Thursday 24 March 2011

സിന്ധുജോയി സി.പി.എം വിട്ടു









Posted On: Thu, 24 Mar 2011

തിരുവനന്തപുരം: സിന്ധു ജോയി സി.പി.എമ്മില്‍ നിന്ന്‌ രാജിവെച്ചു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധു ജോയി അറിയിച്ചു. അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിക്കാണ്‌ സിന്ധു ജോയി രാജിക്കത്ത്‌ നല്‍കിയത്‌. ഏറെ നാളായി സിന്ധു ജോയി നേതൃത്വവുമായി നല്ല ബന്ധത്തിലുമായിരുന്നില്ല. എസ്‌.എഫ്‌.ഐയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും രാജിവെച്ചിട്ടുണ്ട്‌.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുമെന്ന്‌ ആവര്‍ത്തിച്ചിട്ടും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ പാര്‍ട്ടി സീറ്റ്‌ നല്‍കിയില്ല. ഇത്തവണത്തെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ താന്‍ ഉണ്ടാകുമെന്നാണ് സിന്ധു ജോയി കരുതിയിരുന്നത്.

എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ ഒരു ജില്ലയിലും സിന്ധുവിന്റെ പേര് പരിഗണിച്ചില്ല. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് സിന്ധു ജോയിയുടെ പേര് സി.പി.എം സജീവമായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സീമയേയും കെ.എന്‍ ബാലഗോപാലിനേയുമാണ് രാജ്യസഭയിലേക്ക് അയച്ചത്. അന്ന് മുതലാണ് സിന്ധു ജോയി പാര്‍ട്ടിയുമായി അകന്ന് തുടങ്ങിയത്.

Comment: Sindhu Joy, who was in the forefront of the agitation against UDF Government’s educational policies in 2005, was a scapegoat for unsuccessful contests against congress leader Oommen Chandy in Puthupalli in 2006 assembly polls and against Union Minister K V Thomas in 2009 Lok Sabha elections in Ernakulam. The strong musclemen of the CPM were watching and laughing at the plight of this desperate girl then.

It is ironical to see the sufferer of “brute” handling of student stir in 2005 by UDF is now becoming the saviour of the UDF.

2 comments: