെന്നും സുനന്ദപുഷ്‌കറിന്റെ ട്വീറ്റുകളിലുണ്ടായിരുന്നത്. 


ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ സ്ഥിരമായി കൈമാറുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായും സുനന്ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിനു നല്‍കിയ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശങ്ങള്‍ പോയിരുന്നു. ഇതിനു പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശശിതരൂര്‍ വെളിപ്പെടുത്തി. 2010 ലാണ് ഇരുവരും വിവാഹിതരായത്. 
കമെന്‍റ്: വേര്‍പിരിഞ്ഞാലും കുഴപ്പമില്ല, മൂന്നു വേളി കഴിഞ്ഞവന് നാലാമതും ആവാം.
-കെ എ സോളമന്‍ 

No comments:

Post a Comment