Thursday 19 April 2012

കലാലയകൌതുകം -ഓട്ടം തുള്ളല്‍


























എന്നാല്‍ ഞാനൊരു കഥ ഉരചെയ്യാം
എന്നുടെ മനസ്സില്‍ തോന്നിയ പോലെ
വല്ലൊരു പിശകും വന്നീടായ്കില്‍
നല്ലൊരു നിങ്ങള്‍ പൊറുത്തീടേണം

കോളെജെന്നൊരു വിപ്ളവ ഭൂവില്‍
നാളുകളേറെ പൊരുതിയകാലം
നാണക്കേടിന്‍ കഥയുണ്ടൊത്തിരി
നാണിക്കില്ലേല്‍ പറയാമിവിടെ

കറുത്തൊരുസുന്ദരി കവയത്രിയവള്‍
വെളുത്തൊരു സാറിനെ പ്രേമിച്ചോരുനാള്‍
കവിതകള്‍ എഴുതി ഒളിപ്പിച്ചുള്ളൊരു
കവിതാപുസ്തകം സാറിന് നല്കി.

വെളുത്തൊരുടീച്ചര്‍ വന്പത്തിയവള്‍
കറുത്തൊരു കമ്മല്‍ കാതിലണഞ്ഞു
ചെത്തിനടന്നു ക്ളാസുകളില്‍ പല-
കുട്ടികലവളെ കൂകി വിളിച്ചു

പൊക്കം കൂടിയ നേതാവൊരുവന്‍
തക്കംനോക്കി പെണ്ണിന് നേരെ
ലെറ്റര്‍ചുരുട്ടി എറിഞ്ഞു കൊടുപ്പൂ
വെറ്റില തിന്മാനെന്നതു പോലെ
ആണ്‍പിള്ളാര്‍ ഒരു പറ്റംചേര്‍ന്നും
പെണ് പിള്ളാര്‍ മറുപറ്റം ചേര്‍ന്നും
ആണ്‍ -പെണ്‍ കെട്ടോര്‍ പറ്റിച്ചേര്‍ന്നും
ക്ളാസ്സുകള്‍ അവിടെ നടത്തീടുന്നു

കോളേജിന്റെ ദക്ഷിണ ഭാഗെ
കോലംകെട്ടൊരു ക്ലാസുണ്ട്  
ക്ലാസ് നടക്കാ സമയം നോക്കി
കാലേ എത്തും ഒരു വിദ്വാന്‍
മുണ്ട് മടക്കി തലയില്‍ കെട്ടി
കുണ്ടാമണ്ടികള്‍ പലതൊപ്പിക്കും
സെല്‍ഫോണില്‍ പലകളികള്‍ കാട്ടി
പെണ്‍ പിള്ളാരെ മയക്കും      
ബെഞ്ച് ചവുട്ടി ഒടിക്കും പിന്നെ
കൊഞ്ചുകണക്കെ കിടക്കും


സ്റ്റാഫ് റൂമൊന്നില്‍ ചെന്നാല്‍ പിന്നെ
കാണാം കളികള്‍ ഏറെ വിചിത്രം
വയസ്സന്‍മാര്‍ ഒരു കൂട്ടം ചേര്‍ന്നും
വയസ്സികള്‍ മറ്റൊരു കൂട്ടം ചേര്‍ന്നും
വയസ്സാവോത്തവര്‍  മുട്ടിയിരുന്നും
കഥകള്‍ പറഞ്ഞു രസിച്ചീടുന്നു

കത്തിയെടുത്തൊരു വിദ്യാര്‍ത്ഥികളും
പത്തിവിടര്ത്തിയ സാരന്മാരും
വെള്ളമടിച്ചോരു പീയൂണ്‍മാരും
വെള്ളമടിക്കാ പ്രിന്സിപ്പാളും..

കാലം മാറിയ കഥയറിയാതെ
കോലം തുള്ളും കാട്ടാളന്മാര്‍
ചെണ്ടയടിക്കും മണ്ടന്മാരുടെ
മണ്ടന്‍ ചെയ്തികള്‍പറയുക വയ്യ
അമ്പേ തോറ്റൊരു കോമാളികളാല്‍
കാമ്പസ് അന്നൊരു കാലിക്കൂട്ടം
മൂക്കു മുറിഞ്ഞ മുറിമൂക്കന്മാ്ര്‍
കാട്ടിയ വിക്രമം ചൊല്ലുവതെങ്ങനെ?

-കെ എ സോളമന്‍ 

No comments:

Post a Comment