Monday 5 March 2012

പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യത്തിനു ന്യായമില്ല

പറഞ്ഞു പറഞ്ഞു തേഞ്ഞ വിഷയമാണ്, എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഭരണംമാറിയപ്പോള്‍ സാമൂഹിക പ്രതിബദ്ധതയും യുവജനസ്നേഹവും പൊക്കിപ്പിടിച്ചു സമ
 രത്തിനെത്തിയിരിക്കുന്ന ഡി വൈ  എഫ്  ഐ പോലുള്ള സംഘടനകളുടെ  സമരാവേശം  കണ്ടു പറയുന്നതു മല്ല. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല . കുഴിയിലേക്കു    കാലുനീട്ടറായ ചില മന്ത്രിമാര്‍  സര്‍ക്കാര്‍ ജീവനക്കാരുടെ സല്കാരം സ്വീകരിച്ചു പെന്‍ഷന്‍ പ്രായം വര്‍ദ്ദിപ്പിക്കെണ്ടാതിന്റെ അനിവാര്യതയെ ക്കുറിച്ച് പറയുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.    .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട്‌ വിപുലീകരിച്ചു ആവണം .

സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അധ്വാനം   ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.
ഇക്കൊല്ലം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക്  പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു പണ മില്ലെങ്കില്‍ പെന്‍ഷന്‍ കാരെ മൊത്തം  വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം .

80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത്‌ ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയുo പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്. കേരളത്തിലെ യുവജന സംഘടനകളെ തള്ളിക്കേറ്റം തൊഴിലുള്ളതിന്റെ ലക്ഷമായാണോ കാണേണ്ടത് ?

മദ്യകച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ? റിട്ടയര്‍ മെന്റ് കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി പെന്‍ഷന്‍ ആനുകൂല്യം  പിടിച്ചു  വെച്ചാല്‍  അടുത്ത  വര്ഷം  കൊടുക്കേണ്ടി  വരില്ലേ  ?  55 -ല്‍ വിരമിച്ചു കൊള്ളാം എന്ന വ്യെവസ്ഥയില്‍  സര്‍വീസില്‍ കേറിയ ജീവനക്കാരന്‍ 55 -ല്‍ വിരമിക്കാന്‍  തയ്യാറല്ല  എന്ന് പറയുന്നതില്‍  അശേഷം  നീതികരണമില്ല  .

- കെ എ സോളമന്‍

No comments:

Post a Comment