Tuesday 17 December 2013

ഇന്‍റര്‍നെറ്റിന്റെ ഏതോകോണില്‍! -ചരിത്രകഥ

ഒരു ഫേസ്ബുക്ക് ദുരന്തം-കാലം 2013 ജൂലായ് 

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

ഒരുഫേസ്ബുക്ക് പോസ്റ്റും അതിന്റെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ യുദ്ധവുംപിന്നീടുണ്ടായ ദുരന്തവുമാണ് ഇവിടെ പ്രതിപാദ്യം.
ചര്‍ച്ച- ഔവര്‍ ലൈബ്രറി (ആലപ്പുഴ) വക. വിഷയം "മാധ്യമങ്ങൾ സാമൂഹ്യ നന്മയുടെ കാവലാളോ?" സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര പ്രഭാഷണം 7, തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന്.

ചുവപ്പന്‍ പശ്ചാത്തലത്തില്‍ കണ്ട ഫേസ്ബുക്ക് പരസ്യം രാമന്‍ നായരെയും ആകര്‍ഷിച്ചതിനാല്‍ നിരുപുദ്രവകരമായ ഒരു ചോദ്യം ഔവര്‍  ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളോട് ചോദിച്ചു.
 "മാറ്റം ഉണ്ടായിഇല്ലപരിശോധിച്ചു വരുകയാണ്" എന്നൊക്കെയുള്ള ഒഴുക്കന്‍മറുപടിയെ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. 

ഈ യുദ്ധത്തില്‍ ഇപ്പുറത്ത് രാമന്‍നായര്‍ ഒറ്റയ്ക്കാണ്. അപ്പുറത്ത് ഒത്തിരിപ്പേരുണ്ട്. യുദ്ധം അവസാനിച്ചിതിനാല്‍ മറുവശത്തു അണിചേരുന്നവര്‍ നിലവില്‍ ജീവിച്ചിരിക്കുന്നവര്‍ അല്ല.

രാമന്‍നായര്‍: “ഈ പ്രസംഗങ്ങള്‍ ഒക്കെ കേട്ടിട്ടു വല്ല മാറ്റവും ഉണ്ടായോ ഔവര്‍ ലൈബ്രറിക്കാരാ?

ജോണികെ ജെ : “ഈ ചോദ്യത്തിനു താങ്കൾ മറുപടി അർഹിക്കുന്നില്ല...(ജോണി വീണ്ടും)ഔവ്വർ ലൈബ്രറിയിൽ ഈ പരിപാടികളൊക്കെ നടത്തിയത് ഞങ്ങൾ പ്രവർത്തകർക്ക് വേണ്ടിയല്ല. പുതിയ തലമുറയെ ഓരോ വിഷയങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. കൂട്ടത്തിൽ മുതിര്ന്നവര്ക്കും. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഷെയറിങ്ങും മറ്റും. സാമൂഹ്യ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഔവ്വർ ചെയ്യുന്ന പരിപാടികളിൽ ഒന്ന് മാത്രമാണ് പ്രഭാഷണ പരമ്പര.. ഔവ്വരിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാതെ 'പ്രസംഗങ്ങൾ കേട്ടിട്ട് പ്രവർത്തകർക്ക് എന്തേലും മാറ്റമുണ്ടായോ?' എന്ന നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹാന്മാരെ താൻ ഭൂമിയിൽ അധികപറ്റാണോ എന്ന് ഒന്ന് പരിശോധിച്ചേക്കണേ....”

രാമന്‍ നായര്‍: “താങ്കൾ മറുപടി അർഹിക്കുന്നില്ലെന്ന് പറഞ്ഞിട്ട്?  ഈ പ്രാസംഗീകരുടെ ഘോരഘോര പുലയാട്ടുകള്‍ ടി വിയില്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നു. ശബ്ദമലിനീകരണം ഇങ്ങനെയും ആവാം എന്നു തോന്നിയിട്ടുണ്ട് സഹോദരാ. അതുകൊണ്ടു ചോദിച്ചുവേന്നേയുള്ളൂ. സാഹസങ്ങള്‍ വേറെയും ഉണ്ടോ

ജോണി കെ ജെ: :”അമ്പലങ്ങളിലും പള്ളികളിലും മൈക് സാങ്ക്ഷന്‍ പോലും ഇല്ലാതെ സപ്താഹംഉത്സവംപെരുന്നാൾ തുടങ്ങിയ പേര് പറഞ്ഞു മൈക്കുകളിലൂടെ കൂകി വിളിക്കുമ്പോൾ താങ്കള്‍ പ്രകൃതി സ്നേഹം കാട്ടിയിരുന്നെൽ ഉപകാരമാകുമായിരുന്നു. ഇവിടെ എല്ലാ നീയമങ്ങളും അനുസരിച്ച് മാന്യമായി പരുപാടി നടത്തുന്നത് സഹിക്കുന്നില്ല അല്ലേ??പിന്നെ പുലയാട്ടിന്റെ കാര്യം...!!! അത് കാണാൻ വയ്യെങ്കിൽ മലയാളീ ഹൗസ് എന്നൊരു പ്രോഗ്രാം സൂര്യ ടി വിയിൽ നടക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്ക് (വിത്ത് ഫാമിലിതാങ്കൾക്ക് ഇഷ്ടപ്പെട്ടേക്കും..”.

രാമന്‍ നായര്‍: “അങ്ങനെയൊന്നുണ്ടോ സൂര്യ ടി വി യില്‍ ?  ജോണി പള്ളീല്‍ പോകാറില്ലെന്ന് തോന്നുന്നു?

ജോണി കെ ജെ: “പിന്നെ.. നല്ല പ്രോഗ്രാം ആണ്. പള്ളിക്കാര്യം നോക്കാൻ അച്ഛനും കപ്യാരും ഉണ്ട്.. കൂട്ടിനു കുറെ പള്ളി വിഴുങ്ങികളും..!!!”

ചര്‍ച്ച ഇത്രടം ആയപ്പോള്‍ പുതിയ ബുദ്ധിജീവികള്‍ വന്നു തുടങ്ങി.
ആദ്യമെത്തിയത് രാഹുല്‍ ബി ആലപ്പിയാണ്. രാഹുലിന് ആലപ്പി  തീറൂ കിട്ടിയതാണോ എന്നു ചോദിച്ചാല്‍അതൊരു സ്റ്റൈലാണ്. തോമസ് ഐസക് കാലിഫോര്‍ണിയ എന്നു പറഞ്ഞാല്‍ കാലിഫോര്‍ണിയ തോമസ് ഐസാക്കിന് തീറു കിട്ടിയതാണോ?

രാഹുല്‍ ബി ആലപ്പി: ഹലോ രാമന്‍ നായര്‍ഈ ചര്‍ച്ച കൊണ്ടു താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങല്‍ക്ക് മനസ്സിലാവുന്നില്ല. താങ്കള്‍ ആരാണെന്നോ എന്താണെന്നോ ഞങ്ങല്‍ക്ക് അറിയില്ലഅറിയണമെന്നുമില്ല. എങ്കിലും ഔവര്‍ എന്താണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിട്ടുപോരെ വിവരക്കേടുകള്‍ പുലമ്പാന്‍.”

തുടര്‍ന്ന് പ്രവേശിക്കുന്നത് ഉപദേശി സാഹിത്യകാരന്‍ മാര്‍ടിന്‍ ഈരശ്ശേരില്‍കറവക്കാരന്‍ജോയ്ലോട്ടറിവെണ്ടര്‍ യോഹന്നാന്‍  തുടങ്ങിയവര്‍ ആണ്എല്ലാവരും ബുദ്ധിജീവി നാട്യക്കാര്‍.  

മാര്‍ടിന്‍ ഈരശ്ശേരില്‍: മുന്‍പൊരു 'ഒടക്ക് മാഷ്ഉണ്ടായിരുന്നുഇപ്പോള്‍ പുള്ളിയെ കാണാറില്ലല്ലോ. ജീവിച്ചിരിപ്പുണ്ടോ?

രാമന്‍ നായര്‍: “പള്ളീവേണ്ടാത്തവനെ അമ്പലത്തില്‍ എടുക്കുമെന്ന് കരുതതേണ്ട. എവിടെങ്കിലും ഒരു ആശ്രയമുള്ളത് നല്ലതാണ്. ചെറുപ്പത്തിന്റെ തള്ളിച്ച ഉണ്ടായിരുന്ന കൊടിയ യുക്തിവാദ്കളൊക്കെ ഇപ്പോ തീര്‍ഥാടനത്തിലാണ് . ഈ ഭൌതികവാദം ശരിയാണന്നു നിങ്ങളൊടൊക്കെ ആരാ പറഞ്ഞത്അഴീക്കോട് മാഷിന്റെ ആത്മാവോപിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്: കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം”

ജോയ് സെബാസ്റ്റിയന്‍: "ഇവിടെ യുക്തിവാദവും ഭൗതികവാദവും ആണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് രാമന്‍നായരോട് ആരാണാവോ പറഞ്ഞത്. ഇവിടെ എല്ലാവരക്കും വേദി ഉണ്ട്. ഏതെങ്കിലും ഒന്നു ശരിയോ തെറ്റോ എന്ന് വാദിക്കാനോ ജയിക്കാനോ അല്ലഔവ്വറിലെ വേദികൾ. പകരം അറിയാനും അറിയിക്കാനുമാണ്” .

രാഹുല്‍ ബി ആലപ്പി: “പിടിച്ചുനിൽക്കാൻ ആവില്ലെന്ന് മനസിലായപ്പോൾ ചുവടു മാറ്റുകയാണല്ലെ...? അവസാനം അത് മാര്‍ടിന്‍ ഈരശേരില്‍ സാറിന്റെ നെഞ്ചത്തേക്കല്ലെ ...”

മാര്‍ടിന്‍ ഈരശേരില്‍: “ജോണിരാഹുല്‍, നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരെപോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ഇപ്പോള്‍ 'പല്ലുപോയഈ വയസ്സന്‍ കുതിരക്ക് നിങ്ങളോട് ഉപദേശിക്കുവാനുള്ളത്. ഈ ഉപദേശം നിങ്ങളെ വഴിതെറ്റിക്കാതെ നോക്കുമല്ലോ.”

രാഹുല്‍ ബി ആലപ്പി “തീർച്ചയായും സർ”

രാമന്‍ നായര്‍: “ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്ചര്ച്ച പുരോഗമിക്കട്ടെ സഹിഷ്ണുത നഷ്ടപ്പെടാതെ നോക്കുക . ഈ ചര്‍ച്ചക്കാരെ ഒരിടത്തും കൊള്ളിക്കാന്‍ പറ്റില്ല എന്നാതാണനുഭവം . പള്ളിയില്‍ മുട്ടുകുത്തന്നവരെ അതിനു അനുവദിക്കുകമാര്‍ട്ടിന്‍ ഈരശ്ശേരിയിലിനെയും.”

ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്. ഇതുതന്നെയാണ് ഇപ്പോൾ നിങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ചുകൊണ്ടിരിക്കുനത്”

ക്ലിഫോര്‍ഡ് യോഹന്നാന്‍: “സാംസ്‌കാരിക കേന്ദ്രങ്ങളാകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൽ എന്തുകൊണ്ട് ഇന്നത്തെ അവസ്ഥയില എത്തുന്നു എന്ന് രാമന്‍നായര്‍സാറിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നുണ്ട്”

ജോണ്‍ ബ്രിട്ടോ: “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത് . വിമർശങ്ങൾ ആകാം പക്ഷെ വിമർശിക്കപ്പെടുന്ന കാര്യത്തിന്റെ ഉദ്ദേശശുദ്ധിയെക്കുടി മനസ്സിലാക്കിയിരിക്കുന്നത് വളരെ നന്നായിരിക്കും...
ഔവ്വർ ലൈബ്രറിയുടെ പ്രവർത്തകരായ ഞങ്ങൾ അഴിക്കോട്‌ മാഷിനോടുള്ള ബഹുമാനമായാണ്  അണ്‌ "പ്രഭാഷണ പരമ്പര" എന്ന പേരിൽ രണ്ടു മാസക്കാലമായി നടത്തി പോന്നത്ഇത് ഒരു ഓർമ പുതുക്കൽകൂടിയാണ്. അദ്ദേഹത്തെ കുറിച്ച് അറിയുവാനുംഅറിയാവുന്നവർക്ക് കൂടുതൽ അറിയുവാനുംപിന്നെ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ വിമർശന ബുദ്ധിയോടെ കാണുകയും വിമർശിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലെയുള്ള വിഡ്ഡി കോമരങ്ങൾക്കുംകൂടി വേണ്ടിയാണ് . നിങ്ങൾ ഒരധ്യാപകനാണ്. ഇനിയും വെറുതെ പറഞ്ഞു നിൽക്കുവാൻ വേണ്ടി ഒരു നിലവാരവും ഇല്ലാത്ത ചീപ്പ് കമെന്റസ് ഇട്ട് സ്വയം "കുങ്കുമം ചുമക്കുന്ന കഴുത" ആകരുത് .....!”

ജോണി കെ ജെ: “ജോണ്‍ ബ്രിട്ടോ മാഷെ കൊല്ലണ്ടവിട്ടുകളചീളു കേസാ”

രാമന്‍ നായര്‍ : “ബ്രിട്ടോയുടെ ഘ്രാണശക്തി അപാരം എല്ലാം മണത്തറിഞ്ഞിരിന്നു! ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയാണോ ?

താന്‍ അള്‍സേഷിയന്‍ വര്‍ക്കത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞെന്ന ധാരണയില്‍ വീണ്ടും,
ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ സാര്‍,ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത്വ്യത്യാസം?’

സുഗതന്‍ തോപ്പില്‍ : “പ്രിയ രാമന്‍ നായര്‍താങ്കൾ ഏതു ലോകത്താണ് താമസിക്കുന്നത്. ഔവർ ലൈബ്രറി എന്താണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്താണെന്നും ഒന്ന് അന്വഷിച്ച് അറിയാൻ ആദ്യം നോക്ക്. ഈ നാടിന്റെ സാംസ്കാരിക പുരോഗതിക്കായി മൂന്ന് തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന നാടിന്റെ അഭിമാനമാണ് ഔവർ. ഇന്നത്തെ ചുണക്കുട്ടികളായ ഞങ്ങളുടെ അനിയന്മാരുടെ കൈകളിൽ ഇന്ന് ഏറെ ഭദ്രമാണ് ഔവർ. അവരെ നിരുൽസാഹപ്പെടുതരുത്”
രാമന്‍ നായര്‍: “ആര് നിരുല്‍സാഹപ്പെടുത്തിദൈവനിഷേധികളായ ചില ഔവര്‍ ചുണക്കുട്ടികള്‍ക്കു അല്പം 'കലിപ്പ്കൂടുതലാണു എന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.”

ജോണ്‍ ബ്രിട്ടോ: “നായര്‍സാര്‍ ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം, ബികോസ് ഐ റെസ്പെക്റ്റ് മൈ ടീചെര്‍സ്,സോ ലീവ് മി.”

സുഗതന്‍ തോപ്പില്‍: “രാമന്‍ സർമുൻവിധിയോടെ ഒന്നിനെയും സമീപിക്കുന്നത് നന്നല്ല. ഔവറിന്റെ ചുണകുട്ടന്മാരായ കുട്ടികളോട് താങ്കൾക്ക് ഇത്ര വെറുപ്പ്‌ തോന്നേണ്ടതില്ല.”

രാമന്‍ നായര്‍: “ബ്രിട്ടോവിന് വിവരം വെച്ചു തുടങ്ങി! റെസ്പെക്റ്റ് -എന്നത് പറഞ്ഞറിയിക്കേണ്ട സാധനമല്ല. മി.സുഗതനോടു: ഔവറിലെ ചുണക്കുട്ടന്‍മാര്‍ക്ക് ഒന്നുകില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രേതബാധയാണ് അല്ലെങ്കില്‍ അവിടെ കിട്ടുന്ന സാധനത്തിന് വീര്യം കൂടുതലാണ്. മാന്യത എന്തെന്ന് മുതിര്‍ന്നവര്‍ക്കും പറഞ്ഞുകൊടുക്കാം.”

ചര്‍ച്ച ഇത്രയും പുരോഗമിച്ചപ്പോള്‍ “അവറാന്‍” എന്നു പേരുള്ള ഓര്‍ ഫേസുബുക്ക് കഴുതയെ(ചിത്രം കാണുക) രാമന്‍ നായര്‍ ഔവര്‍ബുദ്ധി ജീവികള്‍ക്ക് എത്തിച്ചുകൊടുക്കുന്നുചുമ്മാ കൂട്ടിന്.

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ ഇത് സാറിന്റെ വീട്ടില്‍ വളര്‍ത്തുന്നതാണോ?എത്രയെണ്ണം ഉണ്ട്”

ജോണി കെ ജെ: “ പുള്ളാരെ വഴി തെറ്റിക്കുന്നത് കൂടാതെ പുള്ളിക്കുള്ള സൈഡ് ബിസിനെസ് ആണ് ഇതിന്റെ ഹോള്‍സെയില്‍ . ഔവ്വരിൽ ഇതിന്റെ ഡീലര്‍ഷിപ്എടുക്കാൻ പ്ളാന്‍ ഇല്ലട്ടാ, എന്റെ പൊന്നു മാഷേ...”

മാര്‍ടിന്‍ ഈരശേരില്‍: “യോഹന്നാന്‍ജോണി നിങ്ങള്‍ക്കും ബ്രിട്ടോയുടെ വഴി സ്വീകരിക്കാവുന്നതാണ്‌. ജനഗണമന പാടുക.”

രാഹുല്‍ ബി ആലപ്പി: “പ്രിയ കൂട്ടുകാരെ നമുക്ക് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ... ഇതു തുടരുന്നതിൽ യാതൊരു അർത്ഥവും ഇല്ല. രാമന്‍ നായര്‍ സാറിന്റെ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ മാത്രം അഭിപ്രയങ്ങളാണ്ഈ പോസ്റ്റിന്റെ കമന്റുകളുടെ ലൈക്ക് നോക്കിയാൽതന്നെ അതു നമുക്ക് മനസിലാവുംഅത് നമ്മുടെ പ്രവർത്തനങ്ങൾക്കു ഒരിക്കലും ഒരു തടസമാവുന്നില്ല മറിച്ച് കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രോത്സാഹനമായി നമുക്ക് അതിനെ കാണാം. അതുകൊണ്ട് തന്നെ ഇത്രയും തുറന്ന ഒരു ചർച്ചക്കു തിരിതെളിച്ച ബഹുമാനപ്പെട്ട രാമന്‍ നായര്‍ സാറിനു ഞാൻ ആദ്യമായി നന്ദി പറഞ്ഞുകൊള്ളുന്നുകൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവര്ക്കും തുടങ്ങിയവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു .... വീണ്ടും നല്ല നല്ല ചർച്ചകൾക്കായി ഒത്തുകൂടാം എന്ന വിശ്വാസത്തോടെ എല്ലാവർക്കും ഗുഡ് ബയി”

രാമന്‍ നായര്‍: “ക്ലിഫ്ഫോര്‍ഡ് യോഹന്നാനെ നീ യോഹന്നാനല്ലശരിക്കും ക്ലിപ് ബോര്‍ഡ്ഒന്നും ശാശ്വതമായി പതിയാത്ത ബ്ലാങ്ക് സ്പേസ്. ചോദ്യം സ്വയം വിമര്‍ശനത്തിനു ഉതകും എന്നു ഞാന്‍ പറയുന്നില്ല.ബിവേറേജസിന് മുന്നില്‍ ലൈക്ക് എടുത്താല്‍ ഇതില്‍ കൂടുതല്‍ കിട്ടും എന്നത് രാഹുലും അറിയുക

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ഞാനും നിര്‍ത്തി. ഇദ്ദേഹത്തോട് സംസാരിക്കുന്നതിലും നല്ലതും പുള്ളി ഇടയ്ക്കൊക്കെ പോസ്റ്റ്‌ ചെയ്യുന്നപടത്തിനോട് പറയുന്നതാണ്”

ശശിധരന്‍ നായര്‍ കെ പി: പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്.
പല്ല് പോയ എന്ന് പറഞ്ഞത് കേട്ടിട്ട് എനിക്ക് പേടിയാകുന്നു . തന്റെ പല്ലിന്റെ കാര്യം അറിഞ്ഞിട്ടാണോപറയുന്നത്എന്തായാലും ശരി ശാരീരികമായ ആക്ഷേപങ്ങൾ പാടില്ല എന്ന് തന്നെ പറയണം. എന്റെ കാര്യം അറിയാമല്ലോകുതിര എന്ന് പറഞ്ഞത് ശരിയാണ്. തനിക്കു ഇപ്പോഴും വലിയ മടുപ്പൊന്നും ഇല്ലെന്നു എനിക്ക് തോന്നുന്നു”

രാമന്‍ നായര്‍ : “പല്ല് പോയെന്നു മാത്രമല്ല നടുവൊടിയുകയും ഉണ്ടായി. അതുകൊണ്ടാണ്"നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരിനെ പോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക" എന്നു പിള്ളാരെ ഉപദേശിച്ച ശേഷം എരിശ്ശേരി ഊര്‍ദ്ധ്വന്‍ വലിക്കുന്ന ശബ്ദം കേള്‍പ്പിക്കുന്നത്”

ബാലചന്ദ്രന്‍ ആലപ്പി: “നിങ്ങളെ ഓര്ത്ത് ദുഖിക്കുന്നു പ്രിയ രാമന്‍ നായര്‍..”

രാമന്‍ നായര്‍: “കണ്ണീര്‍ തുടക്കാന്‍ ആളെവിടണോബാലചന്ദ്രാ .... കാമം കരഞ്ഞു തീര്‍ക്കുന്ന ഒരു വളര്‍ത്ത് മൃഗത്തെ "ഔറിന്റെ" ചാര്‍ത്തില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനോടപ്പം ബാലചന്ദ്രനും കരയാംശമനം കിട്ടും.. കപടവേഷക്കാരായ താങ്കളുടെ സുഹൃത്തുക്കള്‍ ഫേവറബിള്‍ അല്ലാത്ത പോസ്റ്റുകള്‍ ഓരോന്നായി ഡിലീറ്റ് ചെയ്യുകായണല്ലോ. സംശയമുണ്ടെങ്കില്‍ ശശിധരന്‍ നായരോട് ചോദിക്കൂ. എന്തുചെയ്യാം പോസ്റ്റുകളെല്ലാം റെക്കോഡായിപ്പോയി

ഇതോടെ നാട്ടുകാരെല്ലാംപ്രബുദ്ധരാകുകയും ഔവറിലെ അഭിനവ ബുദ്ധിജീവികള്‍  തങ്ങളുടെ പോസ്റ്റ് പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. എങ്കിലും ഇന്റെര്‍നെറ്റിന്ടെ ഏതോകോണില്‍ കിടന്നു ഔവര്‍ തല്‍സമയചര്‍ച്ച’ നാറ്റം വമിപ്പിക്കുകയാണ്.


കെ എ സോളമന്‍

No comments:

Post a Comment