Thursday 1 November 2012

വിലമതിക്കാനാവാത്ത സ്വത്ത്


        
മാനവ ശേഷി വികസനമെന്നാല്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ സംബന്ഡിച്ചിടത്തോളം ട്വിറ്ററില്‍  ട്വീറ്റ് ചെയ്യലാണെന്ന്  തോന്നുന്നു .
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ശശി തരൂരിനെതിരായ പരാമര്‍ശം നടത്തിയിരുന്നു.  തരൂരിന്റെ  ഭാര്യ ഒരിക്കല്‍ അദ്ദേഹത്തിന് 50 കോടി മൂല്യമുള്ള സുഹൃത്തായിരുന്നു മോഡി പറഞ്ഞതില്‍ വലിയ തെറ്റുണ്ടെന്ന് മറവി രോഗംബാധിക്കാത്തവര്‍ക്ക് അറിയാം. ഐ .പി .എല്    വിവാദം ഉണ്ടായപ്പോള്‍, സുഹൃത്തായ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 50 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് തരൂര്‍ പറയുകയും വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു  അദ്ദേഹം സുനന്ദയെ  സ്വന്തമാക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രി സഭയിലെ പ്രണയ മന്ത്രിയായ ആദ്ദേഹം ഇപ്പോള്‍ ട്വീറ്റ് ചെയ്യുന്നത് ഭാര്യ സുനന്ദ പുഷ്‌കര്‍ തന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്നും  അതൊക്കെ മനസിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണമെന്നുമാണ്.
വിലമതിക്കാനാവാത്ത സ്വത്താണ് ഭാര്യയെന്നു പറയുമ്പോള്‍ അത് ഒന്നാം ഭാര്യയോ, രണ്ടാം ഭാര്യയോ അതോ മൂന്നാം ഭാര്യയോ എന്നു കൂടി തരൂര്‍ വ്യെക്തമാക്കണം. അത് പ്രയാസമെങ്കില്‍  മുന്‍ ഭാര്യമാരായ തിലോത്തമ  മുഖര്‍ജിയോടും  ക്രിസ്റ്റ ഗില്‍സിനോടും ട്വീറ്റ് ചെയ്യാന്‍ പറഞ്ഞാലും മതി, അവര്‍ കേള്‍ക്കുമെങ്കില്‍.
മുമ്പൊരിക്കല്‍ കാറ്റില്‍ ക്ളാസ് വിമാന യാത്രയെ ക്കുറിച്ച് ട്വീറ്റ് ചെയ്തു പുലിവാല് പിടിച്ച ആളാണ് തരൂര്‍. അത് കൊണ്ട് പ്രധാന മന്ത്രി ഇടപെട്ട് തരൂരിന്റെ ട്വീറ്റ് നിര്‍ത്തലാക്കണം. അത് പ്രയാസമെങ്കില്‍ രാജ്യത്തു ട്വിറ്ററും ഫേസ് ബുക്കും നിരോധിക്കണം.  


-കെ എ സോളമന്‍ 

No comments:

Post a Comment