Wednesday 29 June 2011

ഇതോ ദൈവത്തിന്റെ സ്വന്തം നാട്.?









സ്വാശ്രയ കോളേജ് അഡ്മിഷന്‍ പ്രശ്നത്തില്‍ എസ്എഫ്ഐക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല് കേരളത്തിന്റെ സകലമാന തെരുവുകളെയും സംഘര്ഷത്തില് ആക്കി . കഴിഞ്ഞ അഞ്ചു കൊല്ലം ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന എസ് എഫ് ഐ ആണ് വര്ധിത വീര്യത്തോടെ ചുടുകട്ടയും കൊടി കന്പുമായി പോലിസിനെ നേരിടുന്നത്. എംഎല്എ ആര്.രാജേഷ് ഉള്പ്പെടെ അനേകം എസ്എഫ്ഐക്കാരും അത്രതന്നെ പോലീസും പരിക്കേറ്റു ആശുപത്രിയില്‍ ചികില്ത്സതയിലാണ്. മാധ്യമപ്രവര്ത്തകര്ക്കും പരിക്കേറ്റിട്ടുണ്ട്. ഈ സമരം ആര്കുവേണ്ടിയാണെന്ന് ചോദിച്ചാല് അത് പാവപ്പെട്ട കുട്ടികള്ക്ക് വേണ്ടിയല്ല . ഭീമമായ തുക എന്ട്രന്സ് ഫീസും കൊടുത്തു ഏതു പാവപ്പെട്ട വിദ്യാര്ഥി യാണ് എം ബി ബി എസ് പഠിക്കാനെത്തുന്നത് . നാല് എം എല് എ മാരുടെ ഭൂരിപക്ഷത്തില് ഉമ്മന് ചാണ്ടി അധികാരത്തില് വന്നത് പിണറായിക്ക് ഉള് കൊള്ളനാവുന്നില്ല.

ചാനല് കാണുന്നവര്ക്ക് ബോധ്യമാവുക എസ് എഫ് ഐക്ക് സമാധാനപരമായ സമരം അറിയില്ലെന്നതാണ് ..മാര്ച്ചില് അണിനിരക്കുന്ന എസ്എഫ്ഐക്കാരാണ് ആദ്യം കല്ലേറു തുടങ്ങുന്നത്. ദേഹം നൊന്താല്‍ പിന്നെ പോലിസ് നോക്കിയിരിക്കില. അവര്‍ ജലപീരങ്കി യും ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിക്കും, ലാത്തിവീശുകയും ചെയ്യും. ഈ സമര പ്രഹസനത്തില്‍ നഷ്ട സംഭവിക്കുന്നത് വിദ്യാര്ഥികള്ക്കും പോല്സിനും, മാധ്യമ പ്രവര്ത്തനകര്ക്കും്, നാട്ടുകാര്ക്കുംമാണ്‌. മുന്നണി നേതാക്കന്മാരാകട്ടെ തെരുവ് യുദ്ധം കണ്ടു ആസ്വദിക്കുന്നു. ഭ്രാന്താലയത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞു ആരോ അവഹേളിക്കുകയായിരിന്നു.

കെ എ സോളമന്

No comments:

Post a Comment