Tuesday 21 May 2013

സ്മരണാഞ്ജലി- കഥ -കെ എ സോളമന്‍

Photo: Join us===> Sweet Memories Of Past Life.



ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുലിന്റെ വീട്ടിലെ സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷം കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴിയെ ഞാന്‍ പലകുറി കണ്ടിരുന്നു. ചേര്‍ത്തലസംസകാര,  ചേര്‍ത്തല പിറവി, ചേര്‍ത്തല സര്‍ഗ്ഗം, എസ് എല്‍ പുരം ആലോചന, മാരാരിക്കുളം സാരംഗി, ആലപ്പുഴ റൈറ്റേര്‍സ് ഫോറം, പുന്നപ്ര മുഖമുദ്ര തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സര്‍ഗവേദികളിലും കവി തിരക്കിലായിരുന്നു. സര്‍ഗ സംവാദം ഇല്ലാത്ത സമയങ്ങളില്‍ കടലമ്മയോട് കവി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.  അതുകൊണ്ടാണ് എനിക്കു കവിയുമായി കൂടുതല്‍ സംസാരിക്കുന്നതിനു അവസരങ്ങള്‍ കുറഞ്ഞത്.

“പോരുന്നോ കവി, എന്റെ കൂടെ?” ഞാന്‍ കവിയെ വിളിച്ചു.

“എന്റെ ഭാര്യയും രണ്ടു മക്കളും? “ 
അവര്‍ എങ്ങനെയെങ്കിലും ജീവിക്കുമെന്ന് ഞാന്‍ പറഞ്ഞില്ല. 

“ തമാശ കളയൂ പീറ്റര്‍, ഞാന്‍ അന്ധകാരനഴി വഴി വരുന്നുണ്ട്, വഴിയരികില്‍ നിന്നാല്‍ മതി. തിരക്ക് വല്ലതും?”

“ചിത്രയെ കാണാന്‍ പോകണമായിരുന്നു, സാറുവിളിച്ചതുകൊണ്ട് വേണേല്‍------"--"

“ഏത് ചിത്ര?

“ നമ്മുടെ സിനിമാ ഗായിക ചിത്ര, ആലപ്പുഴ വരുന്നുണ്ട് “

“അതിനു കവിക്ക് ക്ഷണമുണ്ടോ?”

“അധികപ്രസംഗമായി കരുതരുത് സാര്‍, ക്ഷണിച്ചിട്ടാണോ, ഇക്കണ്ട ജനമൊക്കെ യേശുദാസിനെയും മമ്മൂട്ടിയെയുമൊക്കെ കാണാന്‍ പോണത്?”

“എന്റെ കൂടെ വന്നാല്‍ ബിരിയാണി ഓഫര്‍, ഒരു ആദ്യകുര്‍ബാന ചടങ്ങുണ്ട്,തീരഗ്രാമമായ പള്ളിത്തോട്ടില്‍,”

“വിളിക്കാതെ എങ്ങിനെ സാര്‍.?”

“അപ്പോ, ഇതിന് വിളിക്കണം, അതിനു വിളിക്കണ്ട, കവി വിഷമിക്കണ്ട, ഞാന്‍ ഒത്തിരി സ്ഥലത്തു പോയിട്ടുണ്ട്, വിളിക്കാതെ, സദ്യയ്ക്ക് കയറ്റാതെ  ആട്ടിപ്പായിക്കുന്ന ക്രൂരന്‍മാരേ കണ്ടിട്ടുമുണ്ട്. ഇന്നങ്ങനെയില്ല, ഏത് പാവപ്പെട്ടവന്റെ വീട്ടില്‍ ചെന്നാലും വിശേഷദിവസങ്ങളില്‍ ഒരു വയര്‍ചോറ് കൊടുക്കും. മുതലാളിമാര്‍ നടത്തുന്ന പോഷ് ഹോട്ടല്‍ സദ്യക്ക് മാത്രമേ ആട്ടിപ്പായിക്കലുളളൂ. എനിക്കു ബിരിയാണി കിട്ടിയാല്‍ കവിക്കും കിട്ടിയിരിക്കും”. ഞാന്‍ ഉറപ്പുകൊടുത്തു.

ഞാന്‍ ചെല്ലുന്നതും കാത്തു കവി വഴിയരുകില്‍ നിന്നു. മനോഹരമായ തീരദേശ റോഡിലെ കാര്‍യാത്ര ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. പക്ഷേ അന്ന് കാറില്ലായിരുന്നു, റോഡും. കടല്‍തീര വഴിയിലൂടെ എത്രതവണ നടന്നിട്ടുണ്ട്,പൊരിയുന്ന വയറുമായി.. കമ്പാവലയും നോനാവലയും എത്രയോ തവണ വലിച്ചിരിക്കുന്നു. നോനവല ഇന്നില്ല, അതാരും ഇന്ന് വലിക്കുന്നില്ല. നോനവലയില്‍ കുടുങ്ങിയ കടല്ഞണ്ടൂകളെ പെറുക്കിയെടുത്ത് എറിഞ്ഞുകളയുമായിരുന്നു. കടല്ഞണ്ടുകളെ ആര്‍ക്കും വേണ്ട, ഒട്ടും വിലയില്ല. ഇന്നതിന്റെ വില കിലോയ്ക്ക് 150 രൂപ. നാണ്യപ്പെരുപ്പം കണക്കിലെടുത്താല്‍ തന്നെ ഒരുരൂപ 40 കൊല്ലം കഴിയുമ്പോള്‍ 150 രൂപ ആയേക്കാം പക്ഷേ പൂജ്യം രൂപ എങ്ങനെ 150 രൂപയാകും. പൂജ്യത്തെ എത്രകൊണ്ടു പെരുക്കിയാല്‍ ആണ് 150 ആകുന്നത്? കണക്ക് മാഷന്‍മാര്‍ക്ക് അറിയുമോ ഇത്?

കവി കാത്തുനില്‍ക്കുകായയിരുന്നു എന്നെ, കടലുമായി കിന്നാരത്തില്‍ ഏര്‍പ്പെടുന്ന അന്ധകാരനാഴിയില്‍. . .കയ്യില്‍ കവിതക്കെട്ടുകള്‍ നിറച്ച കിറ്റു മുണ്ടായിരുന്നുകൂടെ ഞങ്ങള്‍ തീരദേശ റോഡിലൂടെ വണ്ടിയോടിച്ച് പള്ളിതോട്ടിലെത്തി. 

കവിക്ക് പളളിത്തോട് പള്ളിയിലെ അമ്മയെ തൊഴണം. ഞാനും കവിക്കൊപ്പം കൂടി.

 മാതാവിനെ കുറിച്ച് ഏഴുതിയ കവിത എന്നെ ചൊല്ലിക്കേല്‍പ്പിച്ചു.

ബിരിയാണി തന്നവരുടെ വയറെല്ലാം കവി, കവിത കൊണ്ട് നിറച്ചു.

കവി എന്നോടു പറഞ്ഞു, നമ്മുക്ക് ഇന്ന് ചേര്‍ത്തല മുനിസിപ്പല്‍ ലൈ ബ്രറിയില്‍ പോകേണ്ടെ,  സ്മരണാഞ്ജലി?.

എനിക്കും അത് ഓര്‍മയുണ്ടായിരുന്നു. ചേര്‍ത്തലയിലെ സര്‍ഗ്ഗസംഗമങ്ങളുടെ സജീവ സാന്നിധ്യമായിരുന്നു വി കെ സുപ്രന്‍ എന്ന ചേര്‍തല സുപ്രന്‍. സര്‍ഗ്ഗം കലാസാഹിത്യവേദിയുടെ സെക്രട്ടറി, ഇതര സര്‍ഗവേദികളുടെ മെംബര്‍,കഥയെഴുത്തുകാരന്‍.

“കാണിപ്പൊന്ന്”- സുപ്രന്‍റെ കഥാസമാഹാരമാണ്. അംബേദ്കര്‍ അവാര്‍ഡും,ഫൊക്കാന അവര്‍ഡും ലഭിച്ച ചേര്‍ത്തലയുടെ കഥാകാരന്‍. . “വീക്ഷണം” സപ്പ്ലിമെന്‍റില്‍ സുപ്രന്‍റെ കഥകല്‍ വരുമായിരുന്നു, കൂട്ടത്തില്‍ എന്റെയും. ഇടയ്ക്കുവെച്ചു വീക്ഷണം സപ്പ്ലിമെന്‍റ് നിലച്ചു. ഞാന്‍ സുപ്രനോട് ചോദിച്ചു “ ഇനിയെങ്ങനെ ജനം നമ്മുടെ കഥകള്‍ വായിക്കും?’

“അത് ശരിയാണല്ലോ? നമ്മുടെ കഥകള്‍ അച്ചടിച്ചു വന്നതാണോ വീക്ഷണം സപ്പ്ലിമെന്‍റ് നിന്നു പോകാന്‍ കാരണം.?” നര്‍മഭാവം അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴുമുണ്ടായിരിന്നു
.
പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകരുമായി കൂടുതല്‍ ഇടപെട്ടിരുന്ന സുപ്രന്‍ ദേശാഭിമാനിക്കൊപ്പം വീക്ഷണവും ജന്‍മഭൂമിയും മുടക്കം കൂടാതെ വായിച്ചിരുന്നു 

സുപ്രനോട് ഞാന്‍ പറഞ്ഞു.:” കഥ  ജനമഭൂമിക്ക് അയ്യച്ചുനോക്ക്”

“പാഴ്വസ്തു” എന്ന സുപ്രന്‍റെ കഥ ഈയിടെ ജന്‍മഭൂമി വാരാദ്യത്തില്‍ വന്നു. വൃദ്ധജന്‍മങ്ങളുടെ ദൈന്യത ഹൃദ്യസ്പര്‍ശിയായി ചിത്രീകരിക്കുന്ന കഥ.  തന്റെ കഥ ജന്‍മഭൂമിയില്‍  പ്രസിദ്ധീകരിച്ചു കണ്ടതില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു.  പക്ഷേ സുപ്രന്‍റെ കഥ ഇനിമുതല്‍  ജന്‍മഭൂമിയില്‍  വരില്ല.

 ഇക്കഴിഞ്ഞ മെയ് 18-നു സുപ്രന്‍ അന്തരിച്ചു.

കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി ഓര്മപ്പെടുത്തിയത് സുപ്രന്‍റെ സ്മരനാണജലിയെക്കുറിച്ചാണ്. വഴിമദ്ധ്യേ കണ്ടമംഗലത്തു കാര്‍നിര്‍ത്തി കവി കണ്ടമംഗലത്തമ്മയോട് സുപ്രന്ടെ ആത്മാവിന്നു നിത്യശാന്തിക്കായി   പ്രാര്‍തഥിച്ചു.

“സര്‍വമതക്കാരുടെയും അമ്മയല്ലേ, വിളിച്ചാല്‍ കേള്‍ക്കാതിരിക്കില്ല” കവിയുടെ ആത്മഗതം 

“സര്‍ഗ്ഗം” വേദികളില്‍ ഒട്ടനവധി അവസരങ്ങള്‍ കവിക്കു കൊടുത്തിരുന്നു സുപ്രന്‍.

സുപ്രനെ സ്മരിച്ചു  മല്‍സ്യതൊഴിലാളിയായ കവിപാടി:


”സര്‍ഗ്ഗപ്രതിഭകള്‍ സംഗമിച്ചീടുവാന്‍
'സര്‍ഗ്ഗം' എന്നൊരു വേദിയൊരുക്കിയ
വലിയ ലോകത്തിലെ ചെറുകഥാകാരനാം
സൂപ്രന്‍സാറിനു ആദരവേകുന്നു.

നാളേയ്ക്ക് വേദിയേ സമ്പന്നമാക്കുവാന്‍
കാത്തിരുന്നൊരാ “കാണിപ്പൊന്നിനെ”
മരണം കൂടെ കൂട്ടിയെന്നാകിലും
മറക്കില്ല ഞാനും എന്റെ സ്വപ്നങ്ങളും

എഴുത്തിന്റെ ലോകം വിട്ടുപോയെങ്കിലും
എഴുതാകഥകളില്‍ നീ പുനര്‍ജനിക്കും
ചിരിയുടെ പിന്നില്‍ സ്നേഹംജ്വലിപ്പിക്കും  
ആ ധന്യമനസ്സിന് ആദരഞ്ജലികള്‍! “ 

-കെ എ സോളമന്‍ 

No comments:

Post a Comment