Sunday 12 May 2013

വി.ഐ.പി. പരിവേഷമില്ലാതെ എലിസബത്ത്‌ ആന്റണി ജനറല്‍ ആശുപത്രിയില്‍



mangalam malayalam online newspaper










തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയുടെ തിരക്കുകള്‍ക്കിടയിലേക്കെത്തിയ സ്‌ത്രീയെ ആരും പ്രത്യേകമായി ശ്രദ്ധിച്ചതേയില്ല. ഡോക്‌ടറോ ആശുപത്രി സ്‌റ്റാഫോ ആയിരിക്കുമെന്നാണു രോഗികള്‍ പലരും കരുതിയത്‌.
രോഗികള്‍ക്കിടയില്‍ അവര്‍ വന്നുനിന്നപ്പോഴും ആര്‍ക്കും പ്രത്യേകതയൊന്നും തോന്നിയില്ല. മാന്യമായി ഉടുത്തൊരുങ്ങി വന്ന ഏതോ രോഗി എന്നേ ചികിത്സയ്‌ക്കെത്തിയവരും ആശുപത്രി ജീവനക്കാരും ധരിച്ചുള്ളു. അല്‍പ്പം കഴിഞ്ഞ്‌ ഫോട്ടോഗ്രാഫര്‍മാര്‍ കുതിച്ചെത്തുകയും ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയും ചെയ്‌തപ്പോഴാണു തങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്‌ സാധാരണക്കാരിയല്ല എന്ന്‌ അവര്‍ മനസിലാക്കുന്നത്‌.
ഇതിനിടയില്‍ ആരോ അവരെ തിരിച്ചറിഞ്ഞു. അത്‌ പ്രതിരോധമന്ത്രിയുടെ ഭാര്യയാണ്‌. അതു കേള്‍ക്കേണ്ട താമസം ക്യൂവില്‍ നിന്ന അവരെ ഡോക്‌ടര്‍മാരെത്തി ആദരപൂര്‍വം ചികിത്സാമുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. അപ്പോഴും ഈ പുകിലൊക്കെ എന്തിന്‌ എന്ന ചോദ്യമായിരുന്നു അവരുടെ മുഖത്ത്‌ നിഴലിച്ചുനിന്നത്‌.
വീഴ്‌ചയെത്തുടര്‍ന്നു കണങ്കാലിനേറ്റ പരുക്കു ചികിത്സിക്കാനാണ്‌ ആശുപത്രി ഒ.പിയില്‍ രാവിലെ 11 മണിയോടെ എലിസബത്ത്‌ ആന്റണി എത്തിയത്‌. ആശുപത്രിയില്‍ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും വിവരമറിഞ്ഞു മാധ്യമപ്പട പാഞ്ഞെത്തിയതോെടെ രംഗം മാറി. രോഗി പെട്ടെന്ന്‌ വി.വി.ഐ.പിയായി. പിന്നെ എല്ലാം അതിവേഗത്തിലായിരുന്നു. ഡോക്‌ടര്‍മാര്‍ രോഗിക്കരികിലേക്ക്‌ ഓടിയെത്തി


Comment: അടുത്ത നാടകം തരൂരിന്റെ ഭാര്യ  സുനന്ദ പുഷ്കറിന്ടേതാണ്
-കെ എ സോളമന്‍ 

No comments:

Post a Comment