Monday 13 June 2011

അതിരപ്പിള്ളിയും ഇടക്കൊച്ചി സ്റ്റേഡിയവും അനുവദിക്കാനാവില്ല




തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്കും ഇടക്കൊച്ചിയിലെ നിര്‍ദ്ദിഷ്‌ട ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനും അനുമതി നല്‍കാനാവില്ലെന്ന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി പഠനം ഒരു വര്‍ഷത്തിനുള്ളില്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനത്തിനായി സംസ്ഥാനത്ത് പ്രത്യേക അതോറിട്ടി രൂപീകരിക്കുമെന്നും ജയറാം രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. അതിരപ്പിള്ളിയും ഇടക്കൊച്ചിയും ഉള്‍പ്പെടെ ഒമ്പത്‌ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയറാം രമേശിന്റെ മുന്നില്‍ സമര്‍പ്പിച്ചെങ്കിലും മറ്റ്‌ ഏഴ്‌ ആവശ്യങ്ങളോട്‌ കേന്ദ്ര മന്ത്രി അനുകൂലിച്ചു.

Comment: Congrats Mr Jayaram Remesh for your bold decision.
-K A Solaman

No comments:

Post a Comment