Thursday 2 February 2012

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: സിബല്‍



ന്യൂഡല്‍ഹി: എ.രാജ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 122 ടു ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. സ്‌പെക്ട്രം വിവാദത്തെത്തുടര്‍ന്നുണ്ടായ അവ്യക്തത പരിഹരിക്കാന്‍ കോടതി വിധി സഹായകമാണെന്ന് സിബല്‍ പറഞ്ഞു. കോടതി വിധി വന്ന ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി സിബല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രിയ്‌ക്കോ പി.ചിദംബരത്തിനോ ഇടപാടില്‍ പങ്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി ശരിവെച്ചുവെന്ന് സിബല്‍ അവകാശപ്പെട്ടു. എന്‍.ഡി.എ സര്‍ക്കാരിന്റെ ടെലികോം നയങ്ങള്‍ക്ക് പോരായ്മകളുണ്ടായിരുന്നു. ലേലം നടത്താതെ ലൈസന്‍സ് നല്‍കുന്ന രീതി തുടങ്ങിവെച്ചത് എന്‍.ഡി.എ സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ബി.ജെ.പി ജനങ്ങളോട് കുറ്റസമ്മതം നടത്തണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.

ട്രായ് ശുപാര്‍ശകളനുസരിച്ച് പുതിയ ലേലം നടത്തും. ലൈസന്‍സ് റദ്ദാക്കുന്നത് നിലവിലെ സേവനങ്ങളെ ബാധിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
 
Comment: വിധിസ്വാഗതം ചെയ്യാതെ നിരവാഹമില്ലല്ലോ ?പ്രധാനമന്ത്രിയ്‌ക്കോ പി.ചിദംബരത്തിനോ ഇടപാടില്‍ പങ്കില്ലെന്നും കോടതി  പറഞ്ഞോ? ?
-K A Solaman
 

1 comment: