Saturday 14 April 2012

പ്രതിമകള്‍ തകര്‍ക്കരുതെന്ന് മായാവതിയുടെ മുന്നറിയിപ്പ്‌



ലക്‌നൗ: തന്റെ ഭരണകാലത്ത് നിര്‍മ്മിച്ച പ്രതിമകളിലോ പാര്‍ക്കുകളിലോ തൊട്ടുകളിച്ചാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിയുടെ മുന്നറിയിപ്പ്. പ്രതിമകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് സംസ്ഥാനത്തെ ദളിത് വിഭാഗങ്ങള്‍ സഹിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

ദളിത് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുന്നത് സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കും. സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അതിന് ഉത്തരവാദി. മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച പ്രതിമകളോ പാര്‍ക്കുകളോ തന്റെ സര്‍ക്കാര്‍ തകര്‍ക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.എസ്.പി നേരിട്ട കനത്ത പരാജയത്തിനുശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയ്ക്കിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Comment:  എല്ലാ പ്രതിമകളും തകര്‍ക്കണം. ആഗോള താപനം തടയാന്‍  ഇതു അത്യാവശ്യമാണ്.
കെ എ സോളമന്‍

No comments:

Post a Comment