Sunday 4 August 2013

എന്നെ മന്ത്രിയാക്കല്ലേ! -ജന്മഭൂമി

Photo: ℓιкє тнιѕ ραgє Pixelz

പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയാണ്‌ പതിവ്‌.  ഇന്നത്തെപോലെ മൊബെയില്‍ സിം കാര്‍ഡും, ലോട്ടറിയുമില്ലാത്തതിനാല്‍ കാശു കളയാന്‍ ഈ ഒരു മാര്‍ഗമേയുള്ളൂ. ഇടവഴിയിലും ഒഴിഞ്ഞ പറമ്പുകളുമാണ്‌ ചീട്ടുകളി സംഘത്തിന്റെ താവളം. കളിയിലെ കള്ളത്തരങ്ങള്‍ വശമില്ലാത്തതിനാല്‍ പാക്കരന്‌ വരവു-ക, ഇല്ല-ക, ചെലവു-ക, ഉണ്ടു-ക (റുപ്പിക) എന്നതാണ്‌ മട്ട്‌.

അന്ന്‌ പോലീസ്‌ ഇന്നത്തെ മാതിരി ലെഗ്ഗിംഗ്സ്‌ ഇട്ട്‌ വയര്‍ തള്ളിയവരല്ല. കൊമ്പന്‍ മീശയും കൂര്‍ത്ത തൊപ്പിയുമാണ്‌ പോലീസിന്റെ സ്റ്റാറ്റസ്‌ സിംബല്‍. , ട്രൗസര്‍ മുട്ടിന്‌ മുകളില്‍ നില്ക്കും , നല്ല   ലൂസും കാണും, കള്ളന്മാരെ ഓടിച്ചിട്ടു പിടിക്കാനാണത്രെ ഇത്രഇറക്കം. ലെഗ്ഗിംഗ്സ്‌ ആകുമ്പോള്‍ കാലുകള്‍ക്ക്‌ വേണ്ടത്ര ആയം കിട്ടില്ല.

പോലീസിനന്ന്‌ മുഖ്യ വരുമാന സ്രോതസ്സ്‌ നാട്ടിലെമ്പാടുമുള്ള ചീട്ടുകളി സംഘമാണ്‌. ഹോട്ടലുകളിലും കള്ളുഷാപ്പിലും പ്രൈവറ്റ്‌ ബസിലും പോലീസിന്‌ സര്‍വം ഫ്രീയാണെങ്കിലും എന്തെങ്കിലും പുത്തന്‍ തടയണമെങ്കില്‍ ചീട്ടുകളിക്കാരെ ഓടിച്ചിട്ടു പിടിക്കണം. ജനത്തിനാണെങ്കില്‍ ചീട്ടുകളിക്കാതെ വയ്യ, എന്തെങ്കിലും വിനോദം വേണ്ടേ? ഇന്നത്തെപ്പോലെ അന്ന്‌ ചാനലുകളില്ല, ചാനലുകളിലെ ഉരുട്ടിപ്പിടുത്തവുമില്ല. കള്ളുഷാപ്പുകളൊന്നും ഫാമിലി റസ്റ്റോറന്റുമായിരുന്നില്ല. ഓപ്പണായി മദ്യപിക്കാന്‍ യുവാക്കള്‍ക്ക്‌ അല്‍പ്പം ജാള്യതയുമുണ്ടായിരുന്നു.

പോലീസിന്റെ വെട്ടം കാണുമ്പോള്‍ ചീട്ടുകളി സംഘം ഉടുതുണിയും ഉപേക്ഷിച്ച്‌ ഓടിക്കളയും. കൂട്ടത്തില്‍ ചീട്ട്‌ നഷ്ടപ്പെടും, കാശും. അടുത്ത തവണ കളിക്കണമെങ്കില്‍ പുതിയ കുത്തു ചീട്ട്‌ വാങ്ങണം.

പോലീസിനെ കണ്ട്‌ പേടിച്ച്‌ ഒത്തിരി തവണ ഉടുതുണിയുമുപേക്ഷിച്ച്‌ പാക്കരനും തോടു ചാടിയിട്ടുണ്ട്‌.  വെള്ളം കണ്ടാല്‍ പോലീസ്‌ അറയ്ക്കും. കുട്ടനാട്ടിലും മറ്റു വാറ്റു കേന്ദ്രങ്ങളിലും കാണുന്ന പതിവ്‌ കാഴ്ചയില്‍ പോലീസിന്റെ കനാല്‍ വിരോധം പ്രകടം.  പക്ഷെ ഒരിക്കല്‍ പാക്കരനെ പോലീസ്‌ പിടികൂടുക തന്നെ ചെയ്തു.

പാക്കരന്റെ ശബ്ദം, പേടി കൊണ്ടാവണം, പതറിപ്പോയി. വളരെ പണിപ്പെട്ടാണ്‌ ഒരു കണക്കിന്‌ ഇത്രയും പറഞ്ഞൊപ്പിച്ചത്‌ “എന്നെ വിട്ടേക്കല്ലേ ഏമാനെ” ഞാന്‍ നിരപരാധിയാണ്‌, ചീട്ടു കളിച്ചിട്ടില്ല, കളി കാണുകയായിരുന്നു, അതുകൊണ്ട്‌ എന്നെ വെറുതെ വിടണം"  പക്ഷെ പറഞ്ഞപ്പോള്‍ തിരിഞ്ഞുപോയെന്ന്‌ മാത്രം. ഭാസ്കരന്‍ എന്ന പാക്കരന്റെ കഥ അവിടെ നില്‍ക്കട്ടെ. നമ്മുടെ കെപിസിസി പ്രസിഡന്റ്‌ ആരോടന്നില്ലാതെ പറയുന്നതും “എന്നെ മന്ത്രിയാക്കല്ലേ” എന്നാണ്‌.

കുറച്ചുനാളായി കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രി സ്ഥാനം അനാഥപ്രേതം പോലെ അലയുകയാണ്‌. . ഒരു ‘കോപ്പനെ’ അറസ്റ്റ്‌ ചെയ്തു. നിലവിലെ ആഭ്യന്തര മന്ത്രി ആപ്പിലായി. അദ്ദേഹത്തെ മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പിണക്കംഇല്ലാതാക്കുകയും വേണം. അതുകൊണ്ടു  ആഭ്യന്തര മന്ത്രി, ചെന്നിത്തല ഗാന്ധിയാകട്ടെ എന്നു കരുതി. ആ സ്ഥാനം വാങ്ങി രമ്യതപ്പെടാമെന്ന്‌ ചെന്നിത്തല കരുതിയതുമാണ്‌.   അപ്പോഴാണ്‌ മൂന്ന്‌ രൂപാ മെമ്പര്‍ഷിപ്പിനായി ദല്‍ഹി-തിരുവനന്തപുരം ഷട്ടില്‍ അടിച്ചുകൊണ്ട്‌  അച്ഛന്റെ ആത്മാവുമായി നടന്ന മുന്‍ കെപിസിസി പ്രസിഡന്റ്‌  ചെന്നിത്തല ഗ്രൂപ്പിന്റെ ചുമതലയേറ്റത്‌. .. “ഗ്രൂപ്പോ, ഛെ,” എന്നാണ്‌ അദ്ദേഹം കുറച്ചുനാള്‍ മുമ്പുവരെ പറഞ്ഞത്‌. . അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങിയതോടെ ഒട്ടകത്തിന്‌ ഇടം കൊടുത്ത അറബിയെപ്പോലെയായി ചെന്നിത്തല. 
പ്രതിപക്ഷത്തിന്റെ രാപ്പകല്‍ ഭക്ഷണം മൈന്‍ഡ്‌ ചെയ്യാത്ത ഉമ്മന്‍ ചാണ്ടി-മുരളീധരന്റെ നീക്കം തടയിടാനാണ്‌ ഉണ്ണിത്താനെ ചാനലില്‍ കേറ്റിയത്‌.  ഉണ്ണിത്താന്‌ മുരളീധരനോട്‌ പഴയൊരു ഉദയംമുണ്ടിന്റെ കണക്ക്‌ പറഞ്ഞു തീര്‍ക്കാനുണ്ട്‌.  ഉണ്ണിത്താന്‍ വന്നതോടെ ചാനല്‍ റേറ്റിംഗ്‌ കൂടുകയും ചാനല്‍പ്പണി ഹൈ-റിസ്ക്‌ ജോബാണെന്ന്‌ ജീവനക്കാര്‍ക്ക്‌ തോന്നുകയും ചെയ്തു.

കെ.എ.സോളമന്‍

No comments:

Post a Comment